30.11.10

ഷാഹിനക്കെതിരെ കേസ്സ് പ്രതിഷേധം വ്യാപകം

ബംഗ്ലൂര്‍ കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തെളിവായി പോലീസ് പറയുന്ന സാക്ഷികളുടെ അഭിമുഖം പ്രസിദ്ദീകരിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് മുന്‍ ലേഖികയും തെഹല്‍ക കേരള പ്രതിനിധിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ കെ.കെ.ഷാഹിനക്കെതിരെ കെസ്സെടുത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയറിടാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും വ്യാപകമായ പ്രതിഷേധത്തിന് വഴിവെക്കുകയാണ്. മാധ്യമം, തേജസ്‌ പത്രങ്ങളിലെ ഇന്നത്തെ മുഖപ്രസംഗം തന്നെ പ്രസ്തുത വിഷയത്തിലായിരുന്നു.

മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നുവെന്നും സെബാസ്റ്റിയന്‍ പോള്‍ പ്രതികരിച്ചു.കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.

ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ശനിയാഴ്ച അഗ്രഹാര ജയിലിലെത്തി മഅദനിയെ കണ്ടിരുന്നുവെന്നും അതിന് ശേഷം ഹോട്ടല്‍ ‘ഹാളില്‍’ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പോലീസ് ഇടപെടലുണ്ടായതായി സെബാസ്റ്റിയന്‍ പോള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിനിടെ രണ്ട് കര്‍ണാടക സ്വദേശികള്‍ കന്നഡ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് എത്തുകയായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരുമെത്തി. പക്ഷെ അപ്പോഴേക്കും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കുകയും ഹോട്ടലില്‍ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.

പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളില്‍ അസ്വാഭാവികതയും അപകട സൂചനയമുണ്ട്. തെഹല്‍ക ലേഖികക്കെതിരെ ദുരുപതിഷ്ഠിതമായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. മഅദനി കേസില്‍ കര്‍ണാടക പോലീസിന് എത്രമാത്രം ദുരുദ്ദേശമുണ്ടെന്നതിന് തെളിവാണിത്.ഞങ്ങളുടെ പത്രസമ്മേളനത്തിനിടെയുണ്ടായ സംഭവവും അതാണ് സൂചിപ്പിക്കുന്നത്.പൗരസമൂഹം അതീവ ജാഗ്രതയോടെ കാണേണ്ടതാണിത്.

മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅദനിക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യമെന്ന് സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണിതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ് ഗൗരീദാസന്‍ നായര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഒരു കേസിലെ സാക്ഷിയെയോ പ്രതിയെയോ കാണുന്നതും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതും ഇത്രയും കാലം അംഗീകരിക്കപ്പെട്ട് പോന്നതാണ്. അത് ഈ കേസില്‍ മാത്രം പാടില്ലെന്ന് പറയുന്നത് ദുരുദ്ദേശപരമാണ് അദ്ദേഹം ആരോപിച്ചു.

ഷാഹിന മുസ്‌ലിമാണെന്ന രീതിയില്‍ പ്രൊഫൈലിങ് നടക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു തരത്തില്‍ ഇസ്‌ലാമിക ബന്ധമുള്ള കേസില്‍ മുസ്‌ലിം പേരുള്ളവര്‍ ഇടപെടരുതെന്ന് പറയുന്ന രീതി ശരിയല്ല. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഗൗരീദാസന്‍ പറഞ്ഞു.

മാധ്യമം മുഖപ്രസംഗം
കള്ളക്കേസ് തന്ത്രം മാധ്യമങ്ങള്‍ക്കെതിരെയും
തേജസ്‌ മുഖപ്രസംഗം
കാവിപ്പടയുടെ മാധ്യമ വിരോധം
ഷാഹിനയ്‌ക്കെതിരെ വ്യാജ കേസ്: പ്രതിഷേധം ശക്തം

ഭരണകൂട ഭീകരത- ഷാഹിന പ്രതികരിക്കുന്നു

Printer-friendly version

കേ­സ­ന്വേ­ഷ­ണം പോ­ലീ­സിന്‍­റെ ജോ­ലി തന്നെ­യാ­ണ് ,അ­ത് മാ­ധ്യ­മ­ങ്ങ­ളു­ടെ ജോ­ലി ആണെ­ന്ന ഒരു തെ­റ്റി­ദ്ധാ­ര­ണ­യും എനി­ക്കി­ല്ല. പക്ഷെ പോ­ലി­സ് പറ­യു­ന്ന കഥ­കള്‍ സാ­മാ­ന്യ­യു­ക്തി­ക്ക് നി­ര­ക്കാ­തെ വരു­മ്പോള്‍ മാ­ധ്യ­മ­ങ്ങള്‍ അവ­രു­ടെ­തായ രീ­തി­യില്‍ അന്വേ­ഷ­ണ­ങ്ങള്‍ നട­ത്തി എന്ന് വരും. അതൊ­രു പു­തിയ കാ­ര്യ­മ­ല്ല. തെ­ഹല്‍­ക­യു­ടെ ­റി­പ്പോര്‍­ട്ടര്‍ എന്നെ നി­ല­യില്‍ ഞാന്‍ ചെ­യ്ത­തും അതാ­ണ്‌.
പി­ഡി­പി നേ­താ­വ് അബ്ദില്‍ നാ­സ്സര്‍ ­മ­ദ­നി­ കു­ട­കി­ലെ ലക്കേ­രി എസ്റെ­റ്റില്‍ വെ­ച്ച് തടി­യ­ന്റ­വി­ടെ നസീ­രു­മാ­യി കൂ­ടി­ക്കാ­ഴ്ച നട­ത്തി എന്നും ബം­ഗ്ലൂര്‍ സ്ഫോ­ട­നം ആസൂ­ത്ര­ണം ചെ­യ്തു എന്നും ആണ് പ്ര­ത്യേക അന്വേ­ഷണ സം­ഘം സമര്‍­പ്പി­ച്ച ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്ന­ത്. കൊ­ച്ചി­യില്‍ വാ­ട­ക­യ്ക്ക് താ­മ­സി­ച്ചി­രു­ന്ന വീ­ട്ടില്‍ വെ­ച്ചും കൂ­ടി­ക്കാ­ഴ്ച നട­ത്തി­യ­താ­യി  ചാര്‍­ജ് ഷീ­റ്റില്‍ പറ­യു­ന്നു­ണ്ട്. കൊ­ച്ചി­യില്‍ മദ­നി താ­മ­സി­ച്ചി­രു­ന്ന വീ­ടി­ന്റെ ഉട­മ­സ്ഥ­നാ­യ, ആലുവ സ്വ­ദേ­ശി ജോ­സ് വര്‍­ഗീ­സി­ന്റെ­താ­ണ്  ഇക്കാ­ര്യ­ത്തില്‍ പോ­ലീ­സു ഹാ­ജ­രാ­ക്കിയ സാ­ക്ഷി­മൊ­ഴി. ഇങ്ങ­നെ ഒരു മൊ­ഴി താന്‍ ആര്‍­ക്കും  നല്‍­കി­യി­ട്ടി­ല്ലെ­ന്ന് പറ­ഞ്ഞു ജോ­സ് നേ­ര­ത്തെ തന്നെ  കോ­ട­തി­യെ സമീ­പി­ച്ചി­രു­ന്നു. മറ്റൊ­രു സാ­ക്ഷി­മൊ­ഴി മദ­നി­യു­ടെ സഹോ­ദ­ര­നും അന്‍­വാ­ര­ശ്ശേ­രി  മത­പ­ഠന കേ­ന്ദ്ര­ത്തി­ന്റെ നട­ത്തി­പ്പു­കാ­ര­നും ആയി­രു­ന്ന മു­ഹ­മ്മ­ദ്‌ ജമാ­ലി­ന്റെ­താ­ണ്. സ്ഫോ­ട­ന­ത്തി­നു ശേ­ഷം അതില്‍ പങ്കെ­ടു­ത്ത ചി­ല­രെ അന്‍­വാ­ര­ശ്ശേ­രി­യില്‍ ഒളി­വില്‍ താ­മ­സി­ക്കാന്‍  സഹാ­യി­ച്ചു എന്നും അതു­മാ­യി ബന്ധ­പ്പെ­ട്ടു മദ­നി തനി­ക്കു നിര്‍­ദേ­ശം നല്‍­കി­എ­ന്നും ജമാല്‍ മൊ­ഴി നല്‍­കി­യ­താ­യാ­ണ് ചാര്‍­ജ് ഷീ­റ്റില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­ത്.

എന്നാല്‍ താന്‍ അങ്ങ­നെ ഒരു മൊ­ഴി­യെ നല്‍­കി­യി­ട്ടി­ല്ലെ­ന്നും അന്വേ­ഷണ ഉദ്ധ്യോ­ഗ­സ്ഥര്‍ തന്നെ കണ്ടി­ട്ട് പോ­ലു­മി­ല്ലെ­ന്നും കാ­ണി­ച്ചു മു­ഹ­മ്മ­ദ്‌ ജമാല്‍ കൊ­ല്ലം ശാ­സ്താം­കോ­ട്ട കോ­ട­തി­യില്‍ പരാ­തി നല്‍­കി­യി­രു­ന്നു. ഇതി­നെ­ല്ലാം പു­റ­മേ കഴി­ഞ്ഞ പത്തു വര്‍­ഷ­ക്കാ­ല­ത്തി­നി­ടെ അബ്ദുല്‍ നാ­സ്സര്‍ മദ­നി­യു­ടെ രാ­ഷ്ട്രീയ കാ­ഴ്ച­പ്പാ­ടു­ക­ളില്‍ ഉണ്ടായ വ്യ­താ­സ­വും ശ്ര­ദ്ധേ­യ­മാ­ണ്. ഇത്ത­രം സാ­ഹ­ച­ര്യ­ങ്ങ­ളാ­ണ് 'കു­ട­ക് കഥ'­യു­ടെ നി­ജ­സ്ഥി­തി അന്വേ­ഷി­ക്കാന്‍ എന്നെ പ്രേ­രി­പ്പി­ച്ച­ത്.
ഇക്ക­ഴി­ഞ്ഞ പതി­നാ­റാം  തി­യാ­തി­യാ­ണ് ഞാന്‍ കു­ട­കി­ലെ ഐഗൂര്‍  പഞ്ചാ­യ­ത്തില്‍ പോ­യ­ത്, കും­ബുര്‍ ,ഹോ­സ­തോ­ട്ട തു­ട­ങ്ങിയ സ്ഥ­ല­ങ്ങ­ളില്‍ ഞങ്ങള്‍ യാ­ത്ര ചെ­യ്തു. അവി­ടെ­യു­ള്ള­വര്‍­ക്ക് മല­യാ­ളം അറി­യാന്‍ സാ­ധ്യത ഇല്ല എന്നാ­യി­രു­ന്നു എന്‍­റെ ധാ­ര­ണ. അതി­നാല്‍ തര്‍­ജ­മ­ക്ക്‌ വേ­ണ്ടി ഒരാ­ളെ കൂ­ടെ കൂ­ട്ടി­യു­രു­ന്നു. അയാ­ളു­ടെ­യും എന്റെ­യും ഒരു പൊ­തു­സു­ഹൃ­ത്തും കൂ­ടെ­വ­ന്നു. ആ നാ­ട്ടു­കാ­ര­നായ മറ്റൊ­രാള്‍ ‌ വഴി­കാ­ട്ടി­യാ­യും. ബി­ജെ­പി­ക്ക് വലിയ സ്വാ­ധീ­ന­മു­ള്ള ആ പ്ര­ദേ­ശ­ത്ത് പോ­യി നാ­ട്ടു­കാ­രോ­ട് വഴി ചോ­ദി­ച്ചാല്‍ ഒരു പക്ഷെ പോയ കാ­ര്യം നട­ക്കാ­തെ പോ­യേ­ക്കും എന്ന തോ­ന്നല്‍ ഉണ്ടാ­യ­തു­കൊ­ണ്ടാ­ണ്‌ വഴി നന്നാ­യി അറി­യാ­വു­ന്ന ഒരാ­ളെ­യും കൂ­ട്ടി­യ­ത്.
ഇത്ര­യും കാ­ര്യ­ങ്ങള്‍ ഞാന്‍ വി­ശ­ദ­മാ­ക്കു­ന്ന­ത്, എന്‍­റെ കൂ­ടെ ഒരു സം­ഘം PDP ക്കാ­രും ഉണ്ടാ­യി­രു­ന്നു എന്ന പോ­ലി­സ് വാര്‍­ത്ത­യോ­ടു­ള്ള പ്ര­തി­ക­ര­ണ­മാ­യാ­ണ്. പത്ര­പ്ര­വര്‍­ത്ത­കര്‍ വാര്‍­ത്ത‍ ശേ­ഖ­രി­ക്കാന്‍ പല­രു­ടെ­യും സഹാ­യം തേ­ടി എന്ന് വരും. അതാ­രൊ­ക്കെ­യാ­ണെ­ന്നു വെ­ളി­പ്പെ­ടു­ത്ത­ണ­മെ­ന്നു പോ­ലീ­സ് നിര്‍­ബ­ന്ധി­ക്കു­ന്ന­ത്‌ പത്ര­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ലം­ഘ­ന­മ­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ല. ഞാന്‍ മട­ങ്ങി­യെ­ത്തി രണ്ടു ദി­വ­സ­ത്തി­ന് ശേ­ഷം ഹോ­സ­തോ­ട്ട  സര്‍­ക്കിള്‍ ഇന്‍­സ്പെ­ക്ടര്‍ എന്നെ വി­ളി­ച്ചു കൂ­ടെ­വ­ന്ന­വ­രു­ടെ വി­ശ­ദാം­ശ­ങ്ങള്‍ വേ­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ടു.

അത് നല്കാന്‍ ഒരു­ക്ക­മ­ല്ലെ­ന്നും വേ­ണ്ടി വന്നാല്‍ കോ­ട­തി­യില്‍ പറ­ഞ്ഞു­കൊ­ള്ളാ­മെ­ന്നും ഞാന്‍ വ്യ­ക്ത­മാ­ക്കി.
തു­ടര്‍­ന്ന് രണ്ടു ദി­വ­സ­ങ്ങള്‍­ക്കു ശേ­ഷം കര്‍­ണാ­ട­ക­യി­ലു­ള്ള ചില സു­ഹൃ­ത്തു­ക്കള്‍ പറ­ഞ്ഞാ­ണ് കേ­സ് എടു­ത്തു എന്ന (പ­ത്ര)­വാര്‍­ത്ത ഞാന്‍ അറി­യു­ന്ന­ത്. കേ­ര­ള­ത്തി­ലെ ചില പത്ര­സു­ഹൃ­ത്തു­ക്കള്‍ പോ­ലീ­സില്‍ വി­ളി­ച്ച­പ്പോള്‍ ഇക്കാ­ര്യം അവര്‍ സ്ഥി­രീ­ക­രി­ച്ചു.



കും­ബൂ­രില്‍ നി­ന്നും മദ­നി കേ­സി­ലെ ഒരു പ്രോ­സി­ക്യൂ­ഷന്‍ സാ­ക്ഷി­യായ യോ­ഗ­ന­ന്ദ­യെ കണ്ടു മട­ങ്ങും വഴി ഹോ­സ­തോ­ട്ട സി ഐ യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഒരു പോ­ലി­സ് സം­ഘം ഞങ്ങ­ളെ തട­ഞ്ഞു. ഇത്ത­രം കാ­ര്യ­ങ്ങള്‍ ഇവി­ടെ നട­ക്കി­ല്ല എന്ന് കര്‍­ക്ക­ശ­മാ­യി പറ­ഞ്ഞ സി ഐ ആദ്യം ഹോ­സ­തോ­ട്ട സ്റെ­ഷ­നി­ലേ­ക്ക് വര­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ടു. എന്തു­കൊ­ണ്ട് എന്ന് ചോ­ദി­ച്ച­പ്പോള്‍ പോ­ലീ­സ് ആ ആവ­ശ്യ­ത്തില്‍ നി­ന്ന് പിന്‍­വാ­ങ്ങു­ക­യാ­യി­രു­ന്നു. ഞങ്ങള്‍ അവി­ടെ നി­ന്ന് മട­ങ്ങു­മ്പോള്‍  കു­റ­ച്ചു ദൂ­രം പോ­ലി­സ് പി­ന്തു­ട­രു­ക­യും ചെ­യ്തു. കു­റ­ച്ചു സമ­യ­ത്തി­ന് ശേ­ഷം മറ്റൊ­രു വാ­ഹ­ന­ത്തില്‍ ഞങ്ങള്‍ യാ­ത്ര തു­ട­രു­ക­യാ­യി­രു­ന്നു.



കു­ട­കില്‍ നി­ന്ന്  മട­ങ്ങു­ന്ന വഴി രാ­ത്രി വൈ­കി സി­.ഐ. എന്നെ വി­ളി­ച്ച് ഞാന്‍ തീ­വ്ര­വാ­ദി ആണെ­ന്ന് സം­ശ­യ­മു­ണ്ടെ­ന്ന് വ്യ­ക്ത­മാ­ക്കി. എന്‍­റെ പ്രൊ­ഫ­ഷ­ണല്‍ ജീ­വി­ത­ത്തില്‍ ഇതാ­ദ്യ­മാ­ണ് ഒരു പോ­ലി­സ് ഓഫീ­സര്‍ നേ­രി­ട്ട് വി­ളി­ച്ച് ഇങ്ങ­നെ ഒരു ചോ­ദ്യം ഉന്ന­യി­ക്കു­ന­ത്. എന്‍­റെ ചീ­ഫ് എഡി­റ്റ­റു­ടെ നമ്പര്‍ വേ­ണ­മെ­ന്നും അദ്ദേ­ഹം ആവ­ശ്യ­പ്പെ­ട്ടു.

കേ­സ് എടു­ത്ത­തു­മാ­യി ബന്ധ­പ്പെ­ട്ടു എനി­ക്ക് ഔദ്യോ­ഗിക അറി­യി­പ്പൊ­ന്നും കി­ട്ടി­യി­ട്ടി­ല്ല. എന്താ­യാ­ലും ഇത് വള­രെ അപ­ക­ട­ക­ര­മായ പ്ര­വ­ണ­ത­യാ­ണ് എന്ന് പറ­യാ­തി­രി­ക്കാ­നാ­വി­ല്ല. പോ­ലി­സ് പറ­യു­ന്ന­തി­ന­പ്പു­റം അന്വേ­ഷ­ണ­ങ്ങള്‍ നട­ത്തു­ന്ന മാ­ധ്യമ പ്ര­വര്‍­ത്ത­ക­രെ (അ­ത് വഴി പൌ­ര­സ­മൂ­ഹ­തെ­യും) പേ­ടി­പ്പി­ച്ചു നി­ശ്ശ­ബ്ദ­രാ­ക്കി­ക്ക­ള­യാം എന്ന് കരു­തു­ന്ന ഭര­ണ­കൂ­ടം ജനാ­ധി­പ­ത്യ­ത്തിന്‍­റെ ആരാ­ച്ചാര്‍ ആവു­ക­യാ­ണ്  ചെ­യ്യു­ന്ന­ത്.

കര്‍­ണാ­ടക പോ­ലീ­സിന്‍­റെ നട­പ­ടി­യേ­ക്കാള്‍ എനി­ക്ക് അസു­ഖ­ക­ര­മാ­യി തോ­ന്നി­യ­ത് ഈ പ്ര­ശ്ന­ത്തെ ചില മാ­ധ്യ­മ­ങ്ങള്‍ സമീ­പി­ച്ച രീ­തി­യാ­ണ്. പോ­ലി­സ് പറ­ഞ്ഞു കൊ­ടു­ക്കു­ന്ന നു­ണ­ക്ക­ഥ­കള്‍ അത് പോ­ലെ പകര്‍­ത്തു­ക­യാ­ണ് ഇന്ന­ലെ കേ­ര­ള­കൌ­മു­ദി­യും മാ­തൃ­ഭു­മി­യും ചെ­യ്ത­ത്. കേ­സി­ലെ 'പ്ര­തി' പരി­ച­യ­മു­ള്ള ഒരു മാ­ധ്യമ പ്ര­വര്‍­ത്തക ആയി­ട്ട് പോ­ലും ഒരു അന്വേ­ഷ­ണ­വും നട­ത്താ­തെ വാര്‍­ത്ത‍ എഴു­തു­ന്ന­ത്‌ ലജ്ജാ­ക­ര­മാ­ണ്. ­മാ­തൃ­ഭൂ­മി­ എഡി­റ്റര്‍ ശ്രി കേ­ശ­വ­മേ­നോ­നെ വി­ളി­ച്ചു ഇക്കാ­ര്യം സം­സാ­രി­ച്ച­പ്പോള്‍ അദ്ദേ­ഹം വള­രെ മാ­ന്യ­മാ­യി പ്ര­തി­ക­രി­ക്കു­ക­യും ഖേ­ദം പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്തു.


എല്ലാ വാര്‍­ത്ത­ക­ളും എല്ലാ ദി­വ­സ­വും ചീ­ഫ് എഡി­റ്റര്‍ കാ­ണ­ണ­മെ­ന്നി­ല്ല എന്ന് നമു­ക്ക­റി­യാം. പ്ര­സ്തുത റി­പ്പോര്‍­ട­റെ വി­ളി­ച്ചു സം­സ­രി­ക്കു­ന്നു­ണ്ടെ­ന്നും ഇന്ന­ത്തെ പത്ര­ത്തില്‍ തി­രു­ത്ത്‌ കൊ­ടു­ക്കു­മെ­ന്നും അദ്ദേ­ഹം ഉറ­പ്പു നല്‍­കി. തു­ടര്‍­ന്ന് മാ­തൃ­ഭു­മി­യു­ടെ ബം­ഗ്ലൂര്‍ ലേ­ഖ­കന്‍ ബി­ജു­രാ­ജ് എന്‍­റെ വശം കേള്‍­ക്കു­ക­യും ചെ­യ്തു. തലേ­ന്ന് എന്‍­റെ ഫോണ്‍ നമ്പര്‍ കി­ട്ടി­യി­ല്ലെ­ന്നാ­യി­രു­ന്നു അദ്ദേ­ഹ­ത്തിന്‍­റെ വി­ശ­ദീ­ക­ര­ണം. ഫോണ്‍ നമ്പര്‍ കി­ട്ടാ­ത്ത­തി­നെ­ത്തു­ടര്‍­ന്ന് 'സ­മ്മര്‍­ദ്ദം' മൂ­ലം വാര്‍­ത്ത‍ കൊ­ടു­ക്കേ­ണ്ടി വന്നു­വ­ത്രേ­,ആ­രു­ടെ സമ്മര്‍­ദ്ദം എന്ന ചോ­ദ്യ­ത്തി­ന് അദ്ദേ­ഹ­ത്തി­ന് മറു­പ­ടി ഉണ്ടാ­യി­രു­ന്നി­ല്ല. കര്‍­ണാ­ടക പോ­ലീ­സിന്‍­റെ സമ്മര്‍­ദ്ദ­മാ­ണോ അതോ ഡെ­സ്കില്‍ നി­ന്നു­ള്ള സമ്മര്‍­ദ്ദ­മാ­ണോ എന്ന­റി­യി­ല്ല, എന്താ­യാ­ലും രണ്ടാ­മ­ത്തെ­താ­വി­ല്ല എന്ന് ഞാന്‍ കരു­തു­ന്നു. കാ­ര­ണം ക്രോ­സ് ചെ­ക്ക്‌ ചെ­യ്യാന്‍ കഴി­യാ­ത്ത ഒരു ­വാര്‍­ത്ത തര­ണ­മെ­ന്ന് ഒരു ന്യൂ­സ്‌ ഡെ­സ്കും നിര്‍­ബ­ന്ധി­ക്കി­ല്ല എന്നാ­ണു ഇത്ര കാ­ല­ത്തെ പത്ര­പ്ര­വര്‍­ത്തന പരി­ച­യ­ത്തില്‍ നി­ന്നു ഞാന്‍ മന­സ്സി­ലാ­ക്കു­ന്ന­ത്‌.

മദ­നി­യു­ടെ ­കു­ട­ക് സന്ദര്‍­ശ­ന­വു­മാ­യി ബന്ധ­പ്പെ­ട്ട പോ­ലി­സ് കഥ­യെ­ക്കു­റി­ച്ച് ഞാന്‍ പല പ്ര­മുഖ പത്ര­പ്ര­വര്‍­ത്ത­ക­രോ­ടും സം­സാ­രി­ച്ചി­ട്ടു­ണ്ട്. അവ­രൊ­ക്കെ വള­രെ ആധി­കാ­രി­ക­മാ­യി തന്നെ മദ­നി കു­ട­കില്‍ പോ­യി­ട്ടു­ണ്ട് എന്ന് തറ­പ്പി­ച്ചു പറ­ഞ്ഞി­ട്ടു­ണ്ട്. പോ­ലി­സ് പറ­യു­ന്ന അതെ കഥ­യാ­ണ് ഒരു പര­മ­മായ സത്യം പോ­ലെ അവര്‍ തറ­പ്പി­ച്ചു പറ­യു­ന്ന­ത്. നമ്മു­ടെ മാ­ധ്യമ പ്ര­വര്‍­ത്ത­കര്‍ വാര്‍­ത്ത­യു­ടെ ആധി­കാ­രി­ക­മായ ഉറ­വി­ടം ആയി ഭര­ണ­കൂ­ട­ത്തെ കണ്ടു തു­ട­ങ്ങി­യ­ത് എന്ന് മു­ത­ലാ­ണ്‌? വാര്‍­ത്ത ജന­ങ്ങ­ളില്‍ ആണെ­ന്ന് ഞാന്‍ വി­ശ്വ­സി­ക്കു­ന്നു. വാര്‍­ത്ത­യു­ടെ ഏറ്റ­വും വലിയ സോര്‍­സും അവര്‍ തന്നെ­യാ­ണ്. ഭര­ണ­കൂ­ട­ത്തി­ന്റെ ഗൂ­ഡ­ലോ­ച­ന­കള്‍ ജന­ങ്ങള്‍ തന്നെ പു­റ­ത്തു കൊ­ണ്ട് വരും. അതിന്‍­റെ വാ­ഹ­ക­രാ­വുക എന്ന ദൗ­ത്യം മാ­ത്ര­മേ മാ­ധ്യമ പ്ര­വര്‍­ത്ത­കര്‍­ക്കു­ള്ളൂ എന്ന് ഞാന്‍ കരു­തു­ന്നു

ഷാ­ഹിന കെ. കെ.

പി.ഡി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഡിസംബര്‍ 10ന്‌ കൊച്ചിയില്‍

കൊച്ചി: പി.ഡി.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഡിസംബര്‍ 10 ന് കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക,അന്വേഷണം ദേശീയ ഏജന്‍സിയെ ഏല്പിക്കുക,വിചാരണ കര്‍ണാടകത്തിന് പുറത്തു നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്ഭവനു മുമ്പില്‍ ധര്‍ണയും ഗവര്‍ണര്‍ക്ക്‌ നിവേദനവും നല്‍കും.

പാര്‍ട്ടിയുടെ അച്ചടക്ക നടപടികള്‍ക്ക് വിധേയരായ മുന്‍വര്‍ക്കിങ് ചെയര്‍മാന്‍ പുന്തുറ സിറാജ്,ഗഫൂര്‍ പുതുപ്പാടി, സി.എച്ച്. അഷറഫ്, മുഹമ്മദ്‌ കുട്ടി കേച്ചേരി, മുഹമ്മദ്‌ ചാമക്കാല തുടങ്ങിയവരെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം മുഴുവന്‍ പാര്‍ട്ടി പരിപാടികളില്‍നിന്നും മാറ്റി നിര്‍ത്തുമെന്നും സുബൈര്‍ സബാഹി പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, കേന്ദ്രസമിതിയംഗം കെ.കെ. വീരാന്‍കുട്ടി, ജില്ലാ സെക്രട്ടറി വി.എം. മാര്‍സന്‍, മുജീബ് റഹ്മാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മ്അദനിക്കേസില്‍ സാക്ഷികളെ റിപ്പോര്‍ട്ട് ചെയ്ത ഷാഹിനയെ തീവ്രവാദിയാക്കാന്‍ ശ്രമം



­ബാം­ഗ്ലൂര്‍ : ബാം­ഗ്ലൂര്‍ സ്ഫോ­ട­ന­ക്കേ­സില്‍ അറ­സ്റ്റി­ലാ­യി കര്‍­ണാ­ട­ക­യി­ലെ ജയി­ലില്‍ വി­ചാ­ര­ണ­ത്ത­ട­വു­കാ­ര­നാ­യി കഴി­യു­ന്ന മഅ­്ദ­നി­യെ കേ­സില്‍ പ്ര­തി­യാ­ക്കാന്‍ കര്‍­ണാ­ടക പ്ര­ത്യേ­കാ­ന്വേ­ഷ­ണ­സം­ഘം അവ­ത­രി­പ്പി­ച്ച സാ­ക്ഷി­മൊ­ഴി­ക­ളു­ടെ നി­ജ­സ്ഥി­തി തേ­ടിയ തെ­ഹല്‍ക റി­പ്പോര്‍­ട്ട­റും മല­യാ­ളി­യു­മായ ­ഷാ­ഹി­ന കെ­.­കെ­.­യെ തീ­വ്ര­വാ­ദി­യാ­ക്കാന്‍ കര്‍­ണാ­ട­ക­പോ­ലീ­സി­ന്റെ ശ്ര­മം. കൊ­ഡ­ഗില്‍ വച്ച് മഅ­്ദ­നി­യെ കണ്ടു­വെ­ന്നു പറ­യു­ന്ന യോ­ഗാ­ന­ന്ദ്, റഫീ­ക് എന്നീ സാ­ക്ഷി­ക­ളെ കണ്ടു സം­സാ­രി­ച്ചു റി­പ്പോര്‍­ട്ടു തയ്യാ­റാ­ക്കി­യ­തി­നാ­ണ് ഷാ­ഹി­ന­യ്ക്കെ­തി­രെ കര്‍­ണാ­ട­ക­പോ­ലീ­സ് വാ­ളോ­ങ്ങി­യി­രി­ക്കു­ന്ന­ത്.
ആര്‍.എ­സ്.എ­സ്. പ്ര­വര്‍­ത്ത­കന്‍ കൂ­ടി­യായ യോ­ഗാ­ന­ന്ദ് മ്അ­ദ­നി കേ­സില്‍ പോ­ലീ­സി­ന്റെ സാ­ക്ഷി­യാ­ണെ­ന്ന­റി­യു­ന്ന­ത് താന്‍ പറ­യു­മ്പോ­ഴാ­ണെ­ന്നാ­ണ് ഷാ­ഹിന റി­പ്പോര്‍­ട്ടു ചെ­യ്തി­രി­ക്കു­ന്ന­ത്. യോ­ഗാ­ന­ന്ദ­യെ ഷാ­ഹിന കണ്ടു­വെ­ന്ന­റി­ഞ്ഞ­യു­ട­നെ റഫീ­ക്കി­നെ കാ­ണാ­നു­ള്ള ഷാ­ഹി­ന­യു­ടെ ശ്ര­മ­ത്തെ പോ­ലീ­സ് തട­യാന്‍ ശ്ര­മി­ച്ചി­രു­ന്നു. ഷാ­ഹി­ന­യെ­യും സം­ഘ­ത്തെ­യും വഴി­യില്‍ തട­ഞ്ഞു­നിര്‍­ത്തിയ പോ­ലീ­സ് സം­ഘം കൂ­ടി­ക്കാ­ഴ്ച അനു­വ­ദ­നീ­യ­മ­ല്ലെ­ന്നു പറ­ഞ്ഞ് മട­ക്കി­യ­യ­ച്ചെ­ങ്കി­ലും മറ്റൊ­രു വാ­ഹ­ന­ത്തില്‍ പോ­ലീ­സി­നെ കബ­ളി­പ്പി­ച്ച് റഫീ­ക്കി­നെ കണ്ട ഷാ­ഹി­ന, പോ­ലീ­സ് തന്നെ മര്‍­ദ്ദി­ച്ച­വ­ശ­നാ­ക്കി, ഭീ­ഷ­ണ­പ്പെ­ടു­ത്തി മഅ­്ദ­നി­ക്കെ­തി­രായ മൊ­ഴി­യില്‍ ഒപ്പി­ടു­വി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു റഫീ­ക്ക് പറ­ഞ്ഞ­തും റി­പ്പോര്‍­ട്ട് ചെ­യ്തു.
ഇതോ­ടെ, കര്‍­ണാ­ടക പോ­ലീ­സ് മഅ­്ദ­നി­ക്കേ­സില്‍ ഒരു മു­സ്ലിം സ്ത്രീ­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള തീ­വ്ര­വാ­ദി­സം­ഘം സാ­ക്ഷി­ക­ളെ സന്ദര്‍­ശി­ച്ചെ­ന്ന മട്ടില്‍ പത്ര­ക്കു­റി­പ്പു­കള്‍ നല്കി. ഇക്കാ­ര്യ­ത്തില്‍ അന്വേ­ഷ­ണം പോ­ലും നട­ത്താ­തെ കര്‍­ണാ­ട­ക­യി­ലെ ചില പത്ര­ങ്ങള്‍ ആ ­വാര്‍­ത്ത പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ട്.
മി­ശ്ര­വി­വാ­ഹി­ത­യും മതേ­ത­ര­ജീ­വി­തം നയി­ക്കു­ന്ന വ്യ­ക്തി­യും അറി­യ­പ്പെ­ടു­ന്ന മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­യും നി­ല­വില്‍ തെ­ഹല്‍­ക്ക­യു­ടെ റി­പ്പോര്‍­ട്ട­റും ആയി­ട്ടു­കൂ­ടി ഷാ­ഹി­ന­യെ തീ­വ്ര­വാ­ദി­യാ­ക്കി അവ­ത­രി­പ്പി­ക്കാ­നാ­ണ് പൊ­ലീ­സ് ഭാ­ഷ്യം അപ്പ­ടി വി­ഴു­ങ്ങിയ ചില പത്ര­ങ്ങള്‍ തയ്യാ­റാ­യ­ത്.
അറി­യ­പ്പെ­ടു­ന്ന മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­യായ ഷാ­ഹി­ന­യ്ക്കു­നേ­രേ നട­ന്ന പോ­ലീ­സ് നീ­ക്കം പ്ര­തി­ഷേ­ധാര്‍­ഹ­മാ­ണെ­ന്നും പോ­ലീ­സ് പത്ര­ക്കു­റി­പ്പു­കള്‍ കോ­ട­തി­ക­ളു­ടെ വി­ല­യി­രു­ത്ത­ലി­നെ തെ­റ്റാ­യി സ്വാ­ധീ­നി­ക്കു­മെ­ന്നും മഅ­്ദ­നി­ക്കേ­സി­നെ മനു­ഷ്യാ­വ­കാ­ശ­പ­ര­മാ­യി സമീ­പി­ക്കു­ന്ന അഡ്വ.­സെ­ബാ­സ്റ്റ്യന്‍­പോള്‍ പറ­ഞ്ഞു.
ഇതി­നു­പു­റ­മേ, കര്‍­ണാ­ട­ക­പോ­ലീ­സി­ന്റെ ഭാ­ഷ്യം അതേ­പ­ടി മാ­തൃ­ഭൂ­മി അട­ക്കം ചില മല­യാ­ള­പ­ത്ര­ങ്ങ­ളി­ലും വന്നി­ട്ടു­ണ്ട്. ഏഷ്യാ­നെ­റ്റില്‍ ഏറെ­ക്കാ­ലം മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­യാ­യി­രു­ന്ന ഷാ­ഹി­ന­യോ­ട് നി­ജ­സ്ഥി­തി തി­ര­ക്കാ­തെ­യാ­ണ് മല­യാ­ള­പ­ത്ര­ങ്ങ­ളും കര്‍­ണാ­ട­ക­പോ­ലീ­സി­ന്റെ ഭാ­ഷ്യം പ്ര­സി­ദ്ധീ­ക­രി­ച്ച­ത്. പത്ര­പ്ര­വര്‍­ത്ത­ന­രം­ഗം എത്ര­മാ­ത്രം തരം­താ­ഴു­ന്നു എന്ന­തി­ന്റെ ഉദാ­ഹ­ര­ണം കൂ­ടി­യാ­യി, പൊ­ലീ­സ് ഭാ­ഷ്യ­ത്തെ സ്വ­ന്തം റി­പ്പോര്‍­ട്ട് ആക്കു­ന്ന മാ­തൃ­ഭൂ­മി­യു­ടെ ഈ കൂ­ട്ടി­ക്കൊ­ടു­പ്പ്.
അടു­ത്ത­കാ­ല­ത്താ­ണ് ഷാ­ഹിന ഓപ്പണ്‍ മാ­ഗ­സിന്‍ വി­ട്ട് ഡല്‍­ഹി­യില്‍ നി­ന്ന് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്ക് മാ­റി­യ­തും തെ­ഹല്‍­ക്ക­യു­ടെ ദക്ഷി­ണേ­ന്ത്യാ പ്ര­തി­നി­ധി­യാ­യി ചേര്‍­ന്ന­തും.
കൂ­ടു­തല്‍ വാ­യ­ന­യ്ക്ക് :Why is this man still in Prison?

No comments: