31.7.11


മഅ്ദനിക്കെതിരായ ഭരണകൂട നീക്കം 


അവസാനിപ്പിക്കണം -കണ്‍വെന്‍ഷന്‍

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അന്യായമായി ജയിലിലടക്കുകയും പൗരാവകാശം പോലും നിഷേധിക്കുകയും ചെയ്യുന്ന ഭരണകൂട നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്ന് വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബംഗളൂരുവില്‍ നടന്ന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അന്യായമായി ജയിലിലടക്കപ്പെട്ടതിന് ശേഷവും മഅ്ദനിയെ വേട്ടയാടുന്നതിന് പിന്നില്‍ സങ്കുചിത ഭരണകൂട താല്‍പര്യങ്ങളാണുള്ളത്. അവകാശ നിഷേധത്തിനെതിരെയും വികസന ഭീകരതക്കെതിരെയും പൊരുതുന്നവരെ നേരിടാന്‍ സര്‍ക്കാറും കോര്‍പറേറ്റുകളും ചേര്‍ന്ന് കള്ളക്കേസുകള്‍ മെനയുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിതമായി നടത്തുന്ന നീക്കങ്ങളുടെ ഇരയാണ് മഅ്ദനി. മഅ്ദനിയെ അടിയന്തരമായി ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും കബ്ബണ്‍ പാര്‍ക്കിലെ എന്‍.ജി.ഒ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
നാലു സെഷനുകളിലായി നടന്ന കണ്‍വെന്‍ഷന്‍ രാവിലെ 10.30ന്  പ്രമുഖ കന്നട സംവിധായകന്‍ ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനില്‍ കര്‍ണാടകയിലെ പോസ്‌കോ വിരുദ്ധസമര നേതാക്കള്‍ കമ്പനിയില്‍ നിന്നും സര്‍ക്കാറില്‍ നിന്നും നേരിടുന്ന ജനാധിപത്യ വിരുദ്ധ അനുഭവങ്ങള്‍ പങ്കുവെച്ചു. ഭരണകൂട ഭീകരത, ആഗോളവത്കരണം, വര്‍ഗീയത, മാധ്യമ-ഭരണകൂട സമീപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു കണ്‍വെന്‍ഷന്‍. ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകരായ പ്രഫുല്ല സാമന്തറായ്, പ്രശാന്ത് പെയ്ക്‌റെ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.എല്‍. അശോക്, ഫാ. അജയ് സിങ്, ഡോ. കെ. മുഹമ്മദ് നജീബ്, മുന്‍ എം.പി സെബാസ്റ്റിയന്‍ പോള്‍, യു.എസ്. കുമാര്‍, ഷെരീഫ്  കൊട്ടപ്പുറത്ത്, ഭാസുരേന്ദ്രബാബു, കവിത ശ്രീവാസ്തവ, സത്യസാഗര്‍ എന്നിവര്‍ സംസാരിച്ചു. കര്‍ണാടക വിദ്യാര്‍ഥി സംഘം, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, സമാനത മഹിളാ വേദിക, ജനശക്തി, കര്‍ണാടക കൊമ്മു സൗഹൃദ വേദിക, സ്റ്റുഡന്റ്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റ്, സ്ത്രീ ജാഗ്രത സമിതി തുടങ്ങിയ 20ഓളം സംഘടനകളുടെ നേതൃത്വത്തിലാണ് 'ഭരണകൂടവും വ്യാജ കേസുകളുടെ നിര്‍മിതിയും' എന്ന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.



പി.സി.എഫ്.ജിദ്ദ 

ദിലീപ് താമരക്കുളം പ്രസിഡണ്ട്‌,

 ഉമര്‍ മേലാറ്റൂര്‍ ജനറല്‍ സെക്രട്ടറി

ജിദ്ദ : പി.സി.എഫ്.ജിദ്ദ ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷറഫിയ്യ ടെയ്സ്റ്റി ഓഡിട്ടോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. പി.സി.എഫ്. സഊദി നാഷണല്‍ കമ്മിറ്റിയംഗം സുബൈര്‍ മൌലവി ഉത്ഘാടനം ചെയ്തു.മഅദനിക്ക് നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പു വരുത്താന്‍ കേസിന്റെ വിചാരണ കര്‍ണ്ണാടക്ക് പുറത്തേക്കു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്തെ പട്ടാള കോടതികള്‍ക്ക് സമാനമായ രീതിയില്‍ നിര്‍ഭയമായി സാക്ഷി മൊഴി രേഖപ്പെടുതാണോ വിചാരണ നടത്തുവാനോ സാധിക്കാത്ത ജയിലില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന കോടതിയിലാണ് വിചാരണ നടക്കുന്നതെന്ന് ഇത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭാരവാഹികള്‍

ദിലീപ് താമരക്കുളം (പ്രസിഡണ്ട്‌), ഉമര്‍ മേലാറ്റൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ റഷീദ് ഓയൂര്‍ (ട്രഷറര്‍ ), സുബൈര്‍ മൌലവി (അഡ്വ.ബോര്‍ഡ് ചെയര്‍മാന്‍), ഇ.എം.അനീസ്‌ (മീഡിയ സെല്‍ കണ്‍വീനര്‍)
അബ്ദുല്‍ റഊഫ് തലശ്ശേരി, ശിഹാബ് പൊന്മള, സിദ്ദീഖ് സഖാഫി മഞ്ഞപ്പട്ടി (വൈസ്.പ്രസിടന്റുമാര്‍ )
മുസ്തഫ പുകയൂര്‍, അസ്ലം ഏലംകുളം, ജഅഫര്‍ മുല്ലപ്പള്ളി (ജോയിന്റ് സെക്രട്ടറിമാര്‍)
കബീര്‍ വള്ളികുന്ന്‌, അബ്ദുല്‍ റസാഖ് മാസ്റെര്‍ മമ്പുറം ( ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍)
പി.എ.മുഹമ്മദ്‌ റാസി, ഇ.എം.അനീസ്‌, അന്‍സാര്‍ കരുനാഗപ്പള്ളി, സുബൈര്‍ മൌലവി, ദിലീപ് താമരക്കുളം, ഉമര്‍ മേലാറ്റൂര്‍ (നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍). ഇതോടൊപ്പം 21 അംഗ സെക്രട്ടറിയേറ്റ് അംഗങ്ങളെയും 40 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.
 
പി.എ.മുഹമ്മദ്‌ റാസിയുടെ ആദ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും അബ്ദുല്‍ റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു.

28.7.11


നീതി നിഷേധത്തിനെതിരെ അത്യുജ്ജ്വല രാജ്ഭവന്‍ മാര്‍ച്ച്


തിരുവനന്തപുരം: ബംഗളുരു സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള മുസ്ലിം സംയുക്‌തവേദിയുടെ ആഭിമുഖ്യത്തില്‍ രാജ്‌ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. കെ.പി.അബൂബക്കര്‍ ഹസ്രത്തിന്റെ പ്രാര്‍ഥനയോടെ തുടങ്ങിയ മാര്‍ച്ചില്‍ മത പണ്ടിതരടക്കം ആയിരങ്ങള്‍ പങ്കാളികളായി.

രാജ്ഭവന്‍ മാര്‍ച്ച് വീഡിയോ
ജുമുഅ നമസ്‌കാരംപോലും മഅ‌ദനിക്കു നിഷേധിച്ചിരിക്കുകയാണെന്നു ദക്ഷിണകേരള ജംഇയ്യത്തുള്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പറഞ്ഞു. സവര്‍ണ ഫാസിസത്തെ എതിര്‍ക്കുക മാത്രമാണ്‌ മഅദനി ചെയ്‌ത തെറ്റെന്നും അദ്ദേഹം പറഞ്ഞു. മഅദനിയുടെ വിചാരണ കര്‍ണ്ണാടകയില്‍ നിന്ന് മാറ്റുക, മനുഷ്യാവകാശ ലംഘനം തടയുക, എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മാര്‍ച്ചില്‍ പങ്കെടുത് സംസാരിച്ചവര്‍ പറഞ്ഞു.
ബംഗളുരു സ്‌ഫോടനക്കേസിന്റെ യഥാര്‍ഥ വസ്‌തുതകള്‍ മറച്ചുപിടിക്കാനാണു കര്‍ണാടകയില്‍വച്ച്‌ കേസിന്റെ വിചാരണ നടത്തുന്നതെന്നു സംയുക്‌തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്‌ദുസലിം മൗലവി പറഞ്ഞു. നിരപരാധിയായ മഅദനിയെ വിചാരണ ചെയ്യുന്നതു നിയമവാഴ്‌ചയെ വെല്ലുവിളിക്കലാണ്‌. കര്‍ണാടക സംസ്‌ഥാനത്തിനു പുറത്തുവച്ച്‌ വിചാരണം നടത്തുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ ഇടപെടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മ്യൂസിയം ജംഗ്‌ഷനല്‍നിന്നാരംഭിച്ച മാര്‍ച്ച്‌ രാജ്‌ഭവനു മുന്നില്‍വച്ച്‌ പോലീസ്‌ തടഞ്ഞു.

പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം മൈലക്കാട് ഷാ, ജെ.എം.എഫ്. കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൌലവി, എസ്.വൈ.എസ്.തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്‌ സൈഫുദ്ധീന്‍ ഹാജി, സജീദ് ഖാലിദ്, നെടുമങ്ങാട് സുല്‍ഫി, അഡ്വ.ഷാനവാസ്, വൈ.എം.ഹനീഫ മൌലവി, വൈ.സഫീര്‍ ഖാന്‍, അബ്ദുല്‍ മജീദ്‌ അമാനി, ഈനിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ നാസ്സര്‍ മഅദനി ജയിലില്‍ നിന്നും കൊടുത്തയച്ച സന്ദേശം അന്‍വാറുശ്ശേരി പ്രിന്‍സിപ്പല്‍ ചെലക്കുളം അബ്ദുല്‍ ഹമീദ് മൌലവി വായിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ എ.എസ്.ഗവായിയെ ചെന്ന് കണ്ട നേതാക്കള്‍ നീതി നിഷേധവും ജയില്‍ പീഡനവും അവസാനിപ്പിച്ചു മഅദനിക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെടുന്ന നിവേദനം നല്‍കി.

ഭീകര വിരുദ്ധയുദ്ധവും ഭരണകൂടം സൃഷ്ടിച്ചെടുത്ത പൊതുബോധവും- അജിത് സാഹി


കര്‍ണ്ണാടകയില്‍ ജയിലില്‍ കഴിയുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവായ മഅദനിക്കു നീതികിട്ടാന്‍ വേണ്ടി രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇത്തരം ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചത്. അത് എനിക്കു നല്‍കിയ അംഗീകാരമായി കരുതുന്നു.മഅദനിയുടെ മുന്‍കാല അനുഭവം വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം. എങ്ങനെയാണ് അദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും പിന്നീടി വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം നിരപ
രാധിയെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടതെന്നും. ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാരാണ് ബാംഗ്ലൂര്‍ സ്‌ഫോഢനകേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തത്. അദ്ദേഹത്തെ ഇങ്ങനെ ഒരു കേസില്‍ പ്രതിചേര്‍ത്തതിനെപ്പറ്റി കര്‍ണ്ണാടക സര്‍ക്കാാരിന്റെ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരം പറയേണ്ടുന്ന പല ചോദ്യങ്ങളുമുണ്ട്.
ഞാന്‍ കഴിഞ്ഞവര്‍ഷം വരെ തെഹല്‍ക്കയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പല സന്ദര്‍ഭങ്ങളിലും രാജ്യമാകെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം യാത്രകളിലൂടെ രാജ്യത്തെ പല തടവറകളിലും നിരപരാധികളായ ധാരാളം ചെറുപ്പക്കാരെ -അവരില്‍ വലിയ വിഭാഗം മുസ്ലീങ്ങളാണ്- കള്ളക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത് കണ്ടെത്താനായിട്ടുണ്ട്. കൂടുതല്‍ കേസുകളും ഭീകരത വിരുദ്ധയുദ്ധം എന്നതിന്റെ പേരിലാണ്. ഇത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമല്ല കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ട്. തീര്‍ച്ചയായും ഇതില്‍ അതിശകതമായ ഗൂഢാലോചനയുണ്ട്. കേവലം ഗൂഢാ
ലോചനമാത്രമല്ല. പോലീസിലും രാഷ്ടീയ നേതൃത്വങ്ങളിലും പൊതുസമൂഹത്തിലും നിലനില്‍ക്കുന്ന പൊതുബോധം ഇതില്‍ ശക്തമായി സ്വാധീനം ചെയുത്തുന്നുണ്ട്. ഭീകരവിരുദ്ധയുദ്ധം എന്ന പേരില്‍ ആരെ എന്തു ചെയ്താലും അതു എന്തിനാണെന്നു ചോദിക്കാന്‍ ആരും മുന്നോട്ടു വരില്ല. ഇതാണ് കര്‍ണ്ണാടകയില്‍ മഅദനിക്കു സംഭവിച്ചത്. ഇതുതന്നെയാണ് ഇന്ത്യയില്‍ നിരവധി മുസ്ലീം യുവാക്കള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ച മുംബൈ ബോംബു സ്‌ഫോടനമുണ്ടായതിനെതുടര്‍ന്നുള്ള സംഭവങ്ങള്‍ പരിശോധിക്കുക. ഇപ്പോള്‍ തന്നെ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചുകഴിഞ്ഞു. സ്‌ഫോഡനമുണ്ടായ രാത്രി കഴിയും മുന്‍പ് തന്നെ മീഡികള്‍ ഇതിന്റെ പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനും സിമിയുമാണെന്ന് പറയാന്‍ തുടങ്ങി. പോലിസിനെ ഉദ്ധരിച്ചുകൊണ്ടാണ് മീഡിയകള്‍ ഇത് നിരത്തുന്നത്. ഞാന്‍ നിരവധി പത്രങ്ങള്‍ പരിേേശാധിച്ചു.ചാനലുകളുടെ ചര്‍ച്ചകള്‍
കണ്ടു. പക്ഷേ ഒന്നിലും ഇക്കാര്യം വെളിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനാരെന്നോ അയാളുടെ റാങ്ക് ഏതാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം നിലപാടുകള്‍ പ്രാകൃതമാണ്. ഇതാണ് യഥാര്‍ത്ഥ ക്രിമിനലിസം. പോലീസ് തന്നെ നിരപരാധികളെ ക്രമിനലുകളാക്കി ചിത്രീകരിക്കുന്നു; സംശയങ്ങല്‍ ജനിപ്പിക്കുന്നു.
സിമിയുടെ പേരു പറഞ്ഞ് നൂറുകണക്കിന് ചെറുപ്പക്കാരെ 2001 ല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏതാണ്ട് മുഴുവന്‍ പേരും ഇത്തരത്തില്‍ ഏതെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടപ്പെട്ടവരാണെന്ന് കോടതികളില്‍ തെളിയികാന്‍ സാധിച്ചിട്ടില്ല. ഗുജറാത്ത് , ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, രാജസ്ഥാന്‍ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് , ഡല്‍ഹി എന്നിവടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ഏറെയും ഉള്ളത്. ഒരുമാസം മുന്‍പ് 4 ചെറുപ്പക്കാര്‍ മദ്ധ്യപ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുപേര്‍ ഉജ്ജയിനില്‍ നിന്നും മറ്റ് രണ്ടുപേര്‍ മറ്റൊരു പട്ടണത്തില്‍ നിന്നുമാണ്. പോലീസ് പറയുന്നത് ഇവര്‍ സിമിയുടെയും ഇന്ത്യന്‍ മുജാഹിദീന്റേയും പ്രവര്‍ത്തകരാണെന്നാണ്.
ഞാനും മനുഷ്യാവകാശപ്രവര്‍ത്തകയുമായ മനീഷ സേഥിയും എന്നോടോപ്പമുണ്ടായിരുന്നു. ഡല്‍ഹി ജാമിയമില്ലിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി ഫോറത്തിന്റെ പ്രവര്‍ത്തകയാണ് മനീഷ. 2008 ലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ യഥാര്‍ത്ഥവസ്തുതകള്‍ പുറം ലോകത്തെ അറിയിക്കുന്നതിന് ഏറെ പ്രയത്‌നിച്ച വ്യക്തിയാണ് മനീഷാ സേഥി. ഞങ്ങള്‍ പോലിസ് അറസ്റ്റുചെയത ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു. നാട്ടുകാരുമായി സംവദിച്ചു. പോലീസ് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ആ നാലു ചെറുപ്പക്കാര്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് ഞങ്ങള്‍ക്കു ബോധ്യമായി.

മദ്ധ്യപ്രദേശിലെ കണ്ടുവ സിറ്റിയില്‍ 10 മുസ്ലീം ചെറുപ്പക്കാരെ പോലീസ് അരസ്റ്റ് ചെയ്തിരുന്നു. അവര്‍ ഭീകരാക്രമണ പദ്ധതിയിടാന്‍ യോഗം ചേന്നപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം. അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞതിന് രണ്ട് ദിവസം മുന്‍പ് അക്കൂട്ടത്തില്‍പ്പെട്ട ചെറുപ്പക്കാരന്റെ സഹോദരന്‍ -അദ്ദേഹം ഒരഭിഭാഷകനാണ.്- രണ്ടു ദിവസം മുന്‍പ് തന്റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോയെന്നും പിന്നീടി തിരികെ വീട്ടിലെത്തിയില്ലെന്നും പരാതി ന
ല്‍കിയിരുന്നു. ഇത് കോടതില്‍ സമ്മതിച്ച പോലീസ് അവനെ അറസ്റ്റ് ചെയ്ത ഉടനെ വിട്ടയച്ചു എന്നാണ് പറഞ്ഞത്.രണ്ടു ദിവസം മുന്‍പ് അറസ്റ്റിലായ ഒരാള്‍ അതേ സ്ഥലത്ത് പരസ്യമായി ഭീകരാക്രമണ പദ്ധതി തയ്യാറാക്കാന്‍ യോഗം ചേരുമോ?ഇങ്ങനെയാണ് കേസുകള്‍ നിര്‍മ്മിക്കപ്പെടുന്നത്.
തെഹല്‍ഖ കേരള റിപ്പോര്‍ട്ടറായ കെ.കെ ഷാഹിനക്കെതിരെ കര്‍ണ്ണാടക പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ് ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെയുള്ള കേസുകളുടെ വസ്തുത അന്വേഷിക്കാന്‍ ഒരുമ്പെട്ടു എന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്,. ആ കേസിലെ സാക്ഷികളെ കണ്ട് അവരുമായി സംസാരിച്ച് മഅദനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നു പുറത്തറിയിച്ചപ്പോള്‍ ഷാഹിനയെത്തന്നെ ഒരു കേസില്‍ പ്രതിയാക്കുകയായിരുന്നു!
ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കക്കാര്‍ക്കും നേരെ ഭരണകൂടം എങ്ങനെയാണ് പെരുമാറുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ സിമി എന്നീ പേരുകളില്‍ എത്രപേരാണ് ദിനവും പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
എന്താണ് ഇന്ത്യന്‍ മുജാഹിദീന്‍. എനിടെയാണ് ഇതിന്റെ കേന്ദ്രം?. ലോകത്തുള്ള ഭീകര സംഘടനകള്‍ക്കെല്ലാം ഒരു കേന്ദ്രമുണ്ട്. ഫണ്ട് കണ്ടെത്തുന്നതിന്റെ ശൃംഖലയുണ്ട്. പക്ഷേ ഇന്ത്യന്‍ മുജാഹിദീനെക്കുറിച്ചു പറഞ്ഞാല്‍ ഇതൊന്നും കണ്ടെത്താന്‍ കഴിയുന്നില്ല.ടിഫിന്‍ ബോക്‌സില്‍ ബോംബുവച്ചതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്നാണ് പോലീസ് പറയുന്നത്. ആ
ര്‍ക്കും ടിഫിന്‍ ബോക്‌സില്‍ ബോംബു വയ്ക്കാമെല്ലോ! അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് ബോംബുണ്ടാക്കിയത്. അതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്നും പോലീസ് പറയുന്നു. രാജ്യത്ത് ധാരാളമായി കിട്ടുന്ന രാസ വസ്തുവാണ് അമോണിയം
നൈട്രേറ്റ്. അതുപയോഗിക്കുന്നവരെല്ലാം ഇന്ത്യന്‍ മുജാഹിദീനാണോ! നിരവധി മുസ്ലീം ചെറുപ്പക്കാരെ ഇന്ത്യന്‍ മുജാഹിദീന്‍ എന്നപേരില്‍ അറസ്റ്റു ചെയ്യുകയാണ!്.പോലീസിന് ഒരു കൊലപാതകിയെ കൊല നടത്തുന്നതിന് മുന്‍പ് അറസ്റ്റു ചെയ്യാന്‍ കഴിയുമോ? പോലീസിന് ഒരു ബലാല്‍സംഗക്കേസിലെ പ്രതിയെ അവന്‍ ബലാല്‍സംഗം ചെയ്യുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാവുമോ? പക്ഷേ ടെററിസത്തിന്റെ പേരില്‍ അത്തരം ഒരു പ്രവര്‍ത്തിയിലേര്‍പ്പെടാത്തവരേയും പോലീസിന് ടെററിസ്റ്റ് എന്ന പേരില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയും. ഇത് വളരെ വിചിത്രമാണ്. അമ്പരിപ്പിക്കുന്നതാണ്.
മഅദനിയുടെ വിഷയത്തില്‍ കോടതിയിലെ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ ഇത് തള്ളപ്പെടുന്ന കേസാണെന്ന് എന്ന് എനിക്കുറപ്പുണ്ട്. പക്ഷേ വിചാരണ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും. താമസിച്ചെത്തുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ്. മഅദനി ഒരു പൊതു പ്രവര്‍ത്തകനാണ്. രാഷ്ട്രീയ നേതാവാണ്. അദ്ദേഹം അതി വേഗം നീതി അര്‍ഹിക്കുന്നു. ഇന്ത്യയിലെ ഒരു പൗരന്‍ എന്ന നിലയിലും അതിലുപരി പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും. ഒരു കേസിന്റെ വിചാരണക്കായി വര്‍ഷങ്ങള്‍ കാത്തിരിക്കുക എന്നത് നീതി നിഷേധമാണ്. അതിനാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഫാസ്റ്റ് ട്രാക്കില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ തീര്‍പ്പു കല്പിക്കണം. ഇതിനായി പരിശ്രമിക്കുക എന്നത് കേരളാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കര്‍ണ്ണാടകാ സര്‍ക്കാരിന്റെ ബാധ്യതയുമാണ്.
മഅദനിക്കു നീതി ലഭിക്കാന്‍ വേണ്ടി നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും എന്റെ എളിയ പിന്തുണ ഉണ്ടാകും..

(ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം 20-07-2011 ല്‍ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച പൗരാവകാശ പ്രവര്‍ത്തകരുടെ ധര്‍ണ്ണയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)
മൊഴിമാറ്റം- കെ.സജീദ്

25.7.11

മഅ്ദനിയോട് ചെയ്യുന്നത് സമ്പൂര്‍ണ പൗരാവകാശ നിഷേധം -കെ.ഇ.എന്‍

കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നത് സമ്പൂര്‍ണ പൗരാവകാശ നിഷേധമാണെന്ന് കെ.ഇ.ന്‍ കുഞ്ഞഹമ്മദ്. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂര്‍ ജയിലില്‍ അകാരണമായ പീഢനമാണ് മഅ്ദനി അനുഭവിച്ചതെന്ന് തെളിയിക്കപ്പെട്ടതാണ്. അതൊരു ജുഡീഷ്യല്‍ ദുരന്തമായിരുന്നു. വിചാരണ കൂടാതെ ശിക്ഷിക്കാന്‍ ലോകത്തെ ഒരു ഭരണഘടനയും മനുഷ്യാവകാശവും ആരെയും അനുവദിക്കുന്നില്ല. കുറ്റവാളിയെന്ന് തെളിയിക്കപ്പെട്ടാല്‍ പോലും മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. മഅ്ദനിയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല.
ദക്ഷിണേന്ത്യയിലെ ഗുജറാത്താവുകയാണ് കര്‍ണാടക. അല്‍പം മാംസം കൈയിലുണ്ടെങ്കില്‍ തടവുശിക്ഷ ലഭിക്കുന്ന കന്നുകാലി നിയമംവരെ അവിടെ നടപ്പാക്കുന്നു. കാലികള്‍ക്ക് നല്‍കുന്ന പരിഗണന പോലും മനുഷ്യര്‍ക്ക് ലഭിക്കുന്നില്ല-കെ.ഇ.എന്‍ പറഞ്ഞു.അഴിമതി വിഷയത്തില്‍ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുന്ന പൗരസമൂഹം മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ഭരണകൂട ഭാഷ്യം അപ്പടി സ്വീകരിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. 14 മാസംകൊണ്ട് 1400 കോടി രൂപ മോഷ്ടിച്ച മുഖ്യമന്ത്രി യെദിയൂരപ്പ കര്‍ണാടക ഭരണകൂടത്തിന്റെ രാജ്യസ്‌നേഹികളുടെ പട്ടികയിലാണ്. മനുഷ്യാവകാശത്തിനായി ശബ്ദിക്കാന്‍ പാടില്ലാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കര്‍ണാടകയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഅ്ദനി വിഷയത്തില്‍ ജനാധിപത്യ രാജ്യത്താണ് ക്രൂരമായ നീതിനിഷേധം നടക്കുന്നതെന്നത് ആരെയും അലോസരപ്പെടുത്താത്തത് ഖേദകരമാണെന്ന് 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. നിരപരാധികളെ ശിക്ഷിക്കുന്ന കരിനിയമങ്ങള്‍ക്കെതിരെയും പൊലീസിന്റെ ക്രിമിനല്‍ വത്കരണത്തിനെതിരെയും പ്രതിഷേധമുയരണമെന്ന് അദ്ദേഹം പറഞ്ഞു. ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പീഡനമാണ് മഅ്ദനിക്കെതിരെ നടക്കുന്നതെന്നും ഇതിനെതിരെ മതേതര സമൂഹത്തിന്റെ കൂട്ടായ്മയുണ്ടാകണമെന്നും എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.ഫോറം ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. എന്‍.പി. ചെക്കുട്ടി, ഒ. അബ്ദുല്ല, അഡ്വ. പി.എ. പൗരന്‍, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, രമേശ് നന്മണ്ട, ഡോ. ജോതിരാജ്, പി.ടി. മൊയ്തീന്‍കുട്ടി, അഡ്വ. സുധാകരന്‍, രാഘവന്‍ അത്തോളി, മുബഷിര്‍ ശര്‍ഖി, എന്‍.കെ. അബ്ദുല്‍ അസീസ് എന്നിവരും സംസാരിച്ചു. ടി. ശാകിര്‍ സ്വാഗതവും എം. സ്വാലിഹ് നന്ദിയും പറഞ്ഞു.


ബാബരി തകര്‍ച്ചക്ക് ഉത്തരവാദി നരസിംഹ റാവു

ന്യൂ ദല്‍ഹി: 1992 ഡിസംബര്‍ ആറിനുണ്ടായ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ഉത്തരവാദി അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര അയ്യര്‍. കോണ്‍ഗ്രസിന്റെ മതേതരത്വവുമായി റാവു ആശയ സംഘട്ടനത്തിലായിരുന്നുവെന്നും അയ്യര്‍ ദല്‍ഹിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ഭിന്നത വലതുപക്ഷ സാമ്പത്തിക നയവും ഇടതപക്ഷ സാമ്പത്തിക നയവും തമ്മിലല്ല. ഈ രാജ്യം മതേതരമായി തുടരണമോ വേണ്ടയോ എന്ന കാര്യത്തിലാണ്. തന്റെ മതേതരത്വവുമായി അദ്ദേഹത്തിന് യോജിക്കാന്‍ കഴിയില്ലെന്ന് താന്‍ നടത്തിയ രാം റഹീം യാത്രക്കിടെ റാവു എന്നോട് പറയുകയുണ്ടായി. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യ ഹിന്ദു രാജ്യമായിരുന്നുവെന്ന കാര്യം താന്‍ മറക്കുന്നുവെന്നായിരുന്നു റാവുവിന്റെ മറുപടി. റാവുവും കോണ്‍ഗ്രസും തമ്മിലെ ഭിന്നത ഇതേ ചൊല്ലിയായിരുന്നുവെന്നും മണി ശങ്കര അയ്യര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് എന്നാല്‍ സര്‍ക്കസ് കൂടാരം പോലെയാണെന്നും അയ്യര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ അംഗമാവുകയെന്നാല്‍ ആ സര്‍ക്കസില്‍ പങ്കാളിയാവുകയെന്നാണര്‍ത്ഥം. ചിലപ്പോള്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടയേക്കാം. ചിലപ്പോള്‍ പരാജയപ്പെട്ടെന്നു വരാം. ഏതെങ്കിലും കാലത്ത് നേട്ടമുണ്ടാവും എന്ന നിലയില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും ലഭിക്കാനിടയുണ്ടെന്ന് രണ്ട് തവണ കേന്ദ്ര മന്ത്രിയായിരുന്ന അയ്യര്‍ പറഞ്ഞു.

23.7.11


മഅദനി കോടതി ജയിലിലാണ്..... 

പി.ഡി.പി. ഉത്തരമേഖലാ സെമിനാര്‍‍

മലപ്പുറം: നീതി നിഷേധത്തിന്റെ പ്രതിരൂപമായി ജയിലിലടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅദനിക്ക് വേണ്ടി കക്ഷി,മത,ജാതി വ്യത്യാസമില്ലാതെ നാട് ഐക്യപ്പെടണമെന്ന് പി.ഡി.പി ഉത്തരമേഖലാ സെമിനാര്‍ അഭിപ്രായപ്പെട്ടു. ബിനായക് സെന്‍ മുതല്‍ മഅദനി വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിയോജിപ്പിന്റെ തലങ്ങളുണ്ടെങ്കിലും മഅദനിയെ അന്യായമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു. ഇന്ത്യന്‍ നീതി പീഠത്തിന്‍െ അന്യായമുഖം വെളിപ്പെടുത്തുന്നതാണ് മഅദനിയുടെ ജയില്‍ വാസം. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മഅദനി മുതല്‍ ബിനായക് സെന്‍ വരെയുള്ളവരുടെ നീതി നിഷേധാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഭരിക്കുന്നവരും ദുര്‍ബലപ്പെടുത്തുന്നവരും ചേര്‍ന്ന് നടത്തുന്ന വ്യവസായമാണ് നമ്മുടെ നാട്ടിലെ സ്‌ഫോടനങ്ങളും കലാപങ്ങളുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി അഭിപ്രായപ്പെട്ടു.സി.ഐ.എയുടേയും മൊസാദിന്റെയും ചാരന്‍മാര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ പേരിലാണ് രാജ്യത്ത് നിരപരാധികള്‍ വേട്ടയാടപ്പെടുന്നത്. അബ്ദുന്നാസിര്‍ മഅദനിയുടെ കാര്യത്തില്‍ കോടതി ജയിലിലാണ്. കോടതി സ്വതന്ത്രമല്ല. അതുകൊണ്ടാണ് കേസ് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.ജയിലിനകത്ത് കോടതി സ്ഥാപിക്കുക വഴി സ്വതന്ത്രമായ നീതി നിര്‍വഹണത്തിനുള്ള വഴിയാണ് അടക്കപ്പെട്ടിരിക്കുന്നത്. കോടതിക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനാവുമെന്ന് ഉറപ്പ്‌വരുത്തേണ്ടത് രാജ്യത്ത് നീതിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മഅദനി വിഷയത്തില്‍ പ്രതികരിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും അത് വിശ്വാസിക്ക് ഇബാദത്താണെന്നും സെന്‍സിംഗ് മാസികയുടെ എഡിറ്റര്‍ അഡ്വ.എ.കെ.ഇസ്മായില്‍ വഫ അഭിപ്രായപ്പെട്ടു.

ഏതൊരു മനുഷ്യനെയും എപ്പോഴും നിര്‍ദാക്ഷിണ്യം പീഡിപ്പിക്കാം എന്ന അവസ്ഥ ഇന്ന് മഅദനിയുടെ കാര്യത്തില്‍ ആശ്വാസം കൊള്ളുന്നവര്‍ക്ക് നാളെ വിനയായി മാറുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം അഭിപ്രായപ്പെട്ടു.ഒമ്പതര വര്‍ഷം അന്യായമായി ജയിലില്‍ പീഡിപ്പിച്ചതിന് മഅദനിയോട് നീതിന്യായ സംവിധാനം മാപ്പുപറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോട്‌ ചേര്‍ത്ത് ജീവിക്കുന്ന മഅദനിക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അതിനു നേതൃത്വം നല്‍കാനോ സാധിക്കില്ല. ഇത്തരം ആരോപണം ഉന്നയിച്ചു മഅദനിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ലക്‌ഷ്യം മറ്റു പലതുമാണെന്നും മഅദനി വിഷയത്തില്‍ വിശ്വാസി സമൂഹം ഉണരണമെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി മമ്പാട് നജീബ് മൌലവി അഭിപ്രായപ്പെട്ടു.

മഅദനി രാജ്യത്തോട് വിളിച്ചു പറഞ്ഞ സത്യങ്ങള്‍ രാജ്യത്തിന്റെ ജാനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനാണെന്നത് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നുവെന്നും ഈ അനീതിക്കെതിരെ നടക്കുന്ന പോരാട്ടങ്ങളില്‍ ഐ.എന്‍.എല്‍.കൂടെയുണ്ടാകുമെന്നും ഐ.എന്‍.എല്‍.സംസ്ഥാന സെക്രട്ടറി പ്രൊ.എ.പി.അബ്ദുല്‍ വഹാബ് പറഞ്ഞു.

ആരെയും എപ്പോഴും ഏത് വകുപ്പും ഉപയോഗിച്ചും അറസ്റ്റ് ചെയ്ത് ജയിലിലടക്കാമെന്നതുപോലുള്ള നിയമങ്ങളുടെ അടിവേരറുക്കും വരെ കോടതി വിധികള്‍ ഇങ്ങനെ തന്നെയേ ഉണ്ടാവൂ എന്ന് 'മാധ്യമം' എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. തികഞ്ഞ പക്ഷപാതിത്വത്തോടെയും മുന്‍വിധിയോടും കൂടിയാണ് പൊലീസും അന്വേഷണ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത്.സാമാന്യ നീതിക്ക് നിരക്കാത്തതും ഭരണകൂട ഭീകരതക്കു വഴിവെക്കുന്നതുമായ നിയമങ്ങള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി.ഐ. നൗഷാദ്, പി.ഡി.പി. മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.ഷംസുദ്ദീന്‍ കുന്നത്ത്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം നിസാര്‍ മേത്തര്‍, ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട്‌ ശ്രീജ മോഹന്‍, അലവി കക്കാടന്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ മൊയ്തീന്‍ ചോമ്പോത്തറ, ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് അധ്യക്ഷത വഹിച്ചു. പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. സുധാകരന്‍ സ്വാഗതം പറഞ്ഞു

മഅദനിയുടെ മോചനത്തിനായി രാജ്ഭവന്‍ മാര്‍ച്ച് 27ന്

കൊല്ലം: കര്‍ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദു നാസര്‍ മഅദനിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് 27ന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് കേരള മുസ്‌ലിം സംയുക്തവേദി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ചില്‍ 25000 പേര്‍ പങ്കെടുക്കും.

സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅദനിയെ സന്ദര്‍ശിക്കുന്നതിന് 21ന് ബാംഗ്ലൂരിലെത്തിയ അന്‍വാര്‍ശേരിയിലെ ആറ് വിദ്യാര്‍ത്ഥികളെ കര്‍ണാടക പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി മൈലക്കാട് ഷാ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മനുഷ്യാവകാശക്കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നുറുദ്ദീന്‍ സുബൈര്‍, നിസാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

22.7.11

മഅദനിക്ക് നീതി ലഭ്യമാക്കണം - ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ.
തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നും മഅദനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊതു സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സത്യന്‍ സ്മാരക ഹാളില്‍ പി.ഡി.പി.ദക്ഷിണ മേഖലാ കമ്മിറ്റി 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി വിഷയത്തില്‍ മുന്‍ കാലങ്ങളിലെന്ന പോലെ നിയമസഭയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മഅദനി നിരപരാധിയാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സെമിനാറില്‍ സംസാരിച്ച കൊടുവള്ളി എം.എല്‍.എ.പി.ടി.എ.റഹീം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സുവ്യക്തമായ ഇടപെടലിലൂടെ മഅദനിക്ക് നീതിലഭിക്കുന്നതിനുള്ള അവസരം സംജാതമാകണമെന്നും റഹീം ആവശ്യപ്പെട്ടു.

മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍, ജമീലാ പ്രകാശം എം.എല്‍.എ, പി.ടി.എ. റഹീം എം.എല്‍.എ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ജെ.എം.എഫ്. കണ്‍വീനര്‍  ഷഹീര്‍ മൗലവി, കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന പ്രസിഡണ്ട്‌ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്,
സെക്രട്ടറി സുബൈര്‍ സ്വബാഹി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ അഡ്വ. മുട്ടം നാസര്‍, മാഹീന്‍ ബാദുഷ മൗലവി, അഡ്വ. സത്യദേവ്, പനവൂര്‍ ഹസന്‍, മുജീബുര്‍ റഹ്മാന്‍, പി.ഡി.പി.ആലപ്പുഴ ജിലാ സെക്രട്ടറി സുനീര്‍ ഇസ്മാഈല്‍, പി.ഡി.പി.പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌ ഹബീബ്,  പി.ഡി.പി.പത്തനംതിട്ട ജില്ലാ സെക്രട്ടറി  റസാഖ് മണ്ണടി എന്നിവര്‍ സംസാരിച്ചു. പി.ഡി.പി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് അധ്യക്ഷതവഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര  മോഡറേറ്റര്‍ ആയിരുന്നു. കേന്ദ്ര കര്‍മ്മ സമിതി അംഗം മൈലക്കാട് ഷാ സ്വാഗതവും പി.ഡി.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.

മഅദനി കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റണം - അജിത് സാഹി


തിരുവനന്തപുരം: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരായ കേസുകളിലെ തുടര്‍നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും തെഹല്‍ക മുന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് അജിത് സാഹി ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭ്യമാക്കാര്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അദ്ദേഹത്തെ വര്‍ഷങ്ങേളാളം ജയിലിലടച്ച് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. ഇപ്പോള്‍ മഅദനിയെ ജയിലിലടച്ചത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാറും പ്രോസിക്യൂഷനും വ്യക്തമാക്കേണ്ടതുണ്ട്. മഅദനി കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്നതാണ് ഒരു ആരോപണം. തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഷാഹിന കുടകില്‍ പോയി ദൃക്‌സാക്ഷികളെ കണ്ട് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. അതിന്അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് കര്‍ണാടക പൊലീസ് ചെയ്തത്.


മഅദനിയുടെ വിഷയം മാത്രമല്ലിത്. തീവ്രവാദം അമര്‍ച്ച ചെയ്യാനെന്ന പേരില്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകത്തിലും മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയിലും മഹാരാഷ്ട്രയിലും ഇത് തന്നെയാണ് സ്ഥിതി. കഴിഞ്ഞദിവസം മുംബൈ സ്‌ഫോടനമുണ്ടായ ഉടന്‍തന്നെ ഇന്ത്യന്‍ മുജാഹിദീന്റെയും സിമിയുടേയും പങ്കിനെക്കുറിച്ചാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം.

2001ല്‍ സിമിയുടെ പേരില്‍ നൂറുകണക്കിന് യുവാക്കളെയാണ് ജയിലിലടച്ചത്. എന്നാല്‍ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് കോടതികള്‍ അവരെ വെറുതെ വിട്ടു. എവിടെയാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്, അവര്‍ക്ക് ഫണ്ട് എവിടെനിന്നാണ് വരുന്നത് എന്നീ കാര്യങ്ങളൊന്നും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് തന്നെ അറസ്റ്റ്‌നടക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ വിഷയത്തില്‍ നടക്കുന്നതെന്ന് അജിത് സാഹി ആരോപിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ എതിരാണെന്ന് ഖുര്‍ആനെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ച മഅദനി നികൃഷ്ടമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന ഉറച്ച വിശ്വാസമാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബു ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ഒരു നീതിമാന്റെ രക്തത്താല്‍ ഈ മണ്ണ് നനയുന്ന അവസ്ഥയുണ്ടാകരുത്. മഅദനി വിഷയത്തില്‍ നീതി ലഭ്യമാക്കാന്‍ കേന്ദ്ര-കര്‍ണാടക സര്‍ക്കാറുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജസ്റ്റിസ്‌ഫോര്‍ മഅദനി ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജമീലാ പ്രകാശം എം.എല്‍.എ, മുന്‍ മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍, പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ ആസാദ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, മഅദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.ഡി.പി സീനിയര്‍ വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ്, കെ.എം.വൈ.എഫ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, മഹല്ല് ഇമാം ഐക്യവേദി ജന. സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, അഡ്വ. ഫിലിപ്പ് എം. പ്രസാദ്, അല്‍ഹാദി അസോസിയേഷന്‍ പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, ജാമിയ അല അന്‍വാര്‍ പ്രിന്‍സിപ്പല്‍ ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.


മഅദനി വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം - പി സി എഫ് കുവൈറ്റ്‌ 
കുവൈറ്റ്‌ സിറ്റി : ബംഗ്ലോര്‍ സ്ഫോദനന്‍ കേസില്‍ അന്യായമായി പ്രതി ചെര്‍ക്കപ്പെട്റ്റ് തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന നീതി നിഷേധവും മനുഷ്യാവകാശ ലങ്ങനങ്ങളും കണ്ടില്ലെന്നു നടിക്കാതെ മുഖ്യമന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്ന് പി സി എഫ് കുവൈറ്റ്‌ കേന്ത്ര എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു .

കഴിഞ്ഞ റമളാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പെടുത്തി ഒന്‍പതര വര്ഷം തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായ പീഡനം അനുഭവിച്ച മഅദനി നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസ്സില്‍ പെടുത്തി ജയിലിലടച്ചത് ഫാസിസത്തിന്റെ വളര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചഉം പാര്‍ശ്വ വല്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉയര്ച്ചക്കും വേണ്ടി തന്റെ പ്രാഭാഷണങ്ങളില്‍ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുതിയതിന്റെ പേരിലാണ്. മുസ്ലിംകളും പിന്നോക്ക വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചാല്‍ അതിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയാവും എന്ന ഭരണകൂട ഭീകരതയാണ് ഇവിടെയും ദ്രിശ്യമാകുന്നത്. ഇത്തരം വിഷയങ്ങളില്‍ സമൂഹം കാണിക്കുന്ന മൌനവും അപമാനകരമായ നിസംഗതയും ഭരണകൂട ഭീകരതയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുകയാനിന്നും യോഗം അഭിപ്രായപ്പെട്ടു .

അബ്ബാസിയ അല്‍- അബ്റാര്‍ ല്‍ ചേര്‍ന്ന യോഗത്തില്‍ കേന്ത കമ്മറ്റി പ്രസിഡന്റ്‌ അന്‍സാര്‍ കുളത്ത്തുപ്പുഴ അധ്യക്ഷത വഹിച്ചു . കേന്ത്ര കമ്മിറ്റി ജനറല്‍ സെക്രടറി അംജദ് ഖാന്‍ പലപ്പിളിളി വിഷയം അവതരിപ്പിച്ചു . മൊയ്തീന്‍ വെലുപാടം, സലിം തിരൂര്‍ ,
അഹമ്മദ്‌ പട്ടാമ്പി , ഹുമയൂണ്‍ വാടാനപ്പിള്ളി എന്നിവര്‍ സംസാരിച്ചു . ശുകൂര്‍ അഹമ്മദ്‌ സ്വാഗതവും ബഷീര്‍ കക്കോടി നന്ദിയും പറഞ്ഞു

മഅദനിയുടെ മോചനം : മുസ്‌ലിം ഐക്യവേദി ആലുവ എസ്‌പി ഓഫീസ് മാര്‍ച്ച് നടത്തി

ആലുവ: ഒരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഒമ്പത് വര്ഷം ജയിലിലടച്ചു ജീവച്ഛവമായി മട്ടിയവര്‍ക്ക് തെറ്റുതിരുത്താനുള്ള അവസരമാണ് ഇപ്പോഴുള്ളതെന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിനായി ശബ്ദമുയര്‍ത്തേണ്ടത് സാമൂഹ്യ ബാധ്യതയായി മാറിക്കഴിഞ്ഞതായും കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി അഭിപ്രായപ്പെട്ടു. മുസ്ലിം സംയുക്തവേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവ എസ്.പി. ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭീകരവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ബോംബു സ്ഫോടനങ്ങളും നിത്യതോഴിലാക്കിയ സംഘപരിവാര്‍ സംഘടനകളില്‍പെട്ട ഒരാളെപോലും ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കാതെ ഒരു മതപണ്ടിതന്റെ നിരന്തരമായി വേട്ടയാടുന്നത് ഒരു സമുടായതോടുള്ള വിദ്വേഷത്തിന്റെ ബാക്കിപത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഅദനിയുടെ മോചനത്തിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയകക്ഷികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


രാവിലെ പതിനൊന്നു മണിയോടെ ആലുവ ടൗണ്‍ ജുമാ മസ്ജിദിന് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ജില്ലയിലെ നിരവതി മതപണ്ടിതരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
 മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി അധ്യക്ഷതവഹിച്ചു. മുസ്ലിം സംയുക്ത വേദി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് അമാനി, മുഹമ്മദ് ഷാഫി, പി.ഡി.പി.സംസ്ഥാന കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എ. സലീം, എം.എ.ബാവ, പി.ഡി.പി.സി.എ.സി.അംഗം ടി.എ.മുജീബ് റഹ്മാന്‍, പി.പി.അലികുഞ്ഞ്, അബ്ദുല്‍ കരീം റഷാദി, സുലൈമാന്‍ ഖാദിരി, അബ്ദുല്‍ സലാം മൌലവി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി. 

ആദര്‍ശവാന്മാര്‍ക്ക് കാരാഗ്രഹവാസം നിസ്സാരം : അബ്ദുല്‍ ശുക്കൂര്‍ മൌലവി അല്‍ ഖാസിമി‍

ശാസ്താംകോട്ട : ആദര്‍ശവാന്മാര്‍ക്ക് കാരാഗ്രഹവാസം നിസ്സാരമാണെങ്കിലും ബന്ധപ്പെട്ട സമൂഹത്തിനു അത് വേദനാജനകമാണെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേര്‍സണല്‍ ബോര്‍ഡ് അംഗം അബ്ദുല്‍ ശുകൂര്‍ മൌലവി അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. മുസ്ലിം സംയുക്തവേദി ശാസ്താംകോട്ടയില്‍ മഅദനിയുടെ മോചനം വിശ്വാസിയുടെ ബാധ്യത എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിലൂടെ സമുദായത്തെ വളര്തുന്നയാളല്ല മഅദനിയെന്നും അക്രമത്തിലൂടെ ഒരു മതത്തിനും രാജ്യത്തിനും സംസ്കാരത്തിനും വളരാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മുസ്ലിം സംയുക്തവേദി കരുനാഗപ്പള്ളി താലൂക് ചെയര്‍മാന്‍ പോരുവഴി ഹുസൈന്‍ മൌലവി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, മൂവാറ്റുപുഴ അഷ്‌റഫ്‌ മൌലവി, സംയുക്ത വേദി സംസ്ഥാന കണ്‍വീനര്‍ മൈലക്കാട് ഷാ, കൊല്ലം ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് തെങ്ങുംതറയില്‍, അബ്ദുല്‍ മജീദ്‌ അമാനി, ബാദുഷ മന്നാനി, മുജീബ് റഹ്മാന്‍ മൌലവി, അഹമ്മദ് കബീര്‍ മൌലവി, മുഹമ്മദ്‌ റാഫി രഹ്മാനി, ശിഹാബ് കണ്ടത്തില്‍, സാബു റോയല്‍, ശിഹാബ് മധുരിമ, അയ്യൂബ് മൌലവി, ഷാനി പെരുവേലില്‍ എന്നിവര്‍ സംസാരിച്ചു. അന്‍വാറുശ്ശേരിയില്‍  ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

മുസ്‌ലിം സംയുക്തവേദി മലപ്പുറം കളക്ടറേറ്റ് ധര്‍ണ നടത്തി

മലപ്പുറം: പത്തുവര്‍ഷം ചികഞ്ഞന്വേഷിട്ടും അപരാധത്തിന് തെളിവുപോലും കണ്ടെത്താനാവാതെ നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസില്‍ പെടുത്തി അന്യായമായി അറസ്റ്റു ചെയ്ത അബ്ദുല്‍ നാസ്സര്‍ മഅദനിയെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് ആവശ്യപ്പെട്ടു. കേരള മുസ്ലിം സംയുക്തവേദി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രെട്ടിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് പൂക്കോയതങ്ങള്‍, ജാഫര്‍ അലി ദാരിമി, മൂസ മുസ്‌ലിയാര്‍, പി.ഡി.പി.തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കടലായി സലാം മൗലവി, അബ്ദുള്‍ഖാദര്‍ ബാഖവി, മൊയ്തീന്‍കോയ, ശരീഫ് മുസ്‌ലിയാര്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി, ഗഫൂര്‍ മൗലവി കാളികാവ്, സവാദ് വഹബി എന്നിവര്‍ പ്രസംഗിച്ചു.

മഅ്ദനിയെ കുറ്റം പറഞ്ഞു നടക്കുന്നവര്‍ക്കും പി.ഡി.പി ഇപ്പോഴും ഉണ്ടോ എന്ന് ചോദിക്കുന്നവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു ....
by Firos Thottapadi on Friday, July 22, 2011 at 3:10am
Your changes have been saved.

1992 ആഗസ്റ്റ്‌ മാസം ആറാം തിയ്യതി ഫാസിസ്റ്റ്‌ ശക്തികള്‍ ബോംബെറിഞ്ഞു അബ്ദുല്‍ നാസര്‍ മഅദനിയുടെ വലതുകാല്‍ നഷ്ട്ടപെടുതിയപ്പോള്‍ അയ്യാളുടെ നാവിന്റെ നീളം കൂടിയപ്പോള്‍ കാലിന്റെ നീളം കുറഞ്ഞു എന്ന് പറഞ്ഞ ലീഗുകാരെ... മൂട്ടയെ കൊല്ലാന്‍ പീരഗിയുടെ ആവശ്യമില്ല എന്ന് പറഞ്ഞ ലീഗ് കാരെ നിങ്ങളറിയുക....അബ്ദുല്‍ നാസര്‍ മഅദനിയുടെ വലതുകാല്‍ നഷ്ട്ടപെട്ടപ്പോള്‍ പലരും കരുതി അദ്ദേഹം ഇനി തല പോക്കില്ല എന്ന്, അദ്ധേഹത്തിനു ഇനി ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്ന്, അദ്ദേഹം ഇനി ഒരിക്കലും അദ്ധേഹത്തിന്റെ ആദര്‍ശത്തിന്റെ പാതയില്‍ ഉറച്ചു നില്‍ക്കില്ല എന്ന്, പക്ഷെ അദ്ദേഹം ഉറച്ചു നിന്നു.... അദ്ധേഹത്തിന്റെ ഒരു കാല്‍ നഷ്ട്ടപെട്ടെങ്കിലും അവശേഷിക്കുന്ന ഒറ്റക്കാലുമായി കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെ അദ്ദേഹം ഓടി നടന്നു ഈ രാജ്യത്തെ മര്‍ദിത സമൂഹത്തിനു സേവനം ചെയ്തു ഒരു പ്രസ്ഥാനം കെട്ടിപടുത്തു ആ പ്രസ്ഥാനം ശക്തമായി മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പുത്തന്‍ ഭൂമിക എഴുതും ആ പ്രസ്ഥാനം എന്ന ഘട്ടം വന്നപ്പോള്‍ 1998 മാര്‍ച്ച് മാസം 31ന് അറസ്റ്റ്‌ ചെയ്തു. കോഴിക്കോട്‌ കസബ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്ന് പറഞ്ഞു അറസ്റ്റ്‌ ചെയ്ത അദ്ധേഹം ഇന്നുവരെ ഒരിക്കലും പ്രകോപനപരമായി പ്രസങ്ങിചിട്ടില്ല. ഒരിക്കല്‍ പോലും അദ്ദേഹം പറഞ്ഞിട്ടില്ല ആസാമിലാകട്ടെ, ഭിഭണ്ടിയിലാകട്ടെ, ഗുജറാത്തിലാകട്ടെ, ജംഷഡ്പൂരിലാകട്ടെ, ഗോഹട്ടിയിലാകട്ടെ, വാരാണസിയിലാകട്ടെ, അയോധ്യയിലാകട്ടെ, അലിഗറിലാകട്ടെ, അഹ്മദാബാദിലാകട്ടെ, ഭഗല്‍പൂരിലാകട്ടെ, ജബല്‍പൂരിലാകട്ടെ, ബിജ്നോറിലാകട്ടെ, ന്യൂനപക്ഷ സമൂഹം അക്രമിക്കപെടുകയും, കൊന്നോടുക്കപെടുകയും, അവരുടെ സഹോദരിമാര്‍ മാനഭംഗപ്പെടുകായും ചെയ്തതിനെ കുറിച്ച് വേദനയോടെ പറഞ്ഞപ്പോഴും പകരം ഹിന്ദുവിനെ ആക്രമിക്കണം എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല, ബാബറിമസ്ജിദിന്റെ പേരില്‍ കേരളത്തില്‍ ഏറ്റവും ശക്തമായി പ്രസങ്ങിച്ചത് അബ്ദുല്‍ നാസര്‍ മഅദനിയാണ് ബാബറിമസ്ജിദ് പ്രശ്നത്തില്‍ അന്നും ഇന്നും കേരളത്തില്‍ ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനം പി.ഡി.പിയാണ്. 1994 ഡിസംബര്‍ 6ന് ബാബറിമസ്ജിദ് പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പി.ഡി.പി രാജ്ഭവന്‍ മാര്‍ച്ചും , 1995 ഡിസംബര്‍ 6ന് ബാബറിമസ്ജിദ് പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പി.ഡി.പി അയോധ്യാ മാര്‍ച്ചും നടത്തുകയുണ്ടായി അന്നും അദ്ധേഹത്തിന്റെ പ്രസംഗങ്ങളില്‍ അദ്ദേഹം പറഞ്ഞത് ആയിരം പള്ളികള്‍ തകര്‍ക്കപെട്ടാലും മക്കളേ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ഒരു പിടി മണ്ണ് പോലും വാരി മാറ്റരുത്‌ എന്നാണു. എന്നിട്ടും പലരും അദ്ധേഹത്തെ തീവ്രവാദി ആക്കി മുദ്ര കുത്തി അദ്ദേഹത്തിനെതിരെ 32 കേസ്സ് എടുത്തു പക്ഷെ ഞങ്ങള്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും അദ്ധേഹത്തിന്റെ ഒരൊറ്റ പ്രസംഗത്തിന്റെ പേരിലും ഇന്നുവരെ ഒരു കോടതിയും അദ്ധേഹത്തെ ശിക്ഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പി.ഡി.പിയുടെ പൂര്‍വകാലം, പി.ഡി.പിയുടെ വര്‍ത്തമാനകാലം, പി.ഡി.പിയുടെ ഭാവികാലം, ഇതൊന്നും പ്രവചിക്കാന്‍ മാത്രം ഒരു തങ്ങളും വളര്‍ന്നിട്ടില്ല...കുഞ്ഞാപ്പാന്റെ ശിങ്കിടികളെ നിങ്ങളുടെ ബുദ്ധി വികസിച്ചിട്ടും ഇല്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഒമ്പതര വര്ഷം ഞങ്ങളുടെ ധീരനായ നേതാവ് ജയിലില്‍ കിടക്കേണ്ടി വന്നപ്പോള്‍ ഞങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞനം കാണിച്ച ലീഗ്കാരെ, അന്റെ നേതാവ് വരുമോ എന്ന് നമ്മുക്ക് കാണാടാ എന്ന് പറഞ്ഞ ലീഗ്കാരെ നിങ്ങള്ക്ക് ഇനിയും ഇളീഭ്യരാകേണ്ടി വരും തീര്‍ച്ച.

പി.ഡി.പിയെ വിമര്‍ശിച്ചു കൊള്ളട്ടെ ... ഞങ്ങള്‍ക്ക് വിമര്‍ശനങ്ങളെ നേരിടാന്‍ യാധൊരു ഭയവും ഇല്ല. അധികാരമില്ലാതെ ഭരണപക്ഷവും പ്രതിപക്ഷവും അല്ലാതെ എം.പി. മാരില്ലാതെ, എം.എല്‍.എ മാരില്ലാതെ, ഔദ്യോഗിക സ്ഥാനങ്ങള്‍ ഇല്ലാതെ ഇന്ത്യാ ചരിത്രത്തില്‍ ഇത്രയും ജനപിന്തുണയോടുകൂടി ഏതെന്കിലും ഒരു പാര്‍ട്ടി ഇത്രയും കാലം നിലനിന്നിട്ടുണ്ടോ ? ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ ? ( ഈ പാര്‍ട്ടി 18 വര്ഷം പിന്നിട്ടു ) നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നഷ്ട്ടപെട്ട പതിനെട്ടായിരത്തി അഞ്ഞൂറില്‍ പരം തസ്തികകള്‍ NSS നിബന്ധനകളോടെ നടപ്പിലാക്കാന്‍ പെരുന്നയില്‍ പോയി ഒപ്പുവാങ്ങിച്ചുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് ഇറക്കിവിട്ട വെള്ള തലേകെട്ടും,വെള്ള കുപ്പായവും അണിഞ്ഞ മദ്രസകളില്‍ ദീന്‍ പഠിപ്പിക്കുന്ന കാക്കാമാരെ വഞ്ചിച്ച ലീഗ്കാരെ നിങ്ങള്‍ അറിയുക.... നയം രൂപീകരിക്കാന്‍ പെരുന്നയിലോ അല്ലെങ്കില്‍ ഏതെങ്കിലും അരമനയിലോ പോകേണ്ട കാര്യം പി.ഡി.പിക്ക് ഇല്ല.

നിങ്ങളുടെ മനസ്സില്‍ വലിയ ഒരു രോഗം പിടിപെട്ടിട്ടുണ്ട് ....ആ രോഗം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.ആ രോഗത്തിന് നിങ്ങള്‍ നടത്തുന്ന ചികിത്സ ഒന്നും ബലിക്കുന്നും ഇല്ല....2004 തെരഞ്ഞെടുപ്പില്‍ കുഞ്ഞാപ്പ കുറ്റിപ്പുറത്ത് മത്സരിക്കുമ്പോള്‍ നിങ്ങള്‍ കുറ്റിപ്പുറത്തു കോടികളാണ് ചിലവാക്കിയത് ... നിങ്ങള്‍ പത്തു കോടിയോളം ചിലവാക്കിയപ്പോള്‍ അഞ്ചുലക്ഷം രൂപ ചിലവാക്കിയിട്ടു ജലീല്‍ എന്ന് പറയുന്ന ഒരു ചെറിയ മനുഷ്യന്‍ ജയിചില്ലേ ? ജലീല്‍ എന്ന് പറയുന്ന ചെറിയ മനുഷ്യന്‍ വലിയ നേതാവാണോ ? വലിയ ആളാണോ ? ഒന്നും അല്ല. ഒരു പാവപെട്ട വീട്ടിലെ ഒരു ചെറിയ മനുഷ്യന്‍, കുറ്റിപുറത്തെ മദയാനയെ ആ മദയാനയുടെ മസ്തിഷ്ക്കം തകര്‍ത്തിട്ടു താഴെയിട്ടിട്ടു അതിന്റെ മുകളില്‍ കയറി ആ ചെറിയ മനുഷ്യന്‍ ഇരുന്നു ! അത് പി.ഡി.പി യുടെ കുറ്റം ആണോ ?2004 തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ്‌ ബഷീര്‍ എന്ന മഹാ ബേരു തോറ്റത് പി.ഡി.പി യുടെ കുറ്റമാണോ ? 2004 തെരഞ്ഞെടുപ്പില്‍ എം.കെ മുനീര്‍ എന്ന പാട്ടുകാരന്‍, സിനിമാകാരന്‍, നന്നായി പാട്ട് പാടുന്നവന്‍, നന്നായി സിനിമയില്‍ അഭിനയിക്കുന്ന ആള്‍, ഒരുപാട് നല്ല പെണ്ണുങ്ങളുമായി സിനിമയില്‍ അഭിനയിക്കുന്ന ആള്‍, മഹാനായ സി.എച്ച് മുഹമ്മദ്‌ കോയ എന്ന നല്ല മനുഷ്യന്റെ പുണ്യ മോനായി ജനിച്ചുപോയ മനുഷ്യന്‍ ആ മനുഷ്യന്‍ തോറ്റുപോയത് പി.ഡി.പി യുടെ കുറ്റം കൊണ്ടാണോ ? ഞങ്ങളാണോ തോല്‍പ്പിച്ചത് ? ചരിത്രത്തില്‍ ആദ്യമായി മഞ്ചേരി പാര്‍ലമെന്റില്‍ ലീഗിന്റെ പച്ചകൊടി താഴ്ന്നത് പി.ഡി.പിയുടെ കുറ്റം കൊണ്ടാണോ ? ഞങ്ങള്‍ അതില്‍ ഒരു ചെറിയ സേവനം മാത്രമേ ചെയ്തിട്ടുള്ളൂ ... കുറ്റം നിങ്ങളുടേതാണ്...നിങ്ങളുടെ കുഴപ്പമാണ്. നിങ്ങളാണ് കുഴപ്പക്കാര്‍. ബാബറിമസ്ജിദിന്റെ മുനാരങ്ങള്‍ തകര്‍ന്നു തരിപ്പണമായി വീഴുമ്പോള്‍ നിങ്ങള്‍ അതിനെതിരെ ശബ്ധിച്ചില്ല. നിങ്ങള്‍ അതിനെതിരെ ഒരു ചെറു വിരല്‍ പോലും അനക്കിയില്ല.ജനം നിങ്ങളെ കൈവെടിഞ്ഞു. നിങ്ങളുടെ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്ന മഹാനായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് പോലും നിങ്ങളെ കൈവെടിഞ്ഞു. അഖിലേന്ത്യ പ്രസിഡന്റ് കൈവെടിഞ്ഞു ! ജനം കൈവെടിഞ്ഞു ഇതെല്ലാം പി.ഡി.പിയുടെ കുറ്റം കൊണ്ടാണോ ? ഞങ്ങളാണോ അധ്യാപകനെ ചവിട്ടി കൊന്നത് ? അധ്യാപകനെ ചവിട്ടി കൊന്നതിനെതിരെ സാക്ഷി പറഞ്ഞാല്‍ അവനെ കൊന്നു കളയും എന്ന് അഖിലേന്ത്യ പ്രസിഡന്റിനെ വേദിയില്‍ ഇരുത്തി കൊണ്ട് പറഞ്ഞത് ഞങ്ങളാണോ ?മഹാനായ കുണ്ടൂര്‍ അബ്ദുല്‍ കാദര്‍ മുസ്ലിയാരെന്ന പുണ്യ പൂമാന്റെ മകന്‍ കുഞ്ഞുവിനെ നടുറോഡില്‍ ഇട്ടു വെട്ടി കഷണം കഷണം ആക്കി ക്രൂരമായി കൊന്നുകളഞ്ഞത് പി.ഡി.പികാരാണോ ? നരിക്കാട്ടെരിയില്‍ ബോംബ്‌ ഉണ്ടാക്കി അത് പൊട്ടി മരിച്ചത് പി.ഡി.പികാരാണോ ? ഏറ്റവും അവസാനം സാമ്രാജ്യത്വത്തിനെതിരെ അധിശക്തമായ പോരാട്ടം നടത്തിയ വാരിയം കുന്നത് കുഞ്ഞഹമ്മദ്‌ ഹാജിയുടെയും, മഹാനായ ആലി മുസ്ലിയാരുടെയും, വെളിയംകോട് ഉമര്‍ ഹാജിയുടെയും, മമ്പുറം തങ്ങളുടെയും ഒക്കെ മണ്ണായ ഈ മണ്ണില്‍ നിന്നും പോയിട്ട് അമേരിക്കക്ക് അനുകൂലമായി വോട്ട് ചെയ്തത് പി.ഡി.പി ആണോ ? ഏത് അമേരിക്ക ...അഞ്ചു ലക്ഷം കുഞ്ഞുങ്ങളെ ഒരുതുള്ളി വെള്ളം കൊടുക്കാതെ കൊന്നു കളഞ്ഞ അമേരിക്ക, ലക്ഷകണക്കിന് നിരപരാധികളെ ഇറാക്കിന്റെയും, അഫ്ഗാനിസ്ഥാനിന്റെയും തെരുവോരങ്ങളില്‍ കൊന്നൊടുക്കിയ അമേരിക്ക,ലോകത്തിന്റെ നാനാ ഭാഗത്തും കിരാതമായ അക്രമങ്ങള്‍ അഴിച്ചു വിട്ട അമേരിക്ക, പിറന്നു വീണ നാടിന്റെ മോചനത്തിനായി പോരാടുന്ന പലസ്തീനിലെ പൊന്നുമക്കളുടെ കരള്‍ രക്തം കുടിച്ചു ദാഹം തീര്‍ക്കുന്ന ഇസ്രായേലിനെ താങ്ങി നിര്‍ത്തുന്ന അമേരിക്ക... ആ അമേരിക്കക്ക് അനുകൂലമായി ആണവ കരാറില്‍ ഒപ്പുവച്ച ഒരേ ഒരു എം.പി ഈ സംസ്ഥാനത്തുനിന്നും പോയത് പി.ഡി.പിയുടെ കുറ്റമാണോ നിങ്ങളുടെ എം.പി അമേരിക്കക്ക് അനുകൂലമായി വോട്ടു ചെയ്തത് ? പി.ഡി.പിയുടെ കുറ്റമാണോ ആ എം.പിയെ തന്നെ നിങ്ങള്‍ അഖിലേന്ത്യ പ്രസിഡണ്ട്‌ ആക്കിയത് ? അമേരിക്കക്ക് അനുകൂലമായി കേരളത്തിലെ ഒരു എം.പി വോട്ട് ചെയ്തത് പാലസ്തീനിന്റെ തെരുവോരങ്ങളില്‍ പിടിഞ്ഞു വീണു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ മറന്നുകൊണ്ട്,ഇറാക്കില്‍ കൊല്ലപെടുന്ന ലക്ഷങ്ങളെ മറന്നുകൊണ്ട്, അബൂഗരീബിലെ ജയിലുകളിലും ഗോണ്ടാനാമയിലെ ജയിലുകളിലും പീഡനം സഹിക്കുന്ന ആയിരങ്ങളെ മറന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊന്നൊടുക്ക പെടുന്ന അമേരിക്കക്ക് അനുകൂലമായി വോട്ട് ചെയ്തത് പി.ഡി.പിയുടെ കുറ്റമല്ല..

മുംബൈ അന്വേഷണം നേര്‍വഴിക്കല്ല -മുന്‍ ഐ.ജി

മുംബൈ: 20 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന പരമ്പര കേസിന്റെ അന്വേഷണം ശരിയായ വിധമല്ല നടക്കുന്നതെന്ന് മഹാരാഷ്ട്ര ഐ.ജിയായിരുന്ന എസ്.എം. മുശ്‌രിഫ്. രാജ്യത്ത് നടന്ന സ്‌ഫോടനങ്ങളില്‍ അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ത തുടങ്ങിയ സംഘടനകളുടെ പങ്ക് വ്യക്തമായിട്ടും കേസന്വേഷണം ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്ന് പുണെയില്‍ നിന്ന് 'മാധ്യമ'ത്തിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ മുശ്‌രിഫ് പറഞ്ഞു.

സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന എ.ടി.എസും ക്രൈംബ്രാഞ്ചും നിഗൂഢമായാണ് നീങ്ങുന്നതെന്ന് പറഞ്ഞ മുശ്‌രിഫ് അവരുടെ താല്‍പര്യത്തിനൊത്താണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു ഉണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്. പൊലീസ് വൃത്തങ്ങളുടെ മറവില്‍ ആരുടേയോ താല്‍പര്യങ്ങളാണ് മാധ്യമങ്ങള്‍ നിരത്തുന്നത്്. മാലേഗാവ്, ഗോവ, താനെ, കല്യാണ്‍, അജ്മീര്‍, സംഝോത സ്‌ഫോടനങ്ങളില്‍ സനാതന്‍ സന്‍സ്ത, അഭിനവ് ഭാരത് സംഘടനകളുടെ പങ്ക് വെളിപ്പെട്ടതാണ്. ഈ കേസുകളുമായി ബന്ധപ്പെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ട്. അവര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ രീതികളുമായും മുംബൈസ്‌ഫോടനത്തിന് സാമ്യതകളുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് ശ്രീകാന്ത് പുരോഹിത്, പ്രജ്ഞ സിങ് താക്കൂര്‍, ദയാനന്ദ് പാണ്ഡെ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ എ.ടി.എസ് ശ്രമിക്കാത്തതെന്ന് മുശ്‌രിഫ് ചോദിച്ചു.

ഓരോ സ്‌ഫോടനങ്ങള്‍ക്കും ശേഷം ഇന്റലിജന്‍സ് പരാജയമെന്ന ആരോപണങ്ങള്‍ ഉയരുന്നതിനെ കുറിച്ച ചോദ്യത്തിന് അങ്ങനെ ഒന്നില്ലെന്നായിരുന്നു മുശ്‌രിഫിന്റെ മറുപടി. രഹസ്യവിവരം നല്‍കേണ്ടവര്‍ തന്നെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമ്പോള്‍ എങ്ങനെയാണ് മുന്നറിയിപ്പുകളുണ്ടാകുക? രാജ്യത്തെ സ്‌ഫോടനങ്ങളില്‍ ഇന്റലിജന്‍സ് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. അക്കാര്യം 'ഹു കില്‍ഡ് കര്‍ക്കരെ ' എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനം നടത്തിയവര്‍ തന്നെ കേസന്വേഷിച്ചാല്‍ എങ്ങനെയാണ് നാടിന് നീതി ലഭിക്കുക -അദ്ദേഹം ചോദിച്ചു.

2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ മരിച്ചതുമായി ബന്ധപ്പെട്ടാണ് 'ഹു കില്‍ഡ് കര്‍ക്കരെ' എന്ന കൃതി മുശ്‌രിഫ് രചിച്ചത്. 


17.7.11

പിള്ളക്ക് ലഭിക്കുന്ന ഇളവു പോലും മഅദനിക്ക് ലഭിക്കുന്നില്ല : സെബാസ്ട്യന്‍ പോള്‍



കൊച്ചി : അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ച ബാലകൃഷ്ണ പിള്ളക്ക് ലഭിക്കുന്ന ഇളവു പോലും വിചാരനതടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍ സെബാസ്ട്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ബിനായക് സെന്‍ മുതല്‍ മഅദനി വരെ നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി. സംഘടിപ്പിച്ച മധ്യമേഖലാ സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം തെളിയിക്കപ്പെടുന്നത് വരെ ആരും കുറ്റക്കാരനല്ല എന്ന പൊതു തത്വത്തിനു എതിരാണ് മഅദനിയുടെ അന്യായമായ തടവ്. ബിനായക് സെന്നും മഅദനിയും രാജ്യത്തെ കരിനിയമാങ്ങളുടെ ബലിയാടുകലാണെന്നും രാജ്യത്തെ പലര്‍ക്കും ലഭിക്കുന്ന നീതിയുടെ ആനുകൂല്യം മഅദനിക്ക് നിഷേധിക്കുന്നത് ജനാധിപത്യ ക്രമത്തിന് യോജിച്ചതല്ലെന്നും സെബാസ്ട്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. മഅദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ധിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ നടക്കുന്ന ശ്രമം ഖേദകരമാണെന്നും സംശയത്തിന്റെ നിഴലില്‍ മഅദനിക്ക് നഷ്ട്ടപ്പെടുന്ന ദിനരാത്രങ്ങള്‍ ആര് പകരം നല്‍കുമെന്നും പോള്‍ ചോദിച്ചു. മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധത്തിനെതിരെ മുസ്ലിം സമുദായം യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് സെമിനാറില്‍ സംസാരിച്ച ഡോക്ടര്‍ കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന പൌരാവകാശ ലംഘനങ്ങള്‍ക്കെതിരെ കേരളത്തിലെ സാംസ്കാരിക നായകര്‍ തുടരുന്ന മൌനം അപലപനീയമാണെന്ന് സി.ദാവൂദ് അഭിപ്രായപ്പെട്ടു.
പി.ഡി.പി.വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി മോഡറെട്ടരായിരുന്നു. പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്‌ കുമാര്‍ ആസാദ്, വൈസ്.ചെയര്‍മാന്‍ വര്‍ക്കല രാജ്, സെക്രട്ടറിമാരായ മുഹമ്മദ്‌ റജീബ്,സുബൈര്‍ സബാഹി, കേന്ദ്ര മര്‍ക്ക സമിതി അംഗങ്ങളായ കെ.ഇ.അബ്ദുള്ള, തോമസ്‌ മാഞ്ഞൂരാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ടി.എ.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു

മുസ്ലിം സംയുക്തവേദി പ്രതിഷേധ മാര്‍ച്ച് താക്കീതായി

ആലപ്പുഴ: അബ്ദുന്നാസിര്‍ മഅദനിക്കെതിരായ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംയുക്തവേദി ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് നീതി നിഷേധത്തിനെതിരായ ശക്തമായ താക്കീതായി മാറി.

മതപണ്ഡിതരും വിവിധ സംഘടനാ പ്രതിനിധികളുമുള്പ്പെടെ ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് മുനിസിപ്പല്‍ മൈതാനത്തുനിന്നാണ് ആരംഭിച്ചത്. മാര്‍ച്ച് മുസ്‌ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി ഉദ്ഘാടനം ചെയ്തു.മഅദനിയെ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കൊലപ്പെടുത്താന്‍ വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പതരവര്‍ഷം തമിഴ്‌നാടിന്റെ കാരാഗൃഹങ്ങളില്‍ കഴിഞ്ഞ മഅദനി ഒരുവര്‍ഷമായി കര്‍ണാടകയുടെ ഇരുമ്പഴിക്കുള്ളിലാണ്. ഫാഷിസ്റ്റ് ശക്തികള്‍ മഅദനിയുടെ രക്തത്തിന് ദാഹിക്കുകയാണ്.തെളിവുകളില്‍ മഅദനി നിരപരാധിയാണെന്ന് വ്യക്തമാക്കിയിട്ടും നന്മയുടെയും നീതിയുടെയും ശത്രുക്കള്‍ അദ്ദേഹത്തെ വെറുതെവിടുന്നില്ല. മഅദനിക്കെതിരായി നടക്കുന്ന നീതിനിഷേധത്തിനെതിരെ ശബ്ദിക്കേണ്ടത് സമൂഹത്തിലെ ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.


പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം അല്‍ഖാസിമി, അബ്ദുല്‍ സലാം ബാഖവി, വി.എം. ഇബ്രാഹിംകുട്ടി മൗലവി, മുഹമ്മദ് മുബാറക് അല്‍ഖാസിമി, നവാസ് പാനൂര്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി മാഹീന്‍ ബാദുഷാ മൗലവി, അഹമ്മദ് കബീര്‍ അമാനി, എം. അബ്ദുല്‍ ലത്തീഫ്, എം.എച്ച്. ഉവൈസ്, മൈലക്കാട് ഷാ, യു. ഷൈജു, എസ്. സമീര്‍, കെ.എസ്. അഷ്‌റഫ്, എ. അയ്യൂബ്, സജിമോന്‍ തൈപറമ്പില്‍, ഹസന്‍ പൈങ്ങാമഠം, കെ.പി. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംയുക്തവേദി ജില്ലാ ജനറല്‍ കണ്‍വീനര്‍ സുനീര്‍ ഇസ്മായില്‍ സ്വാഗതം പറഞ്ഞു.

മഅദനി മോചനം - പ്രകടനവും പൊതുസമ്മേളനവും ഇന്ന് കുന്നത്തൂരില്‍

ശാസ്താംകോട്ട: അബ്ദുല്‍ നാസര്‍ മഅദനിയുടെ ജയില്‍മോചനം ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദി കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 3 ന് അന്‍വാര്‍ശ്ശേരിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം ശാസ്താംകോട്ടയില്‍ സമാപിക്കും. തുടര്‍ന്ന് ശാസ്താംകോട്ടയില്‍ പൊതുസമ്മേളനത്തില്‍ പണ്ഡിതന്‍മാര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംസാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

മഅദനിയുടെ മോചനമാവശ്യപ്പെട്ട് നാളെ മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച് നടത്തും

മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച 10 മണിക്ക് മലപ്പുറം കളക്ടറേട്ടിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് മുസ്ലിം സംയുക്ത വേദി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് സംസ്ഥാന വൈസ്​പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്യും. തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തിരുനബിയെ വലിച്ചിഴയ്ക്കാതെ ഇരുസമസ്തയിലേയും നേതാക്കള്‍ ചര്‍ച്ചയിലൂടെ വിവാദങ്ങള്‍ക്ക് വിരാമമിടണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മൗലവി കാളികാവ്, സവാദ് വഹബി, സയ്യിദ് സ്വാലിഹ് തങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 

10.7.11

കോതമംഗലം കേസ് പിഡിപി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കോതമംഗലം: പിഡിപി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നെല്ലിക്കുഴിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കുരൂര്‍ പാലത്തിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ടി.എം. അലി, വി.എം. അലിയാര്‍, എം.എസ്. ആലിക്കുട്ടി, സി.പി. സുബൈര്‍, ഇ.പി. ഖാലിദ്, കെ.എം. ഉമ്മര്‍, അഷറഫ് ബാവ, ഷംസുദ്ദീന്‍, പി.കെ. നിസ്സാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

കോതമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
 
കോതമംഗലം: പിഡിപി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നു. നെല്ലിക്കുഴി കവലയില്‍ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. കോതമംഗലം പെണ്‍വാണിഭ കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കുക, മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റുചെയ്യുക, കുപ്രചാരണങ്ങള്‍ നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. പിഡിപി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് ടി.എ. മുജീബുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജമാല്‍ കുഞ്ഞുണ്ണിക്കര, ഷിഹാബ് കുന്നത്തുനാട്, നൗഷാദ് കൊച്ചി, എന്നിവര്‍ സംസാരിച്ചു.

നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: ടി.എം. അലി (പ്രസി.), വി.എം. അലിയാര്‍ (സെക്ര.), ഇ.പി. ഖാലിദ് (വൈ. പ്രസി.), പി.കെ. നിസാര്‍ (ട്രഷ.).

9.7.11


ഷാര്‍ജ സെക്‌സ് റാക്കറ്റ് കേസ്: ഇരയായ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം-പി.സി.എഫ്‌


ദുബായ്: ഷാര്‍ജ സെക്‌സ് റാക്കറ്റ് കേസില്‍ ഇരയായ പത്തനംതിട്ട സ്വദേശിനിയായ യുവതിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പി.സി.എഫ് ദുബായ് കമ്മിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭ്യസ്തവിദ്യരായ യുവതികളെ വിദേശങ്ങളില്‍ ജോലിക്കെന്നു പറഞ്ഞ് എത്തിക്കുകയും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കണം. സെക്‌സ് റാക്കറ്റ് കേസിലെ പ്രതി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വര്‍ഷങ്ങളോളം വിദേശയാത്ര നടത്തിയത് ഗുരുതരമായ വീഴ്ചയാണ്. കേസിലെ പ്രതിയ്ക്ക് വ്യാജ പാസ്‌പോര്‍ട്ട് ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും മതിയായ എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാതെ യാത്ര ചെയ്യാനനുവദിച്ചതിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു.

റംസാന്‍ റിലീഫ് കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ സബ് കമ്മിറ്റിയ്ക്ക് യോഗം രൂപം നല്‍കി. പ്രസിഡന്റ് ബഷീര്‍ പട്ടാമ്പിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തൊടിയില്‍ ഇക്ബാല്‍ കഴക്കൂട്ടം ഉദ്ഘാടനം ചെയ്തു. റഹീം ആലുവ സ്വാഗതവും ഷമീര്‍ മോളൂര്‍ പാലക്കാട് നന്ദിയും പറഞ്ഞു. ഷാനി മുഹമ്മദ്‌ ഹനീഫ, അസീസ് ബാവ തിരുവമ്പാടി, മുഹമ്മദ് ഷാ കൊട്ടാരക്കര, റഫീഖ് തലശ്ശേരി, മുഹമ്മദ് മഅ്‌റൂഫ്, അസീസ് സേട്ട് തൃത്താല, റസാഖ് കുറ്റിപ്പുറം, ലത്തീഫ് മഞ്ചേശ്വരം, ഫിറോസ് മണ്ണുത്തി, അഷറഫ് ബദിയടുക്ക, ഹക്കീം വാഴക്കാലായി പത്തനംതിട്ട എന്നിവര്‍ സംസാരിച്ചു.

4.7.11




കോതമംഗലം പെണ്‍വാണിഭം മുഴുവന്‍ പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം : പി.ഡി.പി.


കോതമംഗലം : കോതമംഗലം പെണ്‍വാണിഭക്കെസ്സില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നു പി.ഡി.പി.കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത ഒരു പ്രതിക്ക് പി.ഡി.പി.യുമായി ബന്ധമുണ്ടെന്ന തരത്തില്‍ നടത്തുന്ന പ്രചാരണത്തിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഡാലോചനയാണെന്നു പി.ഡി.പി.കുറ്റപ്പെടുത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയില്ലാതിരുന്ന വാര്‍ഡില്‍ സ്വതന്ത്രരെ പിന്തുണക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമായി കോതമംഗലം കേസ്സില്‍ ആരോപണ വിധേയനായ ഒരു പ്രതിയേയും പിന്തുണച്ചിരുന്നു. ഇയാള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി നേതൃത്വം പത്രക്കുറിപ്പില്‍ അറിയിച്ചു.
സലാം വെള്ളയ്ക്കാമറ്റം, വി.എം. അലിയാര്‍, സി.പി.സുബൈര്‍, അഷ്‌റഫ്‌ ബാവ എന്നിവര്‍ സംസാരിച്ചു.



മുജീബ് റഹ്മാന്‍ പിഡിപി ജില്ലാ പ്രസിഡന്റ്
Posted on: 05 Jul 2011


കൊച്ചി: പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റായി ടി.എ. മുജീബ് റഹ്മാനെ തിരഞ്ഞെടുത്തു. പി.വൈ. നൗഷാദ് (പിറവം- ജില്ലാ സെക്ര.), നാസര്‍ കൊടികുത്തുമല (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹിക

3.7.11


മഅദനി അനാഥനല്ല : മുസ്ലിം സംയുക്ത വേദി

കൊച്ചി : ബാംഗ്ലൂര്‍ കേസ്സില്‍ പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍ തുറുങ്കിലടച്ച അബ്ദുല്‍ നാസ്സര്‍ മഅദനി അനാഥനല്ലെന്ന കാര്യം ഭരണകൂടങ്ങള്‍ ഓര്‍ക്കണമെന്ന് കേരള മുസ്ലിം സംയുക്തവേദി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിച്ചുവെച്ചിരിക്കുന്നു. കഴിഞ്ഞ റമളാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പെടുത്തി ഒന്‍പതര വര്ഷം തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ ക്രൂരമായ പീഡനം അനുഭവിച്ച മഅദനി നിരപരാധിയെന്ന് കണ്ടു വിട്ടയച്ച ശേഷം വീണ്ടും മറ്റൊരു കേസ്സില്‍ പെടുത്തി ജയിലിലടച്ചത് ഫാസിസത്തിന്റെ വളര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തന്റെ പ്രാഭാഷണങ്ങളില്‍ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുതിയതിന്റെ പേരിലാണ്. മുസ്ലിംകളും പിന്നോക്ക വിഭാഗങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചാല്‍ അതിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയാവും എന്ന ഭരണകൂട ഭീകരതയാണ് ഇവിടെയും ദ്രിശ്യമാകുന്നത്. ഇത്തരം വിഷയങ്ങളില്‍ സമൂഹം കാണിക്കുന്ന മൌനവും അപമാനകരമായ നിസംഗതയും ഭരണകൂട ഭീകരതയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുകയാണ്. മഅദനിക്കും കുടുംബത്തിനും നേരെ നിരന്തരമായി നടക്കുന്ന നീതിനിഷേധത്തിലും മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിച്ചു ജൂലൈ 27 നു രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 
ഇതിനു മുന്നോടിയായി ജില്ലാ ആസ്ഥാനങ്ങളില്‍ എസ്.പി.ഓഫീസുകളിലേക്കും കലകട്രേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. ജൂലൈ ആറിനു തൊടുപുഴ മിനിസിവില്‍സ്റ്റേഷനിലേക്കും പതിനെട്ടിന് ആലുവ എസ്.പി.ഓഫീസിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തും. 

കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.


വാര്‍ത്താ സമ്മേളനത്തില്‍ കേരള മുസ്ലിം സംയുക്ത വേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്‌ അമാനി നദവി, മുഹമ്മദ്‌ ഷാഫി മൌലവി, ഹുസൈന്‍ മൌലവി മുണ്ടക്കയം, ടി.എ.മുജീബ് റഹ്മാന്‍ മുപ്പത്തടം എന്നിവര്‍ സംബന്ധിച്ചു

ജൂലായ് 20ന് സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തും - ജസ്റ്റിസ്‌ഫോര്‍ മഅദനി ഫോറം

തിരുവനന്തപുരം: മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനപരമായ നിലപാടുകളാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സാധുതയില്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഅദനിയെ കുറ്റാരോപിതനാക്കിയതെന്നും അവര്‍ പറഞ്ഞു. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ജൂലായ് 20ന് സെക്രട്ടേറിയറ്റ് നടയില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തും.

ജസ്റ്റിസ് ഫോര്‍ മഅദനി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി.മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ സഹീര്‍ മൗലവി, ഭാസുരേന്ദ്രബാബു, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, യു.കെ.അബ്ദുല്‍റഷീദ് മൗലവി, പാച്ചല്ലൂര്‍ സലീംമൗലവി, സജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടു

സ്വാശ്രയമേഖലയില്‍ നിയമനിര്‍മ്മാണമാണ് ആവശ്യം - പി.ഡി.പി

തൃശ്ശൂര്‍ : കാലാകാലങ്ങളില്‍ മാറിമാറിവരുന്ന ഗവണ്‍മെന്റുകള്‍ സ്വകാര്യ-സ്വാശ്രയ മേഖലകളിലെ വിഷയങ്ങള്‍ക്ക് അതത് സമയങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് നില്‍ക്കാതെ പഴുതുകളില്ലാത്ത നിയമനിര്‍മ്മാണത്തിന് തയ്യാറാവണമെന്ന് പി.ഡി.പി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് ആവശ്യപ്പെട്ടു.
പി.ഡി.പി. ജില്ലാ പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജിത്കുമാര്‍ ആസാദ്. സംഗമത്തില്‍ പി.ഡി.പി. ജില്ലാപ്രസിഡന്റ് ഉമ്മര്‍ഹാജി തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.ഇ. അബ്ദുല്ല നിസാര്‍ മേത്തര്‍, സെക്രട്ടേറിയറ്റ് അംഗം എം.പി. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കടലായി സലിം മൗലവി, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ഹാജി കൊരട്ടിക്കര, ജില്ലാ വൈസ് പ്രസിഡന്റ് മജീദ് ചേര്‍പ്പ്, ജില്ലാ നേതാക്കളായ സലീം തളിക്കുളം, മജീദ് മുല്ലക്കര എന്നിവര്‍ സംസാരിച്ചു

മഅദനി മോചനം: സമരം ശക്തമാക്കും - എം.എസ്.നൌഷാദ്

പത്തനംതിട്ട: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ മോചനത്തിന് സമരം ശക്തമാക്കുമെന്ന് പാര്‍ട്ടി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അംഗം എം.എസ്. നൗഷാദ്. പി.ഡി.പി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധിയെന്ന് ബോധ്യമായിട്ടും ഗൂഢാലോചനയുടെ ഭാഗമായാണ് മഅദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്ന് നൗഷാദ് കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ചികിത്സ ലഭ്യമാകുന്നുണ്ടെങ്കിലും അഭിഭാഷകരെ പോലും കാണാന്‍ അനുമതി നല്‍കുന്നില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനവും ജുഡീഷ്യറിയോടു കാട്ടുന്ന അവഗണനയുമാണ്. ഹബീബ് റഹുമാന്‍, അന്‍സിം പത്തനംതിട്ട , റസാഖ് മണ്ണടി, സാലിമ പെരുമ്പെട്ടി, പന്തളം അബ്ദുല്‍ ലത്തീഫ്, അഷറഫ് പത്തനംതിട്ട, ജബ്ബാര്‍ മാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.

'അനസ്‌തേഷ്യാകിറ്റി'ന്റെ പേരില്‍ പണംതട്ടല്‍, ശക്തമായ സമരം സംഘടിപ്പിക്കും : പി.ഡി.പി.

തിരൂരങ്ങാടി : 'അനസ്‌തേഷ്യാകിറ്റി'ന്റെ പേരില്‍ പണംതട്ടല് സംഭവത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.ഡി.പി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗം പി.ഡി.പി.മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ എം.എ. റസാഖ് ഹാജി അധ്യക്ഷതവഹിച്ചു. ജലീല്‍ ആങ്ങാടന്‍, ഷഫീഖ് പാലൂക്ക്, മുസ്തഫ മൂഴിക്കല്‍, പോക്കാട്ട് കോയ എന്നിവര്‍ പ്രസംഗിച്ചു.

മുന്നിയൂര്‍ : 'അനസ്‌തേഷ്യാകിറ്റി'ന്റെ പേരില്‍ പണംതട്ടല് സംഭവത്തില്‍ ആരോഗ്യമന്ത്രി ഇടപെടണമെന്ന് പി.ഡി.പി മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ എന്‍.എം. ജംഷീദ് അധ്യക്ഷത വഹിച്ചു. സിദ്ദിഖ് മൂന്നിയൂര്‍, സി.പി. അസൈന്‍, പി. മുഹമ്മദ്, റാഫി പടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു