9.1.12

പി.ഡി.പി. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ  പോലീസ് ഭീകരത 
ചാത്തന്നൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത മദ്റസാ അധ്യാപകരായ രണ്ട് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്ന പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചത് സംഘര്‍ഷാവസ്ഥക്ക് കാരണമായി.
വിവരമറിഞ്ഞെത്തിയ സംസ്ഥാന സെക്രട്ടറിയും ജില്ലാപ്രസിഡന്‍റുമടക്കം ഒമ്പത് പി.ഡി.പി പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു. പൊലീസിന്‍െറ ലാത്തിയടിയില്‍ നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംസ്ഥാനസെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ പ്രസിഡന്‍റ് മൈലക്കാട് ഷാ,  പ്രവര്‍ത്തകരായ ഖാലിദ്, ഷമീര്‍, സലിം, അന്‍വര്‍, ഫൈസല്‍, ബൈജു, സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെ നെടുമ്പന കുളപ്പാടത്ത് നടന്ന സി.പി.എം-പോപ്പുലര്‍ഫ്രണ്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പി.ഡി.പി പ്രവര്‍ത്തകരെ ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നിരപരാധികളാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ എത്തിയത്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നതിനെതുടര്‍ന്ന് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് ആരംഭിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്‍റും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന് പ്രവര്‍ത്തകരോടൊപ്പം ഇരിക്കവെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ ലാത്തിവീശി വിരട്ടി ഓടിക്കുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ വന്‍ പൊലീസ് സംഘവുമെത്തി. ഇതിനിടെ കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. ഇതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ഉടന്‍ പരവൂര്‍ സ്റ്റേഷനിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വര്‍ക്കല രാജ്, കാഞ്ഞിരമറ്റം സിറാജ്, അഡ്വ. സുജന്‍ പാലച്ചിറ, സലാവുദ്ദീന്‍ എന്നിവര്‍ പരവൂര്‍ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തവരുമായും പൊലീസുമായും ചര്‍ച്ച നടത്തി. പിടികൂടിയ പ്രവര്‍ത്തകരെ കൊല്ലത്ത് മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കാമെന്ന് നേതാക്കള്‍ക്ക് പൊലീസ് ഉറപ്പുകൊടുത്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും തിങ്കളാഴ്ച  പ്രകടനം നടത്തുമെന്ന് പൂന്തുറ സിറാജ് അറിയിച്ചു. പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്  കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തതായി ചാത്തന്നൂര്‍ പൊലീസ് അറിയിച്ചു. 
പി.ഡി.പി. നേതാക്കളെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്നു 

മഅദനി ജയിലില്‍ കുപിതനായെന്ന വാര്‍ത്ത വ്യാജമെന്ന് അഭിഭാഷകന്‍
ബംഗളൂരു: ബംഗളൂരു സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ വ്യാജ ആരോപണങ്ങളുന്നയിച്ച് കുടുക്കാന്‍ നീക്കമുണ്ടെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ പി.ഉസ്മാന്‍.
കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ളീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന്‍െറ നിരാശയില്‍ മഅ്ദനി ജയിലധികൃതരോട് കുപിതനായി തട്ടിക്കയറിയെന്നായിരുന്നു വാര്‍ത്ത. ഭക്ഷണവുമായി എത്തുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ ഉച്ചത്തിലുള്ള വിളി തന്‍െറ പ്രഭാത പ്രാര്‍ഥനയെ തടസ്സപ്പെടുത്തുന്നെന്നും ഇതിനെതിരെ മഅ്ദനി പ്രതികരിച്ചെന്നും പത്രം ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, വാര്‍ത്ത വ്യാജവും മഅ്ദനിയെ കുഴപ്പക്കാരനായി ചിത്രീകരിക്കാനുള്ളതാണെന്നും അഡ്വ. ഉസ്മാന്‍ പറഞ്ഞു.
പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ബംഗളൂരു കേസിലെ മറ്റു പ്രതികളിലൊരാളായ സര്‍ഫറാസ് നവാസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഓംകാരയ്യയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാം ജയിലിലേക്ക് മാറ്റിയിരുന്നു. ഇതോടൊപ്പം മഅ്ദനി ഒഴികെ കേസിലെ മുഴുവന്‍ പ്രതികളെയും ബംഗളൂരുവില്‍നിന്ന് ബെല്‍ഗാമിലേക്ക് മാറ്റി.
പരപ്പന അഗ്രഹാര ജയിലിലെ ഏഴാം സെല്ലില്‍ കഴിയുന്ന മഅ്ദനിയുടെ ചുറ്റുമുള്ള സെല്ലുകളിലെല്ലാം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. സുപ്രീംകോടതി ജാമ്യം നിഷേധിച്ച ഉടന്‍ മഅ്ദനിക്കെതിരെ വരുന്ന ഇത്തരം വാര്‍ത്തകള്‍ക്കുപിന്നില്‍ ആസൂത്രിത നീക്കമാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
അതേസമയം, സുപ്രീംകോടതി നിര്‍ദേശപ്രകാരം മഅ്ദനിക്ക് ബംഗളൂരുവിലെ ആര്യവൈദ്യശാലയില്‍ വിദഗ്ധ ചികിത്സക്ക് നടപടിയായില്ല.
മഅ്ദനിക്ക് വിദഗ്ധ ചികിത്സ: കൊടിക്കുന്നില്‍ സുരേഷ് എം.പി കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്ന് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയോട് ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ച കൊടിക്കുന്നില്‍, ഈ ആവശ്യമുന്നയിച്ച് കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കത്തയച്ച കാര്യം ചൂണ്ടിക്കാട്ടി. ശാസ്താംകോട്ട നിവാസിയായ മഅ്ദനി തന്‍െറ മണ്ഡലത്തിലെ പ്രമുഖ വ്യക്തി എന്ന നിലയിലാണ് ചികിത്സാ ആവശ്യമുന്നയിച്ചത്. മഅ്ദനിയുടെ ആരോഗ്യനിലയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിന്‍െറ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് സദാനന്ദ ഗൗഡ ഉറപ്പുനല്‍കി. രണ്ടുദിവസത്തിനകം മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
മഅദനി നീതി നിഷേതം : ജനകീയ കൂട്ടായ്മയും പ്രതിഷേത റാലിയും ഇന്ന് 4 മണിക്ക് ചെമ്മാട് 

പങ്കെടുക്കുക .....                                                                 വിജയിപ്പിക്കുക
കെ ഇ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പി ഡി പി പ്രവര്‍ത്തകര്‍ ചേറ്റുവ ടോള്‍ ബൂത്ത്‌ പിടിച്ചെടുത്തു 


തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ ചേറ്റുവ ടോള്‍ പിരിവു നിരുതലാക്കന്മെന്നു ആവശ്യപ്പെട്ടു കൊണ്ട് നിരന്ധര സമരങ്ങള്‍ നടന്നിട്ടും ഇനിയും അധികാരികള്‍ ടോള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ സീകരിച്ചില്ല എങ്കില്‍ ടോള്‍ ബൂത്ത്‌ പിടിച്ചെടുത്ത് ജനങ്ങള്‍ക്ക്‌ ടോള്‍ കൊടുക്കാതെയുള്ള സഞ്ചാരം  സാധ്യമാക്കുമെന്നു  പ്രഖ്യാബിച്ചു കൊണ്ട് പി ഡി പി ഗുരുവായൂര്‍ മണലൂര്‍ എന്നീ മണ്ഡലം കമ്മറ്റി സങ്ങടിപ്പിച്ച ടോള്‍  ബൂത്ത്‌ പിടിച്ചെടുക്കല്‍ സമരം അതികാരി വഗത്തിന് താക്കീതായി . പ്രകടനം പോലീസ് തടഞ്ഞത് സങ്ങര്ഷത്തിനു വഴി വെച്ചു. 

ഇന്ന് കാലത്ത് 9 മണിക്ക്  ചേറ്റുവ മുന്നാം കല്ലില്‍ നിന്നും തുടങ്ങിയ  ടോള്‍ പിടിച്ചെടുക്കല്‍ സമര പ്രകടനം രാവിലെ 10  നു പി ഡി പി സെന്‍ട്രല്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു

ഖാസിയുടെ മരണം പി.ഡി.പി. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി 13 ന്


കാസര്‍കോട് : പ്രമുഖ മതപണ്ഡിതന്‍ ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലുള്ള ദുരൂഹത നീക്കാതെ ഭരണകൂടം മുന്നോട്ട് പോവുന്ന അവസ്ഥയില്‍ സമരം പി ഡി പി ഏറ്റെടുക്കുമന്ന് ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈനും, സെക്രട്ടറി റഷീദ് മുട്ടുന്തലയും സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചു.

ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുകയും, മരണത്തിലെ യഥാര്‍ത്ഥ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ടെന്നും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത നീക്കുന്നതിനായി സി ബി ഐ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് പി ജി പി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും, സാമൂഹിക സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും പി ഡി പി നേതാക്കള്‍ പറഞ്ഞു.


സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജനുവരി 13 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ ചേരുന്നതാണെന്നും നേതാക്കള്‍ അറിയിച്ചു.

No comments: