5.12.11

പി ഡി പി കുമളി ചെക്ക് പോസ്റ്റ്‌ ഉപരോധം : ഒരു നാടിന്‍റെ മുഴുവന്‍ പ്രതിഷേതമായി മാറി 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ "ജീവന്‍ തരൂ ...വെള്ളം തരാം"" എന്നാ മുദ്രാവാഖ്യവുമായി പി ഡി പി സംഗടിപ്പിച്ച കുമളി ചെക്ക് പോസ്റ്റ്‌ ഉപരോധം ഒരു നാടിന്‍റെ മുഴുവന്‍ പ്രതിഷേതമായി മാറി . ജനകീയ സാന്നിധ്യം കൊണ്ട് വളരെ ശക്തമായ സമര മാണ് ചെക്ക് പോസ്റ്റിനു മുന്നില്‍ പി ഡി പി സംഗടിപ്പിച്ചത് . 

ഡാമിന്റെ തകര്‍ച്ചയോടെ 40 ലക്ഷം വരുന്ന മനുഷ്യരുടെ ജീവന്‍ അപഹരിക്കാം എന്നിരിക്കെ ഇതിനൊരു പരിഹാരം കാണാതെ ചര്‍ച്ചയുടെയും , കേന്ദ്ര ഇടപെടലുകളുടെയും പേര് പറഞ്ഞു ഒളിച്ചു കളിക്കാനാണ് ഇനിയും ഭരണ കൂടങ്ങളുടെ നീക്കം 
എങ്കില്‍പി ഡി പി യുടെ നേതൃത്വത്തില്‍ വന്‍ ജനകീയ പ്രക്ശോപതിനായിരിക്കും ഭരണകൂടം നേരിടേണ്ടി വരിക എന്നും ഈ സമരം ശക്തമായ ഒരു സൂജന മാത്രമാണെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു .

പി ഡി പി സംസ്ഥാന ഭാരവാഹികളായ സുബൈര്‍ സബാഹി,മുഹമ്മദ് റജീബ്,മാഹിന്‍ ബാദുഷാ മൗലവി,ജില്ല പ്രസിഡന്റ് സുലൈമാന്‍ തൊടുപുഴ എന്നിവര്‍ സംസാരിച്ചു
 —
പി ഡി പി പിറവം മണ്ഡലത്തിലെ ആമ്പല്ലൂര്‍ പഞ്ചായത്ത് ഇടക്കട്ടുവയാല്‍ പഞ്ചായത്ത് എന്നിവയെ ഒന്നിപ്പിക്കുന്ന ഇടവട്ടം റോഡ്‌ വെട്ടി രേട്ടിയക്കാന്‍ വേണ്ടി ഈനാട്ടിലെ പ്രമുഖ പര്‍ത്യ്കളായ ldf udf കാര്‍ക്കും ഭാരനതികരികള്‍ക്കും നിവേദനങ്ങളും മറ്റും 4,5വര്‍ഷമായി കൊടുത്തിട്ട് ഒരു കാര്യവും ചെയ്യാതെ വന്നപ്പോള്‍ പി ഡി പി പ്രവര്‍ത്തകരുമായി 2-12-11ബന്ടപ്പെട്ടപോള്‍ 4-12-11ഇന്ന് റോഡ്‌ വെട്ടി രേട്ടിയാക്കി കൊടുത്തു . അവിടെയുള്ള നാട്ടുകാര്‍ പി ഡി പി നേതാക്കന്‍ മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരായിരം നന്നിയും അഭിവാദ്യങ്ങളും 
അര്പിച്ചു .

അബ്ദുല്‍ നാസര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനും നീതി നിഷേതത്തി എതിരെ ജനകീയ മുന്നേറ്റം
ഉയര്ത്തി കൊണ്ട് വരുന്നതിനു ഭാഗമായി ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 നു ഉത്തര മേഖല ഡിവിഷ്യനു കീഴില്‍ നടത്തപ്പെടുന്നു മഅദനി ജന ജാഗ്രത റാലിയും മനുഷ്യാവകാശ സമ്മേളനവും ഡിസംബര്‍ 10 നു മലപ്പുറം കോട്ടക്കലില്‍ നടക്കും .


ഡല്‍ഹിയില്‍ നടന്ന ശ്രീരാമാസേന ആക്രമണങ്ങളില്‍ രാഹുല്‍ ഈശ്വരിനു പങ്കുള്ളതായി ഇന്റലിജന്‍സ് റിപ്പോര്ട്ട്....?????

അബ്ദുല്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു നടന്ന ടി വി ചര്‍ച്ചയില്‍ ഇത്രയും വര്‍ഗീയ മായി സംസാരിച്ച ഒരു വ്യക്തിയെ നമ്മള്‍ കണ്ടിട്ടില്ല ...ഉസ്താതിന്റെ അറെസ്റ്റ്‌ ന്‍റെ തൊട്ടു മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലും ഉസ്താത് പറഞ്ഞ ഒരു വാക്കുണ്ട് .... "ഞാന്‍ ഒരിക്കലും ഇത്രയും തികഞ്ഞ വര്‍ഗീയ വാദി എന്ന് കരുതാതിരുന്ന ഒരു പയ്യന്‍ ടി വി ചര്‍ച്ചയില്‍ കയറി ഇരുന്നു കൊണ്ട് സി കെ അബ്ദുല്‍ അസീസ്‌ സംസാരിക്കുമ്പോള്‍ അതിനു അവസരം പോലും കൊടുക്കാതെ വാര്‍ത്ത അവതാരകനും ഇദ്ധേഹവും കൂടി ആര്‍ക്കൊക്കെയോ വേണ്ടി എന്തോ സ്ഥാപിച്ചെടുക്കാനുള്ള തിരക്കിലാണ് . എന്താണ് ഇവരുടെ ലക്ഷ്യമെന്നും ഇത് എവിടെക്കാണ്‌ കാര്യങ്ങളെ ചെന്നെത്തിക്കുക എന്ന് കാലം കണ്ടറിയണം എന്ന് " ഓര്‍മ്മയുണ്ടാകും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ വാക്കുകള്‍ എന്ന് ഞാന്‍ കരുതുന്നു .

ഇത്രയും വര്‍ഗീയമായി സംസാരിച്ചത് കൊണ്ടാണോ അതോ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ ശക്തമായി വാദിച്ചത് കൊണ്ടാണോ അതോ ഫാഷിസത്തിന്റെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവന്‍ എന്നത് കൊണ്ടാണോ എന്നറിയില്ല പിന്നീടങ്ങോട്ടുള്ള യാത്രയിലോക്കെ സമുദായത്തിന്റെ കുത്തക മുതലാളി മാരായ മുസ്ലിം ലീഗിന്റെ ഉറ്റ ചങ്ങാതി ആയിരുന്നു ഈ രാഹുല്‍ ഈശ്വര്‍ ....

എന്താണ് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നത് .... ഒരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസര്‍ മദനിയെ കേരളത്തില്‍ നിന്നും നാട് കടത്തി ജയിലില്‍ അടക്കാന്‍ കൂട്ട് നിന്നവരും അതിനായി ഒത്താശ ചെയ്തവരും .... "അവസാനം മദനി തന്നെ പറഞ്ഞത് ( എല്ലാം കാലം തെളിയിക്കുമെന്ന് പറഞ്ഞത്) " ഇപ്പോള്‍ കാലം തെളിയിച്ചു കൊണ്ടേ ഇരിക്കുകയാണോ ....????

No comments: