31.12.11


അബ്ദുല്‍ നാസര്‍ മദനിയുടെ മോചനത്തിനായി എല്ലാ ജനങ്ങളും രംഗത്തിറങ്ങണം : സലാഹുദ്ധീന്‍ അയ്യൂബി 
 
അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക പരിപാടി യുഠെ ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു .പി ഡി പി ചെയര്‍മാന്‍ അബുദുന്നാസിര്‍ മഅ്ദനിയുടെ മോചനം ലഭ്യമാക്കാന്‍ കേരളത്തിലെ
എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സലാഹുദീന്‍ അയ്യൂബി അഭ്യര്‍ത്ഥിച്ചു.
അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക പരിപാടി യുഠെ ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു .പി ഡി പി ചെയര്‍മാന്‍ അബുദുന്നാസിര്‍ മഅ്ദനിയുടെ മോചനം ലഭ്യമാക്കാന്‍ കേരളത്തിലെ
എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സലാഹുദീന്‍ അയ്യൂബി അഭ്യര്‍ത്ഥിച്ചു.9 വര്‍ഷക്കാലം കോയമ്പത്തൂര്‍ കേസില്‍ നിരപരാധിയായിട്ടും ജയിലിട്ട് പീഢിപ്പിക്കുകയായിരുന്നു.പിതാവിന്റെ സ്‌നേഹം ലഭ്യമായി തുടങ്ങിയപ്പോള്‍ മറ്റൊരു കേസില്‍ ഉള്‍പ്പെടുത്തി പിഢിപ്പിക്കുകയാണ്.-അയ്യൂബി പറഞ്ഞു പ്രഫ എം എസ് ജയപ്രകാശ് യോഗം ഉത്ഘാടനം ചെയ്തു.പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മുഖ്യപ്രഭാഷണം നടത്തി.പി ഡി പി നേതക്കാളായ മുഹമ്മദ് റജീബ്,ബിരാന്‍കുട്ടി,നീലകണ്ഠന്‍ നമ്പൂതിരി,ഫ്രാന്‍സിസ് കളത്തുങ്കല്‍,സുബൈര്‍ വെട്ടിയാനിക്കല്‍,മുജീബ്‌റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
അബ്ദുല്‍ നാസര്‍ മദനിയുടെ ഇളയ മകന്‍ സലാഹുദ്ധീന്‍ അയ്യൂബി അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക 
പരിപാടി യുടെ  ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു കൊണ്ട് സംസാരിക്കുന്നതിന്റെ വീഡിയോ  കാണുക 




മഅ്ദനി: മുഖ്യമന്ത്രി ഇടപെടണം -പി.ഡി.പി


ആലപ്പുഴ: അകാരണമായി ബംഗളൂരു ജയിലില്‍ അടച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിചാരണ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. ഇതിനായി കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്ക് പി.ഡി.പി നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ വിചാരണ വൈകിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡക്ക് കത്തെഴുതിയത് ആശ്വാസം പകരുന്ന സംഗതിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. ഉപാധികളോടെയെങ്കിലും മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് സിറാജ് ആവശ്യപ്പെട്ടു. കോയമ്പത്തൂര്‍ സംഭവത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഒമ്പതര വര്‍ഷമെടുത്തു.ആ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം. ജയിലില്‍ ഓരോ ദിവസവും മഅ്ദനിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്.
സത്യാവസ്ഥ മനസ്സിലാക്കാന്‍ ഒരു മന്ത്രിതല സംഘത്തെ ബംഗളൂരുവിലേക്ക് അയക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മഅ്ദനിയുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ എല്ലാ മത രാഷ്ട്രീയ സംഘടനകളും ഇടപെടണം.പിറവം ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആരെ പിന്തുണക്കണമെന്ന കാര്യം ജനുവരി അഞ്ചിന് എറണാകുളത്ത് കൂടുന്ന സംസ്ഥാന നേതൃയോഗം തീരുമാനിക്കുമെന്നും സിറാജ് പറഞ്ഞു.

മഅദ്നിക്ക് ജാമ്യം നല്‍കണം -കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍

കല്‍പറ്റ:  കര്‍ണാട ജയിലില്‍ രോഗങ്ങള്‍കൊണ്ട് പ്രയാസപ്പെടുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ന്നാസിര്‍ മഅദ്നിക്ക് ജാമ്യംനല്‍കണമെന്ന് മുന്‍മന്ത്രി  കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍.

പത്തു വര്‍ഷത്തോളം മഅദ്നി തമിഴ്നാട് ജയിലില്‍ കഴിഞ്ഞു. ഇത് ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിട്ടല്ല.  കേവലം ഒരു വിചാരണ തടവുകാരനായിട്ടാണ്.  ഈ കാലയളവില്‍ നിരവധി പീഡനങ്ങള്‍ അനുഭവിച്ചതിനുശേഷം അദ്ദേഹത്തെ തികച്ചും നിരപരാധിയാണെന്ന് കണ്ട് കോടതി മോചിപ്പിക്കുകയാണുണ്ടായത്. 
മനുഷ്യാവകാശ ധ്വംസനമാണ് തമിഴ്നാട് ഗവണ്‍മെന്‍റ് ചെയ്തത്.  ഇതുപോലെതന്നെ കര്‍ണാടക സര്‍ക്കാറും കുറ്റാരോപിതനായ ഇദ്ദേഹത്തിന് ജാമ്യംപോലും നല്‍കാതെ വീണ്ടും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ മനുഷ്യസ്നേഹികളെ നൊമ്പരപ്പെടുത്തുന്നതാണ്. 
പലരോഗങ്ങളാല്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയെന്നത് ഒരു സ്വാഭാവികനീതി മാത്രമാണ്. സങ്കുചിത രാഷ്ട്രീയം ജാമ്യം ലഭിക്കുന്നതിന് തടസ്സമായികൂടാ.
കര്‍ണാടക മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിന് സത്വരനടപടി സ്വീകരിക്കണമെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരു മനുഷ്യന്‍െറ ജീവന്‍ ഏറ്റവും വിലപ്പെട്ടതാണെന്നും കര്‍ണാടക മുഖ്യമന്ത്രി പ്രത്യേകം ഓര്‍ക്കണമെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. 
മഅദ്നിക്ക് നീതി തേടി പി.ഡി.പി നടത്തുന്ന ബഹുജന സമ്പര്‍ക്ക പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രിക്കുള്ള നിവേദനത്തില്‍ ഒപ്പിട്ട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം മൊയ്തീന്‍ ചെമ്പോത്തറ ഒപ്പ്  ഏറ്റുവാങ്ങി. വയനാട് ജില്ലാ നേതാക്കളായ ബാപ്പൂട്ടി കല്‍പറ്റ, ലത്തീഫ് കമ്പളക്കാട്, ഗഫൂര്‍ മാണ്ടാട്, ആരിഫ് മുട്ടില്‍, സി.എച്ച്. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

‘അത്രയെങ്കിലുമായല്ലോ ... അച്യുതാനന്ദന് നന്ദി’

അത്രയെങ്കിലുമായല്ലോ ... അച്യുതാനന്ദന് നന്ദി’


ശാസ്താംകോട്ട: ബംഗളൂരുവിലെ തടവറയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്കുവേണ്ടി ഒരു കത്തയച്ചെങ്കിലും ഇടപെടാന്‍ തയാറായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കരഞ്ഞുതളര്‍ന്ന്, പതിഞ്ഞ ശബ്ദത്തില്‍ നന്ദിപറയുകയാണ് ഒരു ഉമ്മയും വാപ്പയും. ബംഗളൂരുവിലേക്ക് മഅ്ദനിയെ കൊണ്ടുപോകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് പക്ഷാഘാതം ബാധിച്ച് ശയ്യാവലംബിയായ മൈനാഗപ്പള്ളി തോട്ടുവാല്‍ മന്‍സിലില്‍ അബ്ദുസ്സമദ് മാസ്റ്ററും ഭാര്യ അസ്മാബീവിയും മകന്‍െറ മനുഷ്യാവകാശം സംരക്ഷിച്ചുകിട്ടാനുള്ള ഓരോ ചുവടുവെപ്പിനെയും പ്രതീക്ഷയോടെയാണ് കാണുന്നത്.
‘കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കാന്‍ അദ്ദേഹം സന്മനസ്സ് കാട്ടിയല്ളോ. ഒത്തിരി സന്തോഷം. ഒരുപാട് നന്ദിയുണ്ട്. എന്‍െറ കണ്ണടയുന്നതിനുമുമ്പ് മകനെയൊന്ന് കാണണമെന്ന് തീരാത്ത മോഹമുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും അതൊരു മനുഷ്യാവകാശപ്രശ്നമായി ഏറ്റെടുത്താല്‍ എന്‍െറയീ അന്ത്യാഭിലാഷം സാധിക്കുമെന്ന് ഉറപ്പുണ്ട്. പ്രാര്‍ഥിക്കാനല്ലാതെ എനിക്കെന്ത് കഴിയും...?’ അബ്ദുസ്സമദ് മാസ്റ്റര്‍ ചോദിക്കുന്നു. ഒമ്പതേകാല്‍ വര്‍ഷം നീണ്ട മഅ്ദനിയുടെ കോയമ്പത്തൂര്‍ ജയില്‍വാസക്കാലത്ത് അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ ഓടിയെത്തി കരുണ യാചിച്ചുനടന്ന അബ്ദുസ്സമദ് മാസ്റ്ററെ രോഗക്കിടക്കയുടെ നിസ്സഹായാവസ്ഥ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.
‘ഉമ്മന്‍ചാണ്ടി നേതൃത്വംനല്‍കുന്ന കേരള സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും. അദ്ദേഹത്തിന്‍െറ ചെറിയ ഇടപെടലിനുപോലും വലിയ ഫലപ്രാപ്തിയുണ്ടാകും.’ പ്രതീക്ഷ കൈവിടാതെ സമദ് മാസ്റ്റര്‍ തുടര്‍ന്നു.
‘ലോകത്ത് ഒരുപ്പക്കും ഉമ്മക്കും ഈയവസ്ഥ ഉണ്ടാകാതിരിക്കട്ടെ... എന്തിനാണവനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? ഒരുനോക്ക് കാണാന്‍ ഒടുങ്ങാത്ത കൊതിയുണ്ട്. ഞങ്ങളോട് യാത്രപറയാന്‍കൂടി അനുവദിക്കാതെയാണല്ളോ കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 17ന് അവര്‍ ഞങ്ങളുടെ മോനെ കൊണ്ടുപോയത്...’ നീറുന്ന മനസ്സുമായി അദ്ദേഹം പറയുന്നു.


27.12.11


മഅദനിക്ക് ജാമ്യം അനുവദിക്കണം- ശ്രീരാമകൃഷ്ണന്‍

മലപ്പുറം: ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് ജാമ്യം അനുവദിക്കണമെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പി.ഡി.പി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചങ്ങരംകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മഅദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ അദ്ദേഹം ഒപ്പുവെച്ചു.

പി.ഡി.പി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ അധ്യക്ഷതവഹിച്ചു.  

21.12.11


പി ഡി പി ബഹു ജനസമ്പര്‍ക്ക പരിപാടി ബി എസ ബിജിമോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ആവശ്യപ്പെട്ട് പി ഡി പി ബഹുജനസമ്പര്‍ക്കപരിപാടി നാളെ തൊടുപുഴയില്‍ ബി,എസ ബിജിമോള്‍ എം എല്‍ എ ഉത്ക്കാടനംചെയ്യും ,
സി പി എം ജില്ല സെക്രട്ടറി എം എം,മണി ,ഇടുക്കി ഡി സി സി പ്രേസിടണ്ടേ ,എസ എന്‍ ഡി പി പ്രതിനിതി അഡ്വ;വിദ്വസാഗര്‍ ,പി ഡി പി സംസ്ഥാന ഭാരവാഹികലായ  സാബു കൊട്ടാരക്കര ,അജിത്കുമാര്‍ ആസാദ്, മാഹിന്‍ ബാദുഷ മൌലവി, മുഹമ്മദ് റജീബ് കൊല്ലക്കടവ്,സുബൈര്‍ സബാഹി എന്നിവര്‍ പങ്കെടുക്കും,......
 
തമിഴുനാടിനു പാകിസ്ഥന്ടെ സ്വരം പി സി എഫ് റിയാദ് കമ്മറ്റി 
------------------------------------------------------------------
കേരളത്തിന്ടെ നട്ടെല്ലായ ഇടുക്കി ജില്ലയെ അടര്ത്തിയെടുക്കുവനുള്ള ശ്രേമംത്തില്‍ കേരളം മുട്ടുമടക്കരുത് എന്ന് പി സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി അഭ്പ്രയപെട്ടു. കേരള ജനതയെ സമരത്തില്‍ ഇറക്കിവിട്ടു കൊണ്ട് തമിഴുനാട്ടിലെ രക്ശ്ര്ടിയ പാര്‍ട്ടി നേതാക്കള്‍ മുതെലെടുപ്പ് നടത്തുകയാണ്. കേന്ദ്ര മന്ത്രിയുടെ അന്തസ്സിനു ചേരാത്ത വിധം കേരളജനതയുടെ ആവശ്യങ്ങളെ പരിഹാസ ത്തോടെ കാണുന്ന മന്ത്രി ചിദംബരം സ്വയം തിരുത്തുവാന്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ മന്ത്രിസ്‌ഥാനത്ത്‌ തുടരാന്‍ അര്‍ഹനല്ലെന്നും. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം യോഗത്തില്‍ വിഷയം അവതരിപ്പിച്ച അന്‍സാരി കൊട്ടാരക്കര ആവശ്യപ്പെട്ടു.

.തമിഴ്‌നാട്ടില്‍ മലയാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപെട്ടു സംഘര്‍ഷബാധിത പ്രദേശങ്ങള്‍ മന്ത്രിതലസംഘം ഉടന്‍ സന്ദര്‍ശിക്കണമെന്ന്‌ യോഗം നിയന്ത്രിച്ച അഷറഫ് മുവട്ടുപുഴാപറഞ്ഞു. മദനിയുടെ വിഷയത്തില്‍ ഇ കെ , എ പി വിഭാഗങ്ങളുടെ നിലപാട് വെക്തമാക്കണം മദനിയുടെ കര്വ്യത്തില്‍ കേരളത്തിലെ സിനിമ പ്രവര്‍ത്തകര്‍ കാണിച്ച ആത്മര്തത പോലും മുസ്ലിം നേതാക്കള്‍ കാണിക്കുന്നില്ലയെന്നു ഉത്ക്കാടനം ചെയ്യിത ഇടുക്കി അഷറഫ് മൌലവി പറഞ്ഞു യോഗത്തില്‍ പി സി എഫ് നേതാക്കളായ അസിസ് തേവലക്കര ,അനസ് തൊടിയൂര്‍ ,ലെത്തിഫ് കരുനാഗപ്പള്ളി ,യുനിസ് ,ഗഫൂര്‍ സംസം , സുബര്‍അഴീക്കോട്‌ ,മാലിക്ക് ,എന്നിവര്‍ സംസാരിച്ചു സലിം അഴീകോട്  സ്വഗതാവും സെയ്ഫുദീന്‍ നന്ദി യും പറഞ്ഞു ....

20.12.11


പി.ഡി.പി.ബഹുജനസമ്പര്‍ക്കപരിപാടി നടത്തും

കൊല്ലം:ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ആവശ്യപ്പെട്ട് 22 മുതല്‍ 31 വരെ ബഹുജനസമ്പര്‍ക്കപരിപാടി നടത്തുമെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

മഅദനിയെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജനസമ്പര്‍ക്കപരിപാടിയിലൂടെ ഒരുലക്ഷംപേര്‍ ഒപ്പിട്ട നിവേദനം കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയ്ക്ക് അയക്കും. കടുത്ത രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന മഅദനിക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. തുടങ്ങിവച്ച ആയുര്‍വേദചികിത്സയുടെ സമയം അതിക്രമിച്ചതിനാല്‍ ആരോഗ്യസ്ഥിതി അനുദിനം വഷളാകുന്നു. മുമ്പ് ചികിത്സിച്ചതിന്റെ ബില്‍ അടയ്ക്കാത്തതിനാല്‍ ആസ്​പത്രി അധികൃതര്‍ തുടര്‍ചികിത്സ നല്‍കാന്‍ വിമുഖത കാണിക്കുന്നു. ചികിത്സയ്ക്കുവേണ്ടി എന്ത് ഉപാധികളോടെയാണെങ്കിലും മഅദനിക്ക് ജാമ്യം നല്‍കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവരി 5ന് കൊല്ലത്ത് സംസ്ഥാനതല പാഠശ്ശാല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഓര്‍ഗനൈസിങ് സെക്രട്ടറി മൈലക്കാട് ഷാ, ജില്ലാ സെക്രട്ടറി ഇക്ബാല്‍ കരുവ, വൈസ് പ്രസിഡന്റ് കേരളപുരം ഫൈസല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മന്ത്രിതല സംഘം തമിഴ്‌നാട്‌ സന്ദര്‍ശിക്കണം: പി.ഡി.പി

കൊല്ലം: തമിഴ്‌നാട്ടിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിതലസംഘം ഉടന്‍ സന്ദര്‍ശിക്കണമെന്ന്‌ പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലയാളികള്‍ക്കെതിരെയുള്ള അക്രമം വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ ജയലളിതക്ക്‌ മുഖ്യമന്ത്രി കത്തയച്ചിട്ട്‌ പ്രയോജനമില്ല. തമിഴ്‌നാട്ടില്‍ ചെന്ന്‌ ചര്‍ച്ച നടത്തി നടപടികളെടുക്കണം. 

പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ മഅ്‌ദനിയെ ഉപാധികളോടെ വിട്ടയക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയാറാകണം. ഇതിനായി കര്‍ണ്ണാടക മുഖ്യമന്ത്രിക്ക്‌ ലക്ഷം നിവേദനം അയക്കും. കടുത്തരോഗങ്ങള്‍ കൊണ്ട്‌ മഅ്‌ദനി ബുദ്ധിമുട്ടുകയാണ്‌. ഈ ആവശ്യമുന്നയിച്ച്‌ 22 മുതല്‍ 31 വരെ 14 ജില്ലാകേന്ദ്രങ്ങളിലും ബഹുജനസമ്പര്‍ക്ക പരിപാടി നടത്തും. ഇതിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം 22 ന്‌ ഇടുക്കിയില്‍ സംഘടിപ്പിക്കും. പാര്‍ട്ടി ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി 5ന്‌ കൊല്ലത്ത്‌ സംസ്‌ഥാന പാഠശാല നടത്തും. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സാബു, ജില്ലാപ്രസിഡന്റ്‌ മൈലക്കാട്‌ ഷാ എന്നിവരും പങ്കെടുത്തു.

19.12.11

പി ഡി പി പുതിയകേന്ദ്ര കമ്മറ്റി  അംഗങ്ങള്‍ 


വര്‍ക്കിംഗ്‌ ചെയര്‍മാന്‍ 
പൂന്തുറ സിറാജ് 

സീനിയര്‍ വൈസ് ചെയര്‍മാന്‍ 
വര്‍ക്കല രാജ് 


വൈസ് ചെയര്‍മാന്മാര്‍ 

കെ ഇ അബ്ദുള്ള 
യു കെ റഷീദ് മൌലവി 
സുബൈര്‍ സബാഹി 
കെ കെ വീരാന്‍ കുട്ടി ഹാജി 
തോമസ്‌ മാഞ്ഞൂരാന്‍ 

ജനറല്‍ സെക്രടറി മാര്‍ 

നിസാര്‍ മേത്തര്‍ 
അജിത്‌ കുമാര്‍ ആസാദ് 
മുഹമ്മദ്‌ റജീബ് കൊല്ലക്കടവ് 
സാബു കൊട്ടാരക്കര 
അഡ്വ : വള്ളിക്കുന്നം പ്രസാദ് 
അഡ്വ : കാഞ്ഞിരമറ്റം സിറാജ് 
അഡ്വ : ശംസുദ്ധീന്‍ 

സംഘടന കാര്യ സെക്രടറി മാര്‍ 

മൈലക്കാട് ഷാ (പി. എം. ജി) 
മുഹമ്മദ്‌ സിയാവുധീന്‍ 
സുബൈര്‍ വെട്ടിയാനിക്കല്‍
ശ്രീജ മോഹന്‍ മലപ്പുറം  (വനിതാ വിഭാഗം)
സുബൈര്‍ പടുപ്പ്  - (പി.സി.എഫ്.)


ട്രഷറര്‍ 
മാഹിന്‍ ബാദുഷ മൌലവി 


നയ രൂപികരണ സമിതി ചെയര്‍മാന്‍ 
അഡ്വ : അക്ബര്‍ അലി 


നയ രൂപികരണ സമിതി മെമ്പര്‍മാര്‍ 
അഡ്വ . സത്യദേവ്
അഡ്വ : മുട്ടം നാസര്‍ 
അഡ്വ : സുധാകരന്‍ 
വി എം.  മാര്‍ഷന്‍  



17.12.11


Abdul Rahman Theruvath

അബ്ദുന്നാസര്‍ മഅ്ദനി ജീവിക്കുന്ന രക്തസാക്ഷി

സ്വന്തം രാഷ്ട്രം ഒരു പൗരനോടു ചെയ്യുന്ന ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയിരിക്കയാണ് ഇന്ന് അബ്ദുന്നാസര്‍ മഅ്ദനി. ഒരോ കുറ്റകൃത്യങ്ങളുടെ പേരു പറഞ്ഞ് ഒരു പുരുഷായുസ്സ് മുഴുവന്‍ കാരാഗ്രഹത്തില്‍ പിടിച്ചിട്ട് പകപോക്കാന്‍ വിധിക്കപ്പെട്ട മഅ്ദനി ഇപ്പോള്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിട്ട് ആഗസ്റ്റ് പതിനേഴിന് വര്‍ഷം ഒന്നു തികയുകയാണ്. കഴിഞ്ഞ വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത മഅ്ദനിയെ കര്‍ണാടക പോലീസ് അദ്ദേഹത്തിന്റെ ആസ്ഥാനമായ അന്‍വാറശ്ശേരിയില്‍ വെച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയുടെ ഇംഗതത്തിന് തടവിലിട്ട് ശിക്ഷിക്കുകയായിരുന്നു. രാജ്യത്തെ പിന്നോക്ക ന്യൂനജനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ സംഘ്പരിവാറുടെ ഒളിഞ്ഞും തെളിഞ്ഞും നടമാടിക്കൊണ്ടിരിക്കുന്ന കൊടും ചൈതികളെ തുറ ന്നു കാട്ടി തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രസംഗിച്ചു നട ന്നു അനുയായി വൃത്തങ്ങളെ സൃഷ്ഠിച്ച് അത് പിന്നീട് ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റിയെടുത്തതോടെയാണ് അബ്ദുല്‍ നാ സര്‍ മഅ്ദനി പലരുടേയും കണ്ണിലെ കരടായി മാറിയത്. മത സ്പര്‍ദ്ദ വളര്‍ത്തുന്നുവെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ ചാര്‍ജ് ചെയ്തിരുന്നുവെങ്കിലും ഒരു കേസുകളിലും ശിക്ഷിക്കപ്പെട്ടില്ല. 1998 ഫെബ്രുവരി 14ന് നടന്ന കൊയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പങ്കാളിയാണെന്നാരോപിച്ച് മഅ്ദനിയെ കേസിലെ പതിനാലാം പ്രതിയാക്കിയ അദ്ദേഹത്തെ ഏപ്രില്‍ ഒന്നാം തിയതി ഇ.കെ. നായനാരുടെ പോലീസ് പിടികൂടി തമിഴ്‌നാട് പോലീസിനു കൈമാറി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം നേ ടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ അതു തടയാ ന്‍ തമിഴ്‌നാട് പോലീസ് ദേ ശീയസുരക്ഷാ നിയമം ചുമ ത്തി. എല്ലാ ജാമ്യ ഹര്‍ജ്ജികളും കോടതി തള്ളി. ഒമ്പതര വര്‍ഷം ജയിലിലടച്ചു. ഒടുവില്‍ കുറ്റം തെളിയിക്കാനാവാതെ വിട്ടയച്ചു. വികലാംഗനും മതപണ്ഡിതനുമായ മഅ്ദനി പത്ത് റമസാന്‍ പുണ്യനാളുകള്‍ ജയിലില്‍ കഷ്ടതകള്‍ സഹിച്ചു നോമ്പും നമസ്‌കാരവും നിര്‍വ്വഹിച്ചു പെരുന്നാളിന്റെ ആഘോഷപൊലിമകള്‍ ജയിലറകളില്‍ കഴിച്ചുകൂട്ടേണ്ടി വന്ന നിരപരാധി എന്ന് നിയമപീഠം വിധിയെഴുതി നിരുപാതികം വിട്ടയച്ച ആളിനെ വീണ്ടും വേട്ടയാടി പിടികൂടി കഴിഞ്ഞ റമസാന്‍ കാലത്ത് പിടികൂടിയപ്പോള്‍ തന്റെ വിശ്വാസപ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോടു ചേര്‍ത്തു വെച്ച് നിറകണ്ണുകളോടെ ഞാന്‍ നിരപരാധിയാണെന്നു കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണനകള്‍ ഒന്നും നല്‍കാതെ കര്‍ണാടക പോലീസിന്ന് പിടിച്ചു കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു സംസ്ഥാന ഭരണാധികാരികള്‍ ചെയ്തത്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ വെച്ച് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു മഅ്ദനി എന്നു പറയുമ്പോള്‍ മഅ്ദനിയുടെ കാവലാളുകളായ രണ്ട് പോലീസുകാര്‍ അന്ന് എവിടെയായിരുന്നു. വികലാംഗനായ മഅ്ദനി ഒറ്റക്ക് എങ്ങനെ കുടകിലെത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ അന്യസംസ്ഥാനത്ത് പോയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അന്നത്തെ സര്‍ക്കാരും കൃത്യനിര്‍വ്വഹണത്തിന് വിമുക്തി കാണിച്ചതാണല്ലോ ഇങ്ങനെ സംഭവിച്ചത്. തീര്‍ത്തും അവശനായി ശരീരം ക്ഷീണിച്ചു രോഗാതുരനായി വിട്ടയച്ച മഅ്ദനി വീണ്ടും കേരളരാഷ്ട്രീയത്തില്‍ ശ ക്തി പ്രാപിച്ചേക്കുമെന്ന ചിലരുടെ മിത്യാധാരണ തന്നെയാ ണു അദ്ധേഹത്തെ വീണ്ടും കുരുക്കിലാക്കിയത്. ബാംഗ്ലൂര്‍ കുറ്റാരോപണവും അതിന്നു ദൃക്‌സാക്ഷികളെ സൃഷ്ടിച്ചതും പച്ചക്കള്ളവുമാണെന്ന് തെഹല്‍ക്ക വസ്തുതാ പരമായി സ്ഥാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് മഅ്ദനിയേയും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തേയും ഇല്ലായ്മ ചെയ്യാ ന്‍ വേണ്ടിയുള്ള ചിലരുടെ കഥകള്‍ മാത്രമാണ് ഇതിനു പിന്നിലുണ്ടായിട്ടുള്ളതെല്ലാം. 1992ല്‍ കൊല്ലത്തെ അന്‍വാറുശ്ശേരിയിലെത്തി ബോംബെറിഞ്ഞു കൊലപ്പെടുത്താനൊരുങ്ങിയതില്‍ നിന്നും അദ്ദേഹത്തിന്റെ വലതു കാല്‍ നഷ്ടപ്പെട്ട് അത്ഭുതകരമായി ജീവന്‍ രക്ഷപ്പെട്ടു. തെളിവ് സഹിതം പിടിക്കപ്പെട്ട പ്രതികളെ ശിക്ഷിക്കപ്പെടാതെ വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് വികലാംഗനായി മാറിയ മഅ്ദനി മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅ്ദനിയേയും നിരവധി കേസുകളില്‍ ചേര്‍ത്ത് കൊടിയ പീഡനത്തിനരയാക്കിക്കൊണ്ടിരിക്കയാണു ഭരണവര്‍ഗ്ഗം നാളിത് വരേയും ചെയ്തു കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ വസന്തകാലമത്രയും ചെയ്യാത്ത കുറ്റത്തി ന്റെ പേരില്‍ ജയിലിലകത്താക്കിയിട്ടും കലിതീരാത്തവര്‍ ഒരു ദശകത്തിന് ശേഷം രോഗാതുരമായി എല്ലുംതോലുമായി തീര്‍ന്ന മഅ്ദനി എന്ന ആള്‍രൂപം കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്നുള്ള തന്റെ പ്രസംഗം കേള്‍ക്കാന്‍
അര്‍ദ്ധരാത്രിയിലും ആയിരങ്ങള്‍ തടിച്ചു കൂടുന്നത് കണ്ട് പ്രകോപിതരായവരും കുറവല്ല. ഇടത്- വലത് സര്‍ക്കാറുകള്‍ മാറിമാറി പങ്കുവെച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ അധികാരം തട്ടിയെടുത്ത് കൈക്കലാക്കാന്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു പ്രവര്‍ത്തിക്കുന്ന പിന്നോക്കക്കാര്‍ക്ക് സാധ്യമാകുമോ എന്ന് ഭയപ്പെട്ടു കഴിഞ്ഞിരുന്ന രാഷ്ട്രീയ തമ്പുരാക്കന്മാര്‍ കേന്ദ്രത്തിലെ ബി.ജെ.പി ഭരണകര്‍ത്താക്കളുമായുണ്ടാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു. മഅ്ദനിയെ നശിപ്പിച്ചു കളയാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി പ്രാവര്‍ത്തികമാക്കിയത്. തൊപ്പിയും താടിയുമുള്ള ഏതൊരാളിനേയും മതതീവ്രവാദത്തിന്റെ പേരില്‍ പിടിച്ച് വിലങ്ങിട്ട് തടവിലാക്കുകയും അതല്ലെങ്കില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ തെരുവില്‍ വെടിവെച്ചിട്ട് പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പോലീസുമായി ഏറ്റുമിട്ടു കൊല്ലപ്പെട്ട തീവ്രവാദിയുടെ വികൃതമായ പടങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് പോലും ചിലരുടെ താല്പര്യങ്ങ ള്‍ക്ക് വേണ്ടി ചമച്ചുണ്ടാക്കിയതാണെന്ന് കാലം തെളിയിച്ചതാണല്ലോ ? ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ദോശകരമായ വശങ്ങള്‍ വിളിച്ചുപറഞ്ഞ മഅ്ദനിക്കെതിരെ കേസുകള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് തന്നെ മഅ്ദനിയുടെ മോചനത്തിന് വേണ്ടി 2006 മാര്‍ച്ച് ആറിന് കേരള നിയമസഭാ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. പത്തുവര്‍ഷക്കാലം ജയില്‍ വാസമനുഷ്ഠിച്ച് പുറത്തു വന്ന ആളിനെ വീണ്ടും ജയിലിലേക്കു തന്നെ എറിഞ്ഞു കൊടുക്കുക എന്ന കുറ്റകരമായ അനാസ്ഥയാണു കേരള സര്‍ ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ ചെയ്തത്. അദ്ദേഹം തെറ്റ് ചെയ്ത ആളാണെങ്കില്‍ അത് തെളിയിച്ച് അദ്ദേഹത്തി ന്ന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാതി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന തത്വ സംഹിതകള്‍ക്ക് ഘടകവിരുദ്ധമാണ് മഅ്ദനിയുടെ കാര്യത്തില്‍ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.കര്‍ണ്ണാടക തടവില്‍ ഒരു വര്‍ഷം കഴിയുന്ന വേളയില്‍ രാജ്യത്തെ സാംസ്‌കാരിക നായകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും തങ്ങളുടെ മൗനം വെടിഞ്ഞ് മഅ്ദനിയുടെ മോചനത്തിന്നു വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.


അബ്ദുറഹ്മാന്‍ തെരുവത്ത്  (കാസര്‍കോട് ജില്ലാ ജനകീയ നീതി വേദി, ജനറല്‍ സെക്രട്ടറി)

15.12.11


പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയില്‍


കൊല്ലം: മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയില്‍. വേറെ പാര്‍ട്ടിയില്‍ ചേരുകയോ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാപ്രസിഡന്‍റ് മൈലക്കാട് ഷാ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനി അറസ്റ്റിലായതിനുശേഷമാണ് സിറാജ് പാര്‍ട്ടി വിട്ടത്. സിറാജിനെ തിരിച്ചെടുക്കണമെന്ന് പാര്‍ട്ടി ചെയര്‍മാനോട് കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും അഭ്യര്‍ഥിച്ചിരുന്നു.ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അംഗമായി നിയമിച്ചു. ബംഗളൂരുവിലെ ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. വൃക്കരോഗം മൂര്‍ധന്യാവസ്ഥയിലാണ്. വോട്ടുകള്‍ക്കുവേണ്ടി മഅ്ദനിയെ ഉപയോഗിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ അദ്ദേഹത്തിന്‍െറ ഇപ്പോഴത്തെ അവസ്ഥയില്‍ മിണ്ടാതിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

14.12.11


കോയമ്പത്തൂര്‍ പ്രസ്ക്ളബ് കേസ്: മഅ്ദനിയുടെ അറസ്റ്റ് നടപടി കോടതി അംഗീകരിച്ചില്ല

കോയമ്പത്തൂര്‍: ബംഗളുരു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ  പ്രസ് ക്ളബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത തമിഴ്നാട് പൊലീസിന്‍െറ നടപടി അംഗീകരിക്കാനാവില്ളെന്നും കേസ് തള്ളിയതായും കോയമ്പത്തൂര്‍ എട്ടാമത് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി.
അന്വേഷണം നടത്തുന്ന പ്രത്യേക സി.ബി.സി.ഐ.ഡി വിഭാഗം ഉദ്യോഗസ്ഥരെ ചേമ്പറില്‍ വിളിപ്പിച്ചാണ് മജിസ്ട്രേട്ട് അരുണാചലം ഇക്കാര്യമറിയിച്ചത്. മഅ്ദനിയെ ഇനിയും ഈ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. ബംഗളുരു ജയിലില്‍ ചെന്ന് മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഘത്തിന് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് നടപ്പാക്കാനായില്ല.
ഓരോ സിറ്റിങ്ങിലും അന്വേഷണ ഉദ്യോഗസ്ഥര്‍ സാങ്കേതിക തടസവാദം പറഞ്ഞ് ഒഴിയുകയായിരുന്നു. മൂന്നു മാസത്തിനിടെ നാലു തവണയാണ് കേസ് മാറ്റിയത്. 2002 ഡിസംബര്‍ 30നാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
കോയമ്പത്തൂര്‍ ജയിലില്‍ അധികൃതര്‍ മഅ്ദനിയെ കടുത്ത പീഡനത്തിന് ഇരയാക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് പ്രസ്ക്ളബിന് മുന്നിലെ പബ്ളിക് ടെലഫോണ്‍ ബൂത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. പ്രസ്ക്ളബ് പരിസരത്ത്  സ്ഫോടകവസ്തു കണ്ടെടുക്കുമ്പോള്‍ മഅ്ദനി ജയിലിലായിരുന്നു. കോയമ്പത്തൂര്‍ ജയിലില്‍ കഴിയവെ മഅ്ദനിക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ് വര്‍ഷങ്ങള്‍ക്കുശേഷം  പ്രതി ചേര്‍ത്തത് ദുരൂഹത ഉയര്‍ത്തിയിരുന്നു.
ഇതിന്‍െറ ഭാഗമായി കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നൗഷാദ്, ഷബീര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് മൊഴിയെടുത്തു.
തമിഴ്നാട്ടില്‍ ഭരണമാറ്റം ഉണ്ടായതിനുശേഷം ചില ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചാണത്രെ മഅ്ദനിയെ ധൃതിപിടിച്ച് കേസില്‍ ഉള്‍പ്പെടുത്തിയത്.
അബ്ദുല്‍ നാസര്‍ മഅദനിയെ നിരുപാധികം വിട്ടയയ്ക്കുക : കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരുടേയും സംയുക്തപ്രസ്ഥാവന
---------------------------------------------------------------------------------------------------
ഞങ്ങള്‍ സിനിമാ പ്രവര്‍ത്തകരും ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.
അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ് ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.
അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാം തരത്തില്‍പെട്ട പൗരന്‍മാരായി കണക്കാക്കുന്നു എന്നതിന്റെ സൂചകം മാത്രമാണ്. മഅ്ദനി മുസ്ലിം സമുദായത്തിലെ മതപണ്ഡിതനായതുകൊണ്ടാണ് ഇത്തരത്തില്‍ പീഢിപ്പിക്കപ്പെടുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ജനകീയ സമരങ്ങള്‍ക്കെതിരേയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നതിനെതിരെ ഞങ്ങള്‍ ശക്തിയായി പ്രതിക്ഷേധിക്കുന്നു. അബ്ദുല്‍ നാസര്‍ മഅദനിയെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദലിതുകള്‍ക്കെതിരെയും ആദിവാസികള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ ചമച്ച കള്ളക്കേസുകള്‍ എത്രയും വേഗം പിന്‍വലിക്കണം
പോലീസിന്റേയും ഭരണകൂടത്തിന്റേയും ഭാഷ്യങ്ങളെ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ രീതി ഞങ്ങള്‍ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ തെഹല്‍ഖയിലെ കെ.കെ ഷാഹിനെയെപ്പോലെ ചില സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതും ഞങ്ങള്‍ മറക്കുന്നില്ല. കര്‍ണ്ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ വ്യാജമായി ചമച്ച സാക്ഷിമൊഴികളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഷാഹിനക്കെതിരേയും അന്യായമായി കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് ഭരണകൂടം!. ഇത് പത്രസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്, ജനാധിപത്യ വിരുദ്ധവുമാണ്.
ഇന്ത്യയിലെ ഭരണ സംവിധാനത്തിലും പോലീസിലും മറ്റ് ഔദ്യോഗിക ഏജന്‍സികളിലും വര്‍ദ്ധിച്ചുവരുന്ന കാവിവത്കരണം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. ഭരണകൂടവും ഏജന്‍സികളും മുസ്ലിം സമൂദായത്തെ മുഴുവന്‍ ഭീകരരായി മുദ്രചാര്‍ത്തുകയാണ്. ഇന്ത്യയിലെ ആയിരക്കണക്കിന് മുസ്ലിം യുവാക്കള്‍ അന്യായമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ വിവിധ ജയിലുകളിലായി കഴിയുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥയ്ക്കും ജനാധിപത്യ സംവിധാനത്തിനും ലജ്ജാകരമാണ്. ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമാണ്. 
ഞങ്ങള്‍ രാജ്യത്തെ ഭരണകൂടത്തോടും എല്ലാ ഔദ്യോഗിക ഏജന്‍സികളോടും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു യോജിച്ച വിധത്തിലും മതേതരത്വവും ജനാധിപത്യവും ഉറപ്പിക്കുന്നതരത്തിലുമുള്ള നിലപാടുകളെടുക്കാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുനതിലൂടെ മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ്
പ്രസ്ഥാവനയില്‍ ഒപ്പ് വച്ചവര്‍
കമല്‍ (സംവിധായകന്‍).
ടി.വി ചന്ദ്രന്‍ (സംവിധായകന്‍)
കെ.ആര്‍ മോഹന്‍ (ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍)
കെ.പി കുമാരന്‍ (സംവിധായകന്‍)
ലെനിന്‍ രാജേന്ദ്രന്‍ (സംവിധായകന്‍)
പിടി കുഞ്ഞിമുഹമ്മദ് (സംവിധായകന്‍)
ഡോ.എസ് ബിജു (സംവിധായകന്‍)
സി.എന്‍ വെങ്കിടേശ്വരന്‍ (ചലച്ചിത്ര നിരൂപകന്‍)
കെ.ജി ജയന്‍ (ക്യാമറ പേഴ്‌സന്‍)
ആര്‍.വി രമണി (ക്യാമറ പേഴ്‌സന്‍)
എം.ജെ രാധാകൃഷ്ണന്‍ (ക്യാമറ പേഴ്‌സന്‍)
ബി.അജിത് കുമാര്‍ (ഫിലിം എഡിറ്റര്‍)
ഷഹനാദ് (ക്യാമറ പേഴ്‌സന്‍)
സണ്ണി ജോസഫ് (ക്യാമറ പേഴ്‌സന്‍)
വി.കെ ജോസഫ് (ചലച്ചിത്ര അക്കാഡമി മുന്‍ വൈസ് ചെയര്‍മാന്‍)
സജിത മഠത്തില്‍ (ചലച്ചിത്ര/ നാടക നടി)
നീലന്‍ (സിനിമാ നിരൂപകന്‍)
ബാബു ഭരദ്വാജ് (മീഡിയാ ആക്ടിവിസ്റ്റ്)
അംബികാ സുധന്‍ മങ്ങാട് (നോവലിസ്റ്റ്, കഥാകൃത്ത്)
രാജീവ് വിജയരാഘവന്‍ (സംവിധായകന്‍)
ഡോ.കെ ഗോപിനാഥ് (സംവിധായകന്‍)
ജി.പി രാമചന്ദ്രന്‍ (സിനിമാ നിരൂപകന്‍)
മധു ജനാര്‍ദ്ദനന്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍)
പി ബാബുരാജ് (ദോക്യുമെന്ററി സംവിധായകന്‍)
മണിലാല്‍ (സംവിധായകന്‍)
സി.ആര്‍ ചന്ദ്രന്‍ (റെക്കോഡിസ്റ്റ്)
വി.ആര്‍ ഗോപിനാഥ് (സംവിധായകന്‍)
എ.ജെ ജോജി (ഫോട്ടോഗ്രാഫര്‍)
എം വിജയകുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
സി.ആര്‍ വിജയകുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
എ മോഹന്‍കുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
മുഹമ്മദ് ശമീം (മീഡിയ ആക്ടിവിസ്റ്റ്)
ദീപേഷ് (സംവിധായകന്‍)
റാസി അഹമ്മദ് (ആര്‍ട്ട് ഡയറക്ടര്‍)
ദീപു (ഫിലിം മേക്കര്‍)
ശ്രീമിത്ത് (ഡോക്യൂമെന്ററി സംവിധായകന്‍)
കെ.സതീഷ്‌കുമാര്‍ (ആക്ടിവിസ്റ്റ്, ഫിലിം മേക്കര്‍)
സീന പനോളി (വിബ്ജിയോര്‍ കലക്ടീവ്)
മുജീബ് (വിബ്ജിയോര്‍ കലക്ടീവ്)

5.12.11


ബംഗളൂരു കേസ്: പ്രോസിക്യൂട്ടറുടെ രാജി 

ഗൂഢാലോചന - പി.ഡി.പി


കൊല്ലം: ബംഗളൂരു സ്ഫോടകേസില്‍നിന്ന് ഒഴിവാക്കണമെന്നുകാട്ടി അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ വിടുതല്‍ ഹരജികളില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലുള്ള പബ്ളിക് പ്രോസിക്യൂട്ടറുടെ രാജി കേസ് നീട്ടാനുള്ള ഗൂഢാലോചനയാണെന്ന് സംശയമുണ്ടെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മഅ്ദനിയുടെ കാര്യത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും സുപ്രീംകോടതി ശിക്ഷിച്ച ആര്‍. ബാലകൃഷ്ണപിള്ളക്കുവേണ്ടി നടത്തിയ ഇടപെടലുകള്‍ എല്ലാവരും കണ്ടതാണ്. ജയിലില്‍ മഅ്ദനിക്കുനേരെ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നില്ളെന്ന മനുഷ്യാവകാശ കമീഷന്‍ അംഗങ്ങളുടെ വിശദീകരണം വിശ്വാസയോഗ്യമല്ല.
ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കാനും മഅ്ദനിക്കുനേരെയുള്ള മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഡിസംബര്‍ 10ന് മലപ്പുറം കോട്ടയ്ക്കലില്‍ ജനജാഗ്രതാറാലിയും പൊതുസമ്മേളനവും തിരുവനന്തപുരത്ത് പാളയം രക്തസാക്ഷിമണ്ഡപത്തില്‍  ഉപവാസിക്കാനും നേതൃയോഗം തീരുമാനിച്ചു.
 ജില്ലാ പ്രസിഡന്‍റ് മൈലക്കാട് ഷാ, ജനറല്‍ സെക്രട്ടറി ഇക്ബാല്‍ കരുവ, ട്രഷറര്‍ ചവറ സതീശന്‍, വൈസ് പ്രസിഡന്‍റ് കേരളപുരം ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പി ഡി പി കുമളി ചെക്ക് പോസ്റ്റ്‌ ഉപരോധം : ഒരു നാടിന്‍റെ മുഴുവന്‍ പ്രതിഷേതമായി മാറി 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ "ജീവന്‍ തരൂ ...വെള്ളം തരാം"" എന്നാ മുദ്രാവാഖ്യവുമായി പി ഡി പി സംഗടിപ്പിച്ച കുമളി ചെക്ക് പോസ്റ്റ്‌ ഉപരോധം ഒരു നാടിന്‍റെ മുഴുവന്‍ പ്രതിഷേതമായി മാറി . ജനകീയ സാന്നിധ്യം കൊണ്ട് വളരെ ശക്തമായ സമര മാണ് ചെക്ക് പോസ്റ്റിനു മുന്നില്‍ പി ഡി പി സംഗടിപ്പിച്ചത് . 

ഡാമിന്റെ തകര്‍ച്ചയോടെ 40 ലക്ഷം വരുന്ന മനുഷ്യരുടെ ജീവന്‍ അപഹരിക്കാം എന്നിരിക്കെ ഇതിനൊരു പരിഹാരം കാണാതെ ചര്‍ച്ചയുടെയും , കേന്ദ്ര ഇടപെടലുകളുടെയും പേര് പറഞ്ഞു ഒളിച്ചു കളിക്കാനാണ് ഇനിയും ഭരണ കൂടങ്ങളുടെ നീക്കം 
എങ്കില്‍പി ഡി പി യുടെ നേതൃത്വത്തില്‍ വന്‍ ജനകീയ പ്രക്ശോപതിനായിരിക്കും ഭരണകൂടം നേരിടേണ്ടി വരിക എന്നും ഈ സമരം ശക്തമായ ഒരു സൂജന മാത്രമാണെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു .

പി ഡി പി സംസ്ഥാന ഭാരവാഹികളായ സുബൈര്‍ സബാഹി,മുഹമ്മദ് റജീബ്,മാഹിന്‍ ബാദുഷാ മൗലവി,ജില്ല പ്രസിഡന്റ് സുലൈമാന്‍ തൊടുപുഴ എന്നിവര്‍ സംസാരിച്ചു
 —
പി ഡി പി പിറവം മണ്ഡലത്തിലെ ആമ്പല്ലൂര്‍ പഞ്ചായത്ത് ഇടക്കട്ടുവയാല്‍ പഞ്ചായത്ത് എന്നിവയെ ഒന്നിപ്പിക്കുന്ന ഇടവട്ടം റോഡ്‌ വെട്ടി രേട്ടിയക്കാന്‍ വേണ്ടി ഈനാട്ടിലെ പ്രമുഖ പര്‍ത്യ്കളായ ldf udf കാര്‍ക്കും ഭാരനതികരികള്‍ക്കും നിവേദനങ്ങളും മറ്റും 4,5വര്‍ഷമായി കൊടുത്തിട്ട് ഒരു കാര്യവും ചെയ്യാതെ വന്നപ്പോള്‍ പി ഡി പി പ്രവര്‍ത്തകരുമായി 2-12-11ബന്ടപ്പെട്ടപോള്‍ 4-12-11ഇന്ന് റോഡ്‌ വെട്ടി രേട്ടിയാക്കി കൊടുത്തു . അവിടെയുള്ള നാട്ടുകാര്‍ പി ഡി പി നേതാക്കന്‍ മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരായിരം നന്നിയും അഭിവാദ്യങ്ങളും 
അര്പിച്ചു .

അബ്ദുല്‍ നാസര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനും നീതി നിഷേതത്തി എതിരെ ജനകീയ മുന്നേറ്റം
ഉയര്ത്തി കൊണ്ട് വരുന്നതിനു ഭാഗമായി ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 നു ഉത്തര മേഖല ഡിവിഷ്യനു കീഴില്‍ നടത്തപ്പെടുന്നു മഅദനി ജന ജാഗ്രത റാലിയും മനുഷ്യാവകാശ സമ്മേളനവും ഡിസംബര്‍ 10 നു മലപ്പുറം കോട്ടക്കലില്‍ നടക്കും .


ഡല്‍ഹിയില്‍ നടന്ന ശ്രീരാമാസേന ആക്രമണങ്ങളില്‍ രാഹുല്‍ ഈശ്വരിനു പങ്കുള്ളതായി ഇന്റലിജന്‍സ് റിപ്പോര്ട്ട്....?????

അബ്ദുല്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു നടന്ന ടി വി ചര്‍ച്ചയില്‍ ഇത്രയും വര്‍ഗീയ മായി സംസാരിച്ച ഒരു വ്യക്തിയെ നമ്മള്‍ കണ്ടിട്ടില്ല ...ഉസ്താതിന്റെ അറെസ്റ്റ്‌ ന്‍റെ തൊട്ടു മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലും ഉസ്താത് പറഞ്ഞ ഒരു വാക്കുണ്ട് .... "ഞാന്‍ ഒരിക്കലും ഇത്രയും തികഞ്ഞ വര്‍ഗീയ വാദി എന്ന് കരുതാതിരുന്ന ഒരു പയ്യന്‍ ടി വി ചര്‍ച്ചയില്‍ കയറി ഇരുന്നു കൊണ്ട് സി കെ അബ്ദുല്‍ അസീസ്‌ സംസാരിക്കുമ്പോള്‍ അതിനു അവസരം പോലും കൊടുക്കാതെ വാര്‍ത്ത അവതാരകനും ഇദ്ധേഹവും കൂടി ആര്‍ക്കൊക്കെയോ വേണ്ടി എന്തോ സ്ഥാപിച്ചെടുക്കാനുള്ള തിരക്കിലാണ് . എന്താണ് ഇവരുടെ ലക്ഷ്യമെന്നും ഇത് എവിടെക്കാണ്‌ കാര്യങ്ങളെ ചെന്നെത്തിക്കുക എന്ന് കാലം കണ്ടറിയണം എന്ന് " ഓര്‍മ്മയുണ്ടാകും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ വാക്കുകള്‍ എന്ന് ഞാന്‍ കരുതുന്നു .

ഇത്രയും വര്‍ഗീയമായി സംസാരിച്ചത് കൊണ്ടാണോ അതോ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ ശക്തമായി വാദിച്ചത് കൊണ്ടാണോ അതോ ഫാഷിസത്തിന്റെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവന്‍ എന്നത് കൊണ്ടാണോ എന്നറിയില്ല പിന്നീടങ്ങോട്ടുള്ള യാത്രയിലോക്കെ സമുദായത്തിന്റെ കുത്തക മുതലാളി മാരായ മുസ്ലിം ലീഗിന്റെ ഉറ്റ ചങ്ങാതി ആയിരുന്നു ഈ രാഹുല്‍ ഈശ്വര്‍ ....

എന്താണ് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നത് .... ഒരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസര്‍ മദനിയെ കേരളത്തില്‍ നിന്നും നാട് കടത്തി ജയിലില്‍ അടക്കാന്‍ കൂട്ട് നിന്നവരും അതിനായി ഒത്താശ ചെയ്തവരും .... "അവസാനം മദനി തന്നെ പറഞ്ഞത് ( എല്ലാം കാലം തെളിയിക്കുമെന്ന് പറഞ്ഞത്) " ഇപ്പോള്‍ കാലം തെളിയിച്ചു കൊണ്ടേ ഇരിക്കുകയാണോ ....????