10.4.12

മഅ്ദനിയെ മോചിപ്പിക്കണമെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
കാസര്‍കോട്: അകാരണമായി വിചാരണ പോലും നടത്താതെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ മോചിപ്പിക്കണമെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Kerala-yathra
കേരളമുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, താനും അടക്കം നിരവധി പേര്‍ ഈ വിഷയം ഉന്നയിച്ച് കര്‍ണ്ണാടക മുഖ്യമ ന്ത്രിക്ക് കത്ത്അയച്ചതായും, കാന്തപുരം പറഞ്ഞു. ആശയത്തെ ആശയം കൊണ്ട് എതിര്‍ക്കുന്നതിന് പകരം വ്യക്തികളെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഇത്തരം നീക്കം കടുത്ത അനീതിയാണെന്നും, കാസര്‍കോട് നടക്കുന്ന ചില ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഏവരും ഒന്നിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു. പിഡിപി നേതാക്കളായ അജിത്ത്കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് എന്നിവര്‍ കേരളയാത്ര ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.
അഞ്ചാംമന്ത്രി: സുകുമാരന്‍ നായരുടെ പ്രസ്താവന അപലപനീയം-പി.ഡി.പി.

വൈക്കം:മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നത് സാമൂഹികനീതിക്ക് നിരക്കുന്നതല്ലെന്ന എന്‍.എസ്.എസ്.ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന അപലപനീയമാണെന്ന് പി.ഡി.പി. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറാകണം. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.എസ്.ശിവകുമാറും ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

പി.ഡി.പി.യുടെ സംസ്ഥാന പ്രതിനിധി സമ്മേളനം 11ന് ആലപ്പുഴയില്‍ നടക്കും. 14ന് മൈനാഗപ്പള്ളിയിലെ അബ്ദുള്‍ നാസര്‍ മദനിയുടെ വീട്ടില്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.ഡി.പി.പ്രവര്‍ത്തകര്‍ ഒത്തുചേരും. പത്രസമ്മേളനത്തില്‍ കോട്ടയം ജില്ലാസെക്രട്ടറി ഷാജികാട്ടിക്കുന്ന്, വൈക്കം മണ്ഡലം സെക്രട്ടറി എ.കെ.സുകുമാരന്‍, ഖജാന്‍ജി സിയാദ് എന്നിവരും പങ്കെടുത്തു

മുസ്ലിം സമുദായത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത് - എം.എസ്.നൌഷാദ്


കോട്ടയം : മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യം രാഷ്ട്രീയമായി കാണുന്നതിനു പകരം മുസ്ലിം സമുദായത്തെ വിവാദത്തിലേക്ക് തള്ളിയിടുന്ന പ്രവണത ശരിയല്ലെന്ന് പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗം എം.എസ്.നൌഷാദ് പറഞ്ഞു. പി.ഡി.പി. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാല്‍ സാമുദായിക സന്തുലനം തകരുമെന്ന വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ആവശ്യത്തില്‍ അഭിപ്രായം പറയാന്‍ കോണ്ഗ്രസ് നേതാക്കളും യു.ഡി.എഫ്.കണ്‍വീനറും ഉണ്ടായിരിക്കെ എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കൊണ്ട് അഭിപ്രായം പറയിക്കുന്നത് യു.ഡി.എഫിന്റെ പാപ്പരത്വമാണ്‌.സമദൂരത്തിന്റെയും ശരിദൂരത്തിന്റെയും പേരില്‍ ആവശ്യപ്പെടുന്നതിലധികം നേടിയെടുക്കുന്ന എന്.എസ്.എസ്.നടപടിയോട് മുസ്ലിം സമുദായം ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ലെന്ന യാദാര്‍ത്ഥ്യം സുകുമാരന്‍ നായര്‍ മനസ്സിലാക്കണമെന്നും നൌഷാദ് പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട്‌ കെ.ജെ.ദേവസ്യ, ജിലാ സെക്രട്ടറി ഒ.എ. സക്കറിയ,നിഷാദ് നടയ്ക്കല്‍, സക്കീര്‍ കളത്തില്‍, അന്സര്ഷാ കുമ്മനം, കരീം വട്ടക്കയം, മുഹമ്മദാലി അബൂബക്കര്‍ വൈക്കം, വി.എ.മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

No comments: