29.4.11

 മഅദനിയ്‌ക്ക് ജാമ്യത്തിന്‌ അര്‍ഹതയുണ്ട്‌: സുപ്രീം കോടതി 


ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അറസ്‌റ്റിലായ പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിക്ക്‌ ജാമ്യത്തിന്‌ അര്‍ഹതയുണ്ടെന്ന്‌ സുപ്രീം കോടതി. മഅദനി വികലാംഗനാണെന്ന്‌ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും അപേക്ഷയില്‍ വ്യക്‌തമാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതിയാണ്‌ അദ്ദേഹം ജാമ്യത്തിന്‌ അര്‍ഹനാണെന്ന്‌ നിരീക്ഷിച്ചത്‌ .

കര്‍ണാടകാ സര്‍ക്കാരിന്റെ സത്യവാങ്‌മൂലം പരിഗണിച്ച ശേഷം ബുധനാഴ്‌ച കോടതി വിധി പറയും.

ഇതേസമയം ബാംഗ്ലൂര്‍ സ്‌ഫോടന കേസിനെ പുറമെ സൂററ്റ്‌ , അഹമ്മദാബാദ്‌ സ്‌ഫോടനത്തിന്‌ പിന്നിലും മദനിയുണ്ടെന്ന്‌ കര്‍ണാടകാ പോലീസ്‌ വാദിച്ചു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ 31-ാം പ്രതിയാണ്‌ മഅദനി. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 17-നു കൊല്ലത്ത്‌ അറസ്‌റ്റിലായ മഅദനിയ്‌ക്ക് പിന്നീട്‌ ജാമ്യം ലഭിച്ചിട്ടില്ല.

മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി


ന്യുദല്‍ഹി: ബംഗളൂരു സ്‌ഫോടനത്തില്‍ റിമാന്റില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
മഅ്ദനി എട്ട് വര്‍ഷം ജയിലില്‍ കിടന്നതാണെന്നും ഒടുവില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍ കോടതിയെ അറിയിച്ചു. ബംഗളൂരു സ്‌ഫോടനത്തില്‍ തന്നെ ഒന്നും രണ്ടും കുറ്റപത്രത്തില്‍ മഅ്ദനിയുടെ പേര് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ശാന്തിഭൂഷന്‍ അഭ്യര്‍ഥിച്ചു.  അതേസമയം, അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങളിലും മഅ്്ദനിക്ക് പങ്കുണ്ടെന്നും ഒരു കാലില്ലാത്തത് ഗൂഡാലോചനക്ക് തടസ്സമായില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. ജാമ്യപേക്ഷയെ കര്‍ണാടക എതിര്‍ത്തു.

തുടര്‍ന്ന് കേസ് മാറ്റിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്

മഅദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീം കോടതി

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. മഅദനിയുടെ ആരോഗ്യ നില പരിഗണിച്ചാണിത്. ജാമ്യാപേക്ഷയില്‍ അടുത്ത ബുധനാഴ്ച തീരുമാനമെടുക്കുമെന്നും സുപ്രിംകോടതി ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഹരജി പരിഗണിക്കവെ കാലില്ലാത്ത ഒരാളെ എന്തിനാണു ജയിലില്‍ വച്ചുകൊണ്ടിരിക്കുന്നതെന്നും കോടതി കര്‍ണ്ണാടക സര്‍ക്കാറിനോട് ചോദിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷനാണ് മഅ്ദനിക്കു വേണ്ടി ഹാജരാവുന്നത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് മഅദനിയെ ജയിലിലടച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരോഗ്യനില മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മഅദനി സുപ്രിംകോടതിയെ സമീപിച്ചത്. ഫെബ്രുവരി 11ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ മാത്രമല്ല സൂറത്ത്, അഹമ്മദാബാദ് സ്‌ഫോടനങ്ങളിലും മഅദനിക്ക് പങ്കുണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം തടവില്‍ കഴിഞ്ഞ മഅദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്നും ബംഗ്ലൂര്‍ സ്‌ഫോടനക്കേസിലും ആദ്യത്തെയും രണ്ടാമത്തെയും കുറ്റപത്രത്തില്‍ മഅദനിയുടെ പേരില്ലായിരുന്നുവെന്നും മഅദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
മൂന്നാമത്തെ കുറ്റപത്രത്തിലാണ് അദ്ദേഹത്തിന്റെ പേര് എഴുതിച്ചേര്‍ത്തത്. കാല്‍ നഷ്ടപ്പെട്ട് വീല്‍ ചെയറിലാണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നത്. ഹൃദയ രോഗിയായി മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. വരുന്ന ചൊവ്വാഴ്ച എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി മഅദനിയുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിച്ച ശേഷം ബുധനാഴ്ച വിധിയുണ്ടാകും.

10.4.11


പി.ഡി.പി.സ്വതന്ത്ര നിലപാടെടുക്കും

n357888661678 9824 പിഡിപി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ മനഃസാക്ഷി വോട്ട്കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.മത്സരിക്കാത മണ്ഡലങ്ങളില്‍ മനസാക്ഷി വോട്ടു രേഖപ്പെപ്പെടുതാന്‍ പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അംഗീകാരത്തൊടെ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലിയാണു പാര്‍ട്ടിയുടെ നിലപാട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.  2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പിഡിപി ഇരുമുന്നണികളെയും മാറി മാറി പിന്തുണച്ചു. പക്ഷേ ജയിച്ചതിന് ശേഷം തങ്ങളുടെ വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന് സമ്മതിക്കാന്‍ ഇരുമുന്നണികളും തയ്യാറായില്ല. ഒടുവില്‍ 2009ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പോലും പി ഡി പിയുടെ തലയില്‍ കെട്ടിവെച്ചു. ഈ സാഹചര്യത്തിലാണ് പിഡിപി മത്സരിക്കുന്ന 16 സ്ഥലങ്ങളിലൊഴികെയുള്ള മണ്ഡലങ്ങളില്‍ മനഃസാക്ഷി വോട്ട് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പാര്‍ട്ടി പിന്തുണ നേടി വിജയിക്കുന്നവര്‍ തങ്ങളുടെ വിജയത്തിനു പി.ഡി.പി.പിന്തുണ നിമിത്തമായിട്ടുണ്ട് എന്നു സമ്മതിക്കാന്‍ മടിക്കുന്ന അനുഭവമാണ് ഇതുവരെയും ഉണ്ടായിട്ടുള്ളത്.നിരവധി കാരണങ്ങളാല്‍ പരാജയം സംഭവിക്കുമ്പോള്‍ പരാജയത്തിന്റെ ഏക കാരണം പി.ഡി.പി.പിന്തുണയാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണുണ്ടായിട്ടുള്ളത്. ചില പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത സമീപനം ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുന്നണിയെന്ന നിലയില്‍ ഇരു മുന്നണികളുടെ ഭാഗത്തു നിന്നും കയ്പേറിയ അനുഭവമാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്.പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നേരിടുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ന്യായമായ ഒരു പ്രതിഷേധമോ സുവ്യക്തമായ ഒരഭിപ്രായമോ പോലും ഇരു മുന്നണികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും കൂടുതല്‍ മാന്യമായ സമീപനം സ്വീകരിച്ച സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടികളെയും തിരിച്ചറിയാനുള്ള കഴിവ് പാര്‍ട്ടി അനുഭാവികളിലുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി ശത്രുക്കളെ പറ്റിയും പാര്‍ട്ടിയെയും ചെയര്‍മാനെയും നശിപ്പിക്കാന്‍ ശ്രമിച്ചവരെയും വ്യക്തമായ ബോധ്യവും തിരിച്ചറിവും പാര്‍ട്ടി പ്രവര്‍ത്തകരിലും പ്രാസ്ഥാനിക ബന്ധുക്കളിലുമുണ്ട്. ഈ തിരിച്ചറിവില്‍ നിന്നു കൊണ്ട് മനസാക്ഷി വോട്ടു ചെയ്യാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു.

വാര്‍ത്താ സമ്മേളനത്തില്‍ പിഡിപി സംസ്ഥാന സെക്രട്ടറിമാരായ സാബു കൊട്ടരക്കര, മുഹമ്മദ് റജീബ്, കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ.സിറാജ് കാഞ്ഞിരമറ്റം എന്നിവരും പങ്കെടുത്തു.

മഅദനിയുടെ ജയില്‍വാസം വോട്ടര്‍മാരെ സ്വാധീനിക്കും -അഡ്വ. കെ. ഷംസുദ്ദീന്‍

Shamsudheen Kunnathമലപ്പുറം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വീണ്ടും മഅദനി ഭീകരവേട്ടക്ക് ഇരയാവുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി അഡ്വ.കെ. ഷംസുദ്ദീന്‍ പറഞ്ഞു. ആണവ കരാറിലൂടെയുള്ള അമേരിക്കന്‍ അധിനിവേശത്തിനെതിരായ നിലപാടിന്റെ ഭാഗമായിരുന്നു ഈ പിന്തുണ. പിണറായി വിജയനുമായി വേദി പങ്കിടുകകൂടി ചെയ്തതോടെ പി.ഡി.പി ഇടതുമുന്നണിയുടെയും അതുവഴി ഭരണത്തിന്റെയും ഭാഗമാകുമോ എന്ന് ഭയപ്പെട്ട ചിലര്‍ നടത്തിയ ഗൂഢനീക്കങ്ങളായിരുന്നു മഅദനിക്കെതിരായ സംഘടിത വേട്ടക്കു പിന്നില്‍.

രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം ചേര്‍ന്ന് നടത്തിയ സംഘടിത കള്ളപ്രചാരണങ്ങളില്‍ വഞ്ചിതരായ വോട്ടര്‍മാര്‍ കടുത്ത അമര്‍ഷത്തിലാണ്. കേവല രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു മനുഷ്യനോടും മേലില്‍ ഇത്തരം കൊടുംക്രൂരത കാണിക്കരുതെന്ന അഭിപ്രായമാണ് കേരളീയ സമൂഹം പങ്കുവെക്കുന്നത്. മഅദനിയുടെ അനിശ്ചിതമായ ജയില്‍വാസം ഇക്കുറി വോട്ടര്‍മാരെ സ്വാധീനിക്കും. മഅദനിയെ മാത്രമല്ല,അദ്ദേഹം ഉള്‍ക്കൊള്ളുന്ന സമുദായത്തെയും ഒന്നടങ്കം ഭീകരരും വര്‍ഗീയവാദികളുമായി ചിത്രീകരിച്ച് വേട്ടയാടാന്‍ നേതൃത്വം നല്‍കിയ സംഘ്പരിവാര്‍ തന്നെയാണ് യഥാര്‍ഥ ഭീകരര്‍.

മഅദനിയോടുള്ള നീതിനിഷേധത്തിനെതിരെയാണ് പി.ഡി.പി തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നത്. ഒരുഭാഗത്ത് മഅദനിയെയും ഭാര്യയെയും ഭീകരരായി ചിത്രീകരിച്ച് നിഷ്‌ക്കരുണം വേട്ടയാടി തുറുങ്കിലെത്തിച്ച ഐക്യമുന്നണിയും മറുഭാഗത്ത് തങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ മഅദനി വേട്ടയാടപ്പെടുകയാണെന്ന് ബോധ്യപ്പെട്ടിട്ടും പ്രതികരിക്കാത്ത ഇടതുമുന്നണിയുമാണുള്ളതെന്നും അഡ്വ.കെ. ഷംസുദ്ദീന്‍ ചൂണ്ടികാട്ടി.

വി.എസ്. അബൂബക്കറിനെതിരെ പി.ഡി.പി പരാതി നല്‍കി

കോഴിക്കോട്: പാര്‍ട്ടി ഭാരവാഹിയെന്ന പേരില്‍ വ്യാജ പ്രസ്താവന നടത്തിയ മുന്‍ നേതാവ് വി.എസ്. അബൂബക്കറിനെതിരെ നിയമനടപടിയെടുക്കുമെന്ന് പി.ഡി.പി ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലം പാര്‍ട്ടിയില്‍നിന്ന് വിട്ടുനിന്ന അബൂബക്കര്‍ നിലവില്‍ പ്രാഥമിക അംഗംപോലുമല്ല. ജില്ലാ പ്രസിഡന്റും സംസ്ഥാന അംഗവുമാണെന്ന് വ്യാജ പ്രസ്താവന ഇറക്കിയതിനെതിരെ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ഭരണഘടനയും നയപരിപാടികളും കണ്ടിട്ടുപോലുമില്ലാത്തവരാണ് പാര്‍ട്ടി വിട്ടെന്ന് പറയുന്നവര്‍. പാര്‍ട്ടി ഭാരവാഹിയെന്ന് പരിചയപ്പെടുത്തി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. പി.ഡി.പിയുടെ പ്രവാസി സംഘടനയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം പാര്‍ട്ടി മത്സരിക്കുന്ന 17 മണ്ഡലങ്ങളിലും നിരീക്ഷണ പര്യടനം നടത്തി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയം ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അസീസ് നല്ലളം, സെക്രട്ടറി നൗഷാദ് കൊടിയത്തൂര്‍, പി.സി.എഫ് ഒമാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി.എം.എ. ഹമീദ് കൂരാച്ചുണ്ട്, ബഷീര്‍ കക്കോടി എന്നിവര്‍ പങ്കെടുത്തു.

അവിഹിതമാര്‍ഗങ്ങിലൂടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ മഅ‌ദനിയെ ജയിലിലടപ്പിച്ചവര്‍ :ഹനീഫ പുത്തനത്താണി

തിരൂര്‍ : അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ ജയിലിലടക്കാന്‍ ഗൂഢനീക്കം നടത്തിയവര്‍ അവിഹിത മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമുപയോഗിച്ചു ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്‌ഥാനാത്തെയും തകര്‍ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിവിധകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയവരും പുറത്തു പോയവരുമാണു ഇപ്പോള്‍ രാജിവെച്ചെന്നു പ്രചരിപ്പിക്കുന്ന പലനേതാക്കളുമെന്നും പി.ഡി.പി സംസ്‌ഥാനസമിതി അംഗം ഹനീഫ പുത്തനത്താണി പറഞ്ഞു.

തിരൂര്‍ മണ്ഡലം പി.ഡി.പി സ്‌ഥാനാര്‍ഥി ബാപ്പു പുത്തനത്താണിയുടെ പ്രചരണ പരിപാടി ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ തെരഞ്ഞെടുപ്പ്‌ വരുമ്പോഴും രാജിവെക്കല്‍ തൊഴിലാക്കിയവരാണിവര്‍ . മര്‍ദ്ധിതരുടെയും പീഢിതരുടെയും മോചനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗിയായ അബ്‌ദുല്‍ നാസര്‍ മഅ‌ദനിയുടെയും അദ്ദേഹത്തെയും ആശയങ്ങളെയും സ്‌നേഹിക്കുന്ന പതിനായിരകണക്കിനു അനുയായികളുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള ആത്മബന്ധമാണു പി.ഡി.പിയുടെ കരുത്തെന്നും വര്‍ഷങ്ങളോളം അദ്ദേഹത്തെ ജയിലുകള്‍ക്കത്തും പുറത്തും പീഢിപ്പിച്ചിട്ടും രണ്ടു പതിറ്റാണ്ടു കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.പിയെ തകര്‍ക്കാനോ രാജിവെച്ച്‌ പുറത്ത്‌പോയ നേതാക്കള്‍ക്കു ആര്‍ക്കും ഒരു പ്രവര്‍ത്തകനെ പോലും കൂടെ കൊണ്ടു പോകാന്‍ കഴിയാത്തതും ഇതുകൊണ്ടാണെന്നും പ്രസ്‌ഥാവനയില്‍ കൂട്ടിചേര്‍ത്തു.
അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ രണ്ടു തവണ ജയിലിലടപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്‌ട ശക്‌തികള്‍ ആരെന്നു വര്‍ഗീസ്‌ വധവും, അഭയ കേസും , ഐസ്‌ക്രീം കേസും വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുറത്തു വന്നതു പോലെ ഒരിക്കല്‍ പുറത്തു വരുമെന്നും അദ്ദേഹം പറ്‌ഞ്ഞു. തെരഞ്ഞെടുപ്പ്‌ നിലപാടുമായി ബന്ധപ്പെട്ടു കര്‍ണ്ണാടക ജയിലില്‍ നിന്നും ചെയര്‍മാന്റെ പ്രഖ്യാപനം വരുന്നതു വരെ ചില തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചരണങ്ങളില്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

പുറത്തായത് സി.പി.ഐയുടെ മുസ്‌ലിം വിരുദ്ധത- സുബൈര്‍ സബാഹി

തിരൂരങ്ങാടി: സംഘ്പരിവാര്‍ വോട്ട് സ്വീകരിക്കുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയോടെ സി.പി.ഐയുടെ മുസ്‌ലിം വിരുദ്ധതയാണ് പുറത്തായതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി അഭിപ്രായപ്പെട്ടു. പി.ഡി.പി തിരൂരങ്ങാടി മണ്ഡലം സ്ഥാനാര്‍ഥി ഇബ്രാഹിം തിരൂരങ്ങാടിയുടെ പ്രചാരണത്തിനായി വെന്നിയൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഇസ്മായില്‍ മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ഉസ്മാന്‍ കാച്ചടി, ജലീല്‍, എ.കെ.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
പി.ഡി.പി. ഗൃഹസന്ദര്‍ശനം

കുറ്റിപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുടുംബസംഗമവും ഗൃഹസന്ദര്‍ശനവും നടത്താന്‍ കോട്ടയ്ക്കല്‍ മണ്ഡലം പി.ഡി.പി. സ്ഥാനാര്‍ഥി അലി കാടാമ്പുഴ യുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വാഹനപ്രചാരണം ബുധനാഴ്ച കുറ്റിപ്പുറത്തുനിന്ന് തുടങ്ങി വൈകീട്ട് ഊരോത്ത്പള്ളിയാലില്‍ സമാപിക്കും. കണ്‍വെന്‍ഷനില്‍ കുഞ്ഞിപ്പ കാടാമ്പുഴ, ഷമീര്‍ പാഴൂര്‍, അബ്ദുല്‍ ഖാദര്‍ കാട്ടിപ്പരുത്തി എന്നിവര്‍ പ്രസംഗിച്ചു.


പി.സി.എഫ്. ജിദ്ദ ഘടകം പ്രചാരണം നടത്തും
ജിദ്ദ: ഇടതു-വലതു മുന്നണികള്‍ക്കും ബി.ജെ.പി.ക്കും എതിരെ കേരളത്തിലെ 17 നിയമസഭാ സീറ്റുകളില്‍ മത്സരിക്കുവാനുള്ള പി.ഡി.പി. സംസ്ഥാന കമ്മിറ്റി തീരുമാനത്തെ പി.സി.എഫ്. ജിദ്ദ ഘടകം സ്വാഗതം ചെയ്തു. ദളിത് പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങുന്നതിനും അവര്‍ണ ജനവിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നതിനും പി.ഡി.പി.സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പി.ഡി.പി. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവാസികള്‍ക്കിടയിലും പ്രവാസി ബന്ധുക്കള്‍ക്കിടയിലും ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. നാട്ടിലുള്ള പി.സി.എഫ്. പ്രവര്‍ത്തകര്‍ പി.സി.എഫ്. ജിദ്ദ ഘടകത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പി.എ. മുഹമ്മദ്‌റാസി, ദേശീയ കമ്മിറ്റിയംഗം ദിലീപ് താമരക്കുളം, മുസ്തഫ പുകയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണം നടത്തും.
വൈസ്പ്രസിഡന്റ് അബ്ദുള്‍ റഊഫ് തലശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ പി.സി.എഫ്. ജിദ്ദ കമ്മിറ്റി യോഗം ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള പട്ടാമ്പി, സിദ്ദിഖ് സഖാഫി, റസാഖ് മാസ്റ്റര്‍ മമ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഇ.എം. അനീസ് സ്വാഗതവും അസ്‌കര്‍ ഏലംകുളം നന്ദിയും പറഞ്ഞു.  

6.4.11


ബാംഗ്ലൂര്‍ സ്ഫോടനക്കേസ് വിചാരണ നാളെ ആരംഭിക്കും



ബാംഗ്ലൂര്‍ : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ നാളെ മുതല്‍ ആരംഭിക്കും. പരപ്പന അഗ്രഹാര ജയിലിലെ മൂന്നാം നിലയിലുള്ള സിവില്‍ കോടതിയിലാണ് വിചാരണ നടക്കുക. ജസ്റ്റിസ് എച്ച്.എല്‍.ശ്രീനിവാസനാണ് കേസില്‍ വാദം കേള്‍ക്കുന്നത്. അഡ്വ.വിജയകുമാര്‍ റെഡ്ഡിയാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍.

2010 ആഗസ്റ്റ് ഏഴിനാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസ്സില്‍ പ്രതിയാക്കി കര്‍ണ്ണാടക പോലീസ് അന്‍വാറുശ്ശേരി യതീഖാനയില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയെ അറസ്റ്റ് ചെയ്തത്.

\മഅദനിയുടെ പേരില്‍ വോട്ട് പിടിക്കുന്ന വ്യാജന്‍മാരെ തിരിച്ചറിയണം - പി.ഡി.പി

മലപ്പുറം: പി.ഡി.പി. സ്ഥാനാര്‍ത്ഥികളായി തിരൂര്‍ മണ്ഡലത്തില്‍ ബാപ്പു പുത്തനത്താണി, കോട്ടയ്ക്കല്‍ അലികാടാമ്പുഴ, തിരൂരങ്ങാടിയില്‍ ഇബ്രാഹിം തിരൂരങ്ങാടി, വള്ളിക്കുന്നില്‍ സലാം മൂന്നിയൂര്‍ എന്നിവര്‍ മാത്രമാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളതെന്ന് പി.ഡി.പി.മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തല്‍ അറിയിച്ചു.

തങ്ങളുടെ വിജയം ഉറപ്പാക്കാന്‍ മുസ്‌ലിംലീഗ് സ്‌പോണ്‍സര്‍ ചെയ്ത സ്വതന്ത്രരുള്‍പടെയുള്ള ചിലര്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളാണെന്നും പറഞ്ഞ് വോട്ട് തട്ടാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരുമായി മഅദനിക്കോ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പാര്‍ട്ടി മത്സരിക്കാത്ത സീറ്റുകളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് അബ്ദുന്നാസിര്‍ മഅദനി പ്രഖ്യാപിക്കുന്നതുവരെ പാര്‍ട്ടിയുടേതല്ലാത്ത ഏതെങ്കിലും സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങില്ല.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. ഷംസുദ്ദീന്‍, കണ്‍വീനര്‍മാരായ ഹനീഫ പുത്തനത്താണി, യൂസുഫ് പാന്ത്ര, മങ്കട മണ്ഡലം പ്രസിഡന്റ് പരമാനന്ദന്‍ മങ്കട എന്നിവര്‍ പങ്കെടുത്തു.

മൈലക്കാട് ഷായെ വിജയിപ്പിക്കുക : പി.സി.എഫ്.ദുബൈ കൊല്ലം ജില്ലാ കമ്മിറ്റി

ദുബൈ: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചന വിഷയത്തില്‍ ഇരു മുന്നണികളും തുടരുന്ന നിഷേധാത്മക സമീപനത്തിനെതിരെ ശക്തമായ ജനകീയ വികാരം പ്രകടിപ്പിക്കാനുള്ള അവസരമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കാണണമെന്നു പി.സി.എഫ്.കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ മുഴുവന്‍ വൊട്ടര്‍മാരോടും അഭ്യര്‍ത്ഥിച്ചു. കൊല്ലം ജില്ലയില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളായി ഇരവിപുരത്തു നിന്നും മത്സരിക്കുന്ന പി.ഡി.പി.കൊല്ലം ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷായെയും കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ആഡ്വ.വള്ളികുന്നം പ്രസാദിനെയും വിജയിപ്പിക്കാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.

യോഗം പി.സി.എഫ്.ദുബൈ കമ്മിറ്റി വൈ.പ്രസിഡണ്ടും കൊല്ലം ജില്ലാ പ്രസിഡണ്ടുമായ മുഹമ്മദ് ഷാ കൊട്ടാരക്കര ഉത്ഘാടനം ചെയ്തു.പി.സി.എഫ്.ദുബൈ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. ഷാനി മുഹമ്മദ് ഹനീഫ സ്വാഗതവും സാദിഖ് ഓയൂര്‍ നന്ദിയും പറഞ്ഞു. ഇമാമുദ്ദീന്‍ കൊല്ലം, അന്‍വര്‍ ഓയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരവിപുരത്ത് പി.ഡി.പി.പ്രചാരണ വാഹനത്തിനു നെരെ കയ്യേറ്റം

  
അര്‍.എസ്.പി.അക്രമത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അനില്‍കുമാര്‍
കൊല്ലം: ഇരവിപുരം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ത്ഥിയും ജില്ലാ പ്രസിഡണ്ടുമായ മൈലക്കാട് ഷായുടെ പ്രചാരണ വാഹനം തടഞ്ഞു നിര്‍ത്തി സിറ്റിംഗ് എം.എല്‍.എ.യും സ്ഥാനാര്‍ത്ഥിയുമായ എ.എ.അസീസിന്റെ നേത്രിത്വത്തില്‍ അര്‍.എസ്.പി. പ്രവര്‍ത്തകര്‍ അതിക്രമം നടത്തി. ആക്രമത്തില്‍ പി.ഡി.പി.കുണ്ടറ നിയോജക മണ്ഡലം ജൊയിന്റ് സെക്രട്ടറിയും വികലാംഗനുമായ കൊട്ടിയം പറക്കുളം വിളയില്‍ താഴതില്‍ അനില്‍ കുമാര്‍, മൈക്ക് എനൊണ്‍സ‍റും പാര്‍ട്ടി പ്രവര്‍ത്തകനുമായ നെടുമ്പന മുട്ടയ്ക്കാവ് നിസാര്‍ മന്‍സിലില്‍ സുബൈര്‍ എന്നിവര്‍ക്കു പരുക്കേറ്റു. പട്ടികജാതിക്കാരനായ അനില്‍കുമാറിനെ ജാതിപ്പേരുവിളിച്ച് അവഹേളിക്കുകയും ചെയ്തു.അനില്‍കുമാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അര്‍.എസ്.പി.സ്ഥാനാര്‍ത്ഥിക്കെതിരെ മയ്യനാട് പഞ്ചായത്തില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു

1.4.11


ബാംഗ്ലൂര്‍ സ്ഫോടനക്കേസ് വിചാരണ ഏപ്രില്‍ ഏഴു മുതല്‍ ആരംഭിക്കും

ബാംഗ്ലൂര്‍ : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ ഏപ്രില്‍ ഏഴു മുതല്‍ ആരംഭിക്കും. ബാംഗ്ലൂര്‍ അതിവേഗ കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. അഡ്വ.വിജയകുമാര്‍ റെഡ്ഡിയാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍.

2010 ആഗസ്റ്റ് ഏഴിനാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസ്സില്‍ പ്രതിയാക്കി കര്‍ണ്ണാടക പോലീസ് അന്‍വാറുശ്ശേരി യതീഖാനയില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയെ  അറസ്റ്റ് ചെയ്തത്.