22.7.11

മഅദനിക്ക് നീതി ലഭ്യമാക്കണം - ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ.
തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നും മഅദനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊതു സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സത്യന്‍ സ്മാരക ഹാളില്‍ പി.ഡി.പി.ദക്ഷിണ മേഖലാ കമ്മിറ്റി 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി വിഷയത്തില്‍ മുന്‍ കാലങ്ങളിലെന്ന പോലെ നിയമസഭയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മഅദനി നിരപരാധിയാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സെമിനാറില്‍ സംസാരിച്ച കൊടുവള്ളി എം.എല്‍.എ.പി.ടി.എ.റഹീം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സുവ്യക്തമായ ഇടപെടലിലൂടെ മഅദനിക്ക് നീതിലഭിക്കുന്നതിനുള്ള അവസരം സംജാതമാകണമെന്നും റഹീം ആവശ്യപ്പെട്ടു.

മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍, ജമീലാ പ്രകാശം എം.എല്‍.എ, പി.ടി.എ. റഹീം എം.എല്‍.എ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ജെ.എം.എഫ്. കണ്‍വീനര്‍  ഷഹീര്‍ മൗലവി, കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന പ്രസിഡണ്ട്‌ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്,
സെക്രട്ടറി സുബൈര്‍ സ്വബാഹി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ അഡ്വ. മുട്ടം നാസര്‍, മാഹീന്‍ ബാദുഷ മൗലവി, അഡ്വ. സത്യദേവ്, പനവൂര്‍ ഹസന്‍, മുജീബുര്‍ റഹ്മാന്‍, പി.ഡി.പി.ആലപ്പുഴ ജിലാ സെക്രട്ടറി സുനീര്‍ ഇസ്മാഈല്‍, പി.ഡി.പി.പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌ ഹബീബ്,  പി.ഡി.പി.പത്തനംതിട്ട ജില്ലാ സെക്രട്ടറി  റസാഖ് മണ്ണടി എന്നിവര്‍ സംസാരിച്ചു. പി.ഡി.പി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് അധ്യക്ഷതവഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര  മോഡറേറ്റര്‍ ആയിരുന്നു. കേന്ദ്ര കര്‍മ്മ സമിതി അംഗം മൈലക്കാട് ഷാ സ്വാഗതവും പി.ഡി.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.

മഅദനി കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റണം - അജിത് സാഹി


തിരുവനന്തപുരം: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരായ കേസുകളിലെ തുടര്‍നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും തെഹല്‍ക മുന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് അജിത് സാഹി ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭ്യമാക്കാര്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അദ്ദേഹത്തെ വര്‍ഷങ്ങേളാളം ജയിലിലടച്ച് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. ഇപ്പോള്‍ മഅദനിയെ ജയിലിലടച്ചത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാറും പ്രോസിക്യൂഷനും വ്യക്തമാക്കേണ്ടതുണ്ട്. മഅദനി കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്നതാണ് ഒരു ആരോപണം. തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഷാഹിന കുടകില്‍ പോയി ദൃക്‌സാക്ഷികളെ കണ്ട് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. അതിന്അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് കര്‍ണാടക പൊലീസ് ചെയ്തത്.


മഅദനിയുടെ വിഷയം മാത്രമല്ലിത്. തീവ്രവാദം അമര്‍ച്ച ചെയ്യാനെന്ന പേരില്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകത്തിലും മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയിലും മഹാരാഷ്ട്രയിലും ഇത് തന്നെയാണ് സ്ഥിതി. കഴിഞ്ഞദിവസം മുംബൈ സ്‌ഫോടനമുണ്ടായ ഉടന്‍തന്നെ ഇന്ത്യന്‍ മുജാഹിദീന്റെയും സിമിയുടേയും പങ്കിനെക്കുറിച്ചാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം.

2001ല്‍ സിമിയുടെ പേരില്‍ നൂറുകണക്കിന് യുവാക്കളെയാണ് ജയിലിലടച്ചത്. എന്നാല്‍ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് കോടതികള്‍ അവരെ വെറുതെ വിട്ടു. എവിടെയാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്, അവര്‍ക്ക് ഫണ്ട് എവിടെനിന്നാണ് വരുന്നത് എന്നീ കാര്യങ്ങളൊന്നും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് തന്നെ അറസ്റ്റ്‌നടക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ വിഷയത്തില്‍ നടക്കുന്നതെന്ന് അജിത് സാഹി ആരോപിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ എതിരാണെന്ന് ഖുര്‍ആനെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ച മഅദനി നികൃഷ്ടമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന ഉറച്ച വിശ്വാസമാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബു ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ഒരു നീതിമാന്റെ രക്തത്താല്‍ ഈ മണ്ണ് നനയുന്ന അവസ്ഥയുണ്ടാകരുത്. മഅദനി വിഷയത്തില്‍ നീതി ലഭ്യമാക്കാന്‍ കേന്ദ്ര-കര്‍ണാടക സര്‍ക്കാറുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജസ്റ്റിസ്‌ഫോര്‍ മഅദനി ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജമീലാ പ്രകാശം എം.എല്‍.എ, മുന്‍ മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍, പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ ആസാദ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, മഅദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.ഡി.പി സീനിയര്‍ വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ്, കെ.എം.വൈ.എഫ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, മഹല്ല് ഇമാം ഐക്യവേദി ജന. സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, അഡ്വ. ഫിലിപ്പ് എം. പ്രസാദ്, അല്‍ഹാദി അസോസിയേഷന്‍ പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, ജാമിയ അല അന്‍വാര്‍ പ്രിന്‍സിപ്പല്‍ ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.


മഅദനി വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം - പി സി എഫ് കുവൈറ്റ്‌ 
കുവൈറ്റ്‌ സിറ്റി : ബംഗ്ലോര്‍ സ്ഫോദനന്‍ കേസില്‍ അന്യായമായി പ്രതി ചെര്‍ക്കപ്പെട്റ്റ് തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന നീതി നിഷേധവും മനുഷ്യാവകാശ ലങ്ങനങ്ങളും കണ്ടില്ലെന്നു നടിക്കാതെ മുഖ്യമന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്ന് പി സി എഫ് കുവൈറ്റ്‌ കേന്ത്ര എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു .

കഴിഞ്ഞ റമളാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പെടുത്തി ഒന്‍പതര വര്ഷം തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായ പീഡനം അനുഭവിച്ച മഅദനി നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസ്സില്‍ പെടുത്തി ജയിലിലടച്ചത് ഫാസിസത്തിന്റെ വളര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചഉം പാര്‍ശ്വ വല്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉയര്ച്ചക്കും വേണ്ടി തന്റെ പ്രാഭാഷണങ്ങളില്‍ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുതിയതിന്റെ പേരിലാണ്. മുസ്ലിംകളും പിന്നോക്ക വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചാല്‍ അതിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയാവും എന്ന ഭരണകൂട ഭീകരതയാണ് ഇവിടെയും ദ്രിശ്യമാകുന്നത്. ഇത്തരം വിഷയങ്ങളില്‍ സമൂഹം കാണിക്കുന്ന മൌനവും അപമാനകരമായ നിസംഗതയും ഭരണകൂട ഭീകരതയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുകയാനിന്നും യോഗം അഭിപ്രായപ്പെട്ടു .

അബ്ബാസിയ അല്‍- അബ്റാര്‍ ല്‍ ചേര്‍ന്ന യോഗത്തില്‍ കേന്ത കമ്മറ്റി പ്രസിഡന്റ്‌ അന്‍സാര്‍ കുളത്ത്തുപ്പുഴ അധ്യക്ഷത വഹിച്ചു . കേന്ത്ര കമ്മിറ്റി ജനറല്‍ സെക്രടറി അംജദ് ഖാന്‍ പലപ്പിളിളി വിഷയം അവതരിപ്പിച്ചു . മൊയ്തീന്‍ വെലുപാടം, സലിം തിരൂര്‍ ,
അഹമ്മദ്‌ പട്ടാമ്പി , ഹുമയൂണ്‍ വാടാനപ്പിള്ളി എന്നിവര്‍ സംസാരിച്ചു . ശുകൂര്‍ അഹമ്മദ്‌ സ്വാഗതവും ബഷീര്‍ കക്കോടി നന്ദിയും പറഞ്ഞു

മഅദനിയുടെ മോചനം : മുസ്‌ലിം ഐക്യവേദി ആലുവ എസ്‌പി ഓഫീസ് മാര്‍ച്ച് നടത്തി

ആലുവ: ഒരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഒമ്പത് വര്ഷം ജയിലിലടച്ചു ജീവച്ഛവമായി മട്ടിയവര്‍ക്ക് തെറ്റുതിരുത്താനുള്ള അവസരമാണ് ഇപ്പോഴുള്ളതെന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിനായി ശബ്ദമുയര്‍ത്തേണ്ടത് സാമൂഹ്യ ബാധ്യതയായി മാറിക്കഴിഞ്ഞതായും കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി അഭിപ്രായപ്പെട്ടു. മുസ്ലിം സംയുക്തവേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവ എസ്.പി. ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭീകരവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ബോംബു സ്ഫോടനങ്ങളും നിത്യതോഴിലാക്കിയ സംഘപരിവാര്‍ സംഘടനകളില്‍പെട്ട ഒരാളെപോലും ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കാതെ ഒരു മതപണ്ടിതന്റെ നിരന്തരമായി വേട്ടയാടുന്നത് ഒരു സമുടായതോടുള്ള വിദ്വേഷത്തിന്റെ ബാക്കിപത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഅദനിയുടെ മോചനത്തിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയകക്ഷികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


രാവിലെ പതിനൊന്നു മണിയോടെ ആലുവ ടൗണ്‍ ജുമാ മസ്ജിദിന് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ജില്ലയിലെ നിരവതി മതപണ്ടിതരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
 മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി അധ്യക്ഷതവഹിച്ചു. മുസ്ലിം സംയുക്ത വേദി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് അമാനി, മുഹമ്മദ് ഷാഫി, പി.ഡി.പി.സംസ്ഥാന കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എ. സലീം, എം.എ.ബാവ, പി.ഡി.പി.സി.എ.സി.അംഗം ടി.എ.മുജീബ് റഹ്മാന്‍, പി.പി.അലികുഞ്ഞ്, അബ്ദുല്‍ കരീം റഷാദി, സുലൈമാന്‍ ഖാദിരി, അബ്ദുല്‍ സലാം മൌലവി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി. 

ആദര്‍ശവാന്മാര്‍ക്ക് കാരാഗ്രഹവാസം നിസ്സാരം : അബ്ദുല്‍ ശുക്കൂര്‍ മൌലവി അല്‍ ഖാസിമി‍

ശാസ്താംകോട്ട : ആദര്‍ശവാന്മാര്‍ക്ക് കാരാഗ്രഹവാസം നിസ്സാരമാണെങ്കിലും ബന്ധപ്പെട്ട സമൂഹത്തിനു അത് വേദനാജനകമാണെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേര്‍സണല്‍ ബോര്‍ഡ് അംഗം അബ്ദുല്‍ ശുകൂര്‍ മൌലവി അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. മുസ്ലിം സംയുക്തവേദി ശാസ്താംകോട്ടയില്‍ മഅദനിയുടെ മോചനം വിശ്വാസിയുടെ ബാധ്യത എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിലൂടെ സമുദായത്തെ വളര്തുന്നയാളല്ല മഅദനിയെന്നും അക്രമത്തിലൂടെ ഒരു മതത്തിനും രാജ്യത്തിനും സംസ്കാരത്തിനും വളരാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മുസ്ലിം സംയുക്തവേദി കരുനാഗപ്പള്ളി താലൂക് ചെയര്‍മാന്‍ പോരുവഴി ഹുസൈന്‍ മൌലവി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, മൂവാറ്റുപുഴ അഷ്‌റഫ്‌ മൌലവി, സംയുക്ത വേദി സംസ്ഥാന കണ്‍വീനര്‍ മൈലക്കാട് ഷാ, കൊല്ലം ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് തെങ്ങുംതറയില്‍, അബ്ദുല്‍ മജീദ്‌ അമാനി, ബാദുഷ മന്നാനി, മുജീബ് റഹ്മാന്‍ മൌലവി, അഹമ്മദ് കബീര്‍ മൌലവി, മുഹമ്മദ്‌ റാഫി രഹ്മാനി, ശിഹാബ് കണ്ടത്തില്‍, സാബു റോയല്‍, ശിഹാബ് മധുരിമ, അയ്യൂബ് മൌലവി, ഷാനി പെരുവേലില്‍ എന്നിവര്‍ സംസാരിച്ചു. അന്‍വാറുശ്ശേരിയില്‍  ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

മുസ്‌ലിം സംയുക്തവേദി മലപ്പുറം കളക്ടറേറ്റ് ധര്‍ണ നടത്തി

മലപ്പുറം: പത്തുവര്‍ഷം ചികഞ്ഞന്വേഷിട്ടും അപരാധത്തിന് തെളിവുപോലും കണ്ടെത്താനാവാതെ നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസില്‍ പെടുത്തി അന്യായമായി അറസ്റ്റു ചെയ്ത അബ്ദുല്‍ നാസ്സര്‍ മഅദനിയെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് ആവശ്യപ്പെട്ടു. കേരള മുസ്ലിം സംയുക്തവേദി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രെട്ടിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് പൂക്കോയതങ്ങള്‍, ജാഫര്‍ അലി ദാരിമി, മൂസ മുസ്‌ലിയാര്‍, പി.ഡി.പി.തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കടലായി സലാം മൗലവി, അബ്ദുള്‍ഖാദര്‍ ബാഖവി, മൊയ്തീന്‍കോയ, ശരീഫ് മുസ്‌ലിയാര്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി, ഗഫൂര്‍ മൗലവി കാളികാവ്, സവാദ് വഹബി എന്നിവര്‍ പ്രസംഗിച്ചു.

മഅ്ദനിയെ കുറ്റം പറഞ്ഞു നടക്കുന്നവര്‍ക്കും പി.ഡി.പി ഇപ്പോഴും ഉണ്ടോ എന്ന് ചോദിക്കുന്നവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു ....
by Firos Thottapadi on Friday, July 22, 2011 at 3:10am
Your changes have been saved.

1992 ആഗസ്റ്റ്‌ മാസം ആറാം തിയ്യതി ഫാസിസ്റ്റ്‌ ശക്തികള്‍ ബോംബെറിഞ്ഞു അബ്ദുല്‍ നാസര്‍ മഅദനിയുടെ വലതുകാല്‍ നഷ്ട്ടപെടുതിയപ്പോള്‍ അയ്യാളുടെ നാവിന്റെ നീളം കൂടിയപ്പോള്‍ കാലിന്റെ നീളം കുറഞ്ഞു എന്ന് പറഞ്ഞ ലീഗുകാരെ... മൂട്ടയെ കൊല്ലാന്‍ പീരഗിയുടെ ആവശ്യമില്ല എന്ന് പറഞ്ഞ ലീഗ് കാരെ നിങ്ങളറിയുക....അബ്ദുല്‍ നാസര്‍ മഅദനിയുടെ വലതുകാല്‍ നഷ്ട്ടപെട്ടപ്പോള്‍ പലരും കരുതി അദ്ദേഹം ഇനി തല പോക്കില്ല എന്ന്, അദ്ധേഹത്തിനു ഇനി ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്ന്, അദ്ദേഹം ഇനി ഒരിക്കലും അദ്ധേഹത്തിന്റെ ആദര്‍ശത്തിന്റെ പാതയില്‍ ഉറച്ചു നില്‍ക്കില്ല എന്ന്, പക്ഷെ അദ്ദേഹം ഉറച്ചു നിന്നു.... അദ്ധേഹത്തിന്റെ ഒരു കാല്‍ നഷ്ട്ടപെട്ടെങ്കിലും അവശേഷിക്കുന്ന ഒറ്റക്കാലുമായി കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെ അദ്ദേഹം ഓടി നടന്നു ഈ രാജ്യത്തെ മര്‍ദിത സമൂഹത്തിനു സേവനം ചെയ്തു ഒരു പ്രസ്ഥാനം കെട്ടിപടുത്തു ആ പ്രസ്ഥാനം ശക്തമായി മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പുത്തന്‍ ഭൂമിക എഴുതും ആ പ്രസ്ഥാനം എന്ന ഘട്ടം വന്നപ്പോള്‍ 1998 മാര്‍ച്ച് മാസം 31ന് അറസ്റ്റ്‌ ചെയ്തു. കോഴിക്കോട്‌ കസബ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്ന് പറഞ്ഞു അറസ്റ്റ്‌ ചെയ്ത അദ്ധേഹം ഇന്നുവരെ ഒരിക്കലും പ്രകോപനപരമായി പ്രസങ്ങിചിട്ടില്ല. ഒരിക്കല്‍ പോലും അദ്ദേഹം പറഞ്ഞിട്ടില്ല ആസാമിലാകട്ടെ, ഭിഭണ്ടിയിലാകട്ടെ, ഗുജറാത്തിലാകട്ടെ, ജംഷഡ്പൂരിലാകട്ടെ, ഗോഹട്ടിയിലാകട്ടെ, വാരാണസിയിലാകട്ടെ, അയോധ്യയിലാകട്ടെ, അലിഗറിലാകട്ടെ, അഹ്മദാബാദിലാകട്ടെ, ഭഗല്‍പൂരിലാകട്ടെ, ജബല്‍പൂരിലാകട്ടെ, ബിജ്നോറിലാകട്ടെ, ന്യൂനപക്ഷ സമൂഹം അക്രമിക്കപെടുകയും, കൊന്നോടുക്കപെടുകയും, അവരുടെ സഹോദരിമാര്‍ മാനഭംഗപ്പെടുകായും ചെയ്തതിനെ കുറിച്ച് വേദനയോടെ പറഞ്ഞപ്പോഴും പകരം ഹിന്ദുവിനെ ആക്രമിക്കണം എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല, ബാബറിമസ്ജിദിന്റെ പേരില്‍ കേരളത്തില്‍ ഏറ്റവും ശക്തമായി പ്രസങ്ങിച്ചത് അബ്ദുല്‍ നാസര്‍ മഅദനിയാണ് ബാബറിമസ്ജിദ് പ്രശ്നത്തില്‍ അന്നും ഇന്നും കേരളത്തില്‍ ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനം പി.ഡി.പിയാണ്. 1994 ഡിസംബര്‍ 6ന് ബാബറിമസ്ജിദ് പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പി.ഡി.പി രാജ്ഭവന്‍ മാര്‍ച്ചും , 1995 ഡിസംബര്‍ 6ന് ബാബറിമസ്ജിദ് പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പി.ഡി.പി അയോധ്യാ മാര്‍ച്ചും നടത്തുകയുണ്ടായി അന്നും അദ്ധേഹത്തിന്റെ പ്രസംഗങ്ങളില്‍ അദ്ദേഹം പറഞ്ഞത് ആയിരം പള്ളികള്‍ തകര്‍ക്കപെട്ടാലും മക്കളേ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ഒരു പിടി മണ്ണ് പോലും വാരി മാറ്റരുത്‌ എന്നാണു. എന്നിട്ടും പലരും അദ്ധേഹത്തെ തീവ്രവാദി ആക്കി മുദ്ര കുത്തി അദ്ദേഹത്തിനെതിരെ 32 കേസ്സ് എടുത്തു പക്ഷെ ഞങ്ങള്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും അദ്ധേഹത്തിന്റെ ഒരൊറ്റ പ്രസംഗത്തിന്റെ പേരിലും ഇന്നുവരെ ഒരു കോടതിയും അദ്ധേഹത്തെ ശിക്ഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പി.ഡി.പിയുടെ പൂര്‍വകാലം, പി.ഡി.പിയുടെ വര്‍ത്തമാനകാലം, പി.ഡി.പിയുടെ ഭാവികാലം, ഇതൊന്നും പ്രവചിക്കാന്‍ മാത്രം ഒരു തങ്ങളും വളര്‍ന്നിട്ടില്ല...കുഞ്ഞാപ്പാന്റെ ശിങ്കിടികളെ നിങ്ങളുടെ ബുദ്ധി വികസിച്ചിട്ടും ഇല്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഒമ്പതര വര്ഷം ഞങ്ങളുടെ ധീരനായ നേതാവ് ജയിലില്‍ കിടക്കേണ്ടി വന്നപ്പോള്‍ ഞങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞനം കാണിച്ച ലീഗ്കാരെ, അന്റെ നേതാവ് വരുമോ എന്ന് നമ്മുക്ക് കാണാടാ എന്ന് പറഞ്ഞ ലീഗ്കാരെ നിങ്ങള്ക്ക് ഇനിയും ഇളീഭ്യരാകേണ്ടി വരും തീര്‍ച്ച.

പി.ഡി.പിയെ വിമര്‍ശിച്ചു കൊള്ളട്ടെ ... ഞങ്ങള്‍ക്ക് വിമര്‍ശനങ്ങളെ നേരിടാന്‍ യാധൊരു ഭയവും ഇല്ല. അധികാരമില്ലാതെ ഭരണപക്ഷവും പ്രതിപക്ഷവും അല്ലാതെ എം.പി. മാരില്ലാതെ, എം.എല്‍.എ മാരില്ലാതെ, ഔദ്യോഗിക സ്ഥാനങ്ങള്‍ ഇല്ലാതെ ഇന്ത്യാ ചരിത്രത്തില്‍ ഇത്രയും ജനപിന്തുണയോടുകൂടി ഏതെന്കിലും ഒരു പാര്‍ട്ടി ഇത്രയും കാലം നിലനിന്നിട്ടുണ്ടോ ? ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ ? ( ഈ പാര്‍ട്ടി 18 വര്ഷം പിന്നിട്ടു ) നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നഷ്ട്ടപെട്ട പതിനെട്ടായിരത്തി അഞ്ഞൂറില്‍ പരം തസ്തികകള്‍ NSS നിബന്ധനകളോടെ നടപ്പിലാക്കാന്‍ പെരുന്നയില്‍ പോയി ഒപ്പുവാങ്ങിച്ചുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് ഇറക്കിവിട്ട വെള്ള തലേകെട്ടും,വെള്ള കുപ്പായവും അണിഞ്ഞ മദ്രസകളില്‍ ദീന്‍ പഠിപ്പിക്കുന്ന കാക്കാമാരെ വഞ്ചിച്ച ലീഗ്കാരെ നിങ്ങള്‍ അറിയുക.... നയം രൂപീകരിക്കാന്‍ പെരുന്നയിലോ അല്ലെങ്കില്‍ ഏതെങ്കിലും അരമനയിലോ പോകേണ്ട കാര്യം പി.ഡി.പിക്ക് ഇല്ല.

നിങ്ങളുടെ മനസ്സില്‍ വലിയ ഒരു രോഗം പിടിപെട്ടിട്ടുണ്ട് ....ആ രോഗം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.ആ രോഗത്തിന് നിങ്ങള്‍ നടത്തുന്ന ചികിത്സ ഒന്നും ബലിക്കുന്നും ഇല്ല....2004 തെരഞ്ഞെടുപ്പില്‍ കുഞ്ഞാപ്പ കുറ്റിപ്പുറത്ത് മത്സരിക്കുമ്പോള്‍ നിങ്ങള്‍ കുറ്റിപ്പുറത്തു കോടികളാണ് ചിലവാക്കിയത് ... നിങ്ങള്‍ പത്തു കോടിയോളം ചിലവാക്കിയപ്പോള്‍ അഞ്ചുലക്ഷം രൂപ ചിലവാക്കിയിട്ടു ജലീല്‍ എന്ന് പറയുന്ന ഒരു ചെറിയ മനുഷ്യന്‍ ജയിചില്ലേ ? ജലീല്‍ എന്ന് പറയുന്ന ചെറിയ മനുഷ്യന്‍ വലിയ നേതാവാണോ ? വലിയ ആളാണോ ? ഒന്നും അല്ല. ഒരു പാവപെട്ട വീട്ടിലെ ഒരു ചെറിയ മനുഷ്യന്‍, കുറ്റിപുറത്തെ മദയാനയെ ആ മദയാനയുടെ മസ്തിഷ്ക്കം തകര്‍ത്തിട്ടു താഴെയിട്ടിട്ടു അതിന്റെ മുകളില്‍ കയറി ആ ചെറിയ മനുഷ്യന്‍ ഇരുന്നു ! അത് പി.ഡി.പി യുടെ കുറ്റം ആണോ ?2004 തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ്‌ ബഷീര്‍ എന്ന മഹാ ബേരു തോറ്റത് പി.ഡി.പി യുടെ കുറ്റമാണോ ? 2004 തെരഞ്ഞെടുപ്പില്‍ എം.കെ മുനീര്‍ എന്ന പാട്ടുകാരന്‍, സിനിമാകാരന്‍, നന്നായി പാട്ട് പാടുന്നവന്‍, നന്നായി സിനിമയില്‍ അഭിനയിക്കുന്ന ആള്‍, ഒരുപാട് നല്ല പെണ്ണുങ്ങളുമായി സിനിമയില്‍ അഭിനയിക്കുന്ന ആള്‍, മഹാനായ സി.എച്ച് മുഹമ്മദ്‌ കോയ എന്ന നല്ല മനുഷ്യന്റെ പുണ്യ മോനായി ജനിച്ചുപോയ മനുഷ്യന്‍ ആ മനുഷ്യന്‍ തോറ്റുപോയത് പി.ഡി.പി യുടെ കുറ്റം കൊണ്ടാണോ ? ഞങ്ങളാണോ തോല്‍പ്പിച്ചത് ? ചരിത്രത്തില്‍ ആദ്യമായി മഞ്ചേരി പാര്‍ലമെന്റില്‍ ലീഗിന്റെ പച്ചകൊടി താഴ്ന്നത് പി.ഡി.പിയുടെ കുറ്റം കൊണ്ടാണോ ? ഞങ്ങള്‍ അതില്‍ ഒരു ചെറിയ സേവനം മാത്രമേ ചെയ്തിട്ടുള്ളൂ ... കുറ്റം നിങ്ങളുടേതാണ്...നിങ്ങളുടെ കുഴപ്പമാണ്. നിങ്ങളാണ് കുഴപ്പക്കാര്‍. ബാബറിമസ്ജിദിന്റെ മുനാരങ്ങള്‍ തകര്‍ന്നു തരിപ്പണമായി വീഴുമ്പോള്‍ നിങ്ങള്‍ അതിനെതിരെ ശബ്ധിച്ചില്ല. നിങ്ങള്‍ അതിനെതിരെ ഒരു ചെറു വിരല്‍ പോലും അനക്കിയില്ല.ജനം നിങ്ങളെ കൈവെടിഞ്ഞു. നിങ്ങളുടെ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്ന മഹാനായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് പോലും നിങ്ങളെ കൈവെടിഞ്ഞു. അഖിലേന്ത്യ പ്രസിഡന്റ് കൈവെടിഞ്ഞു ! ജനം കൈവെടിഞ്ഞു ഇതെല്ലാം പി.ഡി.പിയുടെ കുറ്റം കൊണ്ടാണോ ? ഞങ്ങളാണോ അധ്യാപകനെ ചവിട്ടി കൊന്നത് ? അധ്യാപകനെ ചവിട്ടി കൊന്നതിനെതിരെ സാക്ഷി പറഞ്ഞാല്‍ അവനെ കൊന്നു കളയും എന്ന് അഖിലേന്ത്യ പ്രസിഡന്റിനെ വേദിയില്‍ ഇരുത്തി കൊണ്ട് പറഞ്ഞത് ഞങ്ങളാണോ ?മഹാനായ കുണ്ടൂര്‍ അബ്ദുല്‍ കാദര്‍ മുസ്ലിയാരെന്ന പുണ്യ പൂമാന്റെ മകന്‍ കുഞ്ഞുവിനെ നടുറോഡില്‍ ഇട്ടു വെട്ടി കഷണം കഷണം ആക്കി ക്രൂരമായി കൊന്നുകളഞ്ഞത് പി.ഡി.പികാരാണോ ? നരിക്കാട്ടെരിയില്‍ ബോംബ്‌ ഉണ്ടാക്കി അത് പൊട്ടി മരിച്ചത് പി.ഡി.പികാരാണോ ? ഏറ്റവും അവസാനം സാമ്രാജ്യത്വത്തിനെതിരെ അധിശക്തമായ പോരാട്ടം നടത്തിയ വാരിയം കുന്നത് കുഞ്ഞഹമ്മദ്‌ ഹാജിയുടെയും, മഹാനായ ആലി മുസ്ലിയാരുടെയും, വെളിയംകോട് ഉമര്‍ ഹാജിയുടെയും, മമ്പുറം തങ്ങളുടെയും ഒക്കെ മണ്ണായ ഈ മണ്ണില്‍ നിന്നും പോയിട്ട് അമേരിക്കക്ക് അനുകൂലമായി വോട്ട് ചെയ്തത് പി.ഡി.പി ആണോ ? ഏത് അമേരിക്ക ...അഞ്ചു ലക്ഷം കുഞ്ഞുങ്ങളെ ഒരുതുള്ളി വെള്ളം കൊടുക്കാതെ കൊന്നു കളഞ്ഞ അമേരിക്ക, ലക്ഷകണക്കിന് നിരപരാധികളെ ഇറാക്കിന്റെയും, അഫ്ഗാനിസ്ഥാനിന്റെയും തെരുവോരങ്ങളില്‍ കൊന്നൊടുക്കിയ അമേരിക്ക,ലോകത്തിന്റെ നാനാ ഭാഗത്തും കിരാതമായ അക്രമങ്ങള്‍ അഴിച്ചു വിട്ട അമേരിക്ക, പിറന്നു വീണ നാടിന്റെ മോചനത്തിനായി പോരാടുന്ന പലസ്തീനിലെ പൊന്നുമക്കളുടെ കരള്‍ രക്തം കുടിച്ചു ദാഹം തീര്‍ക്കുന്ന ഇസ്രായേലിനെ താങ്ങി നിര്‍ത്തുന്ന അമേരിക്ക... ആ അമേരിക്കക്ക് അനുകൂലമായി ആണവ കരാറില്‍ ഒപ്പുവച്ച ഒരേ ഒരു എം.പി ഈ സംസ്ഥാനത്തുനിന്നും പോയത് പി.ഡി.പിയുടെ കുറ്റമാണോ നിങ്ങളുടെ എം.പി അമേരിക്കക്ക് അനുകൂലമായി വോട്ടു ചെയ്തത് ? പി.ഡി.പിയുടെ കുറ്റമാണോ ആ എം.പിയെ തന്നെ നിങ്ങള്‍ അഖിലേന്ത്യ പ്രസിഡണ്ട്‌ ആക്കിയത് ? അമേരിക്കക്ക് അനുകൂലമായി കേരളത്തിലെ ഒരു എം.പി വോട്ട് ചെയ്തത് പാലസ്തീനിന്റെ തെരുവോരങ്ങളില്‍ പിടിഞ്ഞു വീണു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ മറന്നുകൊണ്ട്,ഇറാക്കില്‍ കൊല്ലപെടുന്ന ലക്ഷങ്ങളെ മറന്നുകൊണ്ട്, അബൂഗരീബിലെ ജയിലുകളിലും ഗോണ്ടാനാമയിലെ ജയിലുകളിലും പീഡനം സഹിക്കുന്ന ആയിരങ്ങളെ മറന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊന്നൊടുക്ക പെടുന്ന അമേരിക്കക്ക് അനുകൂലമായി വോട്ട് ചെയ്തത് പി.ഡി.പിയുടെ കുറ്റമല്ല..

മുംബൈ അന്വേഷണം നേര്‍വഴിക്കല്ല -മുന്‍ ഐ.ജി

മുംബൈ: 20 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന പരമ്പര കേസിന്റെ അന്വേഷണം ശരിയായ വിധമല്ല നടക്കുന്നതെന്ന് മഹാരാഷ്ട്ര ഐ.ജിയായിരുന്ന എസ്.എം. മുശ്‌രിഫ്. രാജ്യത്ത് നടന്ന സ്‌ഫോടനങ്ങളില്‍ അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ത തുടങ്ങിയ സംഘടനകളുടെ പങ്ക് വ്യക്തമായിട്ടും കേസന്വേഷണം ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്ന് പുണെയില്‍ നിന്ന് 'മാധ്യമ'ത്തിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ മുശ്‌രിഫ് പറഞ്ഞു.

സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന എ.ടി.എസും ക്രൈംബ്രാഞ്ചും നിഗൂഢമായാണ് നീങ്ങുന്നതെന്ന് പറഞ്ഞ മുശ്‌രിഫ് അവരുടെ താല്‍പര്യത്തിനൊത്താണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു ഉണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്. പൊലീസ് വൃത്തങ്ങളുടെ മറവില്‍ ആരുടേയോ താല്‍പര്യങ്ങളാണ് മാധ്യമങ്ങള്‍ നിരത്തുന്നത്്. മാലേഗാവ്, ഗോവ, താനെ, കല്യാണ്‍, അജ്മീര്‍, സംഝോത സ്‌ഫോടനങ്ങളില്‍ സനാതന്‍ സന്‍സ്ത, അഭിനവ് ഭാരത് സംഘടനകളുടെ പങ്ക് വെളിപ്പെട്ടതാണ്. ഈ കേസുകളുമായി ബന്ധപ്പെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ട്. അവര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ രീതികളുമായും മുംബൈസ്‌ഫോടനത്തിന് സാമ്യതകളുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് ശ്രീകാന്ത് പുരോഹിത്, പ്രജ്ഞ സിങ് താക്കൂര്‍, ദയാനന്ദ് പാണ്ഡെ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ എ.ടി.എസ് ശ്രമിക്കാത്തതെന്ന് മുശ്‌രിഫ് ചോദിച്ചു.

ഓരോ സ്‌ഫോടനങ്ങള്‍ക്കും ശേഷം ഇന്റലിജന്‍സ് പരാജയമെന്ന ആരോപണങ്ങള്‍ ഉയരുന്നതിനെ കുറിച്ച ചോദ്യത്തിന് അങ്ങനെ ഒന്നില്ലെന്നായിരുന്നു മുശ്‌രിഫിന്റെ മറുപടി. രഹസ്യവിവരം നല്‍കേണ്ടവര്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമ്പോള്‍ എങ്ങനെയാണ് മുന്നറിയിപ്പുകളുണ്ടാകുക? രാജ്യത്തെ സ്‌ഫോടനങ്ങളില്‍ ഇന്റലിജന്‍സ് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. അക്കാര്യം 'ഹു കില്‍ഡ് കര്‍ക്കരെ ' എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനം നടത്തിയവര്‍ തന്നെ കേസന്വേഷിച്ചാല്‍ എങ്ങനെയാണ് നാടിന് നീതി ലഭിക്കുക -അദ്ദേഹം ചോദിച്ചു.

2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ മരിച്ചതുമായി ബന്ധപ്പെട്ടാണ് 'ഹു കില്‍ഡ് കര്‍ക്കരെ' എന്ന കൃതി മുശ്‌രിഫ് രചിച്ചത്. 


No comments: