17.6.10

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തിന് പുതിയ ഏജന്‍സിയെ നിയോഗിക്കണം കുന്നത്തൂര്‍ മുസ്ലിം ജമാഅത്ത്


ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സി.ആര്‍.പി.സി. 91 വകുപ്പനുസരിച്ച് സാക്ഷിമൊഴി എടുക്കുന്നതിനു മഅദനിയോടും സൂഫിയ മഅദനിയോടും ബാംഗ്ലൂരില്‍ ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനാരോഗ്യം കാരണം മഅദനിക്കും, എറണാകുളം ജില്ല വിട്ടുപോകാന്‍ കഴിയാത്തതിനാല്‍ സൂഫിയ മഅദനിക്കും ബാംഗ്ലൂരില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജൂണ്‍ 4 ന് എറണാകുളത്തെത്തിയ അന്വേഷണസംഘം ഇരുവരോടും ആശയ വിനിമയം നടത്തിയിരുന്നു. ഇതേ അന്വേഷണസംഘമാണ് മഅദനി പിടികിട്ടാപ്പുള്ളിയാണെന്നു കാണിച്ച് കഴിഞ്ഞദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ മഅദനിയെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ജയില്‍ മോചിതനായശേഷം 24 മണിക്കൂറും സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് സുരക്ഷയിലാണ് മഅദനി ഉള്ളത്. മഅദനിയുടെയും ഭാര്യ സൂഫിയ മഅദനിയുടെയും ഫോണുകള്‍ നിരന്തരം ടാപ്പു ചെയ്യപ്പെടുന്നുണ്ട്. ഈ അവസ്ഥയില്‍ ജയില്‍മോചിതനായ മഅദനി കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നും കമ്മിറ്റി പ്രസ്താവനയില്‍ ആരോപിക്കുന്നു.

അതിനാലാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പുതിയൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മിറ്റി ആവശപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് കുന്നത്തൂര്‍ താലൂക്ക് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച 4 ന് ശാസ്താംകോട്ടയില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കമ്മിറ്റി ഭാരവാഹികളായ തുണ്ടില്‍ എ.ഹമീദ്കുട്ടി, മുഹമ്മദ് ഖുറൈശി, വൈ.ഷാജഹാന്‍, ഷാഹുദ്ദീന്‍ എ.പി. എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

No comments: