25.2.12


ചെയര്‍മാന്റെ വിടുതല്‍ ഹര്‍ജി തള്ളി


ഒന്നര വര്‍ഷമായി ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച ഹരജി തള്ളി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമന്ന് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെ അദ്ദേഹത്തിന്റെ ജയില്‍ വാസം അനിശ്ചിതമായി നീളുകയാണ്. സ്‌ഫോടനക്കേസില്‍ തന്നെ അനാവശ്യമായി പ്രതിചേര്‍ത്തിരിക്കുകയാണെന്നു മഅദനി ഹര്‍ജിയില്‍ വാദിച്ചു.
നേരത്തെ, അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മഅദനി ഒന്‍പതു വര്‍ഷത്തിലേറെ ജയില്‍ വാസം അനുഭവിച്ച ശേഷമാണു കുറ്റവിമുക്തനായി പുറത്ത് വന്നത്. സമാനമായ സാഹചര്യം തന്നെയാണ് ബാംഗ്ലൂരിലും നിലവിലുള്ളത്. കര്‍ണാടകയിലെ ബിജെപി സര്‍കാര്‍ മഅദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു . ഈ മനുഷ്യാവകാശ ലംഘനതിനും വര്‍ഗീയ ഗൂഡാലോച്ചനക്കും എതിരെ വ്യാപക പ്രതിഷേധം നിലവിലുണ്ട്.

22.2.12


മഅദ്നിക്ക് ചികിത്സ ലഭ്യമാക്കാന്‍ 

മുഖ്യമന്ത്രി ഇടപെടണം -പി.ഡി.പി


കൊല്ലം: ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന്  പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. മതിയായ ചികിത്സ കിട്ടാത്തത് മൂലം മഅ്ദനി ബുദ്ധിമുട്ടുകയാണ്. വൃക്കക്ക് വരെ രോഗം ബാധിച്ചു. വിചാരണ ഇതുവരെ ആരംഭിച്ചിട്ടുമില്ല. ചികിത്സ ലഭ്യമാക്കാനും വിചാരണ വേഗത്തിലാക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. മഅ്ദനിയെ ജയിലിലടച്ച് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ടെന്നും സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടുക' എന്ന മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് അവസാന വാരം മുതല്‍ എല്ലാ ജില്ലകളിലും 'ജില്ലാ യാത്ര'സംഘടിപ്പിക്കും. കൊല്ലത്താണ് ആദ്യ ജില്ലാ യാത്ര നടക്കുക. ഏപ്രില്‍ 14 മുതല്‍ മെംബര്‍ഷിപ് കാമ്പയിന്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പിറവം തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ നിലപാട് എറണാകുളം ജില്ലയിലെ ഭാരവാഹികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ നിശ്ചയിക്കും. ചില്ലറ വ്യാപാര രംഗത്തെ കുത്തകവത്കരണത്തിനെതിരെ വ്യാപാരികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പി.ഡി.പി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കടലിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണം. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ തോമസ് മാഞ്ഞൂരാന്‍, കൊട്ടാരക്കര സാബു, മൈലക്കാട് ഷാ, അഡ്വ.കാഞ്ഞിരമറ്റം സിറാജ്, നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.

21.2.12


നീതി നിഷേധത്തിനെതിരെ മാര്‍ച്ച് രണ്ടിന് മഞ്ചേരിയില്‍ ബഹുജനറാലി


എടപ്പാള്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിയോട് കാണിക്കുന്ന നീതി നിഷേധത്തിനെതിരെ മാര്‍ച്ച് രണ്ടിന് മഞ്ചേരിയില്‍ ബഹുജനറാലിയും പ്രതിഷേധസമ്മേളനവും സംഘടിപ്പിക്കാന്‍ പി.ഡി.പി മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. 

റാലിയുടെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച മൂന്നിന് പാലസ് ഓഡിറ്റോറിയത്തില്‍ ജില്ലാ സ്പെഷല്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ ജില്ലാ വൈസ്​പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ഭാരവാഹികളായ യൂസുഫ് പാന്ത്ര, അസീസ് വെളിയങ്കോട്, ഗഫൂര്‍ഖാന്‍ നാസര്‍, സുല്‍ഫിക്കര്‍ ഹബീബുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണം പി.ഡി.പി.


കൊച്ചി : പാവപ്പെട്ട രണ്ടു മത്സ്യ തൊഴിലാളികളെ കടലില്‍ വെച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളികളുടെ ജീവന് പുല്ലു വിലയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍   കല്പിക്കുന്നത്. ഭോപ്പാലില്‍ അമേരിക്കന്‍ കമ്പനി യൂണീയന്‍ കാര്‍ബൈഡ് വിഷവാതകം തുറന്നു വിട്ടത്തിലൂടെ ആയിരക്കണക്കിന് ജനങ്ങള്‍ മരിക്കുകയും ലക്ഷക്കണക്കിനാളുകള്‍ തീരാ ദുരിതത്തിലാവുകയും ചെയ്തു.അവര്‍ക്ക് മതിയായ നഷ്ടപരിഹാരം പോലും വാങ്ങി കൊടുക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തിലെങ്കിലും വ്യക്തമായ നിലപാട് സ്വീകരിക്കുകയും ഇറ്റാലിയന്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുക്കയും ചെയ്യണമെന്നും മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.

ചേറ്റുവ ടോള്‍ സമരം; സുലൈമാന്‍ കൊരട്ടിക്കരയെ ആശുപത്രിയിലേക്ക് മാറ്റി, നിരാഹാരം തുടരുന്നു


ചാവക്കാട്:ചേറ്റുവ ടോള്‍പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നടത്തുന്ന നിരാഹാരപ്പന്തലില്‍നിന്ന് ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ കൊരട്ടിക്കരയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചാവക്കാട് പോലീസ് അറസ്റ്റുചെയ്ത് ചാവക്കാട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐ കെ. മാധവന്‍കുട്ടിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 

സമരം 19 ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും സമരം പ്രശ്ന പരിഹാര ശ്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല. സുലൈമാന്റെ അറസ്റ്റിനുശേഷം നാലാംഘട്ട നിരാഹാരം ആരംഭിച്ചു. (എ.എം. ഷെക്കീ ഏറാട്ടുപറമ്പില്‍ പൂച്ചിന്നിപ്പാടമാണ് നിരാഹാരം ആരംഭിച്ചത്. ഇന്നലെ ബി.ജെ.പി. നേതാക്കളായ രാമചന്ദ്രന്‍ പല്ലത്ത്, പ്രസാദ് എം. പണിക്കര്‍, ശാന്തി ഗ്രൂപ്പ് നേതാവ് സ്റ്റാന്‍ലി, കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.വി. അഷറഫലി,
സി.പി.ഐ. എം.എല്‍. ജില്ലാ സെക്രട്ടറി വി.വി. ഉല്ലാസ്, ജില്ലാ കമ്മിറ്റിയംഗം രാജന്‍ പട്ടാട്ട്, കേരള കോണ്‍ഗ്രസ് (എം) നേതാവ് ഡോ. വി.എ. രാമചന്ദ്രന്‍, പി.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.എ. വിജയന്‍, കെ.ബി. രാഗേഷ്, ആര്‍.വൈ.ആര്‍.ഐ. സംസ്ഥാന പ്രസിഡന്റ് എന്‍.ഡി. വേണു, എം.കെ. സല്‍മാന്‍, സി.ഐ. ഹസീന എന്നിവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. സി.പി.ഐ.(എം.എല്‍.) നാട്ടിക ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ സമര പന്തലിലേക്ക് മാര്‍ച്ച് നടത്തി.

11.2.12


ഫിറോസ്‌ തോട്ടപ്പടിയെ പോലീസ് അറസ്റ്റു ചെയ്തു. 

അനധികൃതമായി തുടരുന്ന ചേറ്റുവ ടോള്‍ നിറുത്തലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരാഴ്ചയായി നിരാഹാരം തുടരുന്ന തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്‌ ഫിറോസ്‌ തോട്ടപ്പടിയെ പോലീസ് അറസ്റ്റു ചെയ്തു. ഫിറോസിനെ ചാവക്കാട് താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിച്ചു. നിരാഹാരം അനുഷ്ടിച്ചിരുന്ന ജില്ല പ്രസിഡന്റ്‌ ടി എം മജീദിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ്‌  ഫിറോസ്‌ തോട്ടപ്പടി നിരാഹാരം ആരംഭിച്ചത്.
ഫിറോസിന് പകരം മറ്റൊരു ജില്ലാ വൈസ് പ്രസിഡണ്ട്‌ സുലൈമാന്‍ കൊരട്ടിക്കര നിരാഹാരം ആരംഭിച്ചു.ഫിറോസ്‌ താലൂക്ക്‌ ആശുപത്രിയില്‍ നിരാഹാരം തുടരുന്നു.

10.2.12


മുനീറും ഷാജിയും ഉള്‍പ്പെട്ട ഭൂമി ഇടപാട് അന്വേഷിക്കണം: പി.ഡി.പി.

കണ്ണൂര്‍: കോഴിക്കോട് മാലൂര്‍കുന്നില്‍ മന്ത്രി എം.കെ. മുനീറും കെ.എം. ഷാജി എം.എല്‍.എയും 75 സെന്‍റ് ഭൂമി സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ച് സ്വന്തമാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന്  പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മത്തേര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
28 ലക്ഷം രൂപക്ക് വിലയാധാരം നടത്തിയ ഭൂമിക്ക് മന്ത്രിയും എം.എല്‍.എയും ചേര്‍ന്ന് ഒരു കോടി രൂപ മോഹവില നല്‍കിയെന്ന് വില്‍പനക്കാരനായ പാറോപ്പടി സെന്‍റ് ആന്‍റണീസ് പള്ളി വികാരി ജോസ് മണിമല തറപ്പില്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആധാര വിലക്ക് പുറമെ മുക്കാല്‍ കോടിയോളം രൂപയുടെ കള്ളപ്പണം മന്ത്രിയും എം.എല്‍.എയും എവിടെ നിന്ന് കൊണ്ടുവന്നുവെന്നത്  ദുരൂഹമാണ്.
തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരില്‍ വാങ്ങിയ ഭൂമിയുടെ കാര്യം മറച്ചുവെച്ച ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്.
മുനീറിനെ പോലുള്ള സാമ്രാജ്യത്വ ചാരന്മാരുടെ സാമ്പത്തിക ഉറവിടം അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളാണോയെന്ന് പരിശോധിക്കണം. പി.ഡി.പി സംസ്ഥാന ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗം ഫെബ്രുവരി  15ന് രാവിലെ 11ന് എറണാകുളം സംസ് ടവറില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹംസ മാലൂരും പങ്കെടുത്തു.

എക്സൈസ് മന്ത്രിയുടെ നിലപാട് അപഹാസ്യം പി.ഡി.പി.

കൊച്ചി : യു.ഡി.എഫ്. സര്‍ക്കാരിന്റെയും ഉപസമിതിയുടെയും തീരുമാനങ്ങള്‍ക്ക് വിരുദ്ദമായി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുകയും അതോടൊപ്പം ലഹരി വിരുട്ട ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന എക്സൈസ് മന്ത്രി കെ.ബാബുവിന്റെ നിലപാട് അപഹാസ്യമാണെന്ന് പി.ഡി.പി. എറണാകുളം ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികളാണ് ഗാന്ധിഷിശ്യന്റെ ഭാഗത്ത്‌ നിന്നുണ്ടാകേണ്ടതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

8.2.12


ബാഗ്ലൂര്‍ കേസ് : മഅ്ദനിയുടെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായി.കേസ് 14 ന് വീണ്ടും പരിഗണിക്കും

ബാഗ്ലൂര്‍കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ മേലുള്ള മഅ്ദനിയുടെ അഭിഭാ,കന്റെ വാദം പൂര്‍ത്തിയായി.കേസ് 14 ന് വീണ്ടും പരിഗണിക്കും മഅ്ദനിക്കെതിരെ പ്രദമദൃഷ്ട്യാ കേസ് ഉണ്ടെന്ന വദം തെളിവുകള്‍ നിരത്തി മഅ്ദനിയുടെ അഭിഭാഷകന്‍ ഖണ്ഡിച്ചു,കുറ്റപത്രത്തിലെ സാക്ഷിമൊഴികളിലെ പൊരുത്ത്‌ക്കേടുകള്‍ചൂണ്ടിക്കാട്ടി മഅ്ദനിക്കെതിരെ മനപ്പൂര്‍വ്വം കേസ് കെട്ടിചമക്കുകയായിരുന്നു മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.ഉസ്മാന്‍ വാദിച്ചു പി ഡി പി യോ, മഅ്ദനി പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളോ കേന്ദ്രഗവണ്‍മെന്റ് നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ഇല്ല.രാജ്യദ്രോഹപരമായ യാതൊരു പ്രവര്‍ത്തനവും മഅ്ദനിയില്‍ നിന്നും ഉണ്ടായിട്ടില്ല.യു എ പി ആക്ട് അനുസരിച്ചു കേസ് ചുമത്താന്‍ കഴിയില്ല.പ്രോസിക്യഷന്‍ അനുമതി ശരിയായ രീതിയില്‍ അല്ല നല്‍കിയിരുക്കുന്നത്.അപാകതകള്‍ പിന്നീട് തിരുത്താം എന്ന പ്രോസിക്യൂഷന്‍ വാദം നില നില്‍ക്കുന്നതല്ലെന്ന് സുപ്രിം കോടതി ഉത്തരവുകള്‍ സമര്‍പ്പിച്ച് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.ഉസ്മാന്‍ സമര്‍ത്ഥിച്ചു. മഅ്ദനിക്കുവേണ്ടി അഡ്വ.സെബസ്റ്റിയന്‍ പോള്‍ അഡ്വ.അക്ബര്‍ അലി എന്നിവര്‍ ഹാജരായി..
 

ചേറ്റുവ നിരാഹാര സമരം എട്ടുദിവസം പിന്നിട്ടു

മെഡിക്കല്‍ കോളെജിലേക്ക് പി.ഡി.പി. നടത്തിയ മാര്‍ച്ച് 

ചാവക്കാട്‌: ചേറ്റുവ ടോള്‍ പിരിവു അധികൃതര്‍ വാക്ക് പാലിക്കണമെന്ന് ആഅവശ്യപ്പെട്ട് പി.ഡി.പി. നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. ആറുദിവസം നിരാഹാരം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദിനെ പോലീസ്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും അദ്ദേഹം അവിടെ നിരാഹരം തുടരുകയാണ്‌. തുടര്‍ന്ന് ശനിയാഴ്‌ച മുതല്‍ നിരാഹാര പന്തലില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫിറോസ്‌ തോട്ടപ്പടി നിരാഹാര സമരം തുടരുകയാണ്. മജീദ്‌ നിരാഹാര സമരം തുടരുന്ന തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ ഇന്നലെ പി.ഡി.പി പ്രവര്‍ത്തകര്‍ മാര്‍ച്ചും പ്രതിഷേധ പൊതുയോഗവും നടത്തി. ഇന്നലെ ഒരുമണിക്കു നടത്തിയ സമരത്തിന്‌ പി.ഡി.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ഇ. അബ്‌ദുള്ള, മറ്റു നേതാക്കളായ കടലാഴി സലീം മൗലവി, ഉമ്മര്‍ കല്ലൂര്‍, ഹുസൈന്‍ അകലാട്‌, സലീം തൊട്ടാപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ സമരം ഒരു മണിക്കൂറോളം നീണ്ടു.

ഇന്നലെ രാവിലെ പി.ഡി.പിയുടേയും ചെറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടേയും ഭാരവാഹികള്‍ ജില്ലാ കലക്‌ടറെ നേരില്‍ കണ്ട്‌ നിവേദനം നല്‍കി. തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഡെപ്യൂട്ടി കലക്‌ടര്‍ മേരിക്കുട്ടി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തി മജീദിനെ സന്ദര്‍ശിച്ചു. 

ചേറ്റുവ പാലം ടോളിനടുത്ത്‌ സമരപ്പന്തലില്‍ ഇന്നലേയും നിരവധി നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കുടിയിറക്ക്‌ സമരസമിതി ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്‌, എസ്‌.ഡി.പി.ഐ. മണ്ഡലം പ്രസിഡന്റ്‌ അഷറഫ്‌ വടുക്കൂട്ട്‌, പി.ഡി.പി. സംസ്‌ഥാന സെക്രട്ടറി ബാബു കൊട്ടാരക്കര, വൈസ്‌ ചെയര്‍മാന്‍ വര്‍ക്കല രാജു തുടങ്ങിയവര്‍ സമര പന്തലിലെത്തി പ്രസംഗിച്ചു. 

സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പി.ഡി.പി. നാളെ ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ മാത്രമേ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുള്ളൂ. ചേറ്റുവ ടോള്‍ വിരുദ്ധ സമിതിയടക്കം നിരവധി ജനകീയ സംഘടനകള്‍ ഹര്‍ത്താലിന്‌ പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്‌.


ചേറ്റുവ ടോള്‍ : ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു 
=============================================





ഒരുമനയൂര്‍: അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിവരവെ പോലിസ് അറസ്റ്റ് ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദിനെ ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തോട് മുഖംതിരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുല്ല നേതൃത്വം നല്‍കി. മജീദിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ച പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് തോട്ടപ്പടിയെ പി.ഡി.പി സംസംഥാന സെക്രട്ടറി സാബു കൊട്ടാരക്കര, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, ടി എല്‍ സന്തോഷ് സന്ദര്‍ശിച്ചു. കഴിഞ്ഞ 30 നാണ് ചേറ്റുവ ടോള്‍ ബൂത്തിനടുത്ത് പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. നാളെ പി.ഡി.പി സമര സമിതി തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


ചേറ്റുവ ടോള്‍ : തൃശൂര്‍  മെഡിക്കല്‍ കോളേജ് ലേക്ക് പി ഡി പി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി 




ചാവക്കാട്‌: ചേറ്റുവ ടോള്‍ പിരിവ്‌ ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി. നടത്തുന്ന നിരാഹാര സമരം എട്ടുദിവസം പിന്നിട്ടു. ആറുദിവസം നിരാഹാരം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദിനെ പോലീസ്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും അദ്ദേഹം അവിടെ നിരാഹരം തുടരുകയാണ്‌. ശനിയാഴ്‌ച മുതല്‍ പന്തലില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഫിറോസ്‌ തോട്ടപ്പടി നിരാഹാര സമരം തുടരുന്ന തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ പി.ഡി.പി പ്രവര്‍ത്തകര്‍ മാര്‍ച്ചും പൊതുയോഗവും നടത്തി. ഇന്നലെ ഒരുമണിക്കു നടത്തിയ സമരത്തിന്‌ പി.ഡി.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ഇ. അബ്‌ദുള്ള, മറ്റു നേതാക്കളായ കടലാഴി സലീം മൗലവി, ഉമ്മര്‍ കല്ലൂര്‍, ഹുസൈന്‍ അകലാട്‌, സലീം തൊട്ടാപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി. അരമണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞുപോയി. 

ഇന്നലെ രാവിലെ പി.ഡി.പിയുടേയും ചെറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടേയും ഭാരവാഹികള്‍ ജില്ലാ കലക്‌ടറെ നേരില്‍ കണ്ട്‌ നിവേദനം നല്‍കി. തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ഡെപ്യൂട്ടി കലക്‌ടര്‍ മേരിക്കുട്ടി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തി മജീദിനെ സന്ദര്‍ശിച്ചു. 

ചേറ്റുവ പാലം ടോളിനടുത്ത്‌ സമരപ്പന്തലില്‍ ഇന്നലേയും നിരവധി നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കുടിയിറക്ക്‌ സമരസമിതി ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്‌, എസ്‌.ഡി.പി.ഐ. മണ്ഡലം പ്രസിഡന്റ്‌ അഷറഫ്‌ വടുക്കൂട്ട്‌, പി.ഡി.പി. സംസ്‌ഥാന സെക്രട്ടറി ബാബു കൊട്ടാരക്കര, വൈസ്‌ ചെയര്‍മാന്‍ വര്‍ക്കല രാജു തുടങ്ങിയവര്‍ സമര പന്തലിലെത്തി പ്രസംഗിച്ചു. 

സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പി.ഡി.പി. നാളെ ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ മാത്രമേ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുള്ളൂ. ചേറ്റുവ ടോള്‍ വിരുദ്ധ സമിതിയടക്കം നിരവധി ജനകീയ സംഘടനകള്‍ ഹര്‍ത്താലിന്‌ പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്‌.

4.2.12


മഅദനി ജയിലില്‍ അനുഭവിക്കുന്നത് അടിയന്തിരാവസ്ഥയേക്കാള്‍
ഭയാനകമായ നാളുകള്‍ : ഗ്രോ വാസു

കാസര്‍കോട് : പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ ബാഗ്ലൂര്‍ അഗ്രഹാര ജയിലില്‍ അടച്ചതിനു ശേഷം അദ്ദേഹം അനുഭവിക്കുന്നത് അടിയന്തിരാവസ്ഥയേക്കാള്‍ ഭയാനകമായ നാളുകളാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു പറഞ്ഞു. അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട്  പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഅദനി ജീവന്‍ രക്ഷാ റാലിക്കു ശേഷം പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഅദനി പ്രശ്‌നം മഅദനിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും, ഇതു നമ്മുടെ നിയമത്തേയും, നീതിയേയും, ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മഅദനിയെ ജയിലില്‍ അടച്ചതിനു ശേഷം ഇതുവരെയും അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജയിലധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പല രോഗങ്ങള്‍കൊണ്ടു ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ കഷ്ടപ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഒന്നും പ്രതികരിക്കാത്തത് നീതി നിഷേധത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. 
പുലിക്കുന്നില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറിമാരായ അജിത്കുമാര്‍ ആസാദ്, നിസാര്‍ മേത്തര്‍, പി.ഡി.പി.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം സുബൈര്‍ പടുപ്പ്, ജില്ലാ വൈസ് പ്രസിഡണ്ട് ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, അസീസ് മുഗു, യൂനുസ് തളങ്കര, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദുല്‍റഹ്മാന്‍ പുത്തിഗെ, സാദിഖ് മുളിയടുക്കം, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, അസം കൊട്ടിയാടി, ആബിദ് മഞ്ഞംപാറ, ഹമീദ് കഡഞ്ചി, അസീസ് പെര്‍ള, മൊയ്തു ബേക്കല്‍, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, ഹനീഫ മഞ്ചേശ്വരം, ഇബ്രാഹിം ഹൊസങ്കടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുട്ടുന്തല സ്വാഗതവും, സലിം പടന്ന നന്ദിയും പറഞ്ഞു.

ചേറ്റുവ പി.ഡി.പി. നിരാഹാരം തുടരുന്നു, മജീദിനെ അറസ്റ്റു ചെയ്തു പകരം ഫിറോസ്‌ തോട്ടപ്പടി സമരം ആരംഭിച്ചു


ചാവക്കാട് : കഴിഞ്ഞ ആറു  ദിവസമായി നിരാഹാരം കിടക്കുന്ന പി.ഡി.പി.ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി.എ.മജീദിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ് എന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പോലീസ് സംഘം സമര പന്തലിലെത്തി മജീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  അറസ്റ്റു ചെയ്ത മജീദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജിലും മജീദ്‌ നിരാഹാരം തുടരുകയാണ്. മജീദിന് പകരം ദുബായ് പി.സി.എഫിന്റെ കരുത്തനായ സഖാവ് ഫിറോസ്‌ തോട്ടപ്പടി നിരാഹാരം ആരംഭിച്ചു. ഫിറോസിനെ  ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി മുഈനുദ്ദീന്‍  ചാവക്കാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഹാരം അണിയിച്ചു സമര പന്തലിലേക്ക് ആനയിച്ചു. ചേറ്റുവ ടോള്‍ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു എട്ടാം തിയ്യതി പി.ഡി.പി.തീരദേശത്ത് ഹര്‍ത്താല്‍ ആചരിക്കും.

1.2.12


നീതി നിഷേധത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം ഉത്തര മേഖലാ സെമിനാര്‍

എം.ഇ.സ്. പ്രസിഡണ്ട്‌  ഡോ. ഫസല്‍ ഗഫൂര്‍ സെമിനാര്‍ ഉത്ഘാടനം ചെയ്യുന്നു 
  
കണ്ണൂര്‍: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരെ നീതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്ത് വരണമെന്ന്  'മഅദനിയുടെ ജയില്‍വാസവും ഇന്ത്യന്‍ വ്യവസ്ഥിതിയും' എന്നാ ശീര്‍ഷകത്തില്‍ പി.ഡി.പി. ഉത്തരമേഖലാ കമ്മിറ്റി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. മഅദനിയുടെ കാര്യത്തില്‍ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിച്ചതായും ഒരു ഇന്ത്യന്‍പൗരന് ലഭിക്കേണ്ട നിയമപരിരക്ഷ മഅദനിക്ക് ലഭിച്ചില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വോട്ടു ബാങ്ക് ഭയന്നാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മഅദനി വിഷയത്തില്‍ മൌനം പാലിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ സാമുദായിക കക്ഷികള്‍ അഞ്ചാം മന്ത്രിയുടെയും തിരുകേശത്തിന്റെയും പിറകിലാണ്. മഅദനി നേരിടുന്ന തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാന്‍ എല്ലാവരും രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാദം നടക്കുന്നതിനു മുമ്പ് തന്നെ കോടതി വിധിപറഞ്ഞ അത്യപൂര്‍വ്വ സംഭവമാണ് മഅദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയില്‍ നടന്നതെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി  അജിത്കുമാര്‍ ആസാദ് പറഞ്ഞു.   കേരള പോലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ മഅദനി കര്‍ണാടകയില്‍ ചെന്ന് ബാംഗ്ലൂര്‍ സ്ഫോടനം നടത്താന്‍ ഗൂഡാലോചന നടത്തിയെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണെന്ന് അജിത്‌ കുമാര്‍ ആസാദ് ചൂണ്ടികാട്ടി.



കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ തടങ്കലില്‍ വെച്ച് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.പി.എം. സംസ്ഥാന സമിതി അംഗം എം.പ്രകാശന്‍ മാസ്റ്റെര്‍ പറഞ്ഞു. നിയമം അനുവദിക്കുന്ന പരിരക്ഷ അദ്ദേഹത്തിനും ലഭിക്കേണ്ടതുണ്ടെന്നും ഭീകരതയുടെ പേരില്‍ ആരുടേയും മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്നും ഇതിനു സി.പി.എം.എതിരാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെടത്ത്തിന്റെ മുദ്രാവാക്യം ഉയര്ത്തിയവരെ അടിച്ചമര്ത്തുമെന്നതാണ്‌  മഅദനിയുടെ  കാര്യത്തിലൂടെ വ്യക്തമായതെന്ന് എസ്.ഡി.പി.സംസ്ഥാന പ്രസിഡണ്ട്‌ നാസറുദ്ദീന്‍ എളമരം പറഞ്ഞു. കോയമ്പത്തൂര്‍ ജയില്‍ വാസത്തിനു ശേഷം അന്‍വാറുശ്ശേരിയിലെ മതിലുകള്‍ക്കുള്ളില്‍ മാത്രം നിന്നിരുന്നുവെങ്കില്‍ മഅദനിക്ക്  വീണ്ടും ജയില്‍ കാണേണ്ടിവരില്ലായിരുന്നു. മഅദനിയെ അന്യായമായി പിടിച്ചുകൊണ്ടു പോയപ്പോള്‍ മൌനം പാളിച്ച യു.ഡി.എഫും എല്‍.ഡി.എഫും ഒരേ തൂവല്‍പക്ഷികളാണെന്നും  അദ്ദേഹം പറഞ്ഞു.  

സ്വതന്ത്ര്യാനതര ഇന്ത്യ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഭരണകൂട ഭീകരതയുടെ ഉദാഹരണമാണ് മഅദനിയുടെ അറസ്റ്റും ജയില്‍വാസവുമെന്നു സെമിനാറില്‍ വിഷയാവതരണം നടത്തിയ പി.ഡി.പി. സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിക്കു വൈകല്യമുണ്ടെന്നും ഇന്ത്യയിലെ ജയിലുകളില്‍ ഒരു പാട് മഅദനിമാരുണ്ടെന്നും   ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.പി. കരുണാകരന്‍ പറഞ്ഞു.

ജനതാദള്‍ സംസ്ഥാന സെക്രട്ടറി പി.പി. ദിവാകരന്‍, ഐ.എന്‍.എല്‍.സംസ്ഥാന വൈസ് പ്രിസ്ടെന്റ്റ് യു.സി.മമ്മൂട്ടി ഹാജി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി,  ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട്‌ അഡ്വ. കെ.എല്‍.അബ്ദുല്‍ സലാം, എസ്.ജെ.ഡി. നേതാവ് പി.കുഞ്ഞിരാമന്‍, പി.ഡി.പി.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം മൊയ്തീന്‍ ചെമ്പോത്തറ, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മനോജ്‌ കുമാര്‍,  ബി.എസ്.പി. കണ്ണൂര്‍ ജില്ല്ലാ പ്രസിഡണ്ട്‌ സി.ബാലകൃഷ്ണന്‍, പി.ഡി.പി. സംസ്ഥാന സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, പി.ഡി.പി. കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡണ്ട്‌ ഐ.എസ്.സക്കീര്‍ ഹുസൈന്‍, പി.ഡി.പി. മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ അലി കാടാമ്പുഴ, ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡണ്ട്‌ സതീഷ്‌ കുമാര്‍ പാമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹംസ മാലൂര്‍ നന്ദി പറഞ്ഞു.

കോലഞ്ചേരി കോളേജ് സമരം തീര്‍പ്പാക്കണം - പി.ഡി.പി.

കൊച്ചി : സേവന-വേതന വ്യവസ്ഥകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌  കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ നടത്തുന്ന സമരം അടിയന്തിരമായി ഒത്തു തീര്‍പ്പാക്കണമെന്നു   പി.ഡി.പി.എറണാകുളം ജില്ലാ കൌണ്‍സില്‍ ആവശ്യപ്പെട്ടു.പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം നടക്കുന്ന ' മഅദനി നീതി നിഷേധം ' ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഫെബ്രുവരി  15 മുതല്‍ മാര്‍ച്ച്  15 വരെ കര്‍ണ്ണാടക മുഖ്യമന്ത്രിക്കുള്ള ഭീമഹരജിയുടെ മണ്ഡലം തല ഒപ്പ് ശേഖരണവും മനുഷ്യാവകാശ സമ്മേളനവും നടത്താന്‍ യോഗം തീരുമാനിച്ചു.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ അധ്യക്തത വഹിച്ചു. കൌണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ.വീരാന്‍ കുട്ടി ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ്‌ റജീബ്, സുബൈര്‍ വെട്ടിയാനിക്കല്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം വി.എം.മാര്‍സണ്‍, ജില്ലാ സെക്രട്ടറി നൌഷാദ് പറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ശിഹാബുദ്ദീന്‍ ചെലക്കുളം എന്നിവര്‍ സംസാരിച്ചു.

ചേറ്റുവ ടോള്‍ പിരിവ്: പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി


ചാവക്കാട് : അരനൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി രണ്ടാം ഘട്ട നിരാഹാര സമരം ആരംഭിച്ചു. ജില്ലാ ഭരണകൂടം പി.ഡി.പി.ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ടു പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എം മജീദ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം ഉദ്ഘാടനം ചെയ്തു.  മുഖമാന്ത്രിക്ക് വിവരമില്ലെന്ന് പറയാന്‍ പോലും ഉദ്യോഗസ്ഥര്‍ ധൈര്യം കാണിക്കുന്ന നാട്ടില്‍ എങ്ങിനെയാണ് ജനങ്ങള്‍ക്ക്‌ നീതി ലഭിക്കുകയെന്ന് ജോയ് കൈതാരം ചോദിച്ചു. പീഡനങ്ങളും വേദനകളും സഹിച്ചു ബംഗ്ലൂര്‍ ജയിലില്‍ കിടക്കുന്ന അബ്ദുല്‍ നാസര്‍ മഅദനി തന്‍റെ രക്തം കൊണ്ട് കെട്ടിപടുത്ത പി.ഡി.പിയുടെ പ്രവര്‍ത്തകര്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക്‌ വേണ്ടി നാടിന്റെ നന്മക്ക് വേണ്ടി ഇത്തരം ഒരു സമരം നടത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. 


സമര സമിതി ചെയര്‍മാന്‍ എ എച്ച് മുഹമ്മദ്, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ സെക്രട്ടറി കടലായി സലിം മൌലവി, എന്‍.എച്ച്. 17 ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ വി മുഹമ്മദാലി, സമര സമിതി കണ്‍വീനര്‍  കെ.ഹുസൈന്‍ എന്നിവര്‍  സംസാരിച്ചു. ഇതേ ആവശ്യമുന്നയിച്ച് മുമ്പ് പി.ഡി.പി ചേറ്റുവ ടോള്‍ ബൂത്ത് പരിസരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരപ്പന്തലിലെത്തിയ കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും ജില്ലാ ഭരണകൂടവും പി.ഡി.പി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളാമെന്ന ഉറപ്പിന്‍മേല്‍ അന്ന് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു. 


മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത്

മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത്


കഴിഞ്ഞ ശനിയാഴ്ച രാവിലെ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്‍െറ ഭാരവാഹികളിലൊരാളും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഭാസുരേന്ദ്രബാബു, കെ.ടി. ജലീല്‍ എം.എല്‍.എ എന്നിവരോടൊപ്പം ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍, തന്നെ കെണിയിലാക്കാന്‍ പ്രയോഗിക്കപ്പെട്ട കുതന്ത്രങ്ങളും ഏറ്റവും ഒടുവില്‍ സുപ്രീംകോടതി ജാമ്യാപേക്ഷപോലും നിരസിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളും വിദഗ്ധനായ ഒരു നിയമജ്ഞന്‍െറ ചാതുരിയോടെ മഅ്ദനി വിവരിച്ചു. ഇടക്ക് ഒരിക്കലും പതറുകയോ വികാരാധീനനാവുകയോ ചെയ്യാതെ തികഞ്ഞ സമചിത്തതയോടെയാണ് അദ്ദേഹം സംസാരിച്ചത്. താന്‍ കാരാഗൃഹത്തില്‍ മരിക്കുകയോ തന്‍െറ മേല്‍ ചുമത്തപ്പെട്ട രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ പരമാവധി ശിക്ഷ വിധിക്കപ്പെടുകയോ ചെയ്താലും എല്ലാം അല്ലാഹുവിന്‍െറ വിധിയാണെന്ന് സമാധാനിക്കാനുള്ള മനക്കരുത്ത് പതിനൊന്ന് വര്‍ഷക്കാലത്തെ ജയില്‍ജീവിതം തനിക്ക് നേടിത്തന്നതായും മഅ്ദനി പറഞ്ഞു. പ്രാര്‍ഥനയാണ് തന്‍െറ ശക്തി- അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. പ്രമേഹരോഗം മൂര്‍ച്ഛിച്ച് കാഴ്ചയെ ബാധിച്ചുതുടങ്ങിയതിനാല്‍ വായന മുടങ്ങിപ്പോവുന്നതിലാണ് അദ്ദേഹത്തിന്‍െറ സങ്കടം.


ഒമ്പതര വര്‍ഷം കോയമ്പത്തൂരിലെ തടവറയില്‍ കിടന്ന് നരകയാതന അനുഭവിച്ചശേഷം കോടതി നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചയാളാണ് മഅ്ദനി. അതിനുശേഷം കേരളത്തില്‍ ജീവിച്ച ഹ്രസ്വമായ കാലയളവില്‍ മിക്കവാറും അദ്ദേഹം ശാരീരികാവശതകള്‍ക്ക് ചികിത്സതേടുകയായിരുന്നു. അതിനിടയില്‍ അദ്ദേഹം ചെയ്ത പ്രസംഗങ്ങളിലും മീഡിയക്ക് അനുവദിച്ച മുഖാമുഖങ്ങളിലും രാജ്യദ്രോഹപരമോ തീവ്രവാദത്തിന്‍െറ ലാഞ്ഛനയുള്ളതോ സാമുദായിക വൈരം വളര്‍ത്താന്‍ സാധ്യതയുള്ളതോ ആയ എന്തെങ്കിലും പരാമര്‍ശമുള്ളതായി ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. ആകപ്പാടെ വിമര്‍ശിക്കപ്പെട്ടത് അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പ്രഖ്യാപിച്ച പരസ്യമായ പിന്തുണയാണ്. ആ നിലപാട് നൂറുശതമാനവും തെറ്റായി എന്നഭിപ്രായമുള്ളവര്‍ക്കും അതിന് രാജ്യരക്ഷാപരമോ ക്രമസമാധാനപരമോ ആയ മാനങ്ങളുണ്ടെന്ന് വാദിക്കാനാവില്ളെന്ന് തീര്‍ച്ച. എന്നിട്ടും, ബംഗളൂരു സ്ഫോടനത്തില്‍ പങ്ക് ആരോപിച്ച് കര്‍ണാടക പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇതെങ്ങനെ സംഭവിച്ചു? കാര്യം വ്യക്തമാണ്. ഇന്‍റലിജന്‍സ് അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. അതിനിടയില്‍ അവര്‍ ചോര്‍ത്തിയ ടെലിഫോണ്‍ കാളുകളും അതുപോലുള്ള പുല്‍ക്കൊടികളും ചേര്‍ത്തുവെച്ച് മെനഞ്ഞെടുത്ത തിരക്കഥയിലൂടെയാണ് മഅ്ദനി വീണ്ടും തടവറയിലെത്തിയത്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിദഗ്ധമായ ഓപറേഷന്‍െറ ഇരയാണ് മഅ്ദനി എന്ന് ചുരുക്കം. ജാമ്യാപേക്ഷ ഓരോ തവണ ഓരോ കോടതിയിലെത്തുമ്പോഴും പുതിയ പുതിയ ‘തെളിവുകളുമായി’ പ്രോസിക്യൂഷന്‍ എത്തുന്നു. വികലാംഗനും രോഗിയുമാണെങ്കില്‍പോലും രാജ്യത്തെ ഈ ‘കൊടും ഭീകരനെ’ പുറത്തുവിട്ടാലുള്ള ഭവിഷ്യത്ത് ബഹുമാനപ്പെട്ട ന്യായാധിപരെ ബോധ്യപ്പെടുത്തുന്നു. സ്വാഭാവികമായും അവര്‍ എതിര്‍വാദം കേള്‍ക്കാന്‍പോലും ക്ഷമകാട്ടാതെ ജാമ്യം നിഷേധിക്കുന്നു. സുപ്രീംകോടതി ഒടുവിലത്തെ ജാമ്യാപേക്ഷ പ്രതിഭാഗം വക്കീലിന്‍െറ വാദംപോലും കേള്‍ക്കാന്‍ നില്‍ക്കാതെ തള്ളിക്കളഞ്ഞതിന്‍െറ പിറ്റേ ദിവസം, ജയില്‍ ഉദ്യോഗസ്ഥന്‍ വിവരമെന്തായി എന്ന് മഅ്ദനിയോട് തിരക്കി. ജാമ്യാപേക്ഷ നിരസിച്ച കാര്യം മഅ്ദനി അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം തന്‍െറ പണിക്കുപോവുകയും ചെയ്തു. പിറ്റേദിവസം ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ളീഷ് പത്രത്തിന്‍െറ ബംഗളൂരു പതിപ്പില്‍ ഒന്നാം പേജില്‍ കണ്ട വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ മഅ്ദനിയെ ഞെട്ടിച്ചു. സുപ്രീംകോടതി ജാമ്യാപേക്ഷ നിരസിച്ചതില്‍ ക്ഷുഭിതനും രോഷാകുലനുമായ മഅ്ദനി ജയിലധികൃതരോട് തട്ടിക്കയറി, പ്രാതല്‍ വലിച്ചെറിഞ്ഞു; അതിന്‍െറ പേരില്‍ സഹതടവുകാരുടെ പ്രാതല്‍ പോലും രണ്ടു മണിക്കൂര്‍ വൈകി! ആരാണീ വാര്‍ത്ത നല്‍കിയതെന്ന് ജയില്‍ അധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ നിസ്സഹായരായി കൈമലര്‍ത്തുകയായിരുന്നു. ‘ഞങ്ങളോടൊന്നും ചോദിക്കരുത് സാര്‍, അതൊക്കെ മീതെനിന്ന് നല്‍കുന്നതാണ്.’
പിന്നെയും വന്നു അതേ പത്രത്തില്‍ വാര്‍ത്ത. മഅ്ദനിയുടെ സഹതടവുകാരില്‍ ചിലരെ ജയില്‍ മാറ്റിയതാണ് ഇതിവൃത്തം. അവരുടെ കുത്തിത്തിരിപ്പും ഗൂഢാലോചനയുമാണ് മാറ്റത്തിന് കാരണമാക്കിയതത്രെ. സംഭവമോ? രണ്ടു മാസം മുമ്പ് മറ്റു കാരണങ്ങളാല്‍ ജയിലില്‍നിന്ന് മാറ്റപ്പെട്ടവരാണ് ഈ തടവുകാര്‍. ഇത്തരം വ്യാജ കഥകള്‍ പത്രങ്ങളില്‍ വന്നിട്ടുവേണം മഅ്ദനിയുടെ കേസ് പരിഗണനക്കെടുക്കുമ്പോള്‍ പുതിയ തെളിവുകളായി ഹാജരാക്കാന്‍. ഒരു ജനാധിപത്യ ഭരണകൂടം രാജ്യത്തെ പൗരന്മാരെ കൈകാര്യംചെയ്യുന്ന രീതിയാണിത്.
ഇന്ത്യയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൂര്‍വാധികം സജീവമാകുന്നതും പുതിയ ടെക്നിക്കുകള്‍ വശമാക്കുന്നതും അമേരിക്കയുമായും ഇസ്രായേലുമായും തീവ്രവാദ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുന്നതിനെ തുടര്‍ന്നാണ്. അതുപ്രകാരം ഇന്ത്യന്‍ പൊലീസിനെ അവര്‍ പരിശീലിപ്പിക്കും. ഇന്‍റലിജന്‍സിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം കൈമാറും. അമേരിക്കയുടെയും ഇസ്രായേലിന്‍െറയും കണ്ണില്‍ ആഗോളതലത്തില്‍ തീവ്രവാദികളും ഭീകരരുമാരാണെന്ന് എടുത്തു പറയേണ്ടതില്ല. മുസ്ലിം പേരുള്ള നടന്‍ മമ്മൂട്ടി വരെ അമേരിക്കയിലെ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവെക്കപ്പെട്ടതും ചോദ്യംചെയ്യപ്പെട്ടതും ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കില്‍ മുസ്ലിം ചെറുപ്പക്കാര്‍ കുറ്റപത്രമോ വിചാരണയോ കൂടാതെ തടവറകളില്‍ കഴിയുന്നു. അവരെപ്പറ്റി ആരും അന്വേഷിക്കുന്നേയില്ല. കാരണം, രാജ്യരക്ഷയുടെയും തീവ്രവാദത്തിന്‍െറയും പേരിലാണ് അവരുടെ തടങ്കല്‍. അന്വേഷിച്ചുചെന്നാല്‍ ചെന്നവരും അഴികള്‍ക്ക് പിന്നിലാവും. ടെലിഫോണില്‍ ബന്ധപ്പെട്ടാല്‍ അവര്‍ നോട്ടപ്പുള്ളികളാവും. ടാഡ പ്രാബല്യത്തിലിരുന്നകാലത്ത് രാജ്യത്താകെ 88,000 പേര്‍ തടവിലാക്കപ്പെട്ടതില്‍ 90 ശതമാനവും മുസ്ലിംകളായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു. 12 വയസ്സായ കുട്ടികള്‍ മുതല്‍ 80 കഴിഞ്ഞ വൃദ്ധര്‍വരെയുണ്ടായിരുന്നു ടാഡ പീഡിതരില്‍. ഈ പശ്ചാത്തലത്തിലാണ് വിജു വി. നായര്‍ ‘മാധ്യമം’ ആഴ്ചപ്പതിപ്പിലൂടെ അനാവരണം ചെയ്ത വസ്തുതകള്‍ പ്രസക്തമാവുന്നത്. ഇന്‍റലിജന്‍സ് മേധാവി സിമി ബന്ധം ആരോപിച്ച് ഇ-മെയില്‍  വിവരങ്ങള്‍ ശേഖരിക്കാന്‍ നല്‍കിയ 268 പേരുടെ പട്ടികയില്‍ 258 പേരും ഒരേ സമുദായക്കാരായത് സാധാരണ നടപടിയും യാദൃച്ഛികവുമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ലീഗുകാരനെപ്പോലും കിട്ടില്ല, അവരുടെ നേതാക്കള്‍ എന്തുപറഞ്ഞാലും. ഇത് അസ്സലായറിയാവുന്ന മുഖ്യമന്ത്രി വിട്ടുകളഞ്ഞ പേരുകള്‍ ചൂണ്ടിക്കാട്ടി ‘മാധ്യമം’ വര്‍ഗീയകാര്‍ഡ് കളിക്കുകയാണെന്ന് ആരോപിച്ച് യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വൃഥാ ശ്രമം നടത്തുകയായിരുന്നു. പട്ടികയിലെ മുസ്ലിംപേരുകള്‍ എന്ന് തലക്കെട്ട് കൊടുത്താല്‍ അതിന് താഴെ പിന്നെ അമുസ്ലിം പേരുകള്‍ ഉണ്ടാവില്ല എന്ന് ഏത് മന്ദബുദ്ധിക്കാണ് തിരിയാതിരിക്കുക? എന്നിട്ടും ഒന്നോ രണ്ടോ അമുസ്ലിം പേരുകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ അതാണ് യഥാര്‍ഥത്തില്‍ പിശക് (അതോടെ വര്‍ഗീയതാവാദം പൊളിയുന്നു എന്നതു വേറെ കാര്യം).
മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചത് മനസ്സിലാക്കാനാവും, അദ്ദേഹം ഒരുവേള നിസ്സഹായനായിരിക്കാം എന്ന കാരണത്താല്‍. പക്ഷേ, സര്‍ക്കാറിലെ രണ്ടാംകക്ഷി ഇതില്‍ പ്രകോപിതരാവാന്‍ എന്ത് ന്യായം? അവരുടെ ചില പ്രമുഖര്‍ കൂടി പട്ടികയിലുണ്ടെന്നിരിക്കെ, സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നില്ളേ വേണ്ടിയിരുന്നത്? അതിന് കഴിയില്ളെങ്കില്‍ മിണ്ടാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നല്ളോ. പകരം ‘മാധ്യമ’ത്തിനും വിവാദമായ വാര്‍ത്തയുടെ പിതൃത്വം ആരോപിച്ച് ജമാഅത്തെ ഇസ്ലാമിക്കുമെതിരെ കുരച്ചുചാടുകയാണ് മുസ്ലിംലീഗ് നേതൃത്വവും പത്രവും. 33 ദിവസം പരിശുദ്ധ നെയ്യ് വിതരണം ചെയ്ത് തളര്‍ന്ന വീരന്മാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു.
എല്ലാറ്റിനും ന്യായമുണ്ട്. മുസ്ലിംലീഗ് അധികാരത്തിലിരിക്കെ കേരള മുസ്ലിംകള്‍ ആരെ, എന്തിന് ഭയപ്പെടണം? അപ്പോള്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കള്ളക്കേസുകളില്‍ കുരുക്കി ആദ്യം കോയമ്പത്തൂരിലും പിന്നീട് ബംഗളൂരുവിലും കൊണ്ടുപോവുമ്പോള്‍ ലീഗ് കേരളത്തിലുണ്ടായിരുന്നില്ളേ എന്ന് ചോദിക്കരുത്. നിയമം നിയമത്തിന്‍െറ വഴിക്ക് ഒരാളെ കൊണ്ടുപോകുമ്പോള്‍ ലീഗിനെന്ത് ചെയ്യാന്‍ കഴിയും? അപ്പോള്‍ 268 പേരുകളില്‍ ബഹുഭൂരിഭാഗത്തെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച ‘വിവരങ്ങളുടെ’ അടിസ്ഥാനത്തില്‍ ഭാവി സ്ഫോടനങ്ങളിലോ സംഭവങ്ങളിലോ പ്രതികളാക്കിയാലും പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നോക്കിനില്‍ക്കുകയേ ഉള്ളൂ എന്ന് അനുക്ത സിദ്ധം. അപ്പോഴും നിയമം നിയമത്തിന്‍െറ വഴിക്ക് പോവുകയായിരിക്കുമല്ളോ. 1975 ജൂണില്‍ ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ തടവറയിലടക്കപ്പെട്ടവരില്‍ സമുന്നത ലീഗ്നേതാക്കളായ സെയ്തുമ്മര്‍ ബാഫഖിതങ്ങള്‍, പി.എം. അബൂബക്കര്‍ മുതല്‍ പേരും ഉള്‍പ്പെട്ടിരുന്നു. അന്നേരവും മുസ്ലിംലീഗുണ്ടായിരുന്നു അധികാരത്തില്‍. പക്ഷേ, മേല്‍പ്പറഞ്ഞവര്‍ ‘വിമതലീഗുകാര്‍’ ആയിരുന്നതുകൊണ്ട് നിയമം നിയമത്തിന്‍െറ വഴിക്ക് കൊണ്ടുപോയി! മുസ്ലിംലീഗ് അടിയന്തരാവസ്ഥക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ദോഷം പറയരുതല്ളോ, യഥാര്‍ഥത്തില്‍ നിയമവാഴ്ചയും രാജ്യരക്ഷയും അപകടപ്പെട്ടപ്പോഴൊക്കെ ലീഗ് ഇടപെട്ടിട്ടുണ്ട്. നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് അഞ്ചു മുസ്ലിം യൂത്ത്ലീഗുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരൊക്കെ സമാധാനപ്രിയരായ ലീഗ് പ്രവര്‍ത്തകരാണ്. അവരെ രക്ഷിക്കേണ്ടത് നിയമവാഴ്ചയുടെ ആവശ്യവുമാണ്. അതിനാല്‍ നിയമത്തെ നിയമത്തിന്‍െറ വഴിയില്‍നിന്ന് മാറ്റാന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റേണ്ടിവന്നിട്ടുണ്ട്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലൂടെ ഹീറോ ആയ നേതാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ തടിച്ചുകൂടിയ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ദേശീയപതാകയുടെ സ്ഥാനത്ത് സമുദായത്തിന്‍െറ അഭിമാന പതാക സ്ഥാപിച്ച മഹല്‍കൃത്യത്തിനും മറ്റു ദേശാഭിമാന പ്രവൃത്തികള്‍ക്കും പിടികൂടപ്പെട്ടപ്പോള്‍ അവരെ നിയമപരമായി രക്ഷിക്കാനും പാര്‍ട്ടി മുന്‍കൈയെടുക്കുകയുണ്ടായി. കോടതിക്ക് തല്‍ക്കാലം അവരുടെ ദേശസ്നേഹം ബോധ്യപ്പെടാത്തത് വേറെകാര്യം.


‘ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സാമൂഹിക, സാംസ്കാരിക, പൊതു ആശയവിനിമയ മേഖലകള്‍ ഏറെ നിരുത്സാഹപ്പെടുത്തുന്നതാണ്. നിരവധി രംഗങ്ങളില്‍ മുസ്ലിംകളിലെ അസ്വസ്ഥത പ്രകടം. മുസ്ലിംകളും മറ്റ് മതസാമൂഹിക വിഭാഗങ്ങളുമായി നിലനില്‍ക്കുന്ന ബന്ധത്തിലും അത് മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലുമൊക്കെ ഈ പൊതുവികാരം പ്രതിഫലിച്ചു നില്‍ക്കുന്നു. വിലയിരുത്തലുകളിലെ ഒരു വശം ദേശഭക്തിയുമായി ബന്ധപ്പെട്ടതാണ്. ഒരേസമയം ദേശവിരുദ്ധരെന്നും പ്രീണനം നേടുന്നവരെന്നുമുള്ള മുദ്രണത്തിന്‍െറ ഇരട്ട ഭാരം അവര്‍ പേറുന്നു. ദേശവിരുദ്ധരോ ഭീകരരോ അല്ളെന്ന് പ്രതിദിനമെന്നോണം തെളിയിക്കേണ്ട ബാധ്യതയാണ് മുസ്ലിംകള്‍ക്ക്. അതേസമയം തന്നെ, ആരോപിക്കപ്പെടുന്ന പ്രീണനം വഴി സമുദായത്തിന്‍െറ സാമൂഹിക-സാമ്പത്തിക വികസനം ഉദ്ദേശിച്ച തലത്തില്‍ എത്തിയിട്ടുമില്ല. സമൂഹത്തില്‍ ചില വിഭാഗക്കാര്‍ മാത്രമല്ല, പൊതു സ്ഥാപനങ്ങളും ഭരണകൂടവും നിരന്തരം വലിയ സംശയത്തോടെ തങ്ങളെ നോക്കിക്കാണുന്നുവെന്ന് മുസ്ലിംകള്‍ പരാതിപ്പെടുന്നു. ഇത് അവരുടെ മനസ്സില്‍ അപകര്‍ഷ ബോധം വളര്‍ത്തിയിട്ടുണ്ട്. മുസ്ലിംകളുടെ ഈ പ്രതിച്ഛായ പെരുപ്പിക്കുന്നതിന് മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് പലര്‍ക്കും തോന്നുന്നുണ്ട്.’


പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ത്യയിലെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിരുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി 2007ല്‍ അദ്ദേഹത്തിന് സമര്‍പ്പിച്ച സമഗ്ര റിപ്പോര്‍ട്ടിന്‍െറ ആമുഖത്തില്‍ നിന്നാണ് ഈ വരികള്‍. സംഘ്പരിവാര്‍ ഒഴിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ നിരാകരിച്ചിട്ടില്ല. അത് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ ചില ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്നമായ അരക്ഷിതത്വം അവസാനിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുപോലുമില്ല. പകരം തീവ്രവാദത്തിന്‍െറയും ഭീകരവാദത്തിന്‍െറയും പേരില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നടപടികളിലെ വിവേചനപരവും മുന്‍വിധിയോടെയുള്ളതുമായ നീക്കങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്നതിനാല്‍ മുസ്ലിം ന്യൂനപക്ഷം ചകിതരായി കഴിയുന്ന അവസ്ഥയുണ്ട്. കേരളത്തില്‍ സ്ഥിതി താരതമ്യേന ഭേദമാണെങ്കിലും കശ്മീര്‍ റിക്രൂട്ട്മെന്‍റ്, ലൗ ജിഹാദ് തുടങ്ങിയ ദുരൂഹ സമസ്യകളുടെ പേരില്‍ സംസ്ഥാനത്തു നടന്ന മീഡിയ പ്രചാരണവും പൊലീസുദ്യോഗസ്ഥന്മാരുടെ ‘വെളിപ്പെടുത്തലുകളും’ സ്ഥിതിമോശമാക്കിയിട്ടുണ്ട് എന്ന സത്യം ബാക്കിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വേണം ചോര്‍ന്ന ഇന്‍റലിജന്‍സ് പട്ടികയിലെ മഹാഭൂരിപക്ഷം പേരുകളും മുസ്ലിംകളുടേതാണെന്ന വസ്തുതയും അവരില്‍ നിരോധിത ‘സിമി’ ബന്ധം ആരോപിക്കപ്പെട്ടതും നോക്കിക്കാണേണ്ടത്. സിമിയുമായി ഒരു ബന്ധവും ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ലാത്ത വ്യക്തികള്‍വരെ പട്ടികയിലുണ്ട്. അവരും ഏതോ കാരണത്താല്‍ നോട്ടപ്പുള്ളികളാണെന്ന് വരുന്നത് സമുദായത്തില്‍ അരക്ഷിതബോധം വളര്‍ത്തും. അതാകട്ടെ, രാജ്യത്തിന്‍െറ സന്തുലിത വികസനത്തെയും ഭദ്രതയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാര്യത്തിലേക്ക് സര്‍ക്കാറിന്‍െയും ജനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാന്‍, കഴിഞ്ഞകാലത്ത് വര്‍ഗീസ്വധം, ആദിവാസി കിഡ്നി വില്‍പന, മുത്തങ്ങ വെടിവെപ്പ് പോലുള്ള മാനവിക  പ്രശ്നങ്ങളെ തീര്‍ത്തും അവര്‍ഗീയമായി സമീപിച്ച് മനുഷ്യാവകാശ പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയ ‘മാധ്യമ’ത്തിന്‍െറ നിലപാടുകളെ നടത്തിയശ്രമത്തെ അപ്പാടെ വിസ്മരിച്ച് വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്നു എന്ന ആരോപണം മിതമായി പറഞ്ഞാല്‍ കുത്സിതവും നന്ദികേടുമാണ്. മറ്റാര് അത് ചെയ്താലും പക്വത മുഖമുദ്രയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്നത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പിന്നാക്ക ന്യൂനപക്ഷ സംരക്ഷണത്തിന്‍െറ മൊത്തക്കുത്തക ഏറ്റെടുത്ത മുസ്ലിംലീഗാവട്ടെ, കാളപെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുക്കുകയും ചെയ്തു. അന്ധമായവിരോധവും പ്രതികാരബുദ്ധിയുമല്ല ലീഗ് നേതൃത്വത്തെ പ്രചോദിപ്പിക്കുന്നതെങ്കില്‍ ഈ നിലപാട് അവര്‍   പുനഃപരിശോധിക്കുന്നതിലാണ് പാര്‍ട്ടിയുടെയും സമുദായത്തിന്‍െറയും മുഴുവന്‍ കേരളീയരുടെയും നന്മ എന്നുമാത്രം സൂചിപ്പിക്കട്ടെ.

കടപ്പാട് മാധ്യമം ദിനപത്രം  

ലേഖകന്‍ എം ആര്‍