30.4.10

വിദ്യാഭ്യാസ അവകാശ സംരക്ഷണ ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാകാരുത് : പി.ഡി.പി.

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ ബില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാകരുതെന്നു പി.ഡി.പി. എറണാകുളം ജില്ലാ കൌണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.ചരിത്രപരമായ കാരണങ്ങള്‍ പിനൂക്കംപോയ ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണഘടനാ ശില്‍പികള്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ നഷ്ട്ടപ്പെടുകയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ വര്‍ഗീയ കക്ഷികള്‍ക്ക് സ്വാധീനം ഉണ്ടാകുന്നതുമായ സാഹചര്യം ആപത്കരമാണ്.

വിലക്കയറ്റം കൊണ്ട് സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും രാജ്യത്തെ കുത്തകകള്‍ക്ക് വന്‍ നികുതിയിളവ് അനുവദിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ആഗോള സാമ്പത്തിക മാന്ദ്യതിലും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ദേശീയ പതാ വികസനത്തിന്റെ മറവില്‍ നടക്കുന്ന അനാവശ്യ കുടിയോഴിപ്പിക്കലിനെതിരെ നടന്ന ജനപക്ഷ സമരത്തോട് കേരള സര്‍ക്കാര്‍ സമീപനത്തെ ജില്ലാ കൌണ്‍സില്‍ സ്വാഗതം ചെയ്തു. മെമ്പര്‍ഷിപ് കാമ്പയിന്‍ ഊര്‍ജ്ജിതപ്പെടുതാനും യോഗം തീരുമാനിച്ചു.

പ്രസിടന്റ്റ് കെ.കെ. വീരാന്‍കുട്ടി ആദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു അലി, മുജീബ് റഹ്മാന്‍, അബ്ദുറഹിമാന്‍ ഹാജി

പ്രവാസി വോട്ടവകാശം: തെരഞ്ഞെടുപ്പ് കമീഷന്‍ നിലപാടിനെതിരെ പ്രക്ഷോഭം - പി.സി.എഫ്

മലപ്പുറം: പ്രവാസികളെ ഒഴിവാക്കിക്കൊണ്ട് ജനസംഖ്യാകണക്കെടുപ്പ് നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നഗ്‌നമായ മൗലികാവകാശ ലംഘനമാണെന്നും ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രവാസി കള്‍ച്ചറല്‍ ഫോറം മുന്നറിയിപ്പ് നല്‍കി.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുക എന്നത് അപ്രായോഗികമാണെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം നിരുത്തരവാദപരമാണ്. പ്രവാസിവോട്ടവകാശ പ്രശ്‌നം നേരിടുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ് എന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിക്കുന്നതെന്നും ഫോറം ചൂണ്ടിക്കാട്ടി. ഇതിനെതിരെ സംസ്ഥാന തലത്തിലും ജില്ലാ കേന്ദ്രങ്ങളിലും പ്രവാസികളുടെയും ബന്ധുക്കളുടെയും പൌരാവകാശ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. പ്രവാസികളോടുള്ള അവഗണനക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ് രൂപപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പി.സി.എഫ്.ദുബായ് എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ പട്ടാമ്പി, യു.എ.ഇ.നാഷണല്‍ കമ്മിറ്റി മുന്‍സെക്രട്ടറി ഹനീഫ പുത്തനത്താണി, ജില്ലാ കമ്മിറ്റി അംഗം പാലത്തിങ്കല്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു
 
സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ സമചിത്തതയോടെ നേരിടണം -അബ്ദുന്നാസര്‍ മഅദനി

മട്ടാഞ്ചേരി: നാട്ടിലെ സമാധാനം തകര്‍ക്കുന്നതിനായി ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, പ്രകോപിതരാകാതെ സമചിത്തതയോടെ അതിനെ നേരിടണമെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു.പ്രവാചക നിന്ദക്കെതിരെ മട്ടാഞ്ചേരി മട്ടാഞ്ചേരി ഈരവേലി ജങ്ഷനില്‍ മുസ്‌ലിം സംയുക്തവേദി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ന്യൂമാന്‍ സംഭവത്തിനും ചിന്‍വാദ് പാലം പുസ്തകത്തിനും പിന്നില്‍ ഒരേ സംഘടനയാണ്.നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്‌ഷ്യം. ഇതിനെ കരുതിയിരിക്കണമെന്നും മഅദനി കൂട്ടിച്ചേര്‍ത്തു.

ഇസ്മയില്‍ മൗലവി അധ്യക്ഷനായി. കെ.എ. ഫൈസല്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. സാബു അലി, എസ്. ഷാജി എന്നിവര്‍ പ്രസംഗിച്ചു.
 
ദേശീയപാത വികസനം ജനദ്രോഹമാകരുത്-പി.ഡി.പി

കൊണ്ടോട്ടി: ദേശീയപാത വികസനം ജനദ്രോഹമാവരുതെന്ന് പി.ഡി.പി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നസീര്‍ഖാന്‍ കൊട്ടൂക്കര അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ്​പ്രസിഡന്റ് കരുണാകരന്‍ വാഴക്കാട് ഉദ്ഘാടനംചെയ്തു. ഉമ്മര്‍ ഓമാനൂര്‍, എ.സി. അഷ്‌റഫ്, സിദ്ദിഖ് കൊട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

പി.സി.എഫ്. കുവൈത്ത് കമ്മിറ്റി
അന്‍സാര്‍ പ്രസിഡണ്ട്, അംജദ് ഖാന്‍ സെക്രട്ടറി

കുവൈത്ത് :ഇന്ത്യയുടെ ജനാധിപതി പ്രക്രിയയില്‍ അധ:സ്ഥിത ദളിത്‌ പിന്നോക്ക വിഭാഗങ്ങള്‍ ഒരിക്കലും പങ്കാളികളാകരുതെന്നാഗ്രഹിക്കുന്നവരാണ് അബ്ദുല്‍നാസ്സര്‍ മഅടനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ ഇച്ചാശക്തി കൈമോശം വന്നിട്ടില്ലാത്തവരുടെ കൂട്ടായ്മയിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നും പി.സി.എഫ്.കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് അന്‍സാര്‍ കുളത്തൂപ്പുഴ അഭിപ്രായപ്പെട്ടു. പി.സി.എഫ്.കുവൈത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം ഇന്ത്യയെ അപകടകരമായ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിചിരിക്കുകയാണ്. ആണവ ബില്ലിന്റെ കാര്യത്തിലും ഹെഡിലിയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിലും യു.പി.എ. സര്‍ക്കാരിന്റെ കീഴടങ്ങല്‍ അതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.

സലിം തിരൂര്‍ 2009 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2010-2012 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

വി.എ. മൊയ്തീന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. മേയ് ഒന്നുമുതല്‍ മുപ്പതു വരെ അംഗത്വ വിതരണ കാമ്പയിന്‍ നടത്താനും യോഗം തീരുമാനിച്ചു. വി.എ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് ഷുക്കൂര്‍ സ്വാഗതവും അംജദ് ഖാന്‍ പാലപ്പള്ളി നന്ദിയും പറഞ്ഞു.
 
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം : പി.ഡി.പി.

തിരൂര്‍: ഏഴൂര്‍-തുവ്വക്കാട് റോഡിന്റെ ടാറിങ് നടത്താതെ അധികൃതര്‍ അവഗണിക്കുന്നതില്‍ പി.ഡി.പി ഏഴൂര്‍ മേഖലാകമ്മിറ്റി പ്രതിഷേധിച്ചു. ഷമീര്‍ ഏഴൂര്‍ അധ്യക്ഷതവഹിച്ചു. ഇസ്ഹാഖ്, ഷാഫി, സുഹീര്‍, അബ്ദുല്‍അസീസ്, മുനീര്‍, മുഹമ്മദ് മുസ്തഫ, അന്‍വര്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു.

23.4.10

സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു


കൊച്ചി: പി.ഡി.പി. ജനകീയ ആരോഗ്യവേദി കളമശ്ശേരി മണ്ഡലത്തില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. ജനസേവ ശിശുഭവന്‍ ഡയറക്ടര്‍ ജോസ് മാവേലി ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുഹമ്മദാലി അധ്യക്ഷനായി. മുപ്പത്തടം പഞ്ചായത്ത് കവലയില്‍ നടന്ന പൊതുസമ്മേളനം പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. പിഡിപി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ടി.എ. മുജീബ് റഹ്മാന്‍ തച്ചവള്ളത്ത് ആമുഖ പ്രഭാഷണവും, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് മുഖ്യ പ്രഭാഷണവും നടത്തി. എന്‍.വൈ. ഇബ്രാഹിംകുട്ടി (സോളിഡാരിറ്റി), എം.എ. ഫിറോസ്ഖാന്‍ (സാഹിത്യ ഫോറം) കെ.ബി. രണദീപ് (എസ്എന്‍ഡിപി), കെ.എം.എ. ജലീല്‍ (എന്‍വൈഎല്‍), ഡോ. അബ്ബാസ് (എം.ഡി, നജാത്ത് ഹോസ്​പിറ്റല്‍), പി.ഡി.പി. ജില്ലാ ജോയിന്റ് സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, പഞ്ചായത്ത് സെക്രട്ടറി കെ.എം. മൊയ്തീന്‍, മണ്ഡലം വൈസ് പ്രസിഡന്റ് നിസാര്‍ മാഞ്ഞാലി, സുധീര്‍ മേഘാലയ, അബ്ദുല്‍ ലത്തീഫ്, ബഷീര്‍, റഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി വോട്ടവകാശം യു.പി.എ. സര്‍ക്കാര്‍
വാക്കു പാലിക്കണം: പി.സി.എഫ്.


ദുബായ് : പ്രവാസി വോട്ടവകാശം അപ്രായോഗികമാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവനയെ കുറിച്ചുള്ള യു.പി.എ. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളായ പ്രവാസികള്‍ക്ക് കേവലം സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞു വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമത്തിനെതിരെ മുഴുവന്‍ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു.

വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ പ്രവാസികള്‍ക്ക് ഗുണകരമായ യാതൊരു നീക്കവും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. വിദേശത്ത് കഴിയുന്ന പ്രവാസികളുടെ കണക്കു ലഭ്യമാവുന്ന കാനേഷുമാരി കണക്കെടുപ്പില്‍ നിന്നുപോലും പ്രവാസികളെ മാറ്റിനിര്‍ത്തുകയാണ് . നിരന്തരമായി തുടരുന്ന ഈ അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പ്രവാസികളും ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും പി.സി.എഫ്. ആവശ്യപ്പെട്ടു.

യോഗം പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. പി.സി.എഫ്. ആക്ടിംഗ് പ്രസിടന്റ്റ് ഇഖ്ബാല്‍ തൊടിയില്‍ അധ്യക്ഷത വഹിച്ചു. റഷീദ് മീരാന്‍, അസീസ് ബാവ, മുഈനുദ്ദീന്‍, റഫീഖ്, അസീസ് സേട്ട്, മുഹമ്മദ് ഷാ, എ.സി.എ. ഗഫൂര്‍, ഹാഷിം, റഹീം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മഅഹ്‌റൂഫ് സ്വാഗതവും ട്രഷറര്‍ ഹസ്സന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

സാബു കൊട്ടാരക്കരക്ക് സ്വീകരണം നല്‍കി

ദുബായ്:ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കരക്ക് പി.സി.എഫ്.ദുബായ് കമ്മിറ്റി സ്വീകരണം നല്‍കി.ദുബായ് കണ്ണൂര്‍ കൂള്‍ ലാന്ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.സി.എഫ്.ദുബായ് കമിറ്റി വൈസ്.പ്രസിഡന്റ് റഷീദ് പത്തനംതിട്ട ആദ്യക്ഷത വഹിച്ചു. മുഈനുദ്ദീന് ചാവക്കാട്, അസീസ്‌ ബാവ തിരുവമ്പാടി, മുഹമ്മദ്‌ മഅറൂഫ്, റഹീം ആലുവ, ഹാഷിം മതിലകം, ഹസ്സന്‍, എ.സി.എ.ഗഫൂര്‍, ജഫ്ഫര്‍ മോങ്ങം, അസീസ്‌ സേട്ട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ്‌ ഷാ കൊട്ടാരക്കര സ്വാഗതവും റഫീക്ക് തലശ്ശേരി നന്ദിയും പറഞ്ഞു.

ദുബായ്: പി.സി.എഫ് ദുബായ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായ് കണ്ണൂര്‍ കൂള്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രകമ്മിറ്റി പ്രതിനിധിയായ ഇല്യാസ് തലശ്ശേരി നിരീക്ഷകനായിരുന്നു. ബഷീര്‍ പട്ടാമ്പി പ്രസിഡന്റും മുഹമ്മദ് മഅ്‌റൂഫ് തിരുവള്ളൂര്‍ ജനറല്‍ സെക്രട്ടറിയുമാണ്. വൈസ് പ്രസിഡന്റുമാരായി റഷീദ് പത്തനംതിട്ടയെയും തൊടിയില്‍ ഇക്ബാല്‍ കഴക്കൂട്ടത്തെയും തിരഞ്ഞെടുത്തു. റഫീഖ് തലശ്ശേരി, മുഹമ്മദ് ഷാ കൊട്ടാരക്കര എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ഹസ്സന്‍ ആദൂര്‍ കാസര്‍ക്കോട് ആണ് ഖജാന്‍ജി. മുഈനുദ്ദീന്‍ ചാവക്കാട്, മുഹമ്മദ് വെള്ളൂര്‍ എന്നിവര്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

19.4.10

പി.ഡി.പി. കൊല്ലം ജില്ലാ സമ്മേളനം പ്രചാരണം ആരംഭിച്ചു

കൊല്ലം: പി.ഡി.പി. കൊല്ലം ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ബോര്‍ഡുകളും ചുവരെഴുത്തുകളും ആരംഭിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന സമ്പൂര്‍ണ്ണ ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ പ്രവര്‍ത്തകര്‍. സമ്മേളനത്തോടനുബന്ധിച്ചു സെമിനാറുകള്‍, പ്രവര്‍ത്തക റാലി, പൊതുസമ്മേളനം, സംഘടനാ ഇലക്ഷന്‍ എന്നിവ നടക്കും. മെയ്‌ 27,28,29 തീയ്യതികളിലായി കൊല്ലം ചിന്നക്കട ജങ്ക്ഷനില്‍ (ആര്‍.ശങ്കര്‍ നഗര്‍) ആണ് സമ്മേളനം നടക്കുന്നത്.

വിലക്കയറ്റം രാജ്യവ്യാപക ഹര്‍ത്താലിന് പി.ഡി.പി.പിന്തുണ - സി.എ.സി.

തിരുവനന്തപുരം: 27ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിന് പി.ഡി.പിയുടെ പിന്തുണ.വിലക്കയറ്റത്തിനെതിരെ 26ന് വൈകീട്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്താനും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.

പി.ഡി.പി. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ യോഗം മെയ് നാലിന് കൊല്ലത്തും മദ്ധ്യമേഖലാ യോഗം ഒന്നിന് എറണാകുളത്തും ഉത്തര മേഖലാ യോഗം 13ന് കോഴിക്കോട്ടും നടത്താനും നേതൃയോഗം തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മിറ്റി യോഗം ഈ മാസം 26ന് എറണാകുളത്ത് നടക്കും.

പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സി.കെ. അബ്ദുള്‍അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അജിത്കുമാര്‍ ആസാദ്, സുബൈര്‍ സബാഹി, മുഹമ്മദ് റജീബ്, അഡ്വ. മുട്ടം നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

16.4.10

ABDUL NAZIR MAUDAY INAGURATING MAHALLU IMAM IKYA VEDI DARNA

12.4.10

പി.ഡി.പി. അഭിമാനപൂര്‍വ്വം പതിനെട്ടാം വയസ്സിലേക്ക്

ഇന്ത്യയിലെ അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ മാര്‍ഗ്ഗദര്‍ശിയും, ഭരണഘടനാ ശില്പിയുമായ ഡോക്ടര്‍ ബാബാ സാഹിബ്‌ അംബേദ്കറുടെ ജന്മദിനത്തിലാണ് (1993 ഏപ്രില്‍ മാസം പതിനാലാം തിയ്യതി) നിരവധി പ്രസ്ഥാനങ്ങള്‍ക്ക്‌ ജന്മം നല്കുകകയും പലതിന്‍റെയും അവശിഷിട്ടങ്ങള്‍ പോലും ഇപ്പോള്‍ ഭൂമി മലയാളത്തില്‍ എവിടെയും ദര്‍ശിക്കാനില്ലാത്തതുമായ പ്രത്യേക സാഹചര്യം നിലനില്ക്കുന്ന അബ്ദുല്‍ നാസ്സര്‍ മഅടനിയുടെ ഭാഷ തന്നെ തന്നെ കടമെടുത്താല്‍ ഉഗ്ര വിഷമുള്ള സര്‍പ്പങ്ങളും തേളുകളും വിഹരിക്കുന്ന കേരള രാഷ്ട്രീയത്തിന്‍റെ ഭൂമികയിലേക്ക് പറയത്തക്ക ഒരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത കേവലം ഒരു മത-പ്രബോധകന്‍ മാത്രമായ തോട്ടുവാല്‍വീട്ടില്‍ അബ്ദുല്‍ സമദ് മാസ്റ്റെരുടെയും, അസ്മാബീവിയുടെയും മൂത്ത മകനായ ടി.എ. അബ്ദുല്‍ നാസ്സര്‍ എന്ന ‍ ഇന്നത്തെ അബ്ദുല്‍ നാസ്സര്‍ മഅദനി 'അവര്‍ണന് അധികാരം, പീഡിതന് മോചനം ' എന്ന വിപ്ലവകരമായ മുദ്രാവാക്യവുമായി തന്‍റെ ഇരുപത്തേഴാമത്തെ വയസ്സില്‍ പി.ഡി.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി (ജനകീയ ജനാതിപത്യ മുന്നണി) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ നയപ്രഖ്യാപനം കോഴിക്കോട് പട്ടാള പള്ളിക്ക് മുന്നിലുള്ള നടുറോഡില്‍ നടത്തുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു ജനാതിപത്യ-മതേതര രാഷ്ട്രീയ പാര്‍ട്ടിയുടെ നയപ്രഖ്യാപനതിനുപോലും അനുമതി നിഷേധിക്കപ്പെട്ടു.

മഅദനിയുടെ വാഗ്ദോരണിയില്‍ ആകര്ഷിതാരായി ഒപ്പം കൂടിയ കേവലം ഒരു ആള്‍ക്കൂട്ടം മാത്രമാണ് പി.ഡി.പിയെന്നും ഇതു താല്‍കാലിക പ്രതിഭാസമാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്ക് ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ പി.ഡി.പി.യുടെ ശക്തമായ സാന്നിദ്ദ്യം ചെറിയ പ്രഹരമൊന്നുമല്ല ഏല്പ്പിച്ചത്. പിന്നീട് കേരളത്തില്‍ നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പിലും ഈ ആള്‍കൂട്ടം അത്ഭുദം കാണിക്കുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ട്ടി രൂപീകൃതമായി മാസങ്ങള്‍ക്കുള്ളില്‍ ബാബറി മസ്ജിദിന്‍റെ തകര്‍ച്ചക്ക് ശേഷം രാജ്യത്ത് ആദ്യമായി നടന്ന ഒറ്റപ്പാലം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വന്‍ വിജയത്തിന് പ്രധാന കാരണം അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ സജീവ സാന്നിധ്യമായിരുന്നു. ബാബരിമസ്ജിദ്‌ തകര്‍ക്കാന്‍ എല്ലാ വിധ ഒത്താശയും ചെയ്തുകൊടുക്കുകയും, കുറ്റകരമായ അനാസ്ഥ കാണിക്കുകയും ചെയ്ത അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുവിനെതിരെയും, റാവുവിനെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗിനെതിരെയും മഅദനി സ്വാഭാവികമായും ശക്തമായി വിമര്‍ശിച്ചു.പില്‍ക്കാലത്ത്‌ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ട നൂറിലേറെ കേസുകളില്‍ മിക്കതിനും കാരണമായി ചൂണ്ടിക്കാട്ടിയത് ബാബരി മസ്ജിദിന്‍റെ തകര്‍ച്ചക്ക് കാരണക്കാരനായ അന്നത്തെ പ്രധാന മന്ത്രി റാവുവിനെതിരെ പ്രസംഗിച്ചു എന്നുള്ളതായിരുന്നു. ബാബരി മസ്ജിദ് തകര്‍ന്നിട്ടു ഒന്നര പതിറ്റാണ്ട് പിന്നിട്ടും ഇന്നും ബാബരി മസ്ജിദ് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഏക കാരണം മഅടനിയും പി.ഡി.പിയും ഈ വിഷയത്തില്‍ നടത്തിയ ശക്തമായ പ്രചാരണങ്ങളാണ് . ചെറുതും വലുതുമായി കാക്കതൊള്ളായിരം സംഘടനകളും നേതാക്കളും നമുക്കുള്ളപ്പോള്‍ ബാബരിയുടെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ടു അയോധ്യയിലേക്ക് ആദ്യമായി മാര്‍ച്ച് നടത്തി അറസ്റ്റ് വരിച്ച ഏക പ്രസ്ഥാനം പി.ഡി.പി.യായിരുന്നു എന്നുള്ളതു ചരിത്ര വസ്തുതയും പി.ഡി.പി. പ്രവര്‍ത്തകര്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നതുമാണ്. ഇന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു സമരം നടത്തിയ പ്രസ്ഥാനമാണ് പി.ഡി.പി. ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, കരിനിയമമായ ടാഡ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുമായി ചെയര്‍മാന്‍റെ നേതൃത്വത്തില് ‍കാസര്‍കോട് മുതല്‍ അനന്തപുരിയിലേക്ക്‌ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് സമരങ്ങളുടെ ചരിത്രത്തില് ഒരു പുതിയ അനുഭവമായിരുന്നു. പി.ഡി.പി.യുടെ നേത്രത്വത്തില്‍ കോലഞ്ചേരിയില്‍ നടന്ന രണ്ടാം നിവര്തന പ്രക്ഷോഭ വിളംഭരം ഒരു ചരിത്ര സംഭവത്തിന്റെ പുനര്സ്രിഷ്ട്ടിയും അടിച്ചമര്ത്തപെട്ടവര്‍ക്ക് മുന്നോട്ടുള്ള പാതയില്‍ ആവേശം നല്കുന്നതുമായിരുന്നു. പാര്‍ട്ടി രൂപീകരിച്ച് മാസങ്ങള്‍ക്കകം കരുത്തുറ്റ സഹയാത്രികന്‍ താജുന്നിസാറിനെ (തിരുവനന്തപുരം, പാങ്ങോട്) രാജ്യത്തെ ഏറ്റവും വലിയ ആഹിംസാവാദികളുടെ പാര്‍ട്ടി എന്നവകാശപ്പെടുന്നവര്‍ കൊലക്കത്തിക്കിരയാക്കി. കേരളീയ സമൂഹത്തില്‍ വ്യാപകമായ തോതില്‍ 'ദളിത്‌' എന്ന പ്രയോഗം ഉപയോഗിക്കാന്‍ തുടങ്ങിയത് പി.ഡി.പിയുടെ ഉത്ഭവത്തോടെയാണ്. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനകളിലോന്നായ എസ്.എന്‍.ഡി.പി. സംവരണ വിഷയവുമായി ഉയര്‍ത്തുന്ന മുദ്രാവാക്യം (ജനസംഖ്യാനുപാതിക സംവരണം) കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത് പി.ഡി.പി.യാണ്.

തങ്ങളുടെ താല്പര്യങ്ങള്‍ക്കും,വഴിവിട്ട രീതികള്‍ക്കും മഅദനി ഒരു തടസ്സമാകുന്നു എന്ന് തിരിച്ചറിഞ്ഞവര്‍ എങ്ങിനെയെങ്ങിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ് നാം പിന്നീട് കാണുന്നത്. ചതിക്കുഴികള്‍ ഒരുക്കാന്‍ അവസരം കാത്തിരുന്നവര്‍ക്ക് കിട്ടിയ വടിയായിരുന്നു കോയമ്പത്തൂരില്‍ സ്ഫോടനം. വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് മുതലക്കുളത് നടത്തിയ പ്രസമാങ്ങതിന്റെ പേരില്‍ അറസ്റ്റു ചെയ്യുകയും അന്തര്‍ സംസ്ഥാന ഗൂഡാലോചനയുടെ ഭാഗമായി കോയമ്പത്തൂര്‍ കേസ്സില്‍ പെടുത്തുകയുമായിരുന്നു. പി.ഡി.പി.യെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവനാഡിയായ ചെയര്‍മാന്‍റെ അറസ്റ്റു സൃഷ്ട്ടിച്ച പ്രതിസന്ധി ചില്ലറയല്ല. നാടൊട്ടുക്കും പി.ഡി.പി. പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെട്ടു. പാര്‍ട്ടി തീര്‍ത്തും ദുര്ഭലമായ അവസ്ഥയില്‍ ഒരു ലോക വിഡ്ഢി ദിനത്തില്‍ നടന്ന അറസ്റ്റ് പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അമ്പരപ്പും അന്ധാളിപ്പും മാറികിട്ടാന്‍ അല്പം സമയമെടുത്തു. അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ മുകുന്ദന്‍ സി.മേനോനും ഗ്രോ വാസുവും മാത്രമാണ് ആദ്യഘട്ടങ്ങളില്‍ ശബ്ധിക്കാനുണ്ടായിരുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ ഒന്നടങ്കം അനീതിക്ക് എരിവും പുളിവും നല്‍കാന്‍ മുന്നിട്ടിറങ്ങി. നിര്‍ഭാഗ്യകരമെന്നു വിശേഷിപ്പിക്കട്ടെ ജന്മ നല്കിയ സമുദായത്തിലെ തലയെടുപ്പുള്ള ഒരാളും ഒരു സംഘടനയും മദനിക്കു വേണ്ടി ശബ്ധിക്കാനുണ്ടായില്ല എന്നത് തികച്ചും വേദനാജനകമായിരുന്നു. ദക്ഷിണ കേരളത്തിലെ ഏതാനും സംഘടനകള്‍ മാത്രമാണ് ഇതിനൊരപവാദം.

സര്‍വ്വശക്തനായ ദൈവത്തിന്റെ നീതി വൈകിയെങ്കിലും പുലര്‍ന്നു. 2007 ആഗസ്റ്റ്‌ മാസം ഒന്നാം തിയ്യതി ചെയര്‍മാന്‍ മോചിതനായി. ജയില്‍ മോചിതനായ മഅടനിയെ നക്കി കൊല്ലാനുള്ള ശ്രമങ്ങള്‍ പലതരത്തിലും നടന്നു. മഅടനിയോടൊപ്പം വേദി പങ്കിടാന്‍ രാഷ്ട്രീയ കക്ഷികള്‍ മത്സരം തന്നെ നടത്തി. ഇന്ന് മഅടനിക്കെതിരെ വാളോങ്ങുന്നവര്‍ പലരും ശംഖുമുഖത്ത് വേദി പങ്കിടാന്‍ കാത്തിരുന്നവരും യാചിച്ചിരുന്നവരും ആണെന്നത് വിരോധാഭാസമാവാം. മറ്റു ചിലര്‍ നന്ദി കാണിക്കണം എന്ന് നാട് നീളെ കൂവി നടക്കുന്നു 'ജന്മം നല്‍കിയ മാതാവിനോട് അതിന്റെ പ്രതിഫലം ചോദിക്കുന്ന പോലെ'. യാതൊരു ഉളുപ്പുമില്ലാതെ. നക്കി കൊല്ലാന്‍ ശ്രമിച്ചവര്‍ ലക്‌ഷ്യം കാണാതെ വന്നപ്പോള്‍ ഇപ്പോള്‍ ഞെക്കി കൊല്ലാന്‍ ശ്രമിക്കുന്നു. പതിവ് പോലെ മുഖ്യധാരാ മാധ്യമങ്ങള്‍ കൂട്ടിനുണ്ട് പൊടിപ്പും തൊങ്ങലും സൃഷ്ട്ടിച്ചു വാര്‍ത്ത ഉണ്ടാക്കുന്നതില്‍. മറ്റൊരു കൂട്ടര്‍ അബ്ദുല്‍ നാസ്സര്‍ മഅദനി ഐ.എസ്.എസ്. പിരിച്ചുവിട്ടപ്പോള്‍ മഅടനിക്ക് രാഷ്ട്രീയം തിമിരം ബാധിച്ചെന്നു പ്രചരിപ്പിച്ചവരായിരുന്നു. അവര്‍ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കുന്നതും ഇന്ന് നാം കാണുന്നു. മഅദനി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍! സാമ്രാജ്യത്വ വിധേയതിന്റെ പേരില്‍ കൊണ്ഗ്രെസ്സിനെ പി.ഡി.പി. എതിര്‍ത്തപ്പോള്‍ കളിയാക്കിയവര്‍ നാടൊട്ടുക്കും സാമ്രാജ്യത്വത്തിന്റെ ഭീഷണിക്കെതിരെ പ്രസംഗിക്കുന്നു, കേമ്പയില്‍ നടത്തുന്നു ! മഅദനി നടത്തിയ അതേ യാത്രകള്‍ ! കൊള്ളാം വൈയെങ്കിലും നിങ്ങള്‍ മഅദനിയുടെ വഴിയേ തന്നെയാണ്. ജനം ഇത് തിരിച്ചറിയുന്നു എന്നതാണ് ആശ്വാസം. അതിന്റെ അനുരണനങ്ങള്‍ കണ്ടു തുടങ്ങിയുട്ടുണ്ട്. പണ്ഡിത സഭയുടെ നല്ലൊരു വിഭാഗം യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. വൈകിയാലും ബാക്കിയുള്ളവരും സത്യം തിരിച്ചറിയും.

നമ്മെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്ഷം പ്രതിസന്ധിയുടെ നാളുകളായിരുന്നു. വരും വര്‍ഷങ്ങളും സുഗമാമാനെന്നു കരുതുക വയ്യ. ശക്തമായ ജനകീയ അടിത്തറ കേട്ടിപ്പടുതാല്‍ മാത്രമേ പ്രതിസന്ധികളെ നമുക്ക് സദൈര്യം എതിരിടാന്‍ കഴിയൂ. വരും നാളുകള്‍ നഷ്ട്ടപ്പെട്ടത്‌ വീണ്ടെടുക്കാനും ഇല്ലാതെ പോയത് ഉണ്ടാക്കാനുമുള്ള പരിശ്രമത്തിന്റെതാക്കി മാറ്റാന്‍ നമുക്ക് യത്നിക്കണം. ഭീഷണികള്‍ കര്‍മ്മ വീഥിയില്‍ നമ്മെ തളരാതെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ളവരാക്കണം. സ്വന്തമായി ഒരു മാധ്യം എന്ന നമ്മുടെ സ്വപ്നം സഫലീകരിക്കാന്‍ നമുക്ക് കഴിയണം. ഒപ്പം സംഘടന സുശക്തമാക്കാന്‍ പാര്‍ട്ടി സ്വീകരിച്ച കര്മ്മപദ്ദതികള്‍ വിജയപ്രഥമാവണം. മലപ്പുറം സമ്മേളനം നല്‍കിയ ഊര്‍ജ്ജ ഇതര ജില്ലകളിലും പകരാന്‍ നമുക്ക് കഴിയണം.

എല്ലാ മിത്രങ്ങള്‍ക്കും ജന്മദിനാശംസകള്‍ (എം. എം. തിരുവള്ളൂര്‍)

11.4.10

പി.ഡി.പി മലപ്പുറം ജില്ലാ കമ്മിറ്റി സാരഥികള്‍

പ്രസിഡണ്ട് : ഹാജി ബാപ്പു പുത്തനത്താണി

ജനറല്‍ സെക്രട്ടറി : അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്‌

ട്രഷറര്‍ : ടി.സി. മുഹമ്മദ്‌ ഹാജി ഒതുക്കുങ്ങല്‍

വൈസ്. പ്രസിഡണ്ടുമാര്‍

അലി കാടാമ്പുഴ

ശശി പൂവന്‍ചിന

കെ.പി. കരുണാകരന്‍ നന്‍മണ്ട

സക്കീര്‍ പരപ്പനങ്ങാടി (വര്‍ക്കിംഗ് സെക്രട്ടറി)

ജോയിന്റ് സെക്രട്ടറിമാര്‍

ജഅഫര്‍ അലി ദാരിമി

നാസ്സര്‍ വള്ളുവങ്ങാട്

മുഹമ്മദ്‌ കുട്ടി മങ്കട

ഉമര്‍ ഒമാനൂര്‍

സുല്‍ഫിക്കര്‍ അലി പെരിന്തല്‍മണ്ണ

കൂറ്റന്‍ പ്രകടനത്തോടെ പി.ഡി.പി മലപ്പുറം
ജില്ലാ സമ്മേളനം സമാപിച്ചു

മലപ്പുറം: ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന കൂറ്റന്‍ പ്രകടനത്തോടെ പി.ഡി.പി ജില്ലാ സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. വാദ്യാഘോഷങ്ങളുടെ അകമ്പടിയില്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍കൊണ്ട് നഗരത്തിന്റെ സായാഹ്നം മുഖരിതമായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് പ്രകടനം തുടങ്ങിയത്. വൈകീട്ട് മൂന്നുമണിയോടെ തന്നെ പ്രകടനാരംഭ സ്ഥലമായ മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന്‍ ജനനിബിഡമായിരുന്നു. വൈകീട്ട് ആറോടെയാണ് പ്രകടനം പുറപ്പെട്ടത്. ജൂബിലി റോഡ്, കലക്ടറേറ്റ് കവാടം, കോട്ടപ്പടി വഴി വലിയങ്ങാടിയില്‍ സമാപിച്ചു.

റോഡില്‍ ഇരുനിരയായി അണിനിരന്ന പ്രകടത്തിലെ ജനബാഹുല്യം കാരണം ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മഞ്ചേരി റോഡ് വൈകീട്ട് നാലരയോടെ തന്നെ നിശ്ചലമായിരുന്നു.

സാമ്രാജ്യത്വത്തിനും കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രകടനക്കാര്‍ മുഴക്കിയത്. മഅ്ദനിയുടെ കുടുംബത്തിനെതിരായ ഗൂഢ നീക്കവും കോണ്‍ഗ്രസിന്റെ വടംവലിയും ബാനറുകളില്‍ പ്രതിഫലിച്ചു. സാമ്രാജ്യത്വ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദിത മുന്നേറ്റം എന്ന തലക്കെട്ടില്‍ ഏപ്രില്‍ ഏഴിനാണ് പി.ഡി.പി ജില്ലാ സമ്മേളനം തുടങ്ങിയത്.



9.4.10

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍
ഇരുമുന്നണികളേയും കാത്തുനില്‍ക്കില്ല -മഅദനി

മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതു-വലത് മുന്നണികളെ കാത്തുനില്‍ക്കാതെ മത്സരരംഗത്തുണ്ടാകുമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. മലപ്പുറത്ത് പി.ഡി.പി ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ പ്രക്രിയയില്‍ ഇവിടുത്തെ സാധാരണക്കാരായ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടരുതെന്ന് ആഗ്രഹിക്കുന്ന സാമ്രാജ്യത്വ ശക്തികളാണ് പി.ഡി.പിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്. ഇടതുപക്ഷ കക്ഷികള്‍ക്ക് നല്ല സ്വാധീനമുള്ള സ്ഥലങ്ങളില്‍പ്പോലും മഷിയിട്ട് നോക്കിയാല്‍ കാണാത്ത ചില ഇടതുപാര്‍ട്ടികളും സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വവിരുദ്ധ സമീപനം സ്വീകരിക്കുന്നു എന്ന ഒറ്റക്കാരണംകൊണ്ട് മാത്രമാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് പി.ഡി.പി പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും മുന്നണിയിലെ തൊഴുത്തില്‍ക്കുത്തും മറ്റ് പ്രശ്‌നങ്ങളും കാരണം അതൊന്നും ജനങ്ങളിലേക്കെത്തുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പ്രശ്‌നംകൊണ്ട് എല്‍.ഡി.എഫ് ഒരിടത്തും തോറ്റിട്ടില്ലെന്നും എല്‍.ഡി.എഫിന് ഒരുവോട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നും മഅദനി പറഞ്ഞു.

റാലിക്കുശേഷമാണ് വലിയങ്ങാടിയിലെ ഉമര്‍ഖാസി നഗറില്‍ പൊതുസമ്മേളനം നടന്നത്. സമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് ഇബ്രാഹിം തിരൂരങ്ങാടി അധ്യക്ഷതവഹിച്ചു. അബ്ദുന്നാസര്‍ മഅദനി നേതൃത്വം നല്‍കിയ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയുടെ സി.ഡി പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ.അബ്ദുള്‍അസീസ് ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂരിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. നിയുക്ത ജില്ലാപ്രസിഡന്റ് ബാപ്പു പുത്തനത്താണി പാര്‍ട്ടി ചെയര്‍മാന് ഹാരാര്‍പ്പണം നടത്തി. സി.കെ.അബ്ദുള്‍അസീസ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഷ്‌റഫ് പൊന്നാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

8.4.10

 ബാപ്പു പുത്തനത്താണി പുതിയ പ്രസിഡന്റ്

പി.ഡി.പിയുടെ പുതിയ ജില്ലാപ്രസിഡന്റായി ബാപ്പു പുത്തനത്താണിയെ തിരഞ്ഞെടുത്തതായി സംസ്ഥാന ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി അറിയിച്ചു. വോട്ടെടുപ്പിലൂടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. നാലുവര്‍ഷം പി.ഡി.പി മലപ്പുറം ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാസെക്രട്ടറിയെയും മറ്റ് ഭാരവാഹികളെയും വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പി.ഡി.പി ജില്ലാസമ്മേളനം ഇന്ന് സമാപിക്കും

മലപ്പുറം: പി.ഡി.പി ജില്ലാസമ്മേളനം വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മുണ്ടുപറമ്പില്‍നിന്ന് തുടങ്ങുന്ന പ്രവര്‍ത്തകറാലി വലിയങ്ങാടിയിലെ ഉമ്മര്‍ഖാസി നഗറില്‍ സമാപിക്കും. അഞ്ചുമണിക്കാണ് പൊതുസമ്മേളനം. പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, സി.കെ. അബ്ദുള്‍അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. അക്ബറലി തുടങ്ങിയവര്‍ പ്രസംഗിക്കും.

വ്യാഴാഴ്ച പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാസമ്മേളനം വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ശ്രീജ മോഹന്‍ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥിസംഗമം ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടിയും പ്രവാസി സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ പുത്തനത്താണിയും തൊഴിലാളി സംഗമം ഗഫൂര്‍ പുതുപ്പാടിയും ഉദ്ഘാടനംചെയ്തു.
 
പി.ഡി.പി ഉപരോധം

 തിരുനാവായ: പ്രസിഡന്റ് അധികാരക്കൈമാറ്റം അവസാനിപ്പിക്കുക, രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി തിരുനാവായ പഞ്ചായത്തോഫീസിന് മുന്നില്‍ ഉപരോധം തീര്‍ത്തു. കുറ്റിപ്പറമ്പില്‍ നസ്‌റുദ്ദീന്‍, എന്‍.വി. അബൂബക്കര്‍ ഹാജി, ബീരാന്‍ഹാജി, കുഞ്ഞിപ്പ താഴത്തറ, സൈഫുദ്ദീന്‍ ചെനക്കല്‍ എന്നിവര്‍ നേതൃത്വംനല്‍കി.

പൊതുയോഗം സിദ്ദിഖ് താനൂര്‍ ഉദ്ഘാടനംചെയ്തു. ഷാജി എടക്കുളം, കബീര്‍ കാരത്തൂര്‍, വഹാബ് താഴത്തറ എന്നിവര്‍ പ്രസംഗിച്ചു.
ഒരു പുതു ചരിതം രചിക്കാന്‍ നാളെ മഹാസംഗമം.

മലപ്പുറത്തിന്റെ മണ്ണ് ഒരു പുതുചരിതം രചിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. മലപ്പുറത്തെ നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരു പുതിയ പോരാട്ടത്തിനു സജ്ജമാക്കി പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സമ്മേളനത്തിനു നാളെ വെളിയങ്കോട് ഉമര്‍ ഖാസിയുടെ നാമധേയത്തില്‍ തയ്യാറാക്കിയ നഗരിയില്‍ തിരശീല വീഴും. മര്ദ്ദിതന്റെ അവകാശ പോരാട്ടങ്ങള്‍ക്കു എന്നും ചൂടും ചൂരും പകര്‍ന്ന ജൌഹറുല്‍ അന്‍വാര്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നാളെ നടക്കുന്ന മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയ താല്കാലിക വിജയത്തിന്റെ പേരില്‍ മലപ്പുറത്ത് പി.ഡി.പി.യില്ലെന്നു വീമ്പു പറഞ്ഞവരുടെയും, പരിഹസിച്ചവരുടെയും, അഹങ്കരിച്ചവരുടെയും നെഞ്ചകത്ത് പി.ഡി.പി.യുടെ കര്‍മ്മ ഭടന്‍മാര് നടത്തുന്ന ശക്തി പ്രകടനത്തോട് കൂടിയാണ് സമ്മേളനം സമാപിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ എതിര്‍പ്പുകളെയും ഭീഷണികളെയും വക വെക്കാതെ സമ്മേളനത്തിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച പ്രവര്‍ത്തക മികവ് മലപ്പുറത്തെ ഓരോ ഗ്രാമ ഗ്രാമാന്താരങ്ങളിലും ‌ പ്രകടമാണ്. മുഴുവന്‍ പഞ്ചായത്ത്, വാര്‍ഡ്‌, മുനിസിപ്പല്‍ കമ്മിറ്റികളിലും ജനാധിപത്യപരമായ രീതിയില്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തിയും ഒട്ടുമിക്ക ഭവനങ്ങളിലും പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും പരിപാടികളും എത്തിക്കാന്‍ കഴിഞ്ഞതിന്റെയും ചാരിതാര്ത്യതോടുകൂടിയാന്‍ നാളെ പി.ഡി.പി. പ്രവര്‍ത്തകര്‍ മലപ്പുറത് സംഗമിക്കുക. ഇന്നലെ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പുതിയ ജില്ലാ ആദ്യക്ഷനായി ബാപ്പു പുത്തനത്താണിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി ഭരണഘടനാ പ്രകാരം മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ചെയര്മാനില്‍ നിക്ഷിപ്തമാണ്. നാളെ സമ്മേളന വേദിയില്‍ പുതിയ ജില്ലാ കമ്മിറ്റിയെ ചെയര്‍മാന്‍ പ്രഖ്യാപിക്കും.

5.4.10

പി.ഡി.പി. ജില്ലാ സമ്മേളനം നാളെ തുടങ്ങും

മലപ്പുറം: പി.ഡി.പി. ജില്ലാ സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ ബുധനാഴ്ച തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ സമാപന സമ്മേളനം പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി പതാകയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി.ഡി.പി. നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനം പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗം പുതിയ ജില്ലാ കമ്മിറ്റിയേയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.

വ്യാഴാഴ്ച ഉച്ചക്ക് നടക്കുന്ന വനിതാസംഗമം വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റീജാ മോഹന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വിദ്യാര്‍ഥി സംഗമം ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്യും. പ്രവാസി സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ പുത്തനത്താണിയും തൊഴിലാളി സംഗമം പി.ടി.യു.സി. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സി.എച്ച്. അഷ്‌റഫും ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച സമാപനസമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തകറാലി നടക്കും. മുണ്ട്പറമ്പ് ജങ്ഷനില്‍ നിന്ന് തുടങ്ങുന്ന റാലി സമാപന സമ്മേളന നഗരിയായ വലിയങ്ങാടിയിലെ ഉമ്മര്‍ ഖാസി നഗറില്‍ അവസാനിക്കും. സമാപനസമ്മേളനത്തില്‍ പൂന്തുറ സിറാജ്, സി.കെ. അബ്ദുള്‍ അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. അക്ബറലി, കെ.എസ്. നാസര്‍, സുബൈര്‍ സബാഹി, അജിത്കുമാര്‍ ആസാദ്, മാഹീന്‍ ബാദുഷ മൗലവി, മുഹമ്മദ് റജീബ്, സി.എച്ച്. അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്രാഹിം തിരൂരങ്ങാടി, ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി, അഡ്വ. കെ. ഷംസുദ്ദീന്‍, യൂസുഫ് പാന്ത്ര, ജാഫര്‍ അലി ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.

4.4.10

യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പി.ഡി.പി.യിലേക്ക്

ചാവക്കാട്: സദാചാര വിരുദ്ധ നടപടിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ രാജ്മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തതിലും, യുവാക്കള്‍ക്കു പാര്‍ട്ടിയില്‍ അര്‍ഹമായ പ്രതിനിധ്യം ലഭിക്കാതതില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി രാജിവെച്ചു പി.ഡി.പി യില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തോളമായി യൂത്ത് കോണ്‍ഗ്രസ്‌ ഗുരുവായൂര്‍ നിയോജക മണ്ഡലം ബ്ലോക്ക് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഷാഫി പുളിക്കളാണ് പി.ഡി.പി യില്‍ ചേര്‍ന്നത്‌.

പി.ഡി.പി യുടെ നയനിലപടുകളോട് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന പി.ഡി.പിയുടെ പൊതു നിലപാടിന്റെ ഭാഗമായി ഷാഫിയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡണ്ട് തെരുവത്ത് ഉമ്മര്‍ ഹാജി അറിയിച്ചു.

2.4.10

പി.ഡി.പി. പ്രചാരണ കണ്‍വെന്‍ഷന്‍ 16ന്

കാസര്‍കോട്: പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ജില്ലാ ആക്ടിങ്ങ് പ്രസിഡന്റ് ഐ.എസ്.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 16ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പരിപാടി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മീഞ്ച, ഹനീഫ മഞ്ചേശ്വരം, ഉമ്മര്‍ വോര്‍ക്കാടി, ഹമീദ് കടിഞ്ചി, ബഷീര്‍ അങ്കക്കളരി, ഹനീഫ മീഞ്ച, മൊയ്തീന്‍കുഞ്ഞി ബേക്കൂര്‍, അഷറഫ് കുമ്പഡാജെ, അഷ്‌റഫ് കുമ്പള എന്നിവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതം പറഞ്ഞു.

പി.ഡി.പി. വാഹനപ്രചാരണജാഥ


തിരൂര്‍: ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പി.ഡി.പി. തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വാഹന പ്രചാരണജാഥ സംഘടിപ്പിക്കുന്നു. ശനിയാഴ്ച കാലത്ത് 10ന് കല്പകഞ്ചേരി കല്ലിങ്ങലില്‍ നിന്ന് ആരംഭിക്കുന്ന വാഹനപ്രചാരണജാഥ കടുങ്ങാത്തുകുണ്ട്, തുവക്കാട്, പുല്ലൂര്‍, തിരൂര്‍. പുതിയങ്ങാടി, കാരത്തൂര്‍ എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം വൈകീട്ട് തിരുനാവായയില്‍ സമാപിക്കും.


മഅ്ദനിയുടെ മതപ്രഭാഷണം 10ന്


തിരൂര്‍: തുവ്വക്കാട് ബിസ്മി യുവജന സംഘം സംഘടിപ്പിക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ മതപ്രഭാഷണം ഏപ്രില്‍ 10ന് വൈകിട്ട് 7ന് തുവ്വക്കാട് ബിസ്മി നഗറില്‍ നടക്കും.

1.4.10

പി.ഡി.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: പി.ഡി.പി. കാസര്‍കോട് മണ്ഡലം സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ തെരുവത്തിനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പി.ഡി.പി. ജില്ലാ ആക്ടിങ് പ്രസിഡന്റ് ഐ.എസ്. സക്കീര്‍ ഹുസൈനും ജില്ലാ സെക്രട്ടറി യൂനുസ് തളങ്കരയും അറിയിച്ചു.

പി.ഡി.പി ജില്ലാ സമ്മേളനം:
വാഹനപ്രചാരണ ജാഥകള്‍ ഇന്ന് മുതല്‍

മലപ്പുറം: ഏഴ് മുതല്‍ ഒമ്പത് വരെ മലപ്പുറത്ത്‌നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനത്തിന്റെ വാഹന പ്രചാരണ ജാഥകള്‍ വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വാഹനപ്രചാരണജാഥ നടക്കുക. തിങ്കളാഴ്ച പതാകദിനമായി ആചരിക്കും. വൈകിട്ട് ജില്ലയിലെ 109കേന്ദ്രങ്ങളില്‍ വിളംബര റാലികള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വഴിക്കടവില്‍നിന്ന് കൊടിമര ജാഥയും വെളിയങ്കോട് നിന്ന് പതാക ജാഥയും പുറപ്പെടും. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പഞ്ചായത്ത് മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി, ഭാരവാഹികളായ അലി കാടാമ്പുഴ, യൂസുഫ് പാന്ത്ര, ജാഫറലി ദാരിമി, മുഹമ്മദ് സഹീര്‍ എന്നിവര്‍ പങ്കെടുത്തു.

ചോദ്യപേപ്പര്‍ വിവാദം: അധ്യാപകന്‍ അറസ്റ്റില്‍

ഇടുക്കി: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ.ജോസഫിനെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ജില്ലയില്‍ നിന്നാണ് അധ്യാപകന്‍ അറസ്റ്റിലായത്. ന്യൂമാന്‍ കോളേജിലെ ബി.കോം ഇന്റേണല്‍ പരീക്ഷയ്ക്കുവേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറാണ് വിവാദമായത്.

അഞ്ചു സ്‌ക്വാഡുകളായി തിരിഞ്ഞ് പോലീസ് സംസ്ഥാനത്ത് ഉടനീളം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അധ്യാപകന്റെ വീട് പരിശോധിച്ച പോലീസ് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

31.3.10

പ്രവാചക നിന്ദയ്ക്കുപിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ - മഅദനി  



തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ പ്രവാചകനെ നിന്ദിച്ച് ചോദ്യക്കടലാസ് തയ്യാറാക്കിയതിന് പിന്നില്‍ സാമ്രാജ്യത്വ ശക്തികളാണെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസര്‍മഅദനി ആരോപിച്ചു.

കേരള മഹല്ല് ഇമാം ഐക്യവേദി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചോദ്യക്കടലാസ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മഅദനി പറഞ്ഞു. എന്നാല്‍ ഈ നടപടി എത്രയും വേഗം നടപ്പിലാക്കണം. മുസ്‌ലിം യുവാക്കളെ തെരുവിലേക്കിറക്കി തീവ്രവാദികളാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൌലവി, മുഹമ്മദ് സ്വലിഹ് മൌലവി, കാഞ്ഞാര്‍ അഹമ്മദ്കബീര്‍ മൗലവി, ഷുക്കൂര്‍ മൌലവി അല്‍‍‍ ഖാസിമി, ആബിദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.

മഅദനിയുടെ കുടുംബത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; മഹല്ല് ഇമാം ഐക്യവേദി

തിരുവന്തപുരം:ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മഅദനിയെയും കുടുംബത്തെയും തകർക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ബടല ഹൌസ് പ്രതികളെ അറസ്റ്റു ചെയ്യുക, മദ്രസാ അദ്യാപകരുടെ ക്ഷേമനിധി പലിശ വിമുക്തമാക്കുക, ചെമ്പരിക്ക ഖാസിയുടെ മരണത്തിനു കാരണമായവരെ കണ്ടെത്തുക പ്രക്ഷോഭം ആരംഭിക്കുമെന്നു കേരളാ മഹല്ല് ഇമാം ഐക്യവേദി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.



കേന്ദ്ര - സംസ്ഥാന സര്‍‍ക്കാരുകള്‍ മുസ്ലിം വിരുദ്ധ നയമാണു പിന്തുടരുന്നത്. തടിയന്റവിട നസീര്‍ മൊഴി നള്‍കി എന്നു വ്യാജ പ്രചാരണം നടത്തി സൂഫിയ മഅദനിയെ അറസ്റ്റു ചെയ്യാനുള്ള ശ്രമമാണു നടക്കുന്നത് എന്നും അവര്‍ പറഞ്ഞു.

പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൌലവി, മുഹമ്മദ് സാലിഹ് മൌലവി അല്‍ ഖാസിമി, അബ്ദുല്‍ ഷുക്കൂര്‍ മൌലവി അല്‍ ഖാസിമി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൌലവി, അബ്ദുര്‍ സലാം മൌലവി ഈരാട്ടുപേട്ട എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു
സാമ്രാജ്യത്വ അജണ്ട നിര്‍വഹിക്കുന്നത് ആരെന്ന് കണ്ടെത്തണം; പി. ഡി .പി


കൊച്ചി: മുസ്ലിം സമുദായത്തെയും പ്രവാചകനെയും അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് താന്‍ ചെയ്യുന്നതെന്ന തിരിച്ചറിവ് പോലുമില്ലാത്ത അധ്യാപകന്‍ സമൂഹത്തിന് അപമാനമാണ്.സാമ്രാജ്യത്വശക്തികളും പ്രചാരകരും ആഗോള തലത്തില്‍ നടത്തുന്ന പ്രചാരവേലകളുടെ ദൌത്യം കേരള പരിസരത്ത് നിര്‍വഹക്കുന്നവര്‍ ആരാണെന്ന് കണ്ടെത്തണം.മല്ലപ്പള്ളിയിലെയും തൊടുപുഴയിലെയും മുസ്ലിം വിരുദ്ധ നീക്കങ്ങളിലെ ഉറവിടം ഒന്ന് തന്നെയാണോയെന്ന് കണ്ടെത്തണം.



ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്ന പ്രചാരണങ്ങള്‍ തടയാനുള്ള നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശം അടിയന്തരമായി നടപ്പാക്കാനും സര്‍ക്കാക്കാര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ശക്തമായ നടപടി വേണം പി.എം.സുലൈമാന്‍

പ്രവാചകനെ അധിക്ഷേപിക്കും വിധം ചോദ്യപേപ്പർ തയ്യാറാക്കിയ അദ്യാപകനെതിരെ ശക്തമായ നടപടി എടുക്കണമെന്നു പി.ഡി.പി. ഇടുക്കി ജില്ലാ പ്രസിഡണ്ട് പി.എം.സുലൈമാന്‍ സർവ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നോ എന്നതു സംബന്ധമായ അന്വേഷണം വേണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു
മലപ്പുറം ജില്ലാ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. വാഹന പ്രചാരണ ജാഥകള്‍ നാളെ മുതല്‍

പി.ഡി.പി. കണ്‍വെന്‍ഷന്‍

വേങ്ങര: പി.ഡി.പി. മണ്ഡലം പ്രതിനിധി കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ പുത്തനത്താണി ഉദ്ഘാടനം ചെയ്തു. കെ. ചേക്കു അധ്യക്ഷത വഹിച്ചു. സലാം മൂന്നിയൂര്‍. എം. നൗഷാദ്, റസാഖ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കുരുണിയന്‍ ചേക്കു (പ്രസി), അയ്യപ്പന്‍ (വൈ.പ്രസി), നൗഷാദ് മംഗലശ്ശേരി (സെക്ര), റസാഖ് മമ്പുറം (ജോ.സെക്ര), എ.കെ. അഷ്‌റഫ് (ട്രഷ).

പി.ഡി.പി പതാകജാഥ

Posted on: 31 Mar 2010
എരമംഗലം: ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ മലപ്പുറം ഉമര്‍ഖാസി നഗറില്‍ നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനനഗരിയിലേക്കുള്ള പതാകജാഥ ഏപ്രില്‍ ആറിന് വെളിയങ്കോട്ടുനിന്ന് പുറപ്പെടും. ജില്ലാസമ്മേളന പ്രചാരണാര്‍ഥം പി.ഡി.പി മാറഞ്ചേരി പഞ്ചായത്ത് കൗണ്‍സില്‍യോഗം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം അസീസ് വെളിയങ്കോട് ഉദ്ഘാടനംചെയ്തു. പി.വി. ഏന്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. വി.വി. നസീര്‍, കെ.ടി. ഹുസ്സന്‍, പി.വി. സൈനുദ്ദീന്‍, കെ. അബ്ദുല്‍ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

1000 പേരെ പങ്കെടുപ്പിക്കും


തിരുനാവായ: പി.ഡി.പി മലപ്പുറംജില്ലാ സമ്മേളനത്തിന് 1000 പേരെ പങ്കെടുപ്പിക്കുവാന്‍ പി.ഡി.പി തിരുനാവായ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ എന്‍.വി. അബൂബക്കര്‍ഹാജി, കെ.പി. നസ്‌റുദ്ദീന്‍, സാജി എടക്കുളം, വീരാന്‍ഹാജി ചെനക്കല്‍, സൈഫുദ്ദീന്‍, കുഞ്ഞിപ്പ താഴെത്തറ, കബീര്‍ കാരത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

30.3.10

കെട്ടിച്ചമച്ച ലൌജിഹാദ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് മുസ്ലീം സമുദായത്തെ അപമാനിക്കുകയും മുസ്ലീങ്ങളുടെ വികാരങ്ങള്‍ വൃണപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ച് മലയാളമനോരമയ്ക്കും മാതൃഭൂമിക്കും എടവനക്കാട് മഹല്ലില്‍ വിലക്കേര്‍പ്പെടുത്തി. രണ്ട് മാസക്കാലത്തേക്കാണ് ഈ പത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എടവനക്കാട് മഹല്ലിലെ എല്ലാ മുസ്ലീം സംഘടനകളുമായും കൂടിയാലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു നീക്കത്തിന് തയ്യാറായതെന്ന് മഹല്ല് ഭാരവാഹികള്‍ പറയുന്നു. വിദ്യാഭ്യാസരംഗത്ത്‌ പുരോഗതിയിലേക്കു നീങ്ങുന്ന മുസ്ലീം സമുദായത്തെ തടയുന്നതുള്‍പ്പെടെ ഗൂഢോദ്ദേശ്യമാണു ലൗ ജിഹാദ്‌ കഥകള്‍ക്കു പിന്നിലെന്നു ജമാഅത്ത്‌ പ്രസിഡന്റ്‌ കെ എം അബ്ദുല്‍ മുജീബ്‌ അഭിപ്രായപ്പെടുന്നു.

“ഭീകരന്‍, തീവ്രവാദി, സ്ത്രീലമ്പടന്‍ എന്നിങ്ങനെയാണ് മനോരമയും മാതൃഭൂമിയും മുസ്ലീങ്ങളെ ചിത്രീകരിക്കുന്നത്. ലൗ ജിഹാദ്‌ കഥയുമായി മനോരമ പ്രസിദ്ധീകരിച്ച 'അവള്‍ ഇരയാണ്‌, അവിടെയും ഇവിടെയും' എന്ന പരമ്പര ഇരു പത്രങ്ങളുടെയും മുസ്ലീം സമുദായത്തിനോടുള്ള സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ്‌.”

 
“പ്രണയത്തിന്റെ പേരില്‍ മതംമാറ്റത്തിന്‌ ആസൂത്രിത ശ്രമമെന്നു വാര്‍ത്ത നല്‍കി മുസ്ലിം യുവാക്കളെ ഭീകരരാക്കുകയാണു മാതൃഭൂമി ചെയ്തത്‌. ലൗ ജിഹാദിന്‌ തെളിവില്ലെന്ന ഡിജിപിയുടെ റിപോര്‍ട്ട്‌ വളച്ചൊടിച്ച്‌ വാസ്തവവിരുദ്ധമാക്കിയതും പത്രങ്ങളുടെ കാപട്യത്തിനു തെളിവാണ്‌. പ്രണയവിവാഹം പ്രത്യേക സമുദായത്തെ ലക്ഷ്യംവച്ചാണെന്ന ജസ്റ്റിസ്‌ ശശിധരന്‍ നമ്പ്യാരുടെ നിരീക്ഷണം മനോരമയും മാതൃഭൂമിയും മൂലയിലൊതുക്കി. മറ്റു സംഭവങ്ങളിലും ഈ പത്രങ്ങളുടെ നിലപാട്‌ വ്യത്യസ്തമായിരുന്നില്ല.” - അബ്ദുല്‍ മുജീബ്‌ പറയുന്നു.

ഒരു പ്രദേശത്തെ പ്രത്യേകസമുദായാംഗങ്ങള്‍ കേരളത്തിലെ രണ്ട് പ്രധാന പത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് കൌതുകത്തോടെയാണ് കേരളീയസമൂഹം കാണുന്നത്. ഈ പത്രങ്ങള്‍ക്ക് എടവനട്ടാട് മഹല്ലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറ്റ് സ്ഥലങ്ങളിലുള്ളവരും ഇതര സമുദായക്കാരും മാതൃകയാക്കിയാല്‍ പത്രപസിദ്ധീകരണ രംഗത്ത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാകും. എന്നാല്‍, ചില സമുദായങ്ങളെ താറടിച്ച് കാണിക്കാനുള്ള പത്രസ്ഥാപനങ്ങളുടെ ശ്രമത്തിന് ഇങ്ങിനെതന്നെയാണ് മറുപടി നല്‍കേണ്ടതെന്ന് വാദിക്കുന്നവരുമുണ്ട്

25.3.10

മഅദനിക്കെതിരായ നീക്കത്തിനെതിരെ സമരം തുടങ്ങും


തിരുവനന്തപുരം: എന്‍.ഐ.എ, ഐ.ബി. തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയേയും കുടുംബത്തേയും തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ സമരം ആരംഭിക്കുമെന്ന് കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൗലവി, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് സാലിഹ് മൗലവി, അബ്ദുള്‍ഷുക്കൂര്‍ മൗലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം ചേരുന്ന നേതൃയോഗം സമരപരിപാടികള്‍ തീരുമാനിക്കും.

വര്‍ഗീയ കലാപ നിയന്ത്രണബില്‍ പിന്‍വലിക്കുക, ബട്‌ള ഹൗസ് സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യുക, സംസ്ഥാന സര്‍ക്കാരിന്റെ മദ്രസ്സാ അധ്യാപക ക്ഷേമനിധി പദ്ധതി പലിശ മുക്തമാക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
കുടിവെള്ളക്ഷാമം പരിഹരിക്കണം


കുടിവെള്ളക്ഷാമം പരിഹരിക്കണം

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാക്കരയിലെ കോതോള്‍ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് പി.ഡി.പി. വളാഞ്ചേരി പഞ്ചായത്ത് 19-ാം വാര്‍ഡ് യോഗം ആവശ്യപ്പെട്ടു. ഹംസ കെ.എം. അധ്യക്ഷത വഹിച്ചു. കെ.ടി. ഷറഫുദ്ദീന്‍, കെ. സിറാജ്, അലി. സി. സിദ്ധിഖ്, എന്നിവര്‍ പ്രസംഗിച്ചു.
മഅ്ദനിക്കും കുടുംബത്തിനുമെതിരെ ഗൂഢനീക്കമെന്ന് ആരോപിച്ച് പി.ഡി.പി രാജ്ഭവന്‍ ധര്‍ണ


തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനും അതുവഴി മര്‍ദിതസമൂഹങ്ങളുടെ അവകാശസംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പി.ഡി.പിയെ തളര്‍ത്തുവാനും ഗൂഢനീക്കം നടക്കുന്നു എന്നാരോപിച്ച് വ്യാഴാഴ്ച പി.ഡി.പി രാജ്ഭവന് മുമ്പില്‍ പ്രതിഷേധധര്‍ണ നടത്തും.

പാര്‍ട്ടിയുടെ സി.എ.സി സെക്രട്ടേറിയറ്റ് അംഗങ്ങളും തിരുവനന്തപുരം ജില്ലയിലെ സജീവപ്രവര്‍ത്തകരും പങ്കെടുക്കുന്ന ധര്‍ണ രാവിലെ 11 മണിക്ക് അഡ്വ. പി.എം.എ. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

അല്‍ഫോണ്‍സ് കണ്ണന്താനം എം.എല്‍.എ, ഭാസുരേന്ദ്രബാബു, ജമാഅത്തെ ഇസ്ലാമി നേതാവ് ഷഹീര്‍ മൌലവി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് നേതാക്കളായ പൂന്തുറ സിറാജ് , അഡ്വ. സിറാജ് , അഡ്വ. സത്യദേവ്, പാച്ചിറ സലാഹുദ്ദീന്‍എന്നിവര്‍ അറിയിച്ചു.

24.3.10

പി.ഡി.പി. മണ്ഡലം പ്രതിനിധി സമ്മേളനം തുടങ്ങി

മലപ്പുറം: 'സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമായി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ മണ്ഡലം കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് മണ്ഡലംതല പ്രതിനിധിസമ്മേളനങ്ങള്‍ ചേരുന്നത്.

പൊന്നാനിയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഇല്യാസ് കുണ്ടൂര്‍, ബാപ്പു പുത്തനത്താണി, മുഹമ്മദ് സഹീര്‍ എന്നിവര്‍ സംഘടനാ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മഞ്ചേരി മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തവനൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ജാഫര്‍ അലി ദാരിമി, അഡ്വ. ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മലപ്പുറം മണ്ഡലം പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി ഉദ്ഘാടനം ചെയ്തു. ഇല്യാസ് കുണ്ടൂര്‍, യൂസുഫ് പാന്ത്ര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

തിരൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസുഫ് പാന്ത്ര ഉദ്ഘാടനം ചെയ്തു. ഷമീര്‍ പയ്യനങ്ങാടി, ജാഫറലി ദാരിമി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

24ന് നിലമ്പൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളുടെയും 25ന് ഏറനാട്, മങ്കട 26ന് വണ്ടൂര്‍, കൊണ്ടോട്ടി, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളുടെയും 27ന് പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍ മണ്ഡലങ്ങളുടെയും 28ന് താനൂര്‍ മണ്ഡലത്തിന്റെയും പ്രതിനിധി സമ്മേളനങ്ങള്‍ ചേരും.

21.3.10

'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' പി.ഡി.പി. മലപ്പുറം ജില്ലാ സമ്മേളന സെമിനാറുകള്‍ക്കു തുടക്കമായി


സാമ്രാജ്യത്വ ശക്തികളുടെ അപകടകരമായ കടന്നുകയറ്റം അപകടകരമായ അവസ്ഥയില്‍


സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റം ഇന്ത്യയെ ഏറ്റവും അപകടകരമായ അവസ്ഥയില്‍ എത്തിചേര്‍ന്നിരിക്കുകയാണെന്നു പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.

ആണവ ബില്ലിന്റെ കാര്യത്തിലും ഹെഡ്‌ലിയുടെ കാര്യത്തിലും യു.പി.എ. സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന വിധേയത്വം അതിന്റെ തെളിവാണ്. മുംബൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റം സമ്മതിച്ച ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാനുള്ള ഉള്‍ക്കരുത്ത് പോലും നമ്മുടെ ദേശീയ ഭരണാധികാരികള്‍ക്കില്ലതായിരിക്കുന്നു.

ചമ്രവട്ടം ജങ്ക്ഷനില്‍ പി.ഡി.പി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചമ്രവട്ടം ജങ്ക്ഷനില്‍ പി.ഡി.പി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരതയും ചെറുത്ത് നില്പ്പും' സെമിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു സി.കെ.അബ്ദുല്‍ അസീസ്.

സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി മോഡറേറ്ററായിരുന്നു. എം.എ.അഹമ്മദ് കബീര്‍, അസീസ് വെളിയങ്കോട്, പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പടി, കെ.പി.അബ്ദുല്‍ ജബ്ബാര്‍, അഷ്റഫ് കോക്കൂര്‍, മൊയ്തീന്‍കുട്ടി പുളിക്കല്‍, നൌഷാദ് ബാബു, കെ.കെ.ഇല്യാസ്, അഷറഫ് ചെട്ടിപ്പടി, സാലിഹ് കിഴക്കേതില്‍, രവി തേലത്ത് എന്നിവര്‍ സംസാരിച്ചു.

പി.ഡി.പി മാധ്യമ സെമിനാര്‍

മഞ്ചേരി: പി.ഡി.പി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മഞ്ചേരിയില്‍ നടത്തിയ മാധ്യമസെമിനാര്‍ മാധ്യമനിരൂപകന്‍ ഭാസുരേന്ദ്ര ബാബു ഉദ്ഘാടനംചെയ്തു. പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍അസീസ് വിഷയം അവതരിപ്പിച്ചു. ടി.പി. സുല്‍ഫിഖറലി(സി.പി.എം), മൊയ്തീന്‍കുട്ടി പുളിക്കല്‍ (ഐ.എന്‍.എല്‍), അഡ്വ.പി.എ പൗരന്‍(പി.യു.സി.എല്‍), സുഹൈല്‍ പൂങ്ങോട്(എസ്.എസ്.എഫ്), സി. ദാവൂദ്(ജമാഅത്തെ ഇസ്‌ലാമി), അഷറഫ് ബാഖവി(എസ്. വൈ.എസ്), വി.പി. യഹ്‌യാഖാന്‍(കെ.എന്‍.എം), പി.ഡി.പി സംസ്ഥാനസെക്രട്ടറി ഗഫൂര്‍ പുതുപ്പാടി എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ പുത്തനത്താണി മോഡറേറ്ററായിരുന്നു. എന്‍.സി. മുഹമ്മദ്കുട്ടി സ്വാഗതവും സലിംമേച്ചേരി നന്ദിയും പറഞ്ഞു.

17.3.10

പി.ഡി.പി സെമിനാര്‍ നാളെ


പൊന്നാനി: ഏപ്രില്‍ ഏഴുമുതല്‍ മലപ്പുറം ഉമര്‍ഖാസി നഗറില്‍നടക്കുന്ന പി.ഡി.പി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചമ്രവട്ടം ജങ്ഷനില്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരതയും ചെറുത്തുനില്പും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍അസീസ് ഉദ്ഘാടനം ചെയ്യും. ഹനീഫ പുത്തനത്താണി മോഡറേറ്ററായിരിക്കും.

ജില്ലാ ജോയന്റ് സെക്രട്ടറി ജഅ്ഫറലി ദാരിമി, എം.എ.അഹമ്മദ് കബീര്‍, അസീസ് വെളിയങ്കോട്, സി.പി.മുഹമ്മദ് അഷ്‌റഫ്, കല്ലിങ്ങല്‍ മൂസ എന്നിവര്‍ സംബന്ധിച്ചു.

4.3.10

.

കെ. എ. ഹസ്സനെ പി.ഡി.പി.യില്‍ നിന്നും പുറത്താക്കി



തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ മാര്‍ച്ച് അഞ്ച് മുതല്‍ എട്ടുവരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി. ഉന്നതാധികാര സമിതി തീരുമാനിച്ചു. ജില്ല, മണ്ഡലം, വാര്‍ഡ് എന്നീ തലങ്ങളില്‍ വിലക്കയറ്റ വിരുദ്ധ സമ്മേളനങ്ങളും സമരങ്ങളും സംഘടിപ്പിക്കും. പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരൊട് വിശദീകരിക്കുകയായിരുന്നു വര്‍ക്കിംഗ് ചെയര്‍മാന്‍.

മഅദനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ആസൂത്രിതനീക്കങ്ങള്‍ക്കെതിരെ 13-ന് എറണാകുളത്ത് മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് പാര്‍ട്ടിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഇന്ത്യ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് പ്രഥമ വനിതാ സംഗമം സംഘടിപ്പിക്കും.



പി.ഡി.പി. ജില്ലാ സമ്മേളനങ്ങള്‍ ഏപ്രില്‍ ഏഴ് മുതല്‍ മെയ് 31 വരെയും അംഗത്വവിതരണം മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 20 വരെയും നടക്കും. നിരന്തരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കെ.എ.ഹസ്സനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായും സിറാജ് പറഞ്ഞു. പാര്‍ട്ടിയുടെ ചിലവില്‍ ലഭിച്ച വഖഫ് ബോര്‍ഡ് അംഗത്വം ഹസ്സന്‍ രാജിവെക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു


പി.ഡി.പി. വില്ലേജോഫീസിലേക്ക് മാര്‍ച്ച് നടത്തും


തൊടുപുഴ: കുമാരമംഗലം വില്ലേജ് ഓഫീസ് ജീവനക്കാര്‍, കൈക്കൂലിവാങ്ങിയ ഹെക്ടര്‍കണക്കിന് നിലം നികത്തി നിര്‍മാണപ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുകയാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിന് വില്ലേജോഫീസ്മാര്‍ച്ച് നടത്തുമെന്ന് പി.ഡി.പി. ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഴിമതിക്കെതിരെ രേഖാമൂലം തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പി.ഡി.പി. ജില്ലാ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്താന്‍ വില്ലേജോഫീസ്ജീവനക്കാര്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.

പി.ഡി.പി. ജില്ലാ സെക്രട്ടറി നൗഷാദ് ആലുംമൂട്ടില്‍, നജീബ് കളരിക്കല്‍, ടി.കെ.അബ്ദുള്‍കരീം, പി.ഇ.ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വിലവര്‍ധനയ്‌ക്കെതിരെ പിഡിപി പ്രകടനം നടത്തി


ആലപ്പുഴ: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി. കെട്ടിവലിച്ച ഓട്ടോയുമായി പുലയന്‍വഴി ജങ്ഷനില്‍ നിന്ന് തുടങ്ങിയ പ്രകടനം മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടേറിയറ്റംഗം എ. അന്‍സാരി, കെ. നബീബ്, കെ. മുജീബ്, അബ്ദുള്‍ കരീം, ഷാജി കോയാപറമ്പില്‍, ഗഫൂര്‍ കോയാമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


നമ്മുടെ വക്കീലിനു ഇനിയും നേരം വെളുത്തില്ലേ ?

നമ്മുടെ ഹസ്സന്‍ വക്കീല്‍ പാര്‍ട്ടി വിട്ടിരിക്കുന്നു. നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടക്കുകയാണെന്നും കോണ്‍ഗ്രെസ്സിന്റെയും മുസ്ലിംലീഗിന്റെയും മതേതര കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ടെന്നും നമ്മുടെ വക്കീലിനു വെളിപാടുണ്ടായിരിക്കുന്നു. നല്ല കാര്യം. ഏതാനും ആഴ്ചകള്‍ മുമ്പ് വരെ ചാനലുകള്‍ക്കു മുമ്പിലും മറ്റും പറഞ്ഞതൊക്കെ വക്കീല്‍ വിഴുങ്ങിയിരിക്കുന്നു.വക്കീലിനു മറവിയുടെ അസുഖം ബാധിച്ചോ ആവോ ? പാര്‍ട്ടിയുടെ പല നിലപാടുകളോടും യോജിച്ചു പോവാന്‍ പറ്റില്ലെന്നു പറഞ്ഞ കൂട്ടത്തില്‍ രാഷ്ട്ര സുരക്ഷായാത്രയില്‍ നിന്നു താനുള്‍പ്പെടെയുള്ളവര്‍ മാറി നിന്നെന്നും വക്കീല്‍ പറഞ്ഞു വച്ചു. മലപ്പുറത്തെ പിള്ളേര്‍ ഇതറിഞ്ഞാല്‍ വക്കീലിനെക്കുറിച്ച് എന്താണാവോ കരുതുക. വക്കീലായതു കൊണ്ടു തന്നെ കള്ളം പറയാമല്ലോ. കാരണം പുത്തന്‍ കൂറ്റുകാരെ തേടാനിറിങ്ങിയിട്ട് കുറച്ചു കാലമായ വക്കീല്‍ തീവ്രാവാദികളെന്നു ആരോപിക്കപ്പെടുന്നവരുടെ രാഷ്ട്രീയ രൂപമായ സുഡാപ്പിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയപ്പോള്‍ രാഷ്ട്ര സുരക്ഷാ യാത്രയുടെ സ്വീകരണ ബഹളം കണ്ടപ്പോള്‍ അനര്‍ഹമായ വൈസ് ചെയര്‍മാന്‍ പദത്തിന്റെ പിന്‍ബലത്തില്‍ സ്വീകരണ വേദിയില്‍ കയറി പ്രസംഗിച്ചത് വക്കീല്‍ മറന്നാലും ജനം മറന്നു കാണില്ല.

 അല്ലെങ്കിലും എന്നായിരുന്നു വിടാന്‍ അകത്തായിരുന്നത് ? പതിനേഴ് വര്‍ഷം വൈസ് ചെയര്‍മാന്‍ പദവി അലങ്കരിക്കുകയും പാര്‍ട്ടിയുടെ ചിലവില്‍ വഖഫ് ബോര്‍ഡ് അംഗത്വം നേടിയ വക്കീല്‍ തിരിച്ച് പാര്‍ട്ടിക്ക് ചെയ്ത സേവനം എന്താണാവോ ?പാര്‍ട്ടിയുടെ എല്ലാമെല്ലാമായ ചെയര്‍മാനെതിരെ ഫാസിസ്റ്റുകളെപ്പോലും വെല്ലും വിധത്തില്‍ മോശമായ പരാമര്‍ശം നടത്തിയ ചെന്നിത്തലയോടൊപ്പം തിരുവനന്തപുരത്ത് വേദി പങ്കിട്ടതോ ? അതോ കിള്ളി അജീര്‍ എന്ന പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സുഡാപ്പിയുടെ സഹയാത്രികനായി പാര്‍ട്ടി പരിപാടികള്‍ പോലും മാറ്റിവച്ച് വേദി പങ്കിടാന്‍ ഓടി നടന്നതാണോ മഹത്തായ സേവനം !


പതിനേഴു വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ട് പുറത്തു പോവുമ്പോള്‍ കൂടെ കിട്ടിയത് ഇന്നലെ പാര്‍ട്ടിയില്‍ കടന്നു വന്ന രണ്ടു രാഷ്ട്രീയ ഭിക്ഷാംദേഹികളെ മാത്രമല്ലേ വക്കീലെ ? താങ്കള്‍ക്കു പറ്റിയ പണി വക്കീല്‍ പണി തന്നെയാണ്. പലരും നിര്‍ബന്ധിച്ചപ്പോള്‍ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തിനു സമ്മതിച്ച വക്കീല്‍ ആരും നിര്‍ബന്ധിക്കാതെ എറ്റെടുത്ത് വഖഫ് ബോര്‍ഡ് അംഗത്വം സ്വയം ഒഴിയാനുള്ള മാന്യത കാണിക്കണം. സേവനം ഒന്നും ചെയ്തില്ലെങ്കിലും നന്ദികേട് കാണിക്കരുത്.താങ്കളുടെ സ്വന്തം കുടുംബം പോലും ഒരു പക്ഷേ അതു സഹിച്ചെന്നു വരില്ല.



'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' പി.ഡി.പി. മലപ്പുറം ജില്ലാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍


'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 7,8, 9 തീയതികളില്‍ മലപ്പുറം ഉമര്‍ ഖാസി നഗറില്‍ നടക്കുന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ മലപ്പുറം ജില്ലയിലെങ്ങും വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലയിലെങ്ങും സമ്മേളന പ്രചരണാര്‍ത്ഥം ബോര്‍ഡുകളും ചുവരെഴുത്തുകളും തുടങ്ങി കഴിഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ഗ്രഹ സന്ദര്‍ശനം, സായാഹ്ന ചര്‍ച്ചകള്‍, സെമിനാറുകള്‍, വാഹന പ്രചാരണ ജാഥകള്‍,കോര്‍ണര്‍ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും.ഏപ്രില്‍ ഏഴിന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔപചാരിക തുടക്കമാവും.അന്നേ ദിവസം രാവിലെ പത്തു മണിക്ക് പ്രതിനിധി സമ്മേളനവും രണ്ടുമണിക്ക് തൊഴിലാളി സംഗമവും വൈകിട്ട സൌഹ്രദ സംഗമവും നടക്കും.സമ്മേളന നഗരിയി ഉയര്‍ത്താനുള്ള കൊടിമരം ഏപ്രില്‍ ആറിനു മഞ്ചേരി - വഴിക്കടവില്‍ നിന്നും കൊടിമരത്തില്‍ നാട്ടാനുള്ള പതാക ജാഥ വെളിയങ്കോടു നിന്നുമാണു പുറപ്പെടുക.പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി ജാഥയായി കൊണ്ടുവരും.ഏപ്രില്‍ 8 വ്യാഴായ്ച രാവിലെ 10 മണിക്കു പ്രവാസി സംഗമവും, ഉച്ചക്കു രണ്ടിനു വിദ്യാര്‍ത്ഥി സംഗമവും വൈകിട്ട് നാലിനു ജില്ലാ കൊണ്‍സിലും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.ഏപ്രില്‍ 9 വെള്ളിയാഴ്ച മൂന്നു മണിക്കു മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയുടെ കരുത്തു വിളിച്ചോതുന്ന ശക്തി പ്രകടനവും വൈകിട്ട് 5 നു ഉമര്‍ ഖാസി നഗറില്‍ മഹാ സമ്മേളനവും നടക്കും.

സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 19 മുതല്‍ 26 വരെ ജില്ലയിലെ നാലു പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കുന്ന സെമിനാറുകള്‍ നടക്കും.


എന്നീ വിഷയങ്ങളിലാണു സെമിനാറുകള്‍ നടക്കുക. ഹനീഫ പുത്തനത്താണി, എന്‍.എം. സിദ്ദീഖ് താനൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ.അബ്ദുല്‍ അസീസ്‌ മോഡറേറ്ററായിരിക്കും.

പി.ഡി.പി ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

മലപ്പുറം: ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. സി.കെ. അബ്ദുല്‍അസീസ് മുഖ്യ രക്ഷാധികാരിയും ഗഫൂര്‍ പുതുപ്പാടി, ഹനീഫ പുത്തനത്താണി എന്നിവര്‍ രക്ഷാധികാരികളും ഇബ്രാഹിം തിരൂരങ്ങാടി ചെയര്‍മാനും ബാപ്പു പുത്തനത്താണി ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ സമ്മേളനത്തിന്റെ പ്രചാരണപരിപാടികള്‍ക്ക് സ്വാഗതസംഘം യോഗം അന്തിമ രൂപംനല്‍കി. പഞ്ചായത്ത്, മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍, പദയാത്രകള്‍, സെമിനാറുകള്‍, നാട്ടുകൂട്ടങ്ങള്‍, ഗൃഹസന്ദര്‍ശനം, സായാഹ്ന ചര്‍ച്ചകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തും. മാര്‍ച്ച് എട്ടിന് പുത്തനത്താണി സി.വി ഓഡിറ്റോറിയത്തില്‍ ജില്ലാതല നേതൃസംഗമം നടക്കും.

യോഗത്തില്‍ ഇബ്രാഹീം തിരൂരങ്ങാടി അധ്യക്ഷതവഹിക്കും. ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനംചെയ്തു. വേലായുധന്‍ വെന്നിയൂര്‍, യൂസഫ് പാന്ത്ര,മുഹമ്മദ് സഹീര്‍ മലപ്പുറം, ജാഫര്‍ അലി ദാരിമി, ഇല്യാസ് കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു
പി.ഡി.പി. നേതാവ് കിള്ളി അജീറിന് നേരെയും വധ ശ്രമം; ഇരു സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമെന്ന് സൂചന

പി.ഡി.പി.തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കാട്ടാക്കട മണ്ഡലം പ്രസിഡണ്ടുമായ കിള്ളി അജീറിനെ ഒരു സംഘം എന്‍.ഡി.എഫുകാര്‍ ആക്രമിച്ചു പരുക്കേല്പ്പിച്ചു. തലയ്ക്കു സാരമായ പരുക്കുകളേറ്റ അജീറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് പി.ഡി.പി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ അക്രമിച്ചതിനു പിന്നിലും ഇവരുടെ കൈകളാണെന്ന സൂചന ബലപ്പെടുന്നു.

(എന്‍.ഡി.എഫ്.സ്വയം ശവക്കുഴി തൊണ്ടുന്നു - നിരീക്ഷകന്‍)

21.2.10

പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിന് നേരെ വധശ്രമം

പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിന് നേരെ വധശ്രമം

പി.ഡി.പി.വൈസ് ചെയര്‍മാനും സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി (സി.എ.സി.) അംഗവുമായ വര്‍ക്കല രാജിനെ അജ്ഞാതര്‍ അക്രമികള്‍ വെട്ടി പരുക്കേല്‍പിച്ചു.തിരുവനന്തപുരം വര്‍ക്കലക്കടുത്തു പാലച്ചിറ സ്വദേശിയായ രാജ് തന്റെ സ്ഥാപനത്തില്‍ രാത്രി പത്തര മണിയോടെ വീട്ടിലേക്കു പോകുംവഴിയാണ് ആക്രമിക്കപ്പെട്ടത്.ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അക്രമികളാണ്  അദ്ധേഹത്തെ വെട്ടി പരുക്കേല്പിച്ചത്. രാജ് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വര്‍ക്കല രാജിനെതിരെ വധശ്രമം: പ്രതികളെ അറസ്റ്റുചെയ്യണം-മഅദനി
Posted on: 21 Feb 2010

കൊച്ചി: പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ യഥാര്‍ഥപ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ആവശ്യപ്പെട്ടു.

കള്ളക്കേസുകളും അപവാദപ്രചാരണങ്ങളുംകൊണ്ട് പിഡിപിയെ തകര്‍ക്കാന്‍ പല കോണുകളില്‍നിന്നും നടന്ന ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ നേതാക്കളെ ഇല്ലാതാക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍കഴിയുമോ എന്ന പുതിയ പരീക്ഷണമാണ് വര്‍ക്കല രാജിനെതിരെയുള്ള വധശ്രമത്തിലൂടെ ആരംഭിച്ചിരിക്കുന്നതെന്ന് മഅദനി ആരോപിച്ചു.
 
സംഭവത്തില്‍ പ്രതിഷേധിച്ചു മുഴുവന്‍ ജില്ല - മണ്ഡലം കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.

രാജിന് നേരെ വധശ്രമം ; പ്രതിഷേധം വ്യാപകം
Posted on: 21 Feb 2010
രാജിനു നേരെ വധ ശ്രമം കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു; ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി


പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെള്ളിയാഴ്ച്ച രാത്രി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തതില്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് മൈലക്കാട് ഷായും സെക്രട്ടറി സുനില്‍ ഷായും പ്രസ്താവനയില്‍ അറിയിച്ചു.

പ്രതിഷേധപ്രകടനം നടത്തി

തിരൂരങ്ങാടി: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിക്കുവാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.

കെ.പി. മുഹമ്മദ്, സിദ്ധിഖ് മൂന്നിയൂര്‍, സി.പി. ഹുസൈന്‍, പി.വി. മുഹമ്മദ്, എന്‍.എം. ജംഷീദ്, മുസ്തഫ മണക്കടവന്‍, റാഫി, എം.ടി. നജ്മുദ്ധീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. യോഗം സലാം മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.

അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം
Posted on: 21 Feb 2010

ശാസ്താംകോട്ട:പി.ഡി.പി. സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാന്‍ വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമത്തില്‍ പി.ഡി.പി. കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അപലപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി.കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം.ഷാഹുല്‍ ഹമീദ്, സെക്രട്ടറി എ.എം.ബദുഷ, ജോയിന്റ് സെക്രട്ടറി കെ.എസ്.ഷിഹാബ് എന്നിവര്‍ ആവശ്യപ്പെട്ടു.

കുറ്റവാളികളെ അറസ്റ്റ് ചെയ്യണം മുഹമ്മദ്കുട്ടി കേച്ചേരി

Posted on: 22 Feb 2010

തൃശ്ശൂര്‍: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ മുഖംമൂടി സംഘം ആക്രമിച്ചതില്‍ പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി കേച്ചേരി പ്രതിഷേധിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരൂരങ്ങാടിയില്‍ പ്രതിഷേധജാഥ നടത്തി

Posted on: 22 Feb 2010

തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ചെമ്മാട്ടങ്ങാടിയില്‍ പ്രകടനം നടത്തി.

വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, ഹസ്സന്‍, ഹംസ, അനസ് തെന്നല, റസാഖ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു ഷണ്ഡനു വേണ്ടി നിങ്ങള്‍ക്കു മുദ്രാവാക്യം വിളിക്കേണ്ടി വരില്ല : അബ്ദുല്‍ നാസ്സര്‍ മഅദനി


തിരുവനന്തപുരം: രാഷ്‌ട്രീയക്കാരുടെ മുതുക്‌ തടവുന്ന ചില പോലീസ്‌ ഉദ്യോഗസ്‌ഥരാണ്‌ കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയെ പ്രതിയാക്കിയതെന്നും ഇതിനു പിന്നില്‍ പ്രേരണയും ഭീഷണിയുമുണ്ടെന്നും അബ്‌ദുള്‍ നാസര്‍ മഅദനി. ഗുജറാത്തിലെ പോലീസുകാരെപ്പോലെയാണ്‌ ഇവിടെ ചിലര്‍ പെരുമാറുന്നത്‌. മഅദനിക്ക്‌ എല്ലാ കേസുകളിലും പങ്കുണ്ടെന്ന്‌ സൂഫിയയെക്കൊണ്ട്‌ പറയിപ്പിക്കാനാണ്‌ അവരുടെ ശ്രമമെന്നും മഅദനി പറഞ്ഞു. ഞാന്‍ നിയമത്തേയോ കോടതിയേയോ ധിക്കരിക്കില്ല. ഇനിയും ജയിലില്‍ പോകാന്‍ തനിക്കു മടിയില്ല. അതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ ജനാധിപത്യ മര്യാദകള്‍ കൈവിടരുത്. മഅദനി കൊല്ലപ്പെട്ടു എന്നു കേട്ടാലും സംയമനത്തോടു കൂടി നേരിടണം. നിങ്ങളെ തീവ്രവാദികളാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഒരിക്കലും ഒരു ഷണ്ഡനു വേണ്ടി നിങ്ങള്‍ക്കു മുദ്രാവാക്യം വിളിക്കേണ്ടി വരില്ല എന്നും വികാര നിര്‍ഭരമായ തന്റെ പ്രസംഗത്തില്‍ മഅദനി പറഞ്ഞു.രാഷ്‌ട്രസുരക്ഷാ സന്ദേശയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മഅദനി.
 ഇത്‌ മഅദനിയോടുള്ള വെല്ലുവിളിയല്ല, ഒരു സമുദായത്തോടുള്ള വെല്ലുവിളിയാണ്‌. ഇനിയുമെത്ര പീഡിപ്പിക്കാന്‍ ശ്രമിച്ചാലും ഞാന്‍ ഒളിച്ചോടില്ല. ഇതിന്റെ പിന്നിലുള്ള മനോരോഗമെന്താണെന്ന്‌ തനിക്കറിയാം. താന്‍ നീതിന്യായ വ്യവസ്‌ഥയെ ധിക്കരിക്കുന്നില്ല. അതിന്റെ പേരില്‍ പേടിച്ചു പിന്‍മാറുമെന്നോ, കീഴടക്കാമെന്നോ കരുതരുത്‌.
സന്ദേശയാത്ര മാധ്യമങ്ങള്‍ അവഗണിച്ചിട്ടും ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഈ യാത്ര തനിക്ക്‌ എം.പിയോ, എം.എല്‍.എയോ, മന്ത്രിയോ ആകാന്‍ വേണ്ടിയായിരുന്നില്ല. ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം കേള്‍പ്പിക്കാനാണ്‌ താന്‍ ഈ യാത്ര നടത്തിയത്‌. മാധ്യമങ്ങള്‍ തന്നെ പൂജിക്കണമെന്നു താന്‍ പറയുന്നില്ല-മഅ്‌ദനി പറഞ്ഞു.
തെഹല്‍ക എക്‌സിക്യൂട്ടിവ്‌ എഡിറ്റര്‍ അജിത്‌ സാഹി സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ അബ്‌ദുള്‍ അസീസ്‌, ജെയിംസ്‌ കളരിക്കല്‍, പി.ഡി.പി സംസ്‌ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മഅദനിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച വെബ്‌സൈറ്റിന്റെ (http://www.maudany.com)/ ഉത്ഘാടനം അജിത്‌ സാഹി നിര്‍വഹിച്ചു.

രാഷ്ട്രസുരക്ഷാ യാത്രക്ക് ഉജ്ജ്വല റാലിയോടെ സമാപനം




















തിരുവനന്തപുരം: ഭരണകൂടങ്ങള്‍ സൃഷ്ട്ടിക്കുന്ന കള്ളക്കേസ്സുകള്‍ക്കും പ്രചാരണങ്ങള്‍ക്കും മുന്നില്‍ തളരാന്‍ തങ്ങള്‍ക്കു മനസില്ലെന്ന് പ്രഖ്യാപിച് ആയിരങ്ങള്‍ പങ്കെടുത്ത ഉജ്ജ്വല റാലിയോടെ രാഷ്ട്ര സുരക്ഷാ യാത്ര സമാപിച്ചു. സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യുനപക്ഷ വേട്ട നിര്‍ത്തുക, ജന്സംഖ്യാനുപതിക സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുമായി പതിനേഴു ദിവസം നീണ്ടു നിന്ന യാത്ര 111 മണ്ഡലങ്ങളിലെ 352 ഗ്രാമപഞ്ചായത്തുകള്‍ താണ്ടിയാണ് തിരുവനന്തപുരത്ത് സമാപിച്ചത്. പ്രസ് ക്ലബ് മൈതാനിയില്‍ നിന്നും ആരംഭിച്ച റാലി മെയിന്‍ റോഡു വഴി വെട്ടിമുറിച്ച കോട്ടയില്‍ തയാറാക്കിയ 'ഹേമന്ദ് കാര്‍ക്കരെ' നഗറില്‍ സമാപിച്ചു. റാലിക്ക് സംസ്ഥാന - ജില്ല നേതാക്കളായ പൂന്തുറ സിറാജ്, സി.കെ അബ്‌ദുള്‍ അസീസ്‌, ഗഫൂര്‍ പുതുപ്പാടി, സ്വാമി വര്‍ക്കല രാജ്, അഡ്വ. വള്ളികുന്നം പ്രസാദ്, യു.കെ. അബ്ദുല്‍ റഷീദ് മൌലവി, മാഹിന്‍ ബാദുഷ മൌലവി, മുഹമ്മദ്‌ കുട്ടി കേച്ചേരി, മുഹമ്മദ്‌ റജീബ്, സി.എച്ച്.അഷ്‌റഫ്‌ ഇടുക്കി, അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ശ്രീജ മോഹന്‍, സാബു കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്‍കി. 

16.2.10

ആസൂത്രിത ശ്രമമെന്ന് മഅദനി


കല്ലമ്പലം: കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്സില്‍ സൂഫിയ മഅദനി നിരപരാധിയാണെന്നും സൂഫിയയെ കേസ്സില്‍പ്പെടുത്തി പ്രതിയാക്കിയതിന് പിന്നില്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടെന്നും അബ്ദുള്‍നാസര്‍ മഅദനി കല്ലമ്പലത്ത് പറഞ്ഞു.


തെറ്റ് തെറ്റാണെന്ന് പറയുന്നതിനുള്ള ആര്‍ജവം തനിക്കുണ്ട്. എന്നാല്‍ സൂഫിയ തെറ്റുകാരിയല്ല. അതുകൊണ്ടാണ് 2005 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ പ്രതിചേര്‍ക്കാത്തത്. ചാര്‍ജ്ഷീറ്റില്‍ സാക്ഷിപോലുമായിരുന്നില്ല. ഡി.ഐ.ജി. വിനോദ്കുമാര്‍ ചോദ്യംചെയ്തശേഷം നിങ്ങള്‍ നിരപരാധിയാണ് എന്ന് മനസ്സിലാക്കി എന്ന് പറഞ്ഞാണ് പോയത്.


കളമശ്ശേരി ബസ് കത്തിക്കല്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ വി.എം. വര്‍ഗീസ് ചോദ്യംചെയ്ത ശേഷവും സൂഫിയക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. പിന്നീട് അറസ്റ്റ് ചെയ്യാന്‍ ഒരു കാരണവും കിട്ടാതായപ്പോഴാണ് ഈ കേസ്സിലെ മൂന്ന് പ്രതികള്‍ കോടതിക്ക് മുന്നില്‍ ആരുടെയും പ്രേരണയുമില്ലാതെ മൊഴി നല്‍കിയതെന്ന് പറയുന്നത്. ഇത് സൂഫിയയെ പ്രതിചേര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു-മഅദനി പറഞ്ഞു.
പി.ഡി.പി. മണ്ഡലം പ്രസിഡന്റ് നിസ്സാം അധ്യക്ഷതവഹിച്ച യോഗത്തില്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുക്കാടി, എ.എച്ച്. അഷറഫ്, വര്‍ക്കല രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
കല്ലറ: കര്‍ണ്ണാടക പോലീസില്‍നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി ചിത്രീകരിക്കുകയാണെന്നും മാധ്യമ ഭീകരതയാണ് ഇന്ന് കേരളത്തില്‍ നടക്കുന്നതെന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പി. നടത്തുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് കല്ലറയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഅദനി.


നാടിന്റെ നന്മയെപ്പറ്റി പറയുന്നത് മാധ്യമങ്ങള്‍ ചെവിക്കൊള്ളുന്നില്ല. എവിടെ എന്ത് സംഭവിച്ചാലും അതിനുത്തരവാദി മഅദനിയാണെന്ന തരത്തിലാണ് ഇവിടെ കാര്യങ്ങള്‍ പോകുന്നത്. ജയിലില്‍ കഴിയുന്നയാളെക്കൊണ്ട് തനിക്കെതിരെ സാക്ഷിപറയിക്കാനാണ് എന്‍.ഐ.എ. ശ്രമിക്കുന്നതെന്ന് മഅദനി ആരോപിച്ചു.


നിരപരാധിയായ തന്നെയും ഭാര്യയെയും നിരന്തരം വേട്ടയാടുകയാണെന്നും ബാബ്‌റി മസ്ജിദ് തകര്‍ത്തവരെ ഒരുമണിക്കൂര്‍പോലും തടവില്‍വയ്ക്കാന്‍ നിയമുണ്ടായില്ലെന്നും മഅദനി പറഞ്ഞു.

സ്വീകരണ സമ്മേളനം സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം കല്ലറ ഷിബു അധ്യക്ഷനായിരുന്നു. പനവൂര്‍ ഹസ്സന്‍, സി.എച്ച്. അഷ്‌റഫ്, അഡ്വ. വള്ളികുന്നം പ്രസാദ്, സാബു കൊട്ടാരക്കര, നിസാം, ഷൈജുപറമ്പില്‍, ഷമീര്‍ പയ്യനങ്ങാടി, ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു
ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണം: മഅ്ദനി

കരുനാഗപ്പള്ളി: പൊതുമേഖലയിലും സര്‍ക്കാര്‍ മേഖലയിലും തൊഴില്‍രംഗത്ത് ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ആവശ്യപ്പെട്ടു. പി.ഡി.പിയുടെ രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയോടനുബന്ധിച്ച് കരുനാഗപ്പള്ളി ടൌണില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുല്‍സലാം അല്‍ഹന അധ്യക്ഷത വഹിച്ചു. പി.ഡി.പി സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, സി.എച്ച്. അഷ്റഫ് മൌലവി, അഡ്വ. ഷെമീര്‍ വയ്യനങ്ങാടി, ചന്ദ്രന്‍, മൈലക്കാട് ഷാ, ബാദുഷാ മന്നാനി, സുനില്‍ഷാ എന്നിവര്‍ സംസാരിച്ചു.


ജന്മനാടായ മൈനാഗപ്പള്ളി ഐ.സി.എസിലെത്തിയ മഅ്ദനിക്ക് സ്വീകരണം നല്‍കി. രാത്രി 8.40 ഓടെയാണ് രാഷ്ട്ര സുരക്ഷാ സന്ദേശയാത്ര ഐ.സി.എസിലെത്തിയത്. കരുനാഗപ്പള്ളിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട്ടിലേക്ക് ആനയിച്ചത്. രഥത്തില്‍ പൂട്ടിയ കുതിരയും യൂനിഫോം ധരിച്ച് ബൈക്കില്‍ സഞ്ചരിച്ച മൈറ്റി ഗാര്‍ഡ് വോളണ്ടിയര്‍മാരും സ്വീകരണയാത്രക്ക് കൊഴുപ്പേകി.

രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി

കരുനാഗപ്പള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ സ്വീകരണം നല്‍കി. രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണകൂടഭീകരതയാണെന്ന് സ്വീകരണസമ്മേളനത്തില്‍ മഅദനി പറഞ്ഞു. മതങ്ങളുടെ പേരിനൊപ്പം ഭീകരത എന്നുചേര്‍ത്തു പറയുന്നത് തെറ്റാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് അങ്ങനെയാകാന്‍ ഒരിക്കലും കഴിയില്ല.


ജനസംഖ്യാനുപാതികസംവരണം നടപ്പാക്കണമെന്നാണ് പി.ഡി.പി.യുടെ നിലപാടെന്നും ഇത് ആദ്യം ആവശ്യപ്പെട്ടത് പി.ഡി.പി.യാണെന്നും മഅദനി പറഞ്ഞു.

 
പി.ഡി.പി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുള്‍സലാം അല്‍ഹന ആധ്യക്ഷ്യം വഹിച്ചു. നേതാക്കളായ പൂന്തുറ സിറാജ്, മൈലക്കാട്ഷാ, ഗഫൂര്‍ പുതുപ്പാടി, അബ്ദുള്‍റഷീദ് മൗലവി, സുനില്‍ഷാ, യു.കെ.അബു, വള്ളികുന്നം പ്രസാദ്, മുഹമ്മദ്കുട്ടി കേച്ചേരി, കൊട്ടാരക്കര സാബു തുടങ്ങിയവര്‍ സംസാരിച്ചു.

14.2.10

പി.ഡി.പി. രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കും
Posted on: 14 Feb 2010

കരുനാഗപ്പള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി. രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് തിങ്കളാഴ്ച വൈകിട്ട് കരുനാഗപ്പള്ളിയില്‍ സ്വീകരണം നല്‍കും. സാമ്രാജ്യത്വ ഇടപെടല്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.

17ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ മഹാറാലിയും സമ്മേളനവും നടക്കും. തിങ്കളാഴ്ച അഞ്ചിന് കരുനാഗപ്പള്ളിയില്‍ നടക്കുന്ന സമ്മേളനം മഅദനി ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം ഹന അധ്യക്ഷത വഹിക്കും.

രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് ആലപ്പുഴയില്‍ വരവേല്‍പ്പ്

Sunday, February 14, 2010
പൂച്ചാക്കല്‍: തീവ്രവാദം എന്ന പദം ഒരു മതത്തിന്റെ പേരിലും ചേര്‍ക്കാന്‍ പറ്റാത്തതാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ഇസ്ലാമിക ഭീകരത എന്നത് അമേരിക്കന്‍ സൃഷ്ടിയാണ്. അവര്‍ നല്‍കുന്ന എല്ലിന്‍ കഷണം വിഴുങ്ങിയിട്ട് ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പീഡനങ്ങള്‍ അഴിച്ചുവിടുകയുമാണ്. ഹിന്ദുമത വിശ്വാസികള്‍ ഭീകരപ്രവര്‍ത്തനം നടത്തുമെന്ന് മുസ്ലിംകളും വിശ്വസിക്കുന്നില്ല. എന്നാല്‍, സാമ്രാജ്യത്വ അജണ്ട സംരക്ഷിക്കാന്‍ മുസ്ലിംകളെ മാത്രം കുറ്റക്കാരായി കാണുകയാണ് ഭരണകൂട ഭീകരത. മറുവശത്ത് മാധ്യമ ഭീകരതയുമുണ്ട്. ഇവ രണ്ടും തിരിച്ചറിയണം. രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് പൂച്ചാക്കല്‍ തെക്കേകരയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഡി. സലിം അധ്യക്ഷത വഹിച്ചു. വര്‍ക്കല രാജ്, ശിവന്‍ വളയനാട് എന്നിവര്‍ സംസാരിച്ചു.
അമ്പലപ്പുഴ: സന്ദേശയാത്രക്ക് പുറക്കാട്ട് സ്വീകരണം നല്‍കി. ബദറുദ്ദീന്‍ നീര്‍ക്കുന്നം അധ്യക്ഷത വഹിച്ചു.
ഗഫൂര്‍ പുതുപ്പാടി, വര്‍ക്കല രാജ്, മുഹമ്മദ് നജീബ്, സുനീര്‍ ഇസ്മായില്‍, വള്ളികുന്നം പ്രസാദ്, മാഹീന്‍ ബാദുഷാ മൌലവി തുടങ്ങിയവര്‍ സംസാരിച്ചു.
വടുതല: രാഷ്ട്ര സുരക്ഷാ സന്ദേശയാത്രക്ക് വടുതല ജങ്ഷനില്‍ സ്വീകരണം നല്‍കി. അടൂര്‍ മണ്ഡലം പ്രസിഡന്റ് ശിവന്‍ വളയനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഡ്വ. വള്ളികുന്നം പ്രസാദ്, സി.എസ്. നജീബ്, എം.എസ്.എം. ഷുഐബ്, വി.എ. താജുദ്ദീന്‍, ഹുസൈന്‍ അസ്ന തുടങ്ങിയവര്‍ സംസാരിച്ചു.
യാത്രയോടനുബന്ധിച്ച് പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ അരൂക്കുറ്റി ഗവ. ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണം നല്‍കി.
സംവരണത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കരുത് : മഅ്ദനി
Sunday, February 14, 2010
മണ്ണഞ്ചേരി: സംവരണ കാര്യത്തില്‍ ജാതി^മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കരുതെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. പി.ഡി.പിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രക്ക് ആലപ്പുഴ മണ്ഡലം കമ്മിറ്റി മണ്ണഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണ കാര്യത്തില്‍ പി.ഡി.പിയുടെ നയം വ്യക്തമാണ്. ജാതി സത്യമാണ്. സംസ്ഥാനത്ത് എല്ലാ ജാതിക്കാര്‍ക്കും ശതമാനത്തിനനുസരിച്ച് ഉദ്യോഗത്തില്‍ പ്രാതിനിധ്യം കിട്ടണം. ദലിത് ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണര്‍ക്കും സംവരണം നല്‍കണം. സംവരണത്തിന്റെ പേരില്‍ തെരുവിലിറങ്ങാനോ ബഹളമുണ്ടാക്കാനോ പാടില്ല. സ്വകാര്യ മാനേജ്മെന്റ് സ്ഥാപനങ്ങളിലും സംവരണം വേണം. ഇത് ആദ്യം ആവശ്യപ്പെട്ടത് പി.ഡി.പിയാണ്.ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാര്‍ ഇത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
സാമ്രാജ്യത്വം അപ്പാടെ വിഴുങ്ങുന്ന ഭരണകര്‍ത്താക്കളും മാധ്യമങ്ങളുമാണ്രാജ്യത്തെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ മുഖ്യപങ്ക് ചാനലുകള്‍ക്കാണ്. സൂഫിയാ മഅ്ദനി കേസില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും നിസ്സാര സംഭവങ്ങള്‍ ഊതിപ്പെരുപ്പിക്കുകയുമാണ് ചാനലുകള്‍ ചെയ്ത്. ഒരു അന്വേഷണ ഏജന്‍സിയെയും ഭരണകൂടത്തെയും താന്‍ ഭയക്കുന്നില്ല. പത്തുകൊല്ലം കൂടി ജയിലില്‍ കിടക്കേണ്ടി വന്നാലും ആരുടെനേര്‍ക്കും കൈനീട്ടില്ല. ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രതിരോധം സൃഷ്ടിക്കും. ഏറ്റവും വലിയ ഭീകരത അഴിച്ചുവിടുന്നത് അമേരിക്കയാണ്. നെഹ്റു മുതല്‍ രാജീവ്ഗാന്ധി വരെ സാമ്രാജ്യത്വത്തെ എതിര്‍ത്തു. എന്നാല്‍, ഇപ്പോഴത്തെ ഭരണകൂടം സാമ്രാജ്യത്വത്തിന് സഹായക നിലപാടാണ് ചെയ്യുന്നത്. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ഗഫൂര്‍ പുതുപ്പാടി, മുഹമ്മദ് റഫീഖ്, വള്ളികുന്നം പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

തീവ്രവാദം: സാമ്രാജ്യത്വത്തിന് അടിമപ്പെട്ട ഭരണകൂടം യഥാര്‍ത്ഥ പ്രതി-മഅദനി

Posted on: 14 Feb 2010

കായംകുളം:സാമ്രാജ്യത്വത്തിന് അടിമപ്പെട്ട ഭരണകൂടമാണ് തീവ്രവാദക്കേസുകളിലെ യഥാര്‍ത്ഥ പ്രതികളെന്നെ് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പി.യുടെ രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയ്ക്ക് കായംകുളം പേട്ട മൈതാനിയില്‍ നല്‍കിയ സ്വീകരണമേറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക ലോകത്തിനു നല്‍കിയ ഇസ്ലാമിക ഭീകരതയെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യയില്‍ നിരപരാധികളായ മുസ്ലിംയുവാക്കളെ ഭരണകൂടം വേട്ടയാടുന്നത്.

എല്ലാ മതവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ സംവരണം സ്വകാര്യമേഖലയിലുള്‍പ്പെടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംവരണ വിഷയം തെരുവില്‍ ചര്‍ച്ചചെയ്ത് സംഘട്ടനത്തിലേക്കു വലിച്ചിഴയേ്ക്കണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈ.എം. ഷെരീഫിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് യോഗം ഉദ്ഘാടനം ചെയ്തു. ബാദിഷാമൗലവി, വള്ളികുന്നം പ്രസാദ്, കെ. മോഹനന്‍, വൈ.എം.റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് ഗൂഢാലോചന - മഅദനി

Posted on: 11 Feb 2010

കളമശ്ശേരി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍നാശമുണ്ടാക്കിയ ബോംബ് സേ്ഫാടനങ്ങള്‍ നടന്നിട്ടും അതൊന്നും ഏറ്റെടുക്കാതെ ഒരു വ്യക്തിക്ക് പോറലുപോലുമേല്‍ക്കാതിരുന്ന കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് എച്ച്.എം.ടി. ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവം തെറ്റ് തന്നെയാണ്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സേ്ഫാടന പരമ്പരകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയകാര്യം മാത്രമാണ്. മുസ്ലീംതീവ്രവാദം, ഹിന്ദുതീവ്രവാദം എന്നില്ല. അപകടകരമായ വഴികളിലൂടെ ഒരാള്‍ പോവുകയാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കണം. അല്ലാതെ അതിനെ തീവ്രവാദമായി മുദ്ര കുത്തരുത്. ബസ് കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഭാര്യ സൂഫിയ മഅദനിയെ പ്രതിയാക്കിയത് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണെന്ന് മഅദനി കുറ്റപ്പെടുത്തി. പി.ഡി.പി. പ്രവര്‍ത്തകര്‍ ആരും തന്നെ ഒരു വ്യക്തിയെപ്പോലും കൊന്നിട്ടില്ല. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളോട് ആരെയും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ കൊന്നിട്ടില്ലെന്ന് വേദിയില്‍ നിന്ന് പ്രഖ്യാപിക്കാന്‍ മഅദനി വെല്ലുവിളിച്ചു.

കളമശ്ശേരി മണ്ഡലം പ്രസിഡന്റ് മുജീബ്‌റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, അജിത്കുമാര്‍ ആസാദ്, വര്‍ക്കലരാജ്, ഇസ്മയില്‍ കങ്ങരപ്പടി, മുഹമ്മദ് റജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
 
എന്‍.ഐ.എ. അന്വേഷണം മുന്‍വിധികളോടെ- മഅ്ദനി
Posted on: 10 Feb 2010
തൃശ്ശൂര്‍:എന്‍.ഐ.എ.നടത്തുന്ന അന്വേഷണം മുന്‍ വിധികളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പത്രസമ്മേളനത്തില്‍ പറഞ്ഞു.
അടുത്തിടെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത യുവാവില്‍നിന്നു തനിക്കെതിരെ തെളിവുകളുണ്ടാക്കുന്ന രീതിയിലുള്ള കുറിപ്പുകള്‍ എഴുതിവാങ്ങിയിട്ടുണ്ട്. ഇപ്പോഴും കസ്റ്റഡിയില്‍ കഴിയുന്ന ഈ യുവാവിന്റെ വക്കീല്‍ വഴിയാണ് തനിക്കീവിവരം ലഭിച്ചത്. ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലും കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും മഅ്ദനിക്കു പങ്കുണ്ടെന്നുവരുത്തിത്തീര്‍ക്കുന്ന കുറിപ്പുകളാണ് ഇയാളില്‍നിന്ന് എന്‍.ഐ.എ. എഴുതിവാങ്ങിയത്.
എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത വ്യക്തികളെ പ്രേരിപ്പിച്ച് എനിക്കെതിരെ തെളിവുകള്‍ ഉണ്ടാക്കുകയാണ്. സഹായം അഭ്യര്‍ത്ഥിച്ച് പി.ഡി.പി. ആരുടെ അടുത്തേയ്ക്കും പോയിട്ടില്ല. രാഷ്ട്രീയവൈരാഗ്യമാണ് രണ്ടാംഘട്ട പകപോക്കലിനു കാരണം. യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരാനല്ല മറിച്ച് അപസര്‍പ്പകഥകള്‍മെനയാനും സാമൂഹികനേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുമാണ് മാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നത്- അദ്ദേഹം പറഞ്ഞു.
ജനസംഖ്യാനുപാതികമായ സംവരണത്തിലൂടെ മാത്രമേ സാമൂഹികനീതി നടപ്പില്‍വരൂ. ബ്രാഹ്മണര്‍ക്കും അര്‍ഹമായ സംവരണം വേണം. ജനസംഖ്യാനുപാതികമായി ജോലി ലഭിച്ചോ എന്നറിയാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കണം. സ്വകാര്യമേഖലയിലും സംവരണം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൂന്തുറസിറാജ്, ജില്ലാ പ്രസിഡന്റ് തെരുവത്ത് ഉമ്മര്‍ഹാജി, സംസ്ഥാന സെക്രട്ടറി കേച്ചേരി മുഹമ്മദ്കുട്ടി, ചാമക്കാല മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി
Posted on: 10 Feb 2010

മണ്ണുത്തി:രാഷ്ട്രീയ ഗൂഢാലോചനയുടെ മറവിലാണ് തന്നെയും ഭാര്യയെയും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് മണ്ണുത്തിയില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരപരാധിത്വം ജനങ്ങളെ അറിയിക്കാനാണ് രാഷ്ട്രസുരക്ഷാ സന്ദേശയാത്ര നടത്തുന്നത്. എല്‍.ഡി.എഫുമായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒപ്പംനിന്നു പ്രവര്‍ത്തിച്ചതുകൊണ്ട് ദോഷമൊന്നും സംഭവിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷമാണ് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നത്-മഅദനി പറഞ്ഞു. പി.ഡി.പി. സംസ്ഥാന നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീസ്, മുഹമ്മദ്കുട്ടി കേച്ചേരി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.
 
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വരന്തരപ്പിള്ളിയില്‍ സ്വീകരണം
Posted on: 10 Feb 2010

വരന്തരപ്പിള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വരന്തരപ്പിള്ളിയില്‍ സ്വീകരണം നല്‍കി.
പി.ഡി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. മഅദനി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അബൂഹാജി അധ്യക്ഷത വഹിച്ചു.

രാഷ്ട്ര സുരക്ഷാ യാത്രക്ക് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്



Saturday, February 6, 2010
മലപ്പുറം: സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷ വേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശയാത്രക്ക് ജില്ലയില്‍ തുടക്കമായി.
വാഴക്കാട് ഊര്‍ക്കടവില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണ സ്ഥലമായ എടവണ്ണപ്പാറയിലേക്ക് യാത്രയെ ആനയിച്ചു. പി.ഡി.പി, ഐ.എസ്.എഫ്, പി.ടി.യു.സി, പി.സി.എഫ് ഘടകങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ മഅ്ദനിക്ക് ഹാരാര്‍പ്പണം നടത്തി.
മുസ്ലിം സമുദായത്തെ ഭീകരവാദികളായി ചിത്രീകരിക്കുന്നതില്‍ ചാനലുകള്‍ മല്‍സരിക്കുകയാണെന്നും ഭീകരവാദത്തിന്റെ പേരില്‍ ഒരു സമുദായത്തെ ഒന്നടങ്കം വേട്ടയാടുന്നത് മതേതര ഭാരതത്തിന് ഭൂഷണമല്ലെന്നും എടവണ്ണപ്പാറയില്‍ മഅ്ദനി പറഞ്ഞു. ചാനല്‍ പരിപാടികളും വാര്‍ത്തകളും കോടതി വിധികളെ സ്വാധീനിക്കുന്നത് നല്ല കീഴ്വഴക്കമല്ല. പിന്നാക്ക സംവരണം അട്ടിമറിക്കാനുള്ള സവര്‍ണ^ഫാഷിസ്റ്റ് ഗൂഢ നീക്കത്തിനെതിരെ ന്യൂനപക്ഷ കൂട്ടായ്മ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ വാവൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സെക്രട്ടറി അഡ്വ. വള്ളിക്കുന്നം പ്രസാദ്, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, ഇബ്രാഹിം തിരൂരങ്ങാടി, ഉമര്‍ ഓമാനൂര്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ ഓമാനൂര്‍ സ്വാഗതവും ആശിഫലി കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നും തെലുങ്കാന പ്രശ്നത്തിലും നൂറുകണക്കിന് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടും അന്വേഷിക്കാത്ത എന്‍.ഐ.എ, കളമശേãരിയില്‍ ഗൂഢാലോചനയുടെ ഫലമായുണ്ടായ ബസ് കത്തിക്കല്‍ അന്വേഷിച്ച് തന്നെയും കുടുംബത്തെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണെന്ന് അരീക്കോട്ടെ സ്വീകരണ സമ്മേളനത്തില്‍ മഅ്ദനി ആരോപിച്ചു.
സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏറനാട് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സി. മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു.
വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സമീര്‍, വള്ളികുന്നം പ്രസാദ്, റജീബ്, ഹബീബ് റഹ്മാന്‍ കാവനൂര്‍, ഇ.പി. ചെറി, റഫീഖ് ചാലിയാര്‍, യാക്കൂബ് വള്ളുവനാടന്‍ എന്നിവര്‍ സംസാരിച്ചു.
സാമ്രാജ്യത്വത്തെ തൃപ്തിപ്പെടുത്തുന്നതിന് ഇന്ത്യ നിരവധി നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടെന്ന് മഅ്ദനി പറഞ്ഞു. രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയുടെ ജില്ലയിലെ ആദ്യദിവസത്തെ സമാപന സ്ഥലമായ പെരിന്തല്‍മണ്ണയില്‍ നല്‍കിയ സ്വീകരണത്തില്‍ ടെലിഫോണിലൂടെ അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് റഷ്യയുടെ പതനത്തിനു ശേഷം അമേരിക്ക ലക്ഷ്യംവെച്ച അറബ് രാഷ്ട്രങ്ങളെ തകര്‍ക്കാനാണ് ജോര്‍ജ് ബുഷ് ഇസ്ലാമിക ഭീകരവാദം എന്ന പദം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. മുസ്തഫ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പൂന്തുറ സിറാജ്, വര്‍ക്കല രാജ്, അക്ബര്‍ അലി, ഗഫൂര്‍ പുതുപ്പാടി, വള്ളികുന്നം പ്രസാദ്, അജിത്കുമാര്‍ ആസാദ്, സാബു കൊട്ടാരക്കര, ശമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ പൂവ്വത്താണി പ്രതിജ്ഞ ചൊല്ലി. ഒ.ടി. ഷിഹാബ് സ്വാഗതവും ആലി മണ്ണാര്‍മല നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ മഅ്ദനി സംസാരിക്കും.
കേരളത്തില്‍ അഫ്ഗാന്‍ മോഡല്‍ മുസ്‌ലിം വേട്ടയ്ക്ക് കളമൊരുങ്ങുന്നു -സി.കെ. അബ്ദുള്‍അസീസ്
Posted on: 09 Feb 2010

എടപ്പാള്‍: അഫ്ഗാനിസ്താനില്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിവരുന്ന അതിക്രൂരമായ മുസ്‌ലിം വേട്ടയുടെ മോഡലില്‍ കേരളത്തിലും മുസ്‌ലിം വേട്ടയ്ക്ക് കളമൊരുങ്ങുകയാണെന്ന് പി.ഡി.പി സംസ്ഥാന നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍അസീസ് പറഞ്ഞു. പി.ഡി.പിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയുടെ ജില്ലാതല സമാപന സമ്മേളനം എടപ്പാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം മുസ്‌ലിം വേട്ടയുടെ ആദ്യ ഇരയാണ് പി.ഡി.പി. ഇതിനായി സാമ്രാജ്യത്വത്തിനെതിരെ അതിശക്തമായ നിലപാടെടുത്ത സി.പി.എമ്മിനെതിരെയുള്ള വിരോധം മുസ്‌ലിങ്ങളില്‍ കുത്തിനിറയ്ക്കുകയാണ്. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരില്‍ അംഗമാകുംവരെ സി.പി.എമ്മിനൊപ്പം അധികാരം പങ്കിട്ട മുസ്‌ലിംലീഗാണ് ഇപ്പോള്‍ അതിന്റെ മുന്‍പന്തിയിലെന്നും അദ്ദേഹം പറഞ്ഞു. കെ.വി. സെയ്താലിക്കുട്ടി അധ്യക്ഷതവഹിച്ചു.
 
രാഷ്ട്രസുരക്ഷാ യാത്രക്ക് വേങ്ങരയില്‍ സ്വീകരണം

Posted on: 08 Feb 2010


വേങ്ങര: പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി നടത്തുന്ന രാഷ്ട്ര സുരക്ഷാ യാത്രക്ക് വേങ്ങരയില്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. കുരുണിയന്‍ ചേക്കു അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്‍ അസീസ്, ഗഫൂര്‍ പുതുപ്പാടി, പൂന്തുറ സിറാജ്, വള്ളിക്കുന്നം പ്രസാദ്, നൗഷാദ് മംഗലശ്ശേരി, എ.കെ. അഷറഫ്, നിഷാദ് മേത്തര്‍, റജീബ്, സമീര്‍ പയ്യനങ്ങാടി, ബഷീര്‍ കണ്ണമംഗലം, ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബസ് കത്തിക്കല്‍ കേസ്സില്‍ പ്രതിയാകാത്ത മന്ത്രിമാര്‍ കേരളത്തിലില്ല - മഅദനി
Posted on: 08 Feb 2010
എടപ്പാള്‍: കേരളത്തില്‍ ഇപ്പോള്‍ ഭരണം നടത്തുന്നവരിലും നടത്തിയിരുന്നവരിലും ഒരു ബസ് കത്തിക്കലോ, ബസ് ആക്രമണത്തിലോ പ്രതിയാകാത്ത ഒരു മന്ത്രി പോലുമില്ലെന്ന് പി.ഡി.ഡി.ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പിയുടെ രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയുടെ മലപ്പുറം ജില്ലാതല സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മറ്റെല്ലാ ബസ് കത്തിക്കല്‍ കേസ്സുകളും കെട്ടണഞ്ഞിട്ടും ഒരു ഈച്ചയെപ്പോലും കൊല്ലാതെ നടന്ന കളമശ്ശേരി ബസ്‌കത്തിക്കല്‍ കേസ് മാത്രം അണയാതെ നില്‍ക്കുകയാണ്. എപ്പോഴെങ്കിലും അത് അണയും എന്നുതോന്നിയാല്‍ അപ്പോള്‍ ചാനലുകള്‍ അത് ആളിക്കത്തിക്കും - മഅദനി പറഞ്ഞു.
കെ.വി.സെയ്താലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.കെ.അബ്ദുള്‍ അസീസ് ഉദ്ഘാടനംചെയ്തു. വര്‍ക്കലരാജ്, പ്രസാദ് വള്ളിക്കുന്നം, പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, മൂസ്സ കല്ലിങ്ങല്‍, ശിഹാബ്കാലടി, ഷംലിക് തവനൂര്‍, സാബു കൊട്ടാരക്കര, സി.എച്ച്.അഷ്‌റഫ്, കൊമ്മേരി മുഹമ്മദ്കുട്ടി, ഇബ്രാഹിം തിരൂരങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, അലി കാടാമ്പുഴ, കെ.ഷറഫുദ്ദീന്‍, നിസാര്‍ മേത്തല്‍ എന്നിവര്‍ പ്രസംഗിച്ചു. യാത്ര തിങ്കളാഴ്ച പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.
തനിക്ക് വിധേയത്വം പടച്ചവനോട് മാത്രം -മഅദനി
Posted on: 08 Feb 2010
കരുവാരകുണ്ട്: തനിക്ക് വിധേയത്വം പടച്ചവനോട് മാത്രമാണ്-അബ്ദുന്നാസര്‍ മഅദനി പറഞ്ഞു.രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് കരുവാരകുണ്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ഡി.പി. സംസ്ഥാന വൈസ്​പ്രസിഡന്റ് വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസഫ്പാന്ത്ര, ചന്ദ്രന്‍.വി. തൃപ്പൂണിത്ത്, ടി.കെ. ഹംസഹാജി, വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് എന്നിവര്‍ സംസാരിച്ചു.


മാധ്യമ ഭീകരത നീതിബോധത്തിന് അപകടം- മഅദനി
Posted on: 07 Feb 2010
മഞ്ചേരി: മാധ്യമ ഭീകരത രാജ്യത്തെ നീതിബോധത്തിന് അപകടമാണെന്നും ചാനലുകള്‍ സൃഷ്ടിച്ച ദുരന്തലോകത്തിന്റെ ഇരയാണ് തന്റെ ഭാര്യ സൂഫിയ മഅദനിയെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു.
പി.ഡി.പി രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് മഞ്ചേരി മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വീകരണ സമ്മേളനം പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുള്‍അസീസ് ഉദ്ഘാടനം ചെയ്തു. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഡ്വ.വള്ളിക്കുന്ന് പ്രസാദ്, സുബൈര്‍ സബാഹി, അഡ്വ. കെ.എ.ഹസ്സന്‍, അജിത്കുമാര്‍ ആസാദ്, മാഹിന്‍ ബാദുഷ മൗലവി, അഡ്വ. അക്ബറലി, സാബു കൊട്ടാരക്കര, വി.എന്‍.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ചെമ്മാട്ട് സ്വീകരണം നല്‍കി
Posted on: 07 Feb 2010
തിരൂരങ്ങാടി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ചെമ്മാട്ടങ്ങാടിയില്‍ സ്വീകരണം നല്‍കി.ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ സൂഫിയ മഅദനി ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ ന്യൂനപക്ഷ വേട്ട നടത്തുകയാണ്. മാധ്യമവിചാരണയും ആള്‍ക്കൂട്ട വിചാരണയുമാണ് യഥാര്‍ഥത്തില്‍ നടക്കുന്നതെന്നും മഅദനി പറഞ്ഞു.


യോഗം പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളായ സി.കെ. അബ്ദുള്‍അസീസ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. വള്ളിക്കുന്നം പ്രസാദ്, മൊയ്തീന്‍കുട്ടി കേച്ചേരി, മുഹമ്മദ് റജീബ്, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷമീര്‍ പയ്യാനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ഇബ്രാഹിം തിരൂരങ്ങാടി, ഇല്യാസ് ടി. കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഹസ്സന്‍ തിരുത്തി സ്വാഗതവും സക്കീര്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
 
രാഷ്ട്രസുരക്ഷായാത്രയ്ക്ക് സ്വീകരണം ഇന്ന്
Posted on: 07 Feb 2010
എടപ്പാള്‍:പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ഞായറാഴ്ച തവനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങളായതായി ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ അതിര്‍ത്തിയായ പാവിട്ടപ്പുറത്തുനിന്നും വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ എടപ്പാളിലേക്കാനയിക്കും. സമ്മേളനത്തില്‍ മഅദനിക്കൊപ്പം പൂന്തുറ സിറാജ്, വര്‍ക്കല രാജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കല്ലിങ്ങല്‍ മൂസ്സ വഫാര്‍, എന്‍. അബൂബക്കര്‍, സെയ്താലിക്കുട്ടി തുടങ്ങിയവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ കോടതിവിധികളെ സ്വാധീനിക്കുന്നത് തെറ്റായ കീഴ്‌വഴക്കം - മഅദനി
എടവണ്ണപ്പാറ:കേരളത്തിലെ അറിയപ്പെടുന്ന ചാനലുകളിലെ വാര്‍ത്തകള്‍ക്കനുസരിച്ച് കോടതിവിധികള്‍ പുറത്തുവരുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു.പി.ഡി.പിയുടെ രാഷ്ട്രരക്ഷാ യാത്രയ്ക്ക് എടവണ്ണപ്പാറയില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതതീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ഭൂരിപക്ഷം വരുന്ന ഇസ്‌ലാംമത വിശ്വാസികളെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. 'ഭീകരര്‍' സാമൂഹികനന്മയ്ക്ക് എതിരാണെന്നും അവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഗഫൂര്‍ വാവൂര് അധ്യക്ഷതവഹിച്ചു. വര്‍ക്കലരാജ് ഉദ്ഘാടനംചെയ്തു. അഡ്വ. വള്ളിക്കുന്നം രാജ്, ഗഫൂര്‍ പുതുപ്പാടി, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, ഇബ്രാഹിം തിരൂരങ്ങാടി, ഉമ്മര്‍ ഓമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ സ്വാഗതവും ആശിഫലി നന്ദിയും പറഞ്ഞു.
അരീക്കോട് നല്‍കിയ സ്വീകരണത്തില്‍ പി.ഡി.പി മണ്ഡലം പ്രസിഡന്റ് എന്‍.സി.മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.പി.മുഹമ്മദ്കുഞ്ഞി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ്‌ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംസ്ഥാന സെക്രട്ടറിമാരായ വള്ളിക്കുന്നം പ്രസാദ്, നജീബ്, ഹബീബ് റഹ്മാന്‍ കാവനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
മഅദനിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്ര മലപ്പുറം ജില്ലയില്‍
Posted on: 06 Feb 2010
മലപ്പുറം: സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷ വേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശ യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. ഉച്ചയ്ക്ക് 1.30ന് ഊര്‍കടവില്‍നിന്ന് യാത്രയെ ആദ്യ സ്വീകരണ സമ്മേളനസ്ഥലമായ എടവണ്ണപ്പാറയിലേക്ക് ആനയിച്ചു.
സ്വീകരണ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ വാവൂര്‍ അധ്യക്ഷതവഹിച്ചു മുസ്തഫ ഓമാനൂര്‍, മുജീബ് വാഴക്കാട്, എ.എം.മുഹമ്മദ് ആസിഫലി എന്നിവര്‍ സംസാരിച്ചു.
അരീക്കോട് നടന്ന സ്വീകരണത്തില്‍ എന്‍.സി.മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. മുഹമ്മദ്, റഫീഖ് ചാലിയാര്‍, ഹബീബ് റഹ്മാന്‍, ലത്തീഫ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
കരുവാരകുണ്ടില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ വി.ബീരാന്‍കുട്ടി അധ്യക്ഷതവഹിച്ചു. അബ്ദുട്ടി, യൂസഫ് പാന്ത്ര, കെ.ബാബുമണി, ഉമ്മര്‍ വാണിയമ്പലം എന്നിവര്‍ സംസാരിച്ചു. ആദ്യദിവസത്തെ യാത്ര പെരിന്തല്‍മണ്ണയില്‍ സമാപിച്ചു. സമ്മേളനത്തില്‍ കെ.എം.പൂക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ഒ.ടി.ശിഹാബ്, കെ.ടി.അലി, ഷംസുദ്ദീന്‍ ആലിപ്പറമ്പ്, സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കളായ സി.കെ.അബ്ദുള്‍അസീസ്, പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, വര്‍ക്കല രാജ്, അജിത്കുമാര്‍, ആസാദ്, അഡ്വ. വള്ളിക്കുന്നന്‍ പ്രസാദ്, സുബൈര്‍ സബാഹി, മാഹീന്‍ ബാദുഷ മൗലവി, സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, മുഹമ്മദ്കുട്ടി കേച്ചേരി, കെ.എസ്.നാസര്‍, സി.എച്ച്.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
പി.ഡി.പി രാഷ്ട്രരക്ഷാ റാലി ഇന്ന് താനൂരില്‍ സമാപിക്കും
Posted on: 06 Feb 2010
താനൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്ര ആറിന് ശനിയാഴ്ച വൈകീട്ട് ഏഴിന് താനൂരില്‍ സമാപിക്കുമെന്ന് മണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ അബ്ദുല്‍ഹഖ്, റഷീദ് ചുങ്കം, കളത്തിങ്ങല്‍ മുസ്തഫ, അലിക്കുട്ടി, നിസാര്‍ എന്നിവര്‍ പങ്കെടുത്തു