16.8.10

മഅദനി: സര്‍ക്കാര്‍ നയം വ്യക്തമാക്കണം: ഇമാമുമാര്‍
Posted on: 17 Aug 2010


തിരുവനന്തപുരം: മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യാപകമായ ആശങ്കയെക്കുറിച്ച് ഗവണ്മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് ഇമാമുമാര്‍ ആവശ്യപ്പെട്ടു. റംസാന്‍നോമ്പുകാലം പരിഗണിക്കാതെ അന്‍വാര്‍ശ്ശേരിയില്‍ ഉപരോധസമാനമായ സാഹചര്യം സൃഷ്ടിക്കുന്നത് ന്യായീകരിക്കാനാവില്ല. അനാഥാലയത്തിലെ കുട്ടികള്‍ക്കുള്ള ഭക്ഷണവും അവശ്യസാധനങ്ങളും തടഞ്ഞ് അവരെ ബന്ധികളെപ്പോലെ കൈകാര്യംചെയ്യുന്നത് മാന്യതയല്ല. അറസ്റ്റിന് തയ്യാറാണെന്നും കീഴടങ്ങാമെന്നും പ്രഖ്യാപിക്കുകയും താന്‍ കുറ്റവാളിയല്ലെന്ന് ഖുറാനുയര്‍ത്തി പറയുകയും ചെയ്യുന്ന മഅദനിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്ത് സമാധാനപരമായ രൂപത്തില്‍ പ്രശ്‌നം കൈകാര്യംചെയ്യാന്‍ കേരള പോലീസ് തയ്യാറാവേണ്ടതുണ്ട്-ഇമാമുമാര്‍ വ്യക്തമാക്കി.

അല്‍ഹാജ് പി.കെ.കോയാമൗലവി (ചീഫ് ഇമാം, പൂന്തുറ പുത്തന്‍പള്ളി), മൗലവി ജമാലുദ്ദീന്‍ മങ്കട (പാളയം ഇമാം), അബ്ദുല്‍ഗഫ്ഫാര്‍ അല്‍ കൗസരി (തിരുവനന്തപുരം വലിയപള്ളി), അബ്ദുശ്ശുക്കൂര്‍ അല്‍ ഖാസിമി (തിരു. ചാല ഇമാം ആന്‍ഡ് വര്‍ക്കിങ് കമ്മിറ്റിയംഗം, മുസ്‌ലിം പഴ്‌സനല്‍ ലാബോര്‍ഡ്), അഹമ്മദ്കബീര്‍ ബാഖവി (തിരു.സെന്‍ട്രല്‍ ജുമാമസ്ജിദ്), നൗഷാദ് ബാഖവി (തിരു. അട്ടക്കുളങ്ങര ജുമാ മസ്ജിദ്) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്

'അന്‍വാര്‍ശ്ശേരിയിലെ പൊലീസ് നടപടി പ്രതിഷേധാര്‍ഹം'

Monday, August 16, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനകേസില്‍ ആരോപണവിധേയനായ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ അന്‍വാര്‍ശ്ശേരിയില്‍ പൊലീസ് നടത്തുന്നത് പ്രതിഷേധാര്‍ഹമായ നടപടിയാണെന്ന് എസ്.എസ്.എഫ് ജില്ലാപ്രവര്‍ത്തകസമിതി. വൈകാരികമായി നില്‍ക്കുന്ന മഅ്ദനിയുടെ അണികളെ പ്രകോപിതരാക്കുക എന്ന സംഘ്പരിവാര്‍ ലക്ഷ്യം നടപ്പാക്കാനാണ് സംസ്ഥാന പൊലീസ് ശ്രമിക്കുന്നത്. മഅ്ദനിതന്നെ അറസ്റ്റ് വരിക്കാന്‍ തയാറാണെന്ന് പറയുമ്പോഴും അന്‍വാര്‍ശ്ശേരിയിലും പരിസരത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റമദാന്‍ ദിനത്തില്‍ മുസ്‌ലിം വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന പൊലീസ് നടപടി അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.
അഹമ്മദ് സഖാഫിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം എ.എം. സിറാജ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. നവാസ്, ഷെഫീഖ് മുസ്‌ലിയാര്‍, എസ്.ആര്‍. ഫൈസല്‍, മുനീര്‍ കുമരംചിറ, ആശിഖ് എന്നിവര്‍ സംസാരിച്ചു.

പി.ഡി.പി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Monday, August 16, 2010
കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം പി.ഡി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങളുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് പേരെ റിമാന്‍ഡ് ചെയ്തു. വള്ളികുന്നം കടുവിനാല്‍ രാമചിറ വീട്ടില്‍ അബ്ദുല്‍ സത്താര്‍ (31), കടുവിനാല്‍ പുന്നവിള കിഴക്കതില്‍ ജലീല്‍ (28), തേവലക്കര പാലയ്ക്കല്‍ പൊരുമ്പാഴത്ത് പടീറ്റതില്‍ നിസാം (23), കൊല്ലം മങ്ങാട് കരിക്കോട് ചിറയില്‍ പുത്തന്‍വീട്ടില്‍ സലിം (35), കോട്ടയം വേളൂര്‍ പരവന്റെപറമ്പില്‍ ഷാഹുല്‍ ഹമീദ് (40), കോട്ടയം ചെങ്ങളം കൊച്ചുപറമ്പില്‍ സലിം (35), പോരുവഴി കമ്പലടി കൊല്ലായില്‍ കിഴക്കതില്‍ വീട്ടില്‍ ഷിഹാബ് (35) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 

മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

Tuesday, August 17, 2010
ന്യൂദല്‍ഹി/ബംഗളൂരു/കൊല്ലം: ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് ചോദ്യം ചെയ്ത് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ പ്രത്യേകാനുവാദ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് പരിഗണിക്കും. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന മഅ്ദനിയുടെ അഭിഭാഷകന്റെ അഭ്യര്‍ഥന പരിഗണിച്ചാണിത്. 

ബംഗളൂരുവിലെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍ഡിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കുമെന്നും മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പൊലീസ് അന്‍വാര്‍ശേരിയില്‍ എത്തിയിട്ടുണ്ടെന്നും അഭിഭാഷകനായ അഡോള്‍ഫ് മാത്യു അറിയിച്ചതിനെ തുടര്‍ന്നാണ്, അസാധാരണമായി കേസ് ചൊവ്വാഴ്ച തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചത്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. കര്‍ണാടക പൊലീസിനെയും കേരള സര്‍ക്കാറിനെയും എതിര്‍കക്ഷികളാക്കി സിംഗിള്‍ ബെഞ്ച് ജഡ്ജി സുഭാഷ് ബി. ആദിയുടെ മുമ്പാകെ അഡ്വ. പി. ഉസ്മാന്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. 

കേരള പൊലീസിന്റെ പക്കലുള്ള മഅ്ദനിയുടെ ടൂര്‍ ഡയറിയുടെ പൂര്‍ണ രൂപം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന അപേക്ഷയും കോടതി പരിഗണിക്കും.
അതേസമയം, മഅ്ദനിയുടെ അറസ്റ്റ്, കീഴടങ്ങല്‍ എന്നിവയെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് ജോയന്റ് കമീഷണര്‍ അലോക്കുമാര്‍, ഡെപ്യൂട്ടി കമീഷണര്‍ ഓംകാരയ്യ എന്നിവര്‍ കൊല്ലത്ത് എത്തിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. 
നേതൃയോഗത്തിനുശേഷം കീഴടങ്ങല്‍ സംബന്ധിച്ച സമയവും സ്ഥലവും വ്യക്തമാക്കുമെന്ന് രാവിലെ പി.ഡി.പി നേതാക്കള്‍ വ്യക്തമാക്കിയെങ്കിലും നിരോധാജ്ഞ നിലനില്‍ക്കുന്നതിനാല്‍ യോഗത്തിന് പൊലീസ് അനുമതി നല്‍കിയില്ല. മൂന്നുപേര്‍ വീതമുള്ള നേതാക്കളുടെ സംഘത്തെ മഅ്ദനിയുമായി വ്യക്തിപരമായ കൂടിക്കാഴ്ചക്ക് അനുവദിച്ചു.   ശാസ്താംകോട്ട പത്മാവതി ഹാര്‍ട്ട് ഫൗണ്ടേഷനിലെ മെഡിക്കല്‍ സംഘം അന്‍വാര്‍ശ്ശേരിയിലെത്തി വൈകിട്ടോടെ മഅ്ദനിയെ പരിശോധിച്ചു. 

തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരു പൊലീസ് സംഘം കൊല്ലത്തെത്തിയത്., ജില്ലാ പൊലീസ് സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയ സംഘം അവരോടൊപ്പം ചവറ കെ.എം.എം.എല്‍ റസ്റ്റ് ഹൗസിലെത്തി. ഉച്ചക്കുശേഷം കരുനാഗപ്പള്ളി ഡിവൈ.എസ്.പി ഓഫിസിലെത്തിയെങ്കിലും അറസ്റ്റിന് എസ്.പി കൂടുതല്‍ സമയം ചോദിച്ചതായാണ് അറിയുന്നത്.
ഇന്നലെ അറസ്റ്റ് നടക്കുമെന്ന ആശങ്കയായിരുന്നു അന്‍വാര്‍ശ്ശേരിയില്‍. ഉച്ചകഴിഞ്ഞ് മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അവിടെ പൊലീസ് സംരക്ഷണയിലാകുമെന്നും പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.  

തുടര്‍ന്നാണ് പത്മാവതി ഹാര്‍ട്ട് ഫൗണ്ടേഷനില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം എത്തിയത്.  മഅ്ദനിയെ പരിശോധിച്ചിറങ്ങിയ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില പൊതുവേ തൃപ്തികരമാണെന്നാണ് അറിയിച്ചത്. രക്ത പരിശോധനക്ക് ശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമോയെന്ന് തീരുമാനിക്കാനാവു എന്ന് ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ. ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. വൈകുന്നേരത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന നിര്‍ദേശം അവര്‍ മഅ്ദനിക്ക് കൈമാറി. 
ചൊവ്വാഴ്ച മഅ്ദനി കീഴടങ്ങുമെന്ന് അഭിഭാഷകന്‍ അറിയിച്ചതായി പ്രചാരണമുയര്‍ന്നെങ്കിലും പി.ഡി.പി നേതൃത്വം അത് നിഷേധിച്ചു.

ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയില്ല: മഅദനിയുടെ അറസ്റ്റ് വീണ്ടും നീട്ടി
Posted on: 17 Aug 2010

വെച്ചൂച്ചിറ മധു



* മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും
* അറസ്റ്റ് അനിശ്ചിതമായി നീളുകയാണെന്നും കേരളം വേണ്ടത്ര സഹകരിക്കുന്നില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ
* ബാംഗ്ലൂര്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ്‌വാറന്റിന്റെ കാലാവധി ഇന്ന് അവസാനിക്കും
* മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കി


അന്‍വാര്‍ശ്ശേരി (കൊല്ലം): ആഭ്യന്തരവകുപ്പ് അനുമതി നല്‍കാത്തതുമൂലം അബ്ദുന്നാസര്‍ മഅദനിയുടെ അറസ്റ്റ് തിങ്കളാഴ്ച വീണ്ടും നീട്ടി. ഞായറാഴ്ച പ്രഖ്യാപിച്ചതുപോലെ അദ്ദേഹം കോടതിയില്‍ കീഴടങ്ങിയതുമില്ല. 

മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ സാവകാശം നല്‍കാനാണ് പോലീസിന് 'മുകളില്‍'നിന്ന് ലഭിച്ച നിര്‍ദേശം. ബാംഗ്ലൂരില്‍നിന്ന് മഅദനിയെ അറസ്റ്റുചെയ്യാനെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരാശരായി കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നു. അന്‍വാര്‍ശ്ശേരിയില്‍ 50 പേരും പുറത്ത് 250 പോലീസും ഉണ്ടായിട്ടും മഅദനിയെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞില്ല. അതിനിടെ, മഅദനി ചൊവ്വാഴ്ച കരുനാഗപ്പള്ളി മജിസ്‌ട്രേട്ടിനു മുമ്പാകെ കീഴടങ്ങുമെന്ന് തിങ്കളാഴ്ച വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, പി.ഡി.പി. വര്‍ക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജും മഅദനിയുടെ അഭിഭാഷകനും ഇത് നിഷേധിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മഅദനിയെ ശാസ്താംകോട്ടയിലെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുമെന്നും അവിടെവച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ശക്തമായ അഭ്യൂഹം പരന്നിരുന്നു. പോലീസ് വൃത്തങ്ങള്‍ ഇത് ഏറെക്കുറെ സ്ഥിരീകരിക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മഅദനിയെ പരിശോധിക്കാന്‍ ശാസ്താംകോട്ട പദ്മാവതി ആസ്​പത്രിയില്‍നിന്ന് ഡോക്ടര്‍മാര്‍ എത്തിയിരുന്നു. മൊബൈല്‍ ഐ.സി.യു.വില്‍ എത്തിയ അവര്‍ പരിശോധിച്ചശേഷം അദ്ദേഹത്തിന്റെ പൊതു ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. രക്തം പരിശോധനയ്ക്ക്എടുത്തിട്ടുണ്ട്. അതിന്റെ ഫലം അറിഞ്ഞാല്‍ മാത്രമേ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ.

ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ മഅദനി വാക്കുമാറുകയായിരുന്നെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. മഅദനിയെ ബലം പ്രയോഗിച്ചായാലും തിങ്കളാഴ്ചതന്നെ അറസ്റ്റുചെയ്യുമെന്ന് അവര്‍ പറഞ്ഞെങ്കിലും അല്പസമയത്തിനുശേഷം നിലപാട് മാറ്റി.
ചവറ കെ.എം.എം.എല്‍. ഗസ്റ്റ്ഹൗസില്‍ ഉണ്ടായിരുന്ന ബാംഗ്ലൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓങ്കാരയ്യയെ എസ്.പി. ഹര്‍ഷിത അത്തല്ലൂരി വിളിച്ചുവരുത്തി അറസ്റ്റിന് സാവകാശം നല്‍കണമെന്ന് അറിയിച്ചു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക് കുമാറും ഡെപ്യൂട്ടി കമ്മീഷണര്‍ ഓങ്കാരയ്യയും തിങ്കളാഴ്ച പത്തുമണിയോടെയാണ് കൊല്ലത്തെത്തിയത്. കൊല്ലം എസ്.പി. ഹര്‍ഷിത അത്തല്ലൂരിയുമായും അറസ്റ്റ് ചെയ്യാന്‍ ബാംഗ്ലൂരില്‍നിന്ന് നേരത്തേ എത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പയുമായും അവര്‍ ചര്‍ച്ച നടത്തി. പിന്നീട് കര്‍ണാടക പോലീസ് സംഘം അറസ്റ്റ് വാറന്റുമായി ചവറ കെ.എം.എം.എല്‍.ഗസ്റ്റ്ഹൗസില്‍ എത്തി കാത്തിരുന്നു.
രാവിലെ 9.30ന് മാധ്യമപ്രവര്‍ത്തകരെ കണ്ട പി.ഡി.പി. ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് വാറന്റുമായി മഅദനിയെ അറസ്റ്റുചെയ്യാന്‍ വന്നാല്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കോടതിയില്‍ കീഴടങ്ങുന്ന സമയം 11 മണിക്ക് ചേരുന്ന പാര്‍ട്ടിനേതൃയോഗം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ അന്‍വാര്‍ശ്ശേരിയില്‍ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അഞ്ചുപേരില്‍ കൂടുതല്‍ സമ്മേളിക്കാന്‍ പാടില്ലെന്ന് പോലീസ് വ്യക്തമാക്കി. നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ വന്നവരെ മൂന്നുപേര്‍ വീതമടങ്ങിയ ബാച്ചുകളായാണ് മഅദനിയുടെ അടുക്കലേക്ക് അയച്ചത്. ഇതുമൂലം ക്വാറം തികയാതെ യോഗം കൂടാന്‍ കഴിഞ്ഞില്ലെന്ന് പി.ഡി.പി.ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ അറിയിച്ചു.


No comments: